ജെമീമ റണ്ണൗട്ട് തന്റെ തെറ്റ് കാരണം

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിജയത്തില്‍ ഒരു വിക്കറ്റ് നഷ്ടമായ ശേഷം സ്മൃതി മന്ഥാനയും പൂനം റൗത്തും അര്‍ദ്ധ ശതകങ്ങള്‍ നേടി ടീമിനെ വിജയിക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് 9 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസ്സിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. താരം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

തന്റെ തെറ്റാണ് ജെമീമയുടെ റണ്ണൗട്ടിന് കാരണമായതെന്ന് ഇന്ത്യയുടെ ഓപ്പണിംഗ് താരം സ്മൃതി മന്ഥാന വ്യക്തമാക്കി. താന്‍ സാധാരണ ഇത്തരത്തിലുള്ള റിസ്കുള്ള റണ്‍ ഓടാറുള്ളതല്ലെന്നും തന്റെ തീരുമാനത്തിലെ പിഴവാണ് ജെമീമ റോഡ്രിഗസ്സിന്റെ പുറത്താകലിന് കാരണമെന്നും മന്ഥാന സൂചിപ്പിച്ചു.

ഷബ്നിം ഇസ്മൈല്‍ വളരെ വേഗത്തിലാണ് പന്തിനെ സമീപിച്ചതെന്നും സാധാരണ താന്‍ ഏത് ഫീല്‍ഡര്‍മാരെ ലക്ഷ്യമാക്കണമെന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ കണക്ക്കൂട്ടാറുണ്ടെങ്കിലും ഇത്തവണ അതില്‍ പിഴവ് സംഭവിച്ചുവെന്നും സ്മൃതി സമ്മതിച്ചു.

ദക്ഷിണാഫ്രിക്കന്‍ ന്യൂ ബോള്‍ ബൗളിംഗ് ലോകത്തിലെ മികച്ചത് – സ്മൃതി മന്ഥാന

ദക്ഷിണാഫ്രിക്കയുടെ ന്യൂ ബോള്‍ ബൗളിംഗ് സഖ്യമായ മരിസാനെ കാപ്പും ഷബ്നിം ഇസ്മൈലും ലോകത്തിലെ തന്നെ മുന്തിയ ബൗളിംഗ് കൂട്ടുകെട്ടാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. ഇരുവരും മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ അവര്‍ക്കെതിരെ ഗിയര്‍ ഷിഫ്റ്റ് ചെയ്യുവാന്‍ ഏറെ പ്രയാസകരമാണെന്ന് സ്മൃതി വ്യക്തമാക്കി.

ലോകത്തിലെ ഒന്നാം നിര പേസര്‍മാരാണ് ഇരുവരും എന്നും ഇരുവരും തങ്ങളുടെ ബൗളിംഗ് സമീപനത്തില്‍ ഏറെ വ്യത്യസ്തരാണെന്നും സ്മൃതി പറഞ്ഞു. ഇരുവരും എറിയുന്ന പന്തുകളുടെ ലൈനും ലെംഗ്ത്തും തന്നെ വ്യത്യസ്തമായതിനാല്‍ ഇരുവശത്ത് നിന്നും ഇവര്‍ പന്തെറിയുമ്പോള്‍ നടത്തേണ്ട അഡ്ജസ്റ്റ്മെന്റുകള്‍ ബാറ്റ്സ്മാന്മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് സ്മൃതി പറഞ്ഞു.

Shabnimismail

താന്‍ അവരെ ആറ് വര്‍ഷത്തോളമായി കളിക്കുന്നതിനാല്‍ അവരുടെ ശക്തി തനിക്ക് അറിയാമെന്നും അവരെന്താവും ലക്ഷ്യമാക്കുന്നതെന്ന് മനസ്സിലാക്കി എറിയുന്ന പന്തിനെ മാത്രം ശ്രദ്ധിച്ച് നേരിടുവാനാണ് ശ്രമിക്കാറെന്നും സ്മൃതി സൂചിപ്പിച്ചു. ഇത് മാത്രമാണ് തന്റെ അവര്‍ക്കെതിരെയുള്ള നയം എന്നും സ്മതി വ്യക്തമാക്കി.

