ഏകദിന റാങ്കിംഗിൽ ഹർമൻപ്രീത് കൗറിന്റെ കുതിപ്പ്, സ്മൃതിയും മുന്നോട്ട്

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ വനിതാ താരങ്ങൾ ഏകദിന റാങ്കിംഗിൽ മുന്നോട്ട്‌‌‌. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഐസിസി വനിതാ ഏകദിന പ്ലെയർ റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഹർമൻപ്രീത് ആണ് ബാറ്റിങിൽ ഏറ്റവും മുന്നിൽ ഉള്ള ഇന്ത്യൻ താരം.

ഇംഗ്ലണ്ടിന് എതിരാറ്റ രണ്ടാം മത്സരത്തിൽ 111 പന്തിൽ പുറത്താകാതെ 143 റൺസാണ് കൗർ അടിച്ചുകൂട്ടിയിരുന്നത്.

സ്മൃതി മന്ദാന ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ലോർഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ പുറത്താകാതെ 68 റൺസ് നേടിയ ദീപ്തി ശർമ്മ എട്ട് സ്ഥാനങ്ങൾ ഉയർത്തി 24-ാം സ്ഥാനത്തും എത്തി.

വിരമിച്ച ഫാസ്റ്റ് ബൗളർ ജൂലൻ ഗോസ്വാമി ബൗളിംഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.

ലോര്‍ഡ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, 5 ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്ത്, ജൂലന്‍ ഗോസ്വാമിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി ഇംഗ്ലണ്ട്

തന്റെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കുന്ന ജൂലന്‍ ഗോസ്വാമിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണ‍ർ നൽകി ഇംഗ്ലണ്ട്. താരം എട്ടാമതായി ബാറ്റ് ചെയ്യാനെത്തി നേരിട്ട ആദ്യ പന്തിൽ പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ ബാറ്റിംഗ് തകര്‍ച്ചയായിരുന്നു ഫലം.

അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ കേറ്റ് ക്രോസ് നാല് വിക്കറ്റുമായി ഇന്ത്യയുടെ ബാറ്റിംഗിനെ തകര്‍ത്തു. 68 റൺസ് നേടിയ ദീപ്തി ശര്‍മ്മ പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സ്മൃതി മന്ഥാന 50 റൺസ് നേടി. പൂജ വസ്ട്രാക്കര്‍ 22 റൺസാണ് നേടിയത്.

ഇംഗ്ലണ്ടിനായി ക്രോസിനൊപ്പം ഫ്രെയ കെംപ്, സോഫി എക്ലെസ്റ്റോൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്ന് 45.4 ഓവറിൽ 169 റൺസ് നേടുന്നതിനിടെ ഓള്‍ഔട്ട് ആകുകയായിരുന്നു.

ഒരു പുതിയ റെക്കോർഡ് കുറിച്ച് സ്മൃതി മന്ദാന

ഇന്ത്യൻ വനിതകളും ഇംഗ്ലണ്ട് വനിതകളും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിൽ സ്മൃതി മന്ദാന ഒരു റെക്കോർഡ് കുറിച്ചു. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന മാറി. എകദിനത്തിൽ 3000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ വനിതാ താരം മാത്രമാണ് മന്ദാന.

തന്റെ 76-ാം ഏകദിന ഇന്നിംഗ്‌സിലാണ് സ്മൃതി 3000 റൺസിൽ എത്തിയത്. 88 ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച മിതാലി രാജിനെ ആണ് മന്ദാന മറികടന്നത്.

ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി സ്മൃതി മന്ഥാന, ഏകദിനത്തിലും മുന്നേറ്റം

ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് സ്മൃതി മന്ഥാന. 731 റേറ്റിംഗ് പോയിന്റ് നേടിയ താരം ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രണ്ടാമതെത്തിയത്. 725 റേറ്റിംഗ് പോയിന്റാണ് ലാന്നിംഗ്സിന്റെ കൈവശമുള്ളത്.

