ജയം 34 റണ്‍സിന്, ഒറാക്കിളിനെ വീഴ്ത്തി എസ്ഐ കലിപ്സ്

ഒറാക്കിളിനെതിരെ 34 റണ്‍സിന്റെ മികച്ച വിജയവുമായി എസ്ഐ കലിപ്സ്. ഇന്ന് ടിപിഎല്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ഐ കലിപ്സ് ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് നേടിയത്. 15 പന്തില്‍ 25 റണ്‍സ് നേടിയ ബോബി രാജും 6 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ വിടി പ്രവീണും ആണ് കലിപ്സ് നിരയില്‍ തിളങ്ങിയത്. ഒറാക്കിളിനായി രാഹുല്‍ കെ പിള്ള, വിജിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒറാക്കിള്‍ 7.5 ഓവറില്‍ 49 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഫൈസല്‍ എസ് ഐ കലിപ്സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അമല്‍, ബോബി രാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 11 റണ്‍സ് നേടിയ അരുണ്‍ ദത്ത് ആണ് ഒറാക്കിളിന്റെ ടോപ് സ്കോറര്‍.

ബാറ്റിംഗില്‍ തിളങ്ങി അമല്‍, ബൗളിംഗില്‍ ഹാട്രിക്കുമായി പ്രവീണ്‍, 7 റണ്‍സ് ജയം സ്വന്തമാക്കി എസ്ഐ കലിപ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ എസ്ഐ കലിപ്സിന് വിജയം. ഐഐഐടിഎം-കെയ്ക്കെതിരെയാണ് കലിപ്സിന്റെ 7 റണ്‍സ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത എസ്ഐ കലിപ്സ് എട്ടോവറില്‍ 84/5 എന്ന സ്കോര്‍ നേടുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പ്രവീണിനെ നഷ്ടമായ ടീമിനെ മുന്നോട്ട് നയിച്ചത് 24 പന്തില്‍ നിന്ന് 38 റണ്‍സ് നേടി അമലിന്റെ പ്രകടനമാണ്. രണ്ട് ഫോറും 3 സിക്സും സഹിതം അമല്‍ പുറത്താകാതെ നിന്നപ്പോള്‍ ടീമിന് 15 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു. ഐഐഐടിഎം-കെയ്ക്ക് വേണ്ടി മാനുവല്‍ ജോണ്‍സ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനെത്തിയ ഐഐഐടിഎം-കെ ആദ്യ ഓവറില്‍ തന്നെ 18 റണ്‍സ് നേടി മികച്ച തുടക്കം സ്വന്തമാക്കിയെങ്കിലും വിടി പ്രവീണിന്റെ രണ്ടാം ഓവറില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 1.3 ഓവറില്‍ 21 റണ്‍സ് നേടിയ ടീം പ്രവീണിന്റെ ഓവര്‍ കഴിഞ്ഞപ്പോള്‍ 22/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ ബാറ്റിംഗ് ടീമിന്റെ ലക്ഷ്യം അവസാന നാലോവറില്‍ 53 റണ്‍സായിരുന്നു. എല്‍ദോസ് ബാബു(19), അഭിജിത്ത് എം പിള്ളെ(16*) പൊരുതി നോക്കിയെങ്കിലും എട്ടോവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സേ ഐഐഐടിം-കെയ്ക്ക് നേടാനായുള്ളു.

പ്രവീണ്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കുവാന്‍ 19 റണ്‍സായിരുന്നു ഐഐഐടിഎം-കെ നേടേണ്ടിയിരുന്നത്. ഓവറില്‍ എക്സ്ട്രാസ് ഇനത്തില്‍ റണ്‍സ് വന്നുവെങ്കിലും കൂറ്റനടി വരാതിരുന്നപ്പോള്‍ 11 റണ്‍സ് മാത്രമേ ബാറ്റിംഗ് ടീമിന് നേടാനായുള്ളു.

Exit mobile version