ഇന്ത്യയുടെ ലോകകപ്പിലെ സാധ്യതകളില്‍ പ്രധാനം ബൗളിംഗ് യൂണിറ്റിന്റെ പ്രകടനം – സ്മൃതി മന്ഥാന

ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ ഇറങ്ങിയതാണ് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ തിരിച്ചടിയായതെന്ന് പറഞ്ഞ് ഓപ്പണര്‍ സ്മൃതി മന്ഥാന. എന്നാല്‍ രണ്ടാം മത്സരത്തില്‍ തന്നെ ടീം മികച്ച ഒത്തിണക്കത്തോടെ ബാറ്റ് ചെയ്ത് കാര്യങ്ങള്‍ ശരിയാക്കിയെന്നും സ്മൃതി മന്ഥാന വ്യക്തമാക്കി.

രണ്ടാം മത്സരത്തില്‍ 64 പന്തില്‍ നിന്ന് 80 റണ്‍സുമായി സ്മൃതിയും പൂനം റൗത്തുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ബൗളര്‍മാര്‍ 41 ഓവറില്‍ ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് എറിഞ്ഞ് പിടിച്ചതാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ. വരുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ ബൗളിംഗ് യൂണിറ്റിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നും സ്മൃതി വ്യക്തമാക്കി.

ഫീല്‍ഡിംഗ്, വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം, ഫിറ്റ്നെസ്സ് എന്നീ മേഖലകളില്‍ ഇന്ത്യ മെച്ചപ്പെടുവാനുണ്ടെന്നും സ്മൃതി പറഞ്ഞു. 2017 ലോകകപ്പിന് ശേഷം തങ്ങള്‍ ഫിറ്റ്നെസ്സിലും ഫീല്‍ഡിംഗിലും വളരെ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇന്ത്യയുടെ ഓപ്പണര്‍ വ്യക്തമാക്കി.

പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ, 9 വിക്കറ്റിന്റെ ആധികാരിക ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കരുത്താര്‍ന്ന ഓള്‍റൗണ്ട് പ്രകടനവുമായി ഇന്ത്യ. രണ്ടാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 28.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

അര്‍ദ്ധ ശതകങ്ങള്‍ നേടി സ്മൃതി മന്ഥാനയും പൂനം റൗത്തും ആണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. 9 റണ്‍സ് നേടിയ ജെമൈമ റോഡ്രിഗസ്സിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. സ്മൃതി 80 റണ്‍സും പൂനം 62 റണ്‍സുമാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ 138 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച ഏക വിക്കറ്റ് വീഴ്ത്തിയത് ഷബ്നിം ഇസ്മൈല്‍ ആയിരുന്നു.

സ്മൃതി മന്ഥാനയ്ക്ക് അര്‍ദ്ധ ശതകം, അഞ്ച് വിക്കറ്റ് നേട്ടവുമായി സൂപ്പര്‍നോവാസിന്റെ കഥകഴിച്ച് രാധ യാദവ്

ഇന്ന് വനിത ടി20 ചലഞ്ചിന്റെ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സിന് 118 റണ്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാനയും ഡിയാന്‍ഡ്ര ഡോട്ടിനും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ 11.1 ഓവറില്‍ 71 റണ്‍സാണ് ട്രെയില്‍ബ്ലേസേഴ്സ് നേടി. എന്നാല്‍ അതിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ ടീമിന് വലിയ സ്കോര്‍ നേടുവാന്‍ സാധിച്ചില്ല.

ഡോട്ടിന്‍ 20 റണ്‍സ് നേടി പുറത്തായപ്പോള്‍ 49 പന്തില്‍ നിന്ന് 68 റണ്‍സാണ് മന്ഥാനയുടെ സ്കോര്‍. രാധ യാദവ് അഞ്ച് വിക്കറ്റ് നേടി ട്രെയില്‍ബ്ലേസേഴ്സിന്റെ സ്കോറിംഗിന് തടയിടുകയായിരുന്നു. 16 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് രാധ യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടം.

ആവേശം അവസാന പന്ത് വരെ, സൂപ്പര്‍നോവാസിന് 2 റണ്‍സ് വിജയം, വെലോസിറ്റിയെ പിന്തള്ളി ഫൈനലിലേക്ക്

അവസാന ഓവറില്‍ 9 റണ്‍സെന്ന നിലയില്‍ ദീപ്തി ശര്‍മ്മയും ഹര്‍ലീന്‍ ഡിയോളും ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ക്രീസില്‍ നില്‍ക്കുമ്പോള്‍ ടീം ജയം പ്രതീക്ഷിച്ചിരുന്നു. 2 പന്തില്‍ നാല് റണ്‍സെന്ന നിലയില്‍ മത്സരം എത്തിച്ചുവെങ്കിലും അഞ്ചാം പന്തില്‍ ഹര്‍ലീന്‍ ഡിയോള്‍ പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ലക്ഷ്യം അവസാന പന്തില്‍ 4 റണ്‍സ് ആയിരിക്കെ ഒരു റണ്‍സ് മാത്രം ടീം നേടിയപ്പോള്‍ സൂപ്പര്‍നോവാസ് 2 റണ്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഇരു ടീമുകളും ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. മൂന്ന് ടീമുകള്‍ക്കും ഓരോ ജയം കൈവശമുള്ളപ്പോള്‍ റണ്‍റേറ്റിന്റെ ബലത്തില്‍ ട്രെയില്‍ബ്ലേസേഴ്സ് ഒന്നാം സ്ഥാനത്തും

15 പന്തില്‍ 27 റണ്‍സ് നേടി ഹര്‍ലീന്‍ പുറത്തായപ്പോള്‍ ദീപ്തി ശര്‍മ്മ 43 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 147 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ഡിയാന്‍ഡ്ര ഡോട്ടിനും(27) സ്മൃതി മന്ഥാനയും മികച്ച തുടക്കമാണ് നല്‍കിയത്. 6.3 ഓവറില്‍ 44 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഡിയാന്‍ഡ്രയെയും റിച്ചയെയും പുറത്താക്കി ഷെക്കീര സെല്‍മാന്‍ ആണ് ട്രെയില്‍ബ്ലേസേഴ്സിന് തിരിച്ചടി നല്‍കിയത്.

അധികം വൈകാതെ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും(33) ദയലന്‍ ഹേമലതയും(4) പുറത്തായതോടെ 91/4 എന്ന നിലയിലേക്ക് വീണ ടീമിനെ ദീപ്തിയും ഹര്‍ലീനും ചേര്‍ന്ന് വിജയത്തിന്റെ അടുത്തെത്തിച്ചുവെങ്കിലും അവസാന കടമ്പ കടക്കുവാന്‍ അവര്‍ക്കായില്ല. സെല്‍മാന് പുറമെ രാധ യാദവ് സൂപ്പര്‍നോവാസിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് ചാമരി അത്തപ്പത്തു നല്‍കിയ മികച്ച തുടക്കം ടീമിന് മുതലാക്കാനായില്ലെങ്കിലും 146 റണ്‍സിലേക്ക് ടീമിനെത്തുവാനായി. ഒന്നാം വിക്കറ്റില്‍ ചാമരി-പ്രിയ കൂട്ടുകെട്ട് 89 റണ്‍സാണ് നേടിയത്. 30 റണ്‍സ് നേടിയ പ്രിയ പുറത്താകുമ്പോള്‍ 12ാം ഓവര്‍ പൂര്‍ത്തിയാകുകയായിരുന്നു. അധികം വൈകാതെ 48 റണ്‍സ് നേടിയ ചാമരിയും പുറത്തായി. ഹര്‍മ്മന്‍പ്രീത് കൗര്‍ 31 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് സൂപ്പര്‍നോവാസിന് റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്.

ഇന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുമെന്ന നിലയില്‍ നിന്നാണ് ഫൈനലില്‍ ട്രെയില്‍ബ്ലേസേഴ്സിനോട് ഏറ്റുമുട്ടുവാനുള്ള അവസരം സൂപ്പര്‍നോവാസ് റണ്‍റേറ്റിന്റെ ബലത്തില്‍ പിടിച്ചെടുത്തത്.

 

ചേതേശ്വര്‍ പുജാരയും സ്മൃതി മന്ഥാനയും ഉള്‍പ്പെടെയുള്ളവര്‍ക്ക് നാഡ നോട്ടീസ്, ടെക്നിക്കല്‍ പ്രശ്നമെന്ന് പറഞ്ഞ് ബിസിസിഐ

അഞ്ച് ബിസിസിഐ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാഡയുടെ നോട്ടീസ്. ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നീ പുരുഷ താരങ്ങള്‍ക്കും സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ എന്നിവര്‍ക്കാണ് നാഷണല്‍ ആന്റി-ഡോപിംഗ് ഏജന്‍സിയുടെ നോട്ടീസ്. തങ്ങളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്തതിനാലാണ് ഇവര്‍ക്കെതിരെ നോട്ടീസ്.

എന്നാല്‍ പാസ്വേര്‍ഡ് പ്രശ്നം കാരണമാണ് ഇവരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനാകാതെ പോയതെന്നും അത് താത്കാലിക പ്രശ്നം മാത്രമാണെന്നുമാണ് ബിസിസിഐ വിശദീകരണം. നാ‍ഡയ്ക്ക് ബിസിസിഐ നല്‍കിയ ഔദ്യോഗിക വിശദീകരണം ഈ പാസ്വേര്‍ഡ് പ്രശ്നമാണെന്നാണ് നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാല്‍ വ്യക്തമാക്കിയത്.

ഈ വിശദീകരണത്തിന്മേല്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും പാസ്വേര്‍ഡ് പ്രശ്നം പരിഹരിച്ച് ഉടന്‍ തന്നെ വിവരങ്ങള്‍ നല്‍കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ടെന്നും നവീന്‍ വ്യക്തമാക്കി. ഈ വിശദീകരണം അംഗീകരിക്കുന്നില്ലെങ്കില്‍ മൂന്ന് ഫയലിംഗില്‍ ഒന്ന് പരാജയപ്പെട്ടുവെന്നാവും കണക്കാക്കു.

താരങ്ങള്‍ക്ക് വിവരങ്ങള്‍ വ്യക്തിപരമായി ചെയ്യുകയോ അല്ലെങ്കില്‍ അസോസ്സിയേഷന്‍ മുഖാന്തരമോ ആയിരുന്നു ഫയല്‍ ചെയ്യുവാനുള്ള അവസരം.

വനിത ഐപിഎല്‍ തുടങ്ങണം, അഞ്ചോ ആറോ ടീം വെച്ചുള്ള തുടക്കം അനുയോജ്യം

ബിഗ് ബാഷിലെ വനിത ലീഗ് പോലെ ഇന്ത്യന്‍ ക്രിക്കറ്റിലും വനിത ലീഗ് വേണമെന്ന ആവശ്യം കുറച്ച് നാളായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വനിത ഓപ്പണര്‍ സ്മൃതി മന്ഥാനയും ഈ ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഐപിഎലിന് സമാനമായി ഒരു വനിത ടി20 ലീഗും തുടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് ഇന്ത്യന്‍ ടീമിലേക്ക് കഴിവുള്ള താരങ്ങളെ കണ്ടെത്തുവാന്‍ മികച്ച അവസരം കൂടിയാവുമന്നും താരം വ്യക്തമാക്കി. ബിസിസിഐ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഗ് ബാഷ് വനിത ലീഗിന്റെ മാതൃകയില്‍ ഐപിഎലിനിടെ ഒരു പ്രദര്‍ശന മത്സരം വനിതകള്‍ക്കായി നടത്തിയിരുന്നു.

അത് മികച്ചൊരു സംഭവമായിരുന്നുവെന്ന് താരം വ്യക്തമാക്കി. അന്ന് ബിസിസിഐ മൂന്ന് ടീമുകള്‍ വെച്ച് നടത്തിയ ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം നാല് ടീമായി ഉയര്‍ത്തുമെന്നാണ് കരുതിയതെങ്കിലും അത് കൊറോണ കാരണം നടന്നില്ലെന്ന് താരം പറഞ്ഞു. ഇന്ത്യയില്‍ വനിത ക്രിക്കറ്റ് വലിയ രീതിയില്‍ വളരുകയാണെന്നും അഞ്ചോ ആറോ ടീമോ ഉള്‍പ്പെടുന്ന ഒരു ഐപിഎല്‍ മാതൃകയിലുള്ള ടൂര്‍ണ്ണമെന്റ് ഗുണകരമാകുമെന്ന് താരം വെളിപ്പെടുത്തി.

നെറ്റ്സില്‍ ആര് കൂടുതല്‍ ബാറ്റ്സ്മാന്മാരുടെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കും എന്നതിനുള്ള മത്സരമാണ് ബുംറയും ഷമിയും തമ്മില്‍ നടക്കുന്നത്

ഇന്ത്യയുടെ നെറ്റ്സ് പരിശീലനത്തില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും തമ്മില്‍ രസകരമായ ചില മത്സരങ്ങള്‍ നടക്കാറുണ്ടെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇരുവരും തമ്മില്‍ ആരാണ് കൂടുതല്‍ ബാറ്റ്സ്മാന്മാരുടെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുക എന്നതില്‍ മത്സരം നടക്കുമെന്നാണ് രോഹിത് ശര്‍മ്മ വ്യക്തമാക്കിയത്.

ഇരുവര്‍ക്കുമെതിരെ നെറ്റ്സില്‍ ബാറ്റ് ചെയ്യുക പ്രയാസമാണ്. അതിന് കാരണമായി രോഹിത് പറഞ്ഞത് ഇരുവരും തമ്മില്‍ ഉള്ള ഈ മത്സരത്തെക്കുറിച്ചാണ്. നെറ്റ്സില്‍ പൊതുവേ ബൗളിംഗ് അനുകൂലമായ പിച്ചുകളാണ് തയ്യാറാക്കുക. അതില്‍ ഷമി വളരെ മികച്ച രീതിയില്‍ പന്തെറിയുമെന്ന് രോഹിത് പറഞ്ഞു. കൂടാതെ താന്‍ മൂന്ന് നാല് വര്‍ഷം മാത്രമായി കളിക്കുന്ന താരമായതിനാല്‍ ബുംറയെ നേരിടുകയും പ്രയാസമാണെന്ന് രോഹിത് വ്യക്തമാക്കി.

ഷമിയ്ക്കെതിരെ 2013 മുതല്‍ താന്‍ കളിക്കുകയാണ്, എന്നാല്‍ താരം വളെ പ്രയാസമേറിയ ബൗളറാണ് നെറ്റ്സില്‍ നേരിടാനെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ബാറ്റ്സ്മാന്മാരെ ബീറ്റ് ചെയ്യുകയും ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുകയും ചെയ്യുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് ഷമിയും ബുംറയുമാണെന്ന് രോഹിത് പറഞ്ഞു.

രോഹിത് പങ്കെടുത്ത പരിപാടി ആതിഥേയത്വം വഹിച്ചത് വനിത താരങ്ങളായ സ്മൃതി മന്ഥാനയും ജെമീമ റോഡ്രിഗസ്സുമായിരുന്നു. ഇതില്‍ സ്മൃതി താന്‍ ഷമിയെ ഒരിക്കല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നേരിട്ടപ്പോളുള്ള അനുഭവവും പങ്കുവെച്ചു. അന്ന് ഷമിയുടെ പന്ത് കൊണ്ട് തന്റെ ഉള്ളംതുട നീര് വന്നുവെന്നും അത് ശരിയാകുവാന്‍ ഏറെ നാളെടുത്തുവെന്നുമാണ് സ്മൃതി മന്ഥാന പറഞ്ഞത്.

ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് നേടി ഷെഫാലി-സ്മൃതി മന്ഥാന സഖ്യം

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ 84 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയപ്പോള്‍ ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പാണ് ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാന-ഷെഫാലി വര്‍മ്മ കൂട്ടുകെട്ട് നേടിയത്. ഒന്നാം വിക്കറ്റില്‍ 143 റണ്‍സ് നേടിയ കൂട്ടുകെട്ട് ഇതിന് മുമ്പുള്ള റെക്കോര്‍ഡായ 130 റണ്‍സെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് മറികടന്നത്. 2013ല്‍ ബംഗ്ലാദേശിനെതിരെ തിരുഷ് കാമിനി-പൂനം റൗട്ട് കൂട്ടുകെട്ടാണ് ഈ പ്രകടനം പുറത്തെടുത്തത്.

ടി20യില്‍ 14ാമത്തെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ വിന്‍ഡീസിനെതിരെ സൃഷ്ടിച്ചത്. ആദ്യ വിക്കറ്റിലെ മികച്ച എട്ടാമത്തെ കൂട്ടുകെട്ടാണ് ഷെഫാലി-സ്മൃതി കൂട്ടുകെട്ട് നേടിയത്.

ഷെഫാലി-സ്മൃതി കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് പ്രകടനത്തില്‍ വലിയ ജയം സ്വന്തമാക്കി ഇന്ത്യ

വിന്‍ഡീസിനെതിരെ ആദ്യ ടി20 മത്സരത്തില്‍ 84 റണ്‍സിന്റെ വലിയ വിജയം സ്വന്തമാക്കി ഇന്ത്യ. ഷെഫാലി വര്‍മ്മ-സ്മൃതി മന്ഥാന കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ നേടിയ 143 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 15 വയസ്സുകാരി ഷെഫാലി 73 റണ്‍സും സ്മൃതി മന്ഥാന 67 റണ്‍സും നേടി ഇന്ത്യയെ 102/0 എന്ന സ്കോറിലേക്ക് എത്തിച്ചു. 6 ബൗണ്ടറിയും 4 സിക്സും ആണ് ഷെഫാലി നേടിയത്. ഈ കൂട്ടുകെട്ട് ടി20യില്‍ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും വലിയ റെക്കോര്‍ഡാണ്.

അതേ സമയം മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ നിന്ന് 101/9 എന്ന സ്കോര്‍ മാത്രമാണ് നേടിയത്. വിന്‍ഡീസിന്റെ ഷെര്‍മൈന്‍ കാംപെല്‍ 33 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി രാധ യാഥവ്, ശിഖ പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കിയ സൂപ്പര്‍ ലീഗില്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ താരങ്ങള്‍

കിയ വനിത സൂപ്പര്‍ ലീഗില്‍ മിന്നും പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, സ്മൃതി മന്ഥാന എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ പ്രകടനത്തിലൂടെയാണ് ഇന്ന് കളം നിറഞ്ഞത്. സ്മൃതി വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി 43 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയപ്പോള്‍ ജെമീമ റോഡ്രിഗസ് യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിന് വേണ്ടി 40 പന്തില്‍ നിന്ന് 58 റണ്‍സ് നേടി.

ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ കൂടിയായ ഹര്‍മ്മന്‍പ്രീത് കൗര്‍ ലങ്കാഷയര്‍ തണ്ടറിന് വേണ്ടി 37 പന്തില്‍ 50 റണ്‍സ് നേടി. വെസ്റ്റേണ്‍ സ്റ്റോമില്‍ സ്മൃതിയുടെ സഹതാരമായ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ്മ 14 പന്തില്‍ നിന്ന് 23 റണ്‍സുമായി പുറത്താകാതെ നിന്നതാണ് മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ മികവാര്‍ന്ന പ്രകടനം.

Exit mobile version