ഇന്ത്യയുടെ ജെമീമ റോഡ്രിഗസും ശിഖ പാണ്ഡെയും കരീബിൽ പ്രീമിയർ ലീഗിൽ കളിക്കും

2024 വനിതാ കരീബിയൻ പ്രീമിയർ ലീഗ് സീസണിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് (ടികെആർ) വേണ്ടി ഇന്ത്യൻ ബാറ്റർ ജെമീമ റോഡ്രിഗസും ഫാസ്റ്റ് ബൗളർ ശിഖ പാണ്ഡെയും കളിക്കും. ഇരുവർക്കും ബി സി സി ഐ കളിക്കാൻ അനുമതി നൽകി. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്ലെയർ ഡ്രാഫ്റ്റിൽ ഇരുവരെയും ടികെആർ ഉൾപ്പെടുത്തി.

ഓസ്‌ട്രേലിയൻ ബാറ്റർ മെഗ് ലാനിംഗും ഇടംകൈയ്യൻ സ്പിന്നർ ജെസ് ജോനാസണുമാണ് ടീം ഡ്രാഫ്റ്റിൽ ഉള്ള മരു വിദേശ താരങ്ങൾ.

“ഇതാദ്യമായാണ് ഞാൻ ഡബ്ല്യുസിപിഎല്ലിലേക്ക് വരുന്നത്. കരീബിയനിൽ ഇന്ത്യക്ക് വേണ്ടി ഞാൻ കുറച്ച് കളിച്ചിട്ടുണ്ട്, എന്നാൽ ഡബ്ല്യുസിപിഎല്ലിൽ നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” ജമീമ റോഡ്രിഗസ് പറഞ്ഞു.

“ഞങ്ങളുടെ പ്രാദേശിക കരീബിയൻ കളിക്കാരെ നിലനിർത്താനും ലോകപ്രശസ്തരായ നാല് വിദേശ താരങ്ങളെ ഈ വർഷത്തെ വനിതാ സിപിഎല്ലിലേക്ക് സൈൻ അപ്പ് ചെയ്യാനും കഴിയുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്,” നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് സിഇഒ വെങ്കി മൈസൂർ പ്രസ്താവനയിൽ പറഞ്ഞു.

“ജെമിമ റോഡ്രിഗസും ശിഖ പാണ്ഡെയും ടൂർണമെൻ്റിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കും, കൂടാതെ WCPL-ൽ അവർക്ക് കളിക്കാൻ സൗകര്യമൊരുക്കിയതിന് ഞങ്ങൾ ബിസിസിഐയോട് വളരെ നന്ദിയുള്ളവരാണ്.” അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ സിപിഎൽ ഓഗസ്റ്റ് 21 മുതൽ 29 വരെ ട്രിനിഡാഡിൽ നടക്കും. ഏഴ് മത്സരങ്ങളും ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിൽ ആകും നടക്കുക.

വനിത ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഇന്ത്യ, ജെമീമയ്ക്ക് ടീമിലിടം ഇല്ല

ഇന്ത്യയുടെ വനിത ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ടീമിൽ സ്ഥാനം ലഭിയ്ക്കാതെ ജെമീമ റോഡ്രിഗസും ശിഖ പാണ്ടേയും. ലോകകപ്പിനും ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂസിലാണ്ടിൽ ഫെബ്രുവരി 11 മുതൽ 24 വരെയാണ് ഇന്ത്യയുടെ ഏകദിന പരമ്പര. അതിന് ശേഷം മാര്‍ച്ച് 6ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.

ടീമിനെ മിത്താലി രാജ് ആണ് നയിക്കുന്നത്.

ഇന്ത്യ : Mithali Raj (Captain), Harmanpreet Kaur (vice-captain), Smriti Mandhana, Shafali Verma, Yastika Bhatia, Deepti Sharma, Richa Ghosh (wicket-keeper), Sneh Rana, Jhulan Goswami, Pooja Vastrakar, Meghna Singh, Renuka Singh Thakur, Taniya Bhatia (wicket-keeper), Rajeshwari Gayakwad, Poonam Yadav.

അര്‍ജ്ജുന അവാര്‍ഡിന് രണ്ട് വനിത താരങ്ങളുടെ പേര് നാമനിര്‍ദ്ദേശം ചെയ്യാനൊരുങ്ങി ബിസിസിഐ

ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡിന് വനിത താരങ്ങളായ ശിഖ പാണ്ടേയുടെയും ദീപ്തി ശര്‍മ്മയുടെ നാമം നിര്‍ദ്ദേശിക്കുവാന്‍ ഒരുങ്ങി ബിസിസിഐ. ഇന്ത്യന്‍ വനിത ടീമിന്റെ അവിഭാജ്യ ഘടകമായ താരങ്ങള്‍ 2014ല്‍ അരങ്ങേറ്റും കുറിച്ചത് മുതല്‍ നിര്‍ണ്ണായക പ്രകടനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്. ഈ അടുത്ത നടന്ന വനിത ടി20 ലോകകപ്പിലും ഇരു താരങ്ങളും സജീവമായി തന്നെ പങ്കെടുത്തിരുന്നു.

