മധുരൈ പാന്തേഴ്സിനെതിരെ 30 റണ്‍സിന്റെ വിജയം കൊയ്ത് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ബാറ്റിംഗില്‍ ജഗദീഷ്, ബൗളിംഗില്‍ വീണ്ടും തിളങ്ങി സിലമ്പരസന്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 30 റണ്‍സിന്റെ മികച്ച വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് ഓപ്പണര്‍മാരായ ഹരി നിഷാന്തും എന്‍ ജഗദീഷനും നല്‍കിയ സ്വപ്ന തുല്യ തുടക്കത്തിന് ശേഷം 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നേടിയത്.

ഒന്നാം വിക്കറ്റില്‍ 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതില്‍ 57 റണ്‍സ് നേടിയ ഹരിയുടെ വിക്കറ്റാണ് ഡിണ്ടിഗലിന് ആദ്യം നഷ്ടമായത്. അതേ സമയം 51 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സുമായി ജഗദീഷ് ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് വീശി. മധുരൈയ്ക്ക് വേണ്ടി രാഹില്‍ ഷാ മൂന്നും കിരണ്‍ ആകാശ് രണ്ടും വിക്കറ്റ് നേടി.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ മധുരൈ പാന്തേഴ്സ് നിരയിലെ താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ ടീമിന് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ ടീം 50 റണ്‍സ് നേടിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനെ(24) നഷ്ടമായതിന് ശേഷം വന്ന താരങ്ങള്‍ക്ക് ലഭിച്ച തുടക്കം തുടരാനാകാതെ പോയത് വലിയ തിരിച്ചടിയായി മാറി ടീമിന്. ശരത്ത് രാജ്(26), ജഗദീഷന്‍ കൗശിക്(17), അഭിഷേക് തന്‍വാര്‍(24), ആര്‍ മിഥുന്‍(20) എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 152 റണ്‍സാണ് നേടിയത്.

സിലമ്പരസന്‍ രണ്ടാം മത്സരത്തിലും നാല് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും നേടി വിജയികള്‍ക്കായി ബൗളിംഗ് മികവ് കണ്ടെത്തി.

ലോ സ്കോറിംഗ് ത്രില്ലറില്‍ പത്ത് റണ്‍സ് വിജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ വിജയത്തോടെ തുടങ്ങി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 10 റണ്‍സിന്റെ വിജയമാണ് ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 115/9 എന്ന സ്കോര്‍ മാത്രം ഡിണ്ടിഗല്‍ നേടിയപ്പോള്‍ ചെപ്പോക്കിന് 9 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ആമ് ടീമിന്റെ ടോപ് സ്കോറര്‍. 19 പന്തില്‍ നിന്ന് 37 റണ്‍സാണ് അശ്വിന്‍ നേടിയത്. എന്‍എസ് ചതുര്‍വേദ് 21 റണ്‍സ് നേടിയപ്പോള്‍ എന്‍ ജഗദീഷന്‍ 17 റണ്‍സും നേടി. ചെപ്പോക്കിന് വേണ്ടി ആര്‍ അലക്സാണ്ടര്‍ മൂന്നും മുരുഗന്‍ അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.

സിലമ്പരസന്‍ നാലാ് വിക്കറ്റും ജഗന്നാഥന്‍ കൗശിക്, എം മുഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റും നേടിയാണ് ചെപ്പോക്കിന്റെ ചേസിംഗിനെ തടയിട്ടത്. ടീമില്‍ ആര്‍ക്കും തന്നെ 20 റണ്‍സിന് മേലുള്ള സ്കോര്‍ നേടാനായിരുന്നില്ല. 16 റണ്‍സ് നേടി മുരുഗന്‍ അശ്വിനും എ ആരിഫുമാണ് ടീമിന്റെ ടോപ് സ്കോറര്‍മാര്‍.

ഫൈനലില്‍ തകര്‍ന്ന് ഡിണ്ടിഗല്‍, മധുരൈയെ കിരീടത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്

ബാറ്റിംഗ് നിര ഡിണ്ടിഗലിനെ കൈവിട്ട ഫൈനല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. വീണ്ടുമൊരു മികച്ച ഇന്നിംഗ്സുമായി ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്ന് ടീമിനെ ഡിണ്ടിഗലിന്റെ ചെറു സ്കോര്‍ മറികടക്കുവാന്‍ സഹായിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 19.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ മധുരൈ മറികടക്കുകയായിരുന്നു. 75 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ കാര്‍ത്തിക്ക് ആണ് കളിയിലെ താരവും ടൂര്‍ണ്ണമെന്റിലെ താരവും.

എന്‍ ജഗദീഷന്‍ നേടിയ 51 റണ്‍സിന്റെ ബലത്തിലാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 117 റണ്‍സിലേക്ക് എത്തുന്നത്. എട്ടാം വിക്കറ്റായി ജഗദീഷന്‍ പുറത്താകുമ്പോള്‍ ഡ്രാഗണ്‍സിന്റെ സ്കോര്‍ 100 റണ്‍സ്. എം മുഹമ്മദ്(17), രാമലിംഗ് രോഹിത്ത്(15) എന്നിവരാണ് 15 റണ്‍സോ അതിലധികമോ നേടിയ മറ്റു താരങ്ങള്‍. മധുരൈയ്ക്കായി അഭിഷേക് തന്‍വര്‍ നാല് വിക്കറ്റും ലോകേഷ് രാജ് മൂന്നും വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.

മധുരൈയുടെ തുടക്കവും മോശമായിരുന്നു. സിലമ്പരസന്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 2/3 എന്ന നിലയില്‍ നിന്ന് മധുരൈയെ തിരികെ മത്സരത്തിലേക്ക് നയിച്ചത് അരുണ്‍ കാര്‍ത്തിക്ക്-ഷിജിത്ത് ചന്ദ്രന്‍ കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ 117 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

50 പന്തില്‍ നിന്ന് നാല് വീതം ബൗണ്ടറിയും സിക്സും നേടിയാണ് അരു‍ണ്‍ കാര്‍ത്തിക്ക് തന്റെ 75 റണ്‍സ് നേടിയതെങ്കില്‍ 49 റണ്‍സില്‍ നിന്ന് 38 റണ്‍സ് നേടി ഷിജിത്ത് ചന്ദ്രന്‍ നിര്‍ണ്ണായകമായ റണ്ണുകള്‍ നേടുകയായിരുന്നു. സിലംബരസന്റെ സ്പെല്ലൊഴിച്ച് നിര്‍ത്തിയാല്‍ അഭിനവ് മോഹന്‍ തന്റെ നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടു നല്‍കിയതാണ് ഡിണ്ടിഗല്‍ നിരയിലെ മികച്ച ബൗളിംഗ് പ്രകടനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version