ഒന്നാം സ്ഥാനത്ത് 743 റേറ്റിംഗ് പോയിന്റുമായി ഓസ്ട്രേലിയയുടെ തന്നെ ബെത്ത് മൂണിയാണുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് നേടിയ 111 റൺസ് ആണ് ഇന്ത്യന്‍ താരത്തിന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുവാന്‍ സഹായിച്ചത്.

ഏകദിന പരമ്പരിലെ ആദ്യ മത്സരത്തിൽ 91 റൺസ് നേടിയ മന്ഥാന ഏകദിന റാങ്കിംഗിൽ 3 സ്ഥാനം മെച്ചപ്പെടുത്തി 7ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. 698 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്.

ഈ മെഡൽ ജുന്നു ദീദിയ്ക്ക് നൽകുന്നു, പരമ്പരയും വിജയിക്കുവാന്‍ ആഗ്രഹം – സ്മൃതി മന്ഥാന

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ വിജയത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരമായി ലഭിച്ച മെഡൽ താന്‍ ജുന്നു ദീദിയ്ക്ക് നൽകുന്നുവെന്ന് പറഞ്ഞ് സ്മൃതി മന്ഥാന. ഈ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന ജൂലന്‍ ഗോസ്വാമിയെയാണ് ജുന്നു ദീദിയെന്ന് സ്മൃതി പരാമര്‍ശിച്ചത്.

സ്മൃതി മന്ഥാനയും ഹര്‍മ്മന്‍പ്രീത് കൗറും യാസ്തിക ഭാട്ടിയയും ബാറ്റിംഗ് മികവ് പുലര്‍ത്തിയപ്പോള്‍ മികച്ച വിജയം ആണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ഈ പരമ്പരയിലെ ഓരോ മത്സരവും കളിക്കുന്നത് അത് ജുന്നു ദീദിയ്ക്ക് സമര്‍പ്പിക്കുവാന്‍ വേണ്ടിയാണെന്നും സ്മൃതി കൂട്ടിചേര്‍ത്തു.

 

സൂപ്പര്‍ സ്മൃതി, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ മികച്ച വിജയവുമായി ഇന്ത്യന്‍ വനിതകള്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 227/7 എന്ന സ്കോറിനൊതുക്കിയ ശേഷം ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 44.2 ഓവറിൽ വിജയം കുറിയ്ക്കുകയായിരുന്നു. ഹര്‍മ്മന്‍പ്രീത് കൗര്‍ സിക്സര്‍ പായിച്ചാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

സ്മൃതി മന്ഥാന 91 റൺസ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താകാതെ 74 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു. ഷഫാലി വര്‍മ്മയെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം യാസ്തിക ഭാട്ടിയയ്ക്കൊപ്പം സ്മൃതി 96 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

50 റൺസ് നേടിയ യാസ്തിക പുറത്തായ ശേഷം ഹര്‍മ്മന്‍പ്രീത് കൗറുമായി സ്മൃതി  99 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. ഷഫാലിയെ പുറത്താക്കിയ കേറ്റ് ക്രോസിന് തന്നെയാണ് സ്മൃതിയുടെ വിക്കറ്റും ലഭിച്ചത്.

 

ഡാനിയൽ വയട്ട്(43) നടത്തിയ ചെറുത്തുനില്പിനിടയിലും 128/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഡേവിഡ്സൺ റിച്ചാര്‍ഡ്സ്(50*), സോഫി എക്ലെസ്റ്റോൺ(31), ചാര്‍ലട്ട് ഡീന്‍(24*) എന്നിവര്‍ ചേര്‍ന്നാണ് 227 റൺസിലേക്ക് എത്തിച്ചത്.

ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയെ ജയിപ്പിച്ച സ്മൃതി മന്ദാനയുടെ തകർപ്പൻ ഇന്നിങ്സ് | Video

ഇന്നലെ ഇംഗ്ലണ്ടിന് എതിരായ ടി20 മത്സരത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന്റെ വിജയം നേടിയപ്പോൾ സ്റ്റാർ ആയത് സ്മൃതി മന്ദാന ആയിരുന്നു. 53 പന്തിൽ 79 റൺസ് എടുക്കാൻ സ്മൃതിക്ക് ആയിരുന്നു. ആ ഇന്നിങ്സിന്റെ ഹൈലൈറ്റ് സോണി നെറ്റ്‌വർക്ക് ഇന്ന് യൂട്യൂബിലൂടെ പങ്കുവെച്ചു.

വീഡിയോ ചുവടെ:

https://youtu.be/9meDGfgHwJ0

സ്മൃതി മന്ദാന ക്ലാസ്!! ഇന്ത്യ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു | Exclusive

ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. സ്മൃതി മന്ദാനയുടെ ഗംഭീര പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. 51 റൺസ് എടുത്ത ഫ്രെയ കെമ്പ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് വേണ്ടി സ്നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

റൺ ചേസിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആറാം ഓവറിൽ 55 റൺസിൽ നിൽക്കെ ഇന്ത്യക്ക് 20 റൺസ് എടുത്ത ഷഫാലി വെർമയെ നഷ്ടമായി. എന്നാൽ സ്മൃതി മന്ദാന മറുവശത്ത് ഒരു ക്ലാസ് ഇന്നിങ്സ് കാഴ്ചവെക്കുന്നുണ്ടായുരുന്നു. 53 പന്തിൽ നിന്ന് 79 റൺസ് സ്മൃതി മന്ദാന അടിച്ചു. താരത്തിന്റെ 17ആം ഫിഫ്റ്റി ആണിത്.

സ്മൃതി പുറത്താകാതെ വിജയം വരെ ടീമിന് ഒപ്പം ഉണ്ടായിരുന്നു. 22 പന്തിൽ 29 റൺസുമായി ഹർമൻപ്രീത് കോറും ക്രീസിൽ ഉണ്ടായിരുന്നു. 16.4 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. പരമ്പര ഇതോടെ 1-1 എന്നായി.

ദി ഹണ്ട്രെഡും ബിഗ് ബാഷും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ബെഞ്ച് സ്ട്രെംഗ്ത്ത് വര്‍ദ്ധിപ്പിച്ചു, ഇന്ത്യന്‍ വനിതകള്‍ക്കും അത് പോലെ ഒരു ലീഗ് വേണം – സ്മൃതി മന്ഥാന

വനിത ഐപിഎൽ ഇന്ത്യയ്ക്ക് ഏറെ ആവശ്യമുള്ള കാര്യമാണെന്ന് പറ‍ഞ്ഞ് ഇന്ത്യന്‍ വനിത താരം സ്മൃതി മന്ഥാന. ദി ഹണ്ട്രെഡും ബിഗ് ബാഷും മികച്ച ടൂര്‍ണ്ണമെന്റുകളാണ്, അത് വിദേശ താരങ്ങള്‍ക്കും അതാത് രാജ്യങ്ങളിലെ പ്രാദേശിക താരങ്ങള്‍ക്കും ഏറെ ഗുണം ചെയ്തു. ഈ രണ്ട് ടൂര്‍ണ്ണമെന്റുകളും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്ത് വളരെ അധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത് പോലെ ഇന്ത്യയിലും ഒരു വനിത ഐപിഎൽ പോലുള്ള ഒന്ന് വരികയാണെങ്കിൽ അത് വലിയ സഹായം ആകുമെന്നും സ്മൃതി വ്യക്തമാക്കി.