ലോകകപ്പില്‍ ശിഖ അഞ്ച് മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റും ദീപ്തി 4 വിക്കറ്റും 116 റണ്‍സുമാണ് നേടിയത്. ഇതുവരെ 54 ഏകദിനങ്ങളിലും 48 ടി20കളിലും കളിച്ചിട്ടുള്ള ദീപ്തി യഥാക്രമം 1417, 423 റണ്‍സ് എന്നിങ്ങനെയാണ് നേടിയിട്ടുള്ളത്. 117 വിക്കറ്റുകളും താരം നേടി.

അതെ സമയം ശിഖ പാണ്ടേ 52 ഏകദിനത്തിലും 50 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 73, 36 എന്നിങ്ങനെയാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ശിഖ പാണ്ടേ കളിച്ചു.

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നൂറ് കടത്തിയത് വാലറ്റത്തില്‍ ശിഖ പാണ്ടേയുടെ പോരാട്ട വീര്യം

ലോക വനിത ടി20യുടെ ഭാഗമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമേ നേടാനായുള്ളു. 16 പന്തില്‍ പുറത്താകാതെ 24 റണ്‍സ് നേടിയ ശിഖ പാണ്ടേ വാലറ്റത്തില്‍ പൊരുതി നിന്നാണ് ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തിയത്. 80/8 എന്ന് നിലയില്‍ ഇന്ത്യ നൂറിന് താഴെ ഓള്‍ഔട്ട് ആകുമെന്നാണ് കരുതിയതെങ്കിലും 9ാം വിക്കറ്റില്‍ ശിഖയും പൂനം യാദവും ചേര്‍ന്ന് 27 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതില്‍ പൂനം യാദവ് നേടിയത് 4 റണ്‍സായിരുന്നു.

ദീപ്തി ശര്‍മ്മയാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. 21 റണ്‍സാണ് ദീപ്തി നേടിയത്. വിന്‍ഡീസിനായി അനീസ മുഹമ്മദ്, ഷാമിലിയ കോന്നെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ താരം

വനിത ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യയുടെ പേസ് ബൗളിംഗ് താരം ജൂലന്‍ ഗോസ്വാമി. ഓസ്ട്രേലിയയുടെ മെഗാന്‍ ഷൂട്ട്, പാക്കിസ്ഥാന്റെ സന മിര്‍ എന്നിവരെ പിന്തള്ളിയാണ് താന്‍ ഫെബ്രുവരി 2017ല്‍ സ്വന്തമാക്കിയ ഒന്നാം റാങ്കിലേക്ക് ജൂലന്‍ വീണ്ടും തിരികെ എത്തുന്നത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ എട്ട് വിക്കറ്റുകളാണ് ജൂലന്‍ ഗോസ്വാമി നേടിയത്. പരമ്പര ഇന്ത്യ 2-1നു വിജയിച്ചിരുന്നു.

ഏകദിനത്തില്‍ 218 വിക്കറ്റുമായി ഏറ്റവും ഉയര്‍ന്ന വിക്കറ്റ് നേട്ടക്കാരിയും ജൂലന്‍ ഗോസ്വാമി തന്നെയാണ്. ഇന്ത്യയുടെ ശിഖ പാണ്ടേ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ ജെസ്സ് ജോനാസ്സന്‍ ആണ് റാങ്കിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത്.

അനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും ബാറ്റിംഗില്‍ തിളങ്ങി സ്മൃതി

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ച് കൂടിയായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ലക്ഷ്യം 41.1 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. നത്താലി സ്കിവര്‍ 85 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര മികവ് പുറത്ത് വരാത്തതാണ് ടീമിനു തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ പൂനം യാദവിനു രണ്ട് വിക്കറ്റ് ലഭിച്ചു. 28 റണ്‍സ് നേടിയ ലൗറന്‍ വിന്‍ഫീല്‍ഡും 20 റണ്‍സ് നേടിയ താമി ബ്യൂമോണ്ടുമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ജെമീമ റോഡ്രിഗസിനെ വേഗത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാനയുടെയും പൂനം റൗത്ത്, മിത്താലി രാജ് എന്നിവരുടെയും മികവില്‍ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. സ്മൃതി 63 റണ്‍സും പൂനം 32 റണ്‍സും നേടി പുറത്തായപ്പോള്‍ മിത്താലി 47 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

Exit mobile version