ആവേശപ്പോരില്‍ ജയം വിന്‍ഡീസിനു

അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിനു വേണ്ടി സെറ്റ് ബാറ്റ്സ്മാന്‍ മുഷ്ഫികുര്‍ റഹിം ക്രീസിലുണ്ടായിരുന്നുവെങ്കിലും അവസാന ഓവറില്‍ പിഴച്ച് ബംഗ്ലാദേശ്. ഓവറിന്റെ ആദ്യ പന്തില്‍ തന്നെ 68 റണ്‍സ് നേടിയ മുഷ്ഫികുറിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ജയം തന്റെ പക്ഷത്തേക്കാക്കുകയായിരുന്നു. തുടര്‍ന്ന് കൂറ്റനടികള്‍ക്ക് മറ്റുതാരങ്ങള്‍ക്ക് കഴിയാതെ വന്നപ്പോള്‍ വിന്‍ഡീസ് മൂന്ന് റണ്‍സിനു ജയം സ്വന്താക്കി. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ ഇരു ടീമുകളും പരമ്പരയില്‍ ഒരു മത്സരം വീതം ജയിച്ച് സമനിലയില്‍ നില്‍ക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ നിന്ന് 271 റണ്‍സാണ് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 93 പന്തില്‍ നിന്ന് നേടിയ 125 റണ്‍സിനൊപ്പം റോവ്മന്‍ പവല്‍ 44 റണ്‍സ് നേടി പിന്തുണ നല്‍കി. എന്നാല്‍ അവസാന ഓവറുകളില്‍ ബംഗ്ലാദേശ് ബൗളിംഗിനു മുന്നില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട വിന്‍ഡീസ് 49.3 ഓവറില്‍ 271 റണ്‍സിനു ഓള്‍ഔട്ട് ആയി.

മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയ ഹെറ്റ്മ്യര്‍ അവസാന വിക്കറ്റായാണ് പുറത്തായത്. റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റും ഷാകിബ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മഷ്റഫേ മൊര്‍തസ, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

തമീം ഇക്ബാല്‍, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫികുര്‍ റഹിം, മുഹമ്മദുള്ള എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇവരുടെ സ്കോറുകള്‍ വലിയ സ്കോറിലേക്ക് നയിക്കാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ടീം വിജയം കൈവിട്ടത്. മുഷ്ഫികുര്‍ റഹിം 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍(54), ഷാകിബ് അല്‍ ഹസന്‍(56) എന്നിവരും മികവ് പുലര്‍ത്തി. മഹമ്മദുള്ള 39 റണ്‍സ് നേടി.

വിന്‍ഡീസിനു വേണ്ടി ഓരോ വിക്കറ്റുമായി അല്‍സാരി ജോസഫ്, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, കീമോ പോള്‍, ദേവേന്ദ്ര ബിഷൂ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

354 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, മെഹ്ദി ഹസനു അഞ്ച് വിക്കറ്റ്

കിംഗ്സ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ 354 റണ്‍സില്‍ അവസാനിച്ച് വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്. ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ടിന്റെ ബാറ്റിംഗ് പ്രകടനത്തിനു ശേഷം രണ്ടാം ദിവസം മത്സരം പുനരാരംഭിച്ചപ്പോള്‍ വിന്‍ഡീസിന്റെ ശേഷിക്കുന്ന ബാറ്റിംഗ് നിര തകരുകയായിരുന്നു. ഒന്നാം ദിവസം 295/4 എന്ന നിലയില്‍ അവസാനിപ്പിച്ച വിന്‍ഡീസിനു രണ്ടാം ദിവസം മൂന്നാം ഓവറില്‍ തന്നെ ഷിമ്രണ്‍ ഹെറ്റ്മ്യറിനെ നഷ്ടമായി. തുടരെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ആതിഥേയര്‍ക്ക് ഇതിനിടെ 24 റണ്‍സ് മാത്രമാണ് നേടാനായത്.

അവസാന വിക്കറ്റില്‍ ജേസണ്‍ ഹോള്‍ഡര്‍ ഷാനണ്‍ ഗബ്രിയേല്‍ കൂട്ടുകെട്ട് നേടിയ 35 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം ദിവസം വിന്‍ഡീസിനു ആശ്വസിക്കാന്‍ വക നല്‍കിയ പ്രകടനം. ഗബ്രിയേല്‍ 12 റണ്‍സ് നേടി പുറത്തായപ്പോള്‍  ജേസണ്‍ ഹോള്‍ഡര്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.

ക്രെയിഗ് ബ്രാത്‍വൈറ്റ് 110 റണ്‍സ് നേടിയപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 86 റണ്‍സ് നേടി പുറത്തായി. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ അഞ്ചും അബു ജയേദ് മൂന്നും തൈജുല്‍ ഇസ്ലാം  രണ്ടും വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version