സോൺ ശസ്‌ത്രക്രിയക്ക് വിധേയനാകും

ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ കണ്ണിനേറ്റ പരിക്ക് മൂലം പിൻവാങ്ങേണ്ടി വന്ന സോണിന് ശസ്‌ത്രക്രിയ ആവശ്യമാണെന്ന് ടോട്ടനം അറിയിച്ചു. എതിർ താരവുമായി കൂട്ടിയിടിച്ച മുന്നേറ്റ താരത്തിന് ഇടത് കണ്ണിന് സമീപ്പത്ത് ചെറിയ പൊട്ടൽ അനുഭവപ്പെട്ടിട്ടുള്ളതായി ടീം വെളിപ്പെടുത്തി. ശസ്ത്രക്രിയക്ക് ശേഷം ടീം മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലേക്ക് പോകുന്ന താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ചു പക്ഷെ ടോട്ടനം സൂചനകൾ ഒന്നും നൽകിയില്ല.

ലോകകപ്പ് അടുത്തിരിക്കെ തങ്ങളുടെ സൂപ്പർതാരത്തിന്റെ പരിക്ക് ഉത്തര കൊറിയയേയും വിഷമത്തിലാക്കും. ശസ്‌ത്രക്രിയ കഴിയാതെ താരത്തിന്റെ മടങ്ങി വരവ് നിർണയിക്കാൻ ആവില്ല. അതേ സമയം ലോകകപ്പിന് എത്താൻ സോൺ തന്നാലാവുന്ന വിധം എല്ലാം ചെയ്യുമെന്നും, അദ്ദേഹവുമായി സംസാരിച്ചു എന്നും സോണിന്റെ അടുത്ത സുഹൃത്തും ദേശിയ ടീം താരവുമായ കിം ജിൻ സു പറഞ്ഞതായി “ദ് സൺ” റിപ്പോർട് ചെയ്തു. തങ്ങളുടെ ക്യാപ്റ്റൻ ഇല്ലാതെ ലോകകപ്പിന് തിരിക്കുന്നത് തിരിച്ചടി ആവുമെന്നത് കൊറിയക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുക.

പരിക്കേറ്റ് സോൺ, ആശങ്കയിൽ ടോട്ടനം

മാഴ്സെയുമായി നിർണായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം കണ്ടെങ്കിലും സൂപ്പർ താരം സോണിനേറ്റ പരിക്ക് ടോട്ടനത്തെ അലട്ടുന്നു. മാഴ്‌സെ താരം എംപെമ്പയുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ഇരുപതിയൊൻപതാം മിനിറ്റിൽ തന്നെ താരത്തിനെ പിൻലിക്കേണ്ടി വന്ന ടോട്ടനം ബിസ്സൗമയെ പകരക്കാനായി ഇറക്കുകയും ചെയ്തു. മത്സര ശേഷം സംസാരിച്ച ടോട്ടനം അസിസ്റ്റന്റ് കോച്ച് സ്റ്റൈലിനി സോണിന്റെ പരിക്കിൽ ആശങ്ക പ്രകടിപ്പിച്ചു.

“നിലവിൽ എന്താണ് താരത്തിന്റെ അവസ്ഥ എന്നു പറയാൻ കഴിയില്ല. കൂടുതൽ പരിശോധനകൾ കൂടിയേ തീരൂ. മത്സര ശേഷം ഡ്രസിങ് റൂമിൽ വെച്ചു അദ്ദേഹത്തെ കണ്ടിരുന്നു. വിജയാഘോഷത്തിൽ താരവും പങ്കെടുത്തിരുന്നു.” അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം തന്നെ മെഡിക്കൽ പരിശോധനകൾ നടക്കും എന്നും താരത്തിന്റെ കണ്ണുകളിൽ വീക്കം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സോണിന്റെ പരിക് ടോട്ടനത്തിന് താങ്ങാവുന്നതിലും അപ്പുറമാകും. പരിക്കേറ്റ റിച്ചാർലിസൻ, കുലുസെവ്സ്കി എന്നിവരെ സമീപ കാലത്തൊന്നും കളത്തിൽ ഇറക്കാൻ ആവില്ലെന്നിരിക്കെ സോണിനെ കൂടി നഷ്ടമാവുന്നത് ടീമിന് വലിയ തിരിച്ചടിയാവും. ഈ വാരം പ്രീമിയർ ലീഗിൽ ലിവർപൂളിനെ നേരിടാൻ ഉള്ളതിനാൽ താരത്തിന്റെ പരിക്ക് സാരമുള്ളതാവില്ലെയെന്ന പ്രതീക്ഷയിലാണ് ആരാധകരും ക്ലബ്ബും.

Exit mobile version