ബിഗ് ബാഷിലും ദി ഹണ്ട്രെഡിലും കളിക്കുന്നത് വഴി താരങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കുന്നുണ്ട്. അതിനാൽ തന്നെ ഭാവിയിൽ ഇത്തരത്തിലൊരു ടൂര്‍ണ്ണമെന്റ് ഇന്ത്യയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്മൃതി സൂചിപ്പിച്ചു. കഴിഞ്ഞ ഏതാനും സീസണിലായി ബിസിസിഐ ഐപിഎലിനിടെ സാംപിള്‍ രീതിയിൽ വനിത ചലഞ്ചര്‍ ട്രോഫി സംഘടിപ്പിക്കാറുണ്ടെങ്കിലും വെറും മൂന്ന് ടീമുകളും അഞ്ചിൽ താഴെ ദിവസവും മാത്രമാണ് മത്സരം നീണ്ട് നിൽക്കുന്നത്. ഇതിന് സമഗ്രമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ബിഗ് ബാഷിൽ നിന്ന് പിന്മാറുവാന്‍ ആലോചിക്കുന്നു – സ്മൃതി മന്ഥാന

വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ് സ്മൃതി മന്ഥാന. പരിക്കുകളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കുവാനായി വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് താന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും താരം വ്യക്തമാക്കി. ബിഗ് ബാഷിൽ കളിച്ച് പരിക്കേറ്റ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് നഷ്ടപ്പെടുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിചേര്‍ത്തു.

ലോകകപ്പിന് ശേഷ താന്‍ ഏറെക്കാലമായി ക്രിക്കറ്റ് കളിക്കുകയാണെന്നും കോവിഡ് കാരണം വന്ന നീണ്ട ഇടവേള കഴിഞ്ഞ് വരുന്നതിനാൽ കളിക്കുവാന്‍ താന്‍ തന്റെ മനസ്സിനെ പാകപ്പെടുത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോള്‍ ഒരു ഇടവേള ആവശ്യമാണെന്ന് തോന്നുവെന്നും സ്മൃതി വ്യക്തമാക്കി.

മന്ഥാനയുടെ മിന്നും അര്‍ദ്ധ ശതകം, 12 ഓവറിനുള്ളിൽ പാക്കിസ്ഥാനെതിരെ വിജയം കരസ്ഥമാക്കി ഇന്ത്യ

പാക്കിസ്ഥാനെതിരെ 8 വിക്കറ്റ് വിജയം നേടി ഇന്ത്യ. 99 റൺസിന് എതിരാളികളെ എറിഞ്ഞൊതുക്കിയ ശേഷം ഇന്ത്യ 11.4 ഓവറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു. സ്മൃതി മന്ഥാന പുറത്താകാതെ 63 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം സാധ്യമാക്കിയത്.

ഷഫാലി വര്‍മ്മ(16), ഷബിനേനി മേഘന(14) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരത്തിൽ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല.

ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോളേക്കും ഇന്ത്യ 5.5 ഓവറിൽ 61 റൺസ് നേടിയിരുന്നു. ഇതിൽ ഷഫാലി നേടിയത് വെറും 16 റൺസായിരുന്നു. സ്മൃതി 8 ഫോറും മൂന്ന് സിക്സും തന്റെ ഇന്നിംഗ്സിൽ നേടി.

പത്ത് വിക്കറ്റ് വിജയം, ശ്രീലങ്കയെ നിഷ്പ്രഭമാക്കി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 173 റൺസിലൊതുക്കിയ ശേഷം ഇന്ത്യ 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെയാണ് വിജയം കരസ്ഥമാക്കിയത്. 94 റൺസ് നേടിയ സ്മൃതി മന്ഥാനയും 71 റൺസ് നേടിയ ഷഫാലി വര്‍മ്മയും ആണ് ഇന്ത്യയുടെ അനായാസ വിജയം ഒരുക്കിയത്.

നേരത്തെ ബൗളിംഗിൽ രേണുക സിംഗ് നേടിയ നാല് വിക്കറ്റിനൊപ്പം മേഘന സിംഗും, ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി ഇന്ത്യയ്ക്കായി തിളങ്ങി. 47 റൺസുമായി പുറത്താകാതെ നിന്ന അമ കാഞ്ചനയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. നീലാക്ഷി ഡി സിൽവ 32 റൺസും ചാമരി അത്തപ്പത്തു 27 റൺസും അനുഷ്ക സഞ്ജീവനി 25 റൺസും ആതിഥേയര്‍ക്കായി നേടി.

Exit mobile version