രോഹിത് ശര്‍മ്മയുടെ പേര് രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

ഇന്ത്യന്‍ ഏകദിന ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ പേര് ഖേല്‍ രത്ന അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ബിസിസിഐ. ഇതിന് പുറമെ ഇഷാന്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ്മ എന്നിവരെ അര്‍ജ്ജുന അവാര്‍ഡിന് വേണ്ടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട് ബിസിസിഐ. നേരത്തെ ജസ്പ്രീത് ബുംറയെ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്യുമെന്ന് വാര്‍ത്ത വന്നിരുന്നുവെങ്കിലും അതുണ്ടായില്ല.

ജനുവരി 1 2016 മുതല്‍ ഡിസംബര്‍ 31 2019 വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ. 2019ല്‍ ഐസിസി ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് രോഹിത് ശര്‍മ്മ. 2019 ലോകകപ്പില്‍ അഞ്ച് ശതകങ്ങള്‍ നേടി ചരിത്രം സൃഷ്ടിക്കുവാനും രോഹിത്തിന് സാധിച്ചിരുന്നു.

ബുംറയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് ശുപാര്‍ശയുമായി ബിസിസിഐ, രണ്ടാമത്തെ പേരായി ശിഖര്‍ ധവാനും പരിഗണനയില്‍

വനിത വിഭാഗത്തില്‍ ശിഖ പാണ്ടയെയും ദീപ്തി ശര്‍മ്മയെയും അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത ബിസിസിഐ പുരുഷ വിഭാഗത്തില്‍ നിര്‍ദ്ദേശിക്കുവാന്‍ പോകുന്നത് ജസ്പ്രീത് ബുംറയെ എന്ന് സൂചന. രണ്ടാമത്തെ പേരായി ശിഖര്‍ ധവാനെയും പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്ന വിവരം. കഴിഞ്ഞ വര്‍ഷം സീനിയോറിറ്റി കാരണം മാത്രമാണ് ജസ്പ്രീത് ബുംറയ്ക്ക് നാമനിര്‍ദ്ദേശം നഷ്ടമായത്. കഴിഞ്ഞ തവണ ബുംറയ്ക്ക് പകരം ജഡേജയെയാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്തത്.

ഒരു താരത്തിന്റെ പേരാണ് അയയ്ക്കുന്നതെങ്കില്‍ അത് ജസ്പ്രീത് ബുംറ മാത്രമാവും ബിസിസിഐ പട്ടികയിലുണ്ടാകുക. ഒരാള്‍ക്ക് കൂടി അവസരം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചാല്‍ ഇന്ത്യയുടെ സീനിയര്‍ താരവും ഓപ്പണറുമായ ശിഖര്‍ ധവാന്‍ പരിഗണിക്കപ്പെട്ടേക്കാം.

മൂന്ന് വര്‍ഷമെങ്കിലും അന്താരാഷ്ട്ര നിലയില്‍ കളിച്ച് പരിചയം വേണമെന്നാണ് സെലക്ഷന്‍ മാനദണ്ഡം. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം ബുംറയുടെ നാമം നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും രണ്ട് വര്‍ഷം മാത്രം പരിചയസമ്പത്തുള്ള താരം പിന്തള്ളപ്പെടുകയായിരുന്നുവെന്നും ഐസിസിയുടെ ഒന്നാം റാങ്ക് ബൗളറായി കുറെ ഏറെ നാള്‍ ചെലവഴിക്കുവാന്‍ സാധിച്ച ബുംറ കുറച്ച് നാളായി മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഓപ്പണിംഗ് പാര്‍ട്ണര്‍ ശിഖര്‍ ധവാന്‍

താന്‍ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ശിഖര്‍ ധവാനൊപ്പമാണെന്നും അതിനാല്‍ തന്നെ അദ്ദേഹമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഓപ്പണിംഗ് പാര്‍ട്ണര്‍ എന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്‍സ്റ്റാഗ്രാം ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

2019 മുതല്‍ ഡല്‍ഹിയിലെത്തിയ താരമാണ് ശിഖര്‍ ധവാന്‍. ടോപ് ഓര്‍ഡറില്‍ ഈ സീനിയര്‍ താരം കൂടി എത്തിയതോടെ ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന ടീമിന്റെ പ്രകടനം മാറി മറിയുകയും ടീം പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തുകയും ചെയ്തു. ഇന്ത്യയുടെ യുവ താരം പൃഥ്വി ഷായും പറഞ്ഞത് താന്‍ ധവാനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്നത് ആസ്വദിക്കുകയാണെന്നാണ്.

ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറി ഏറ്റവും പ്രിയപെട്ടതെന്ന് ശിഖർ ധവാൻ

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ മാച്ച് വിന്നിങ് സെഞ്ചുറി തനിക്ക് ഏറെ പ്രിയപെട്ടതാണെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. അന്ന് ഓസ്‌ട്രേലിക്കെതിരായ മത്സരത്തിൽ വിരലിന് പൊട്ടലേറ്റിട്ടും ബാറ്റിംഗ് തുടർന്ന ശിഖർ ധവാൻ അന്ന് ഇന്ത്യക്ക് ജയം നേടി കൊടുത്തിരുന്നു. മത്സരത്തിൽ 109 പന്തിൽ നിന്നാണ് ശിഖർ ധവാൻ 117 റൺസ് നേടിയത്. ശിഖർ ധവാന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 36 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ആ മത്സരത്തിൽ വിരലിന് പൊട്ടലേറ്റ ശിഖർ ധവാൻ തുടർന്ന് ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ കളിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഡൽഹി ക്യാപിറ്റൽസിൽ തന്റെ സഹ താരമായ ശ്രേയസ് അയ്യരുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ സംഭാഷണത്തിനിടയിലാണ് തനിക്ക് പ്രിയപ്പെട്ട ഇന്നിങ്സിനെ കുറിച്ച് ധവാൻ മനസ്സ് തുറന്നത്. കൂടാതെ താൻ നേരിട്ടതിൽ വെച്ച് ഏറ്റവും മികച്ച ബൗളർ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ ആണെന്നും ധവാൻ പറഞ്ഞു.

“പന്ത്രണ്ടാമനായി ഇറക്കിയാലും കെ.എൽ രാഹുൽ സെഞ്ചുറി അടിക്കും”

പന്ത്രണ്ടാമനായി ഇറക്കിയാലും ഇന്ത്യൻ താരം കെ.എൽ രാഹുൽ സെഞ്ചുറി നേടുമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ കെ.എൽ രാഹുൽ രാഹുൽ സെഞ്ചുറി നേടിയിരുന്നു. തുടർന്നാണ് കെ.എൽ രാഹുലിനെ അഭിനന്ദിച്ച് ശിഖർ ധവാൻ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

കഴിഞ്ഞ ലോകകപ്പിലും മറ്റും ഇന്ത്യയുടെ ഓപ്പണിങ് പങ്കാളികളായിരുന്നു ആയിരുന്നു ശിഖർ ധവാനും കെ.എൽ രാഹുലും. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കെ.എൽ രാഹുൽ അഞ്ചാം സ്ഥാനത്താണ് ബാറ്റിങ്ങിന് ഇറങ്ങുന്നത്. നേരത്തെ ഓപ്പണിങ് സ്ഥാനത്തും മികച്ച പ്രകടനം പുറത്തെടുത്ത കെ.എൽ രാഹുൽ ഏതു സ്ഥാനത്ത് ഇറങ്ങിയാലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ശിഖർ ധവാൻ സൂചിപ്പിച്ചത്.

ന്യൂസിലാൻഡിനെതിരായ അവസാന ഏകദിന മത്സരത്തിൽ 112 റൺസ് എടുത്താണ് കെ.എൽ രാഹുൽ പുറത്തായത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 204 റൺസാണ് കെ.എൽ രാഹുൽ എടുത്തത്.

