മയക്കുമരുന്ന് കൈവശം വെച്ചതിന് ശ്രീലങ്കന്‍ പേസ് ബൗളര്‍ അറസ്റ്റില്‍

ശ്രീലങ്കന്‍ യുവ പേസര്‍ ഷെഹാന്‍ മധുശങ്കയെ കസ്റ്റഡിയില്‍ എടുത്ത് ശ്രീലങ്കന്‍ പോലീസ്. ഹെറോയിന്‍ കൈവശം വെച്ചതിനാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവ താരത്തിന്റെ കാറില്‍ നിന്ന് രണ്ട് ഗ്രാം മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു.

ഏകദിന അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടി ശ്രദ്ധേയനായ താരമാണ് ഷെഹാന്‍ മധുശങ്ക. ബംഗ്ലാദേശിനെതിരെ 2018 ജനുവരിയിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് പ്രകടനം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താരം അറസ്റ്റിലാവുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള ഏകദിനത്തിന് പുറമെ ശ്രീങ്കയ്ക്കായി രണ്ട് ടി20 മത്സരങ്ങളില്‍ കൂടി താരം കളിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് താരം ലങ്കയെ പ്രതിനിധീകരിച്ചിട്ടില്ല.

പുതുമുഖ പേസര്‍ ഷെഹാന്‍ മധുശങ്കയെ ഉള്‍പ്പെടുത്തി ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്ക്

സിംബാബ്‍വേ, ബംഗ്ലാദേശ് ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പുതിയ ക്യാപ്റ്റന്റെയും കോച്ചിന്റെയും കീഴില്‍ പുതിയ വര്‍ഷം ഇറങ്ങുന്ന ശ്രീലങ്ക ഷെഹാന്‍ മധുശങ്ക എന്ന പേസ് ബൗളറെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നല്ല വേഗതയുള്ള ഒരു താരമാണ് മധുശങ്കയെന്നും ശ്രീലങ്കയുടെ ഭാവി താരമായിരിക്കും താരമെന്നും കോച്ച് ചന്ദിക ഹതുരുസിംഗ അഭിപ്രായപ്പെട്ടു.

ജനുവരി 17നു സിംബാബ്‍വേയ്ക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.

സ്ക്വാഡ്: ആഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, കുശല്‍ പെരേര, തിസാര പെരേര, അസേല ഗുണരത്നേ, നിരോഷന്‍ ഡിക്ക്വെല്ല, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര, ഷെഹാന്‍ മധുശങ്ക, അകില ധനന്‍ജയ, ലക്ഷന്‍ സണ്ടകന്‍, വാനിഡു ഹസരംഗ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version