ബംഗ്ള ടൈഗേഴ്സിന്റെ മെന്ററായി ശ്രീശാന്ത് എത്തുന്നു, ടീമിന്റെ ഐക്കൺ താരം ഷാക്കിബ് അൽ ഹസനും

അബു ദാബി ടി10 ലീഗിലെ ഫ്രാഞ്ചൈസിയായ ബംഗ്ള ടൈഗേഴ്സിന്റെ മെന്ററായി ശ്രീശാന്ത് എത്തുന്നു. 23 നവംബറിനാണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്നത്. ഷാക്കിബ് അൽ ഹസന്‍ ടീമിനായി കളിക്കാനെത്തും.

ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ഐക്കൺ താരമായി എത്തുന്ന ഷാക്കിബ് കോച്ചിംഗ് ദൗത്യവും ഏറ്റെടുക്കും. ശ്രീശാന്ത് ഇതാദ്യമായാണ് ഒരു കോച്ചിംഗ് റോളിലെത്തുന്നത്. മുഖ്യ കോച്ച് അഫ്താഭ് അഹമ്മദിനൊപ്പം ആവും ശ്രീശാന്ത് സഹകരിക്കുക.

ബോര്‍ഡ് വിരട്ടി, സ്പോര്‍ട്സ് പോര്‍ട്ടലുമായുള്ള (അതോ ബെറ്റിംഗ് വെബ്സൈറ്റോ?) കരാറിൽ നിന്ന് പിന്മാറി ഷാക്കിബ് അൽ ഹസന്‍

സ്പോര്‍ട്സ് പോര്‍ട്ടലായ ബെറ്റ്‍വിന്നറുമായുള്ള കരാറിൽ നിന്ന് പിന്മാറി ഷാക്കിബ് അൽ ഹസന്‍. താരത്തിനോട് ഈ കരാറിൽ നിന്ന് പിന്മാറുക അല്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കപ്പെടും എന്ന ബോര്‍ഡിന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഈ തീരുമാനത്തിലേക്ക് താരം എത്തിയത്.

ബെറ്റ്‍വിന്നര്‍ ന്യൂസ് ഒരു ഓൺലൈന്‍ ഗാംബ്ലിംഗ് പോര്‍ട്ടൽ ആണെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാൽ വെബ്സൈറ്റിൽ തങ്ങള്‍ക്ക് ബെറ്റിംഗുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്.

ഷാക്കിബ് ബെറ്റ്‍വിന്നര്‍ ന്യൂസ് എന്ന കമ്പനിയുമായി സ്പോൺസര്‍ഷിപ്പിലെത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ഈ സ്പോൺസര്‍ഷിപ്പ് വിവാദമായത്. ബെറ്റിംഗ് സംബന്ധമായ ഒന്നിനും ബോര്‍ഡ് താരങ്ങള്‍ക്ക് സഹകരിക്കുവാനുള്ള അനുവാദം നൽകില്ലെന്ന് കഴിഞ്ഞ ദിവസം ബോര്‍ഡ് അറിയിച്ചിരുന്നു.

 

Story Highlights: After BCB ultimatum Shakib backs out of deal with BetWinner News

വെസ്റ്റിന്‍ഡീസ് ഏകദിനങ്ങള്‍ക്ക് ഷാക്കിബ് ഇല്ല, സിംബാബ്‍വേ പര്യടനത്തിനും ഇല്ല

വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്കും വരാനിരിക്കുന്ന സിംബാബ്‍വേ ടൂറിലും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസന്‍ കളിക്കില്ലെന്ന് അറിയിച്ച് ബോര്‍ഡ്. ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പര കഴിഞ്ഞ് ജൂലൈ 10, 13, 16 തീയ്യതികളിലാണ് ഏകദിന പരമ്പര നടക്കാനിരിക്കുന്നത്.

സിംബാബ്‍വേ പര്യടനം ജൂലൈ – ഓഗസ്റ്റ് മാസത്തിൽ നടക്കും. സിംബാബ്‍വേയിലേക്ക് ബംഗ്ലാദേശ് രണ്ടാം നിര ടീമിനെയാണ് അയയ്ക്കുവാന്‍ ഉദ്ദേശിക്കുന്നത്.

വെടിക്കെട്ട് പ്രകടനവുമായി റോവ്മന്‍ പവൽ, രണ്ടാം ടി20യിൽ വെസ്റ്റിന്‍ഡീസിന് വിജയം

ആദ്യ ടി20 മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ടി20യിൽ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റിന്‍ഡീസ്. റോവ്മന്‍ പവൽ 28 പന്തിൽ 61 റൺസും ബ്രണ്ടന്‍ കിംഗ് 57 റൺസ് നേടിയും തിളങ്ങിയപ്പോള്‍ നിക്കോളസ് പൂരന്‍ 34 റൺസും നേടിയാണ് വെസ്റ്റിന്‍ഡീസിനെ 193/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിൽ ഷാക്കിബ് 68 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അഫിഫ് ഹൊസൈന്‍ 34 റൺസും നേടിയതൊഴിച്ചാൽ മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം ബംഗ്ലാദേശിനായി പുറത്തെടുക്കുവാനായില്ല. ഇതോടെ 158/6 എന്ന നിലയിൽ ബംഗ്ലാദേശ് ഒതുങ്ങിയപ്പോള്‍ 35 റൺസ് വിജയം വെസ്റ്റിന്‍ഡീസ് നേടി.

മോമിനുളിന് ഇടവേള ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ അതും ആവാം – ഷാക്കിബ് അൽ ഹസന്‍

ബംഗ്ലാദേശ് മുന്‍ നായകനും ടെസ്റ്റ് താരവുമായ മോമിനുള്‍ ഹക്ക് മോശം ഫോമിനെത്തുടര്‍ന്ന് അടുത്തിടെയാണ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. താരത്തിന് ടീമിൽ നിന്ന് ഇടവേള ആവശ്യമെങ്കില്‍ അത് എടുത്തശേഷം മടങ്ങി വരുന്നത് ആലോചിക്കാവുന്നതേയുള്ളുവെന്നാണ് പുതുതായി ക്യാപ്റ്റന്‍സി ദൗത്യം വീണ്ടും ഏറ്റെടുത്ത ഷാക്കിബ് അൽ ഹസന്‍ വ്യക്തമാക്കിയത്.

തനിക്ക് അതിനെക്കുറിച്ച് പറയുവാന്‍ അധികാരമില്ലെന്നും എന്നാൽ താരവുമായി താന്‍ സംസാരിക്കുന്നുണ്ടെന്നും ഇനിയും സംസാരിക്കുമെന്നും അദ്ദേഹത്തിന് ഇടവേള ആവശ്യമെന്ന് തോന്നിയാൽ അതും ആവാമെന്നാണ് ഷാക്കിബ് പറഞ്ഞത്.

ആദ്യ രണ്ട് മത്സരങ്ങളിൽ താരം 0, 4 എന്നീ സ്കോറുകളാണ് നേടിയത്. ടീമിൽ വളരെ അധികം മാറ്റങ്ങള്‍ നല്ലതല്ലെന്നും എന്നാൽ ചില മാറ്റങ്ങളുണ്ടാകുമെന്നും ഷാക്കിബ് സൂചിപ്പിച്ചു.

ബാറ്റ്സ്മാന്മാര്‍ കാര്യങ്ങള്‍ ഗൗരവത്തിലെടുക്കണം – ഷാക്കിബ് അൽ ഹസന്‍

വിദേശ പിച്ചുകളിൽ ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ ടെക്നിക്കൽ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിൽ പിടിച്ച് നിൽക്കുവാനാകില്ല എന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്‍. ആദ്യ ഇന്നിംഗ്സിൽ 103 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 245 റൺസിനും ഓള്‍ഔട്ട് ആയ ബംഗ്ലാദേശിനെതിരെ നാലാം ദിവസം തന്നെ വിജയം നേടുവാന്‍ വെസ്റ്റിന്‍ഡീസിന് സാധിച്ചിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ ഷാക്കിബും നൂറുള്‍ ഹസനും ചേര്‍ന്ന് നേടിയ 123 റൺസാണ് ബംഗ്ലാദേശിന് 84 റൺസ് ലീഡ് നേടിക്കൊടുത്തത്. അതില്ലായിരുന്നുവെങ്കിൽ ഇതിലും ദയനീയമാകുമായിരുന്നു ബംഗ്ലാദേശിന്റെ അവസ്ഥ.

ഇതിലും ഭേദപ്പെട്ട ക്രിക്കറ്റ് കളിക്കുവാന്‍ ബംഗ്ലാദേശിനാകുമെന്നും ടെക്നിക്കൽ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകേണ്ട കാര്യമുണ്ടെന്നും ബാറ്റ്സ്മാന്മാര്‍ ക്രീസിൽ സമയം ചെലവഴിച്ച് റൺസ് കണ്ടെത്തുവാന്‍ ശ്രമിക്കണമെന്നും ഷാക്കിബ് സൂചിപ്പിച്ചു.

ബാറ്റ്സ്മാന്മാര്