ഇന്ത്യക്ക് തിരിച്ചടി, ടി20 പരമ്പരയിൽ നിന്ന് ശിഖർ ധവാൻ പുറത്ത്

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യുമ്പോൾ താരത്തിന്റെ തോളിന് പരിക്കേറ്റിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ധവാൻ ഇന്ത്യയുടെ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. മത്സരം ശേഷം സമ്മാനദാന ചടങ്ങിനിടെ സ്ലിങ് ധരിച്ച് ധവാൻ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ന്യൂസിലാൻഡിലേക്ക് യാത്ര തിരിച്ച ഇന്ത്യൻ ടീമിൽ ശിഖർ ധവാൻ ഉണ്ടായിരുന്നില്ല. അതെ സമയം ശിഖർ ധവാന്റെ പകരക്കാരനെ ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ടീമിൽ അവസരം ലഭിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. നിലവിൽ ഇന്ത്യൻ എ ടീമിനൊപ്പം ന്യൂസിലാൻഡിൽ പര്യടനം നടത്തുകയാണ് സഞ്ജു സാംസൺ.

ശിഖർ ധവാന് വീണ്ടും പരിക്ക്, ന്യൂസിലാൻഡ് പരമ്പര പ്രതിസന്ധിയിൽ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ശിഖർ ധവാന് വീണ്ടും പരിക്ക്. മത്സരത്തിന്റെ അഞ്ചാം ഓവറിൽ ഫീൽഡ് ചെയ്യുമ്പോഴാണ് ഇടത് ഷോൾഡറിന് ശിഖർ ധവാന് പരിക്കേറ്റത്. തുടർന്ന് ശിഖർ ധവാന് പകരം സ്പിൻ ബൗളർ ചഹാൽ ആണ് മത്സരത്തിൽ മുഴുവൻ സമയവും ഫീൽഡ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാനും ശിഖർ ധവാൻ ഇറങ്ങിയിരുന്നില്ല. തുടർന്ന് മത്സരം ശേഷം ഇടത് ഷോൾഡറിൽ സ്ലിങ് ഇട്ടുകൊണ്ട് ശിഖർ ധവാൻ സമ്മാനദാന ചടങ്ങിന് എത്തിയിരുന്നു. ഇതോടെ ജനുവരി 24ന് തുടങ്ങാനിരിക്കുന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ശിഖർ ധവാന്റെ സാന്നിദ്ധ്യം സംശയത്തിലായി.

കഴിഞ്ഞ ലോകകപ്പിലേറ്റ പരിക്ക് മുതൽ തുടർച്ചയായി പരിക്കിന്റെ പിടിയിലുള്ള ശിഖർ ധവാന് പുതിയ പരിക്ക് കനത്ത തിരിച്ചടിയാണ്. അടുത്തിടെ സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ കാൽമുട്ടിന് ശിഖർ ധവാന് പരിക്കേറ്റിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രണ്ടാം ഏകദിന മത്സരത്തിനിടെ കമ്മിൻസിന്റെ പന്ത് വാരിയെല്ലിന് കൊണ്ട ശിഖർ ധവാൻ ഫീൽഡ് ചെയ്യാൻ അന്നും ഇറങ്ങിയിരുന്നില്ല.

ഇന്ത്യക്ക് വമ്പൻ തിരിച്ചടി, ശിഖർ ധവാന് പരിക്ക്

ഓസ്‌ട്രേലിയക്കെതിരായ നിർണ്ണായകമായ മൂന്നാം ഏകദിന മത്സരത്തിനിടെ ഇന്ത്യൻ ഓപണർ ശിഖർ ധവാന് പരിക്ക്. മത്സരത്തിനിടെ ആരോൺ ഫിഞ്ചിന്റെ ഷോട്ട് ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശിഖർ ധവാന് പരിക്കേറ്റത്. തുടർന്ന് താരം എക്‌സ്‌റേ എടുക്കാനായി ഗ്രൗണ്ട് വിടുകയും ചെയ്തു.

എക്‌സ്‌റേയുടെ ഫലം ലഭിച്ചതിന് ശേഷം മാത്രമേ ശിഖർ ധവാൻ ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമാവു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ശിഖർ ധവാന് പരിക്കേറ്റിരുന്നു. അന്ന് ബാറ്റ് ചെയ്യുമ്പോൾ പാറ്റ് കമ്മിൻസിന്റെ പന്ത് വാരിയെല്ലിന് തട്ടിയാണ് പരിക്കേറ്റത്. തുടർന്ന് ആ മത്സരത്തിൽ ഫീൽഡ് ചെയ്യാൻ ശിഖർ ധവാൻ ഇറങ്ങിയിരുന്നില്ല.

തുടർച്ചയായി നാല് വിക്കറ്റുകൾ വീണത് തിരിച്ചടിയായെന്ന് ശിഖർ ധവാൻ

മധ്യ ഓവറുകളിൽ തുടർച്ചയായി നാല് വിക്കറ്റുകൾ വീണതാണ് ഓസ്ട്രേലിയക്കെതിരെയുള്ള വമ്പൻ തോൽവിക്ക് കാരണമായതെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ആദ്യ 10-15 ഓവറുകളിൽ ഇന്ത്യ മികച്ച രീതിയിൽ കളിച്ചുവെന്നും എന്നാൽ തുടർച്ചയായി നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ മത്സരത്തിൽ ഇന്ത്യ പിറകിൽ ആയി പോയെന്നും ശിഖർ ധവാൻ പറഞ്ഞു. ഇവിടെയാണ് മത്സരത്തിൽ ഇന്ത്യക്ക് പിഴച്ചതെന്നും ഇന്ത്യൻ ഓപ്പണർ പറഞ്ഞു.

സ്കോറിന് വർദ്ധിപ്പിക്കാൻ താനും കെ.എൽ രാഹുലും തീരുമാനിച്ച സമയത്താണ് രാഹുൽ ഔട്ട് ആയതെന്നും തുടർന്ന് തുടർച്ചയായി നാല് വിക്കറ്റുകൾ വീണതോടെ ഇന്ത്യക്ക് മത്സരത്തിന്റെ വേഗത നഷ്ടപ്പെട്ടുവെന്നും ധവാൻ പറഞ്ഞു. 300 റൺസ് ലക്‌ഷ്യം വെച്ചായിരുന്നു ബാറ്റ് ചെയ്തതെന്നും എന്നാൽ കുറഞ്ഞ റൺസിൽ ഇന്ത്യ പുറത്താവുകയും ബൗൾ ചെയ്തപ്പോൾ ഓസ്ട്രേലിയയുടെ വിക്കറ്റുകൾ നേരത്തെ വീഴ്ത്താൻ കഴിഞ്ഞതുമില്ലെന്നും ധവാൻ പറഞ്ഞു.

ഇന്ത്യൻ ടീമിൽ തന്നെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും കൂടുതൽ ആശ്രയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു ദിവസത്തെ പ്രകടനം വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്ന് ധവാൻ പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻസ് ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുത്ത കാര്യം ശിഖർ ധവാൻ ഓർമിപ്പിക്കുകയും ചെയ്തു.

മത്സരത്തിൽ ശിഖർ ധവാൻ 74 റൺസ് എടുത്ത് പുറത്തായിരുന്നു. കെ.എൽ രാഹുലുമൊത്ത് രണ്ടാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർക്കാനും ശിഖർ ധവാനായിരുന്നു.

രാഹുലിനെയും ശിഖർ ധവാനെയും ഒരുമിച്ച് കളിപ്പിക്കുമെന്ന സൂചന നൽകി വിരാട് കോഹ്‌ലി

ഇന്ത്യൻ ഓപ്പണർമാരായ കെ.എൽ രാഹുലിനും ശിഖർ ധവാനും ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ത്യൻ ഓപ്പണിങ്ങിൽ സ്ഥിര സാന്നിദ്ധ്യമായ രോഹിത് ശർമ്മക്കൊപ്പം ശിഖർ ധവാൻ, കെ.എൽ രാഹുൽ എന്നിവരിൽ നിന്ന് ഒരാൾ മാത്രമാണ് കളിക്കാൻ സാധ്യത കൽപ്പിക്കപെട്ടിരുന്നത്.

എന്നാൽ ശിഖർ ധവാനെയും കെ.എൽ രാഹുലിനെയും ടീമിൽ ഉൾപെടുത്താൻ വേണ്ടി താൻ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞു. നാളെ ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിന മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. താൻ മൂന്നാം സ്ഥാനത്ത് നിന്ന് മാറി കളിക്കുന്നതിനെ ഭയപെടുന്നില്ലെന്നും ഫോമിലുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളിൽ കെ.എൽ രാഹുൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. അതെ സമയം പരിക്കിൽ നിന്ന് മോചിതനായി മികച്ച പ്രകടനം പുറത്തെടുക്കാനുറച്ചാണ് ശിഖർ ധവാൻ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുക.

ധോണിയും ശിഖർ ധവാനുമില്ലാതെ വി.വി.എസ് ലക്ഷ്മണിന്റെ ലോകകപ്പ് ടീം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനുമില്ലാതെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. പരിക്കേറ്റ് നിലവിൽ ഇന്ത്യൻ  ടീമിൽ നിന്ന് പുറത്തുപോയ ഹർദിക് പാണ്ഡ്യായെയും ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന രോഹിത് ശർമ്മയും ലക്ഷ്മണിന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട്.

അതെ സമയം മലയാളി താരം സഞ്ജു സാംസണും ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ ടീമിൽ ഉള്ള നവദീപ് സെയ്നിയും ശർഥുൽ താക്കൂറും വാഷിംഗ്‌ടൺ സുന്ദറും ടീമിൽ ഇടം നേടിയിട്ടില്ല.

VVS Laxman’s Team: Virat Kohli (C), Rohit Sharma, KL Rahul, Shreyas Iyer, Rishabh Pant, Hardik Pandya, Jasprit Bumrah, Yuzvendra Chahal, Kuldeep Yadav, Manish Pandey, Shivam Dube, Ravindra Jadeja, Mohammed Shami, Deepak Chahar, Bhuvneshwar Kumar.

താന്‍ ബാറ്റിംഗ് മറന്നിട്ടില്ലെന്ന് ശിഖര്‍ ധവാന്‍

പരിക്കുകള്‍ സ്പോര്‍ട്സിന്റെ ഭാഗമാണെന്നും അത് ഉള്‍ക്കൊള്ളുവാനുള്ള കഴിവ് ഏത് കളിക്കാരനും ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് ശിഖര്‍ ധവാന്‍. താന്‍ അതിനെ പ്രകൃതിയുടെ വരദാനമായാണ് കാണുന്നതെന്നും അതിനാല്‍ തന്നെ അതിനെ അംഗീകരിക്കുന്നുവെന്നും ശിഖര്‍ ധവാന്‍ വ്യക്തമാക്കി.

ഈ ഇടവേളകള്‍ തന്നെ ബാധിക്കുന്നില്ലെന്നും താന്‍ ബാറ്റിംഗ് മറന്നിട്ടില്ലെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു. തന്റെ ക്ലാസ്സ് സ്ഥിരമായിട്ടുള്ളതാണെന്നും താന്‍ ഇനിയും റണ്‍സ് സ്കോര്‍ ചെയ്യുമെന്ന് ധവാന്‍ പ്രഖ്യാപിച്ചു. തന്റെ പരാജയങ്ങളില്‍ നിന്ന് താന്‍ ഒരിക്കലും ഒളിച്ചോടാറില്ല, റണ്‍സ് സ്കോര്‍ ചെയ്യുവാന്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ബോധം തനിക്കുണ്ടെന്നും ശിഖര്‍ ധവാന്‍ അഭിപ്രായപ്പെട്ടു.

ഇത് വളരെ പ്രധാനമായ സീസണാണെന്നും ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 മത്സരങ്ങളില്‍ തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിഖര്‍ ധവാന്‍ വ്യക്തമാക്കി.

Exit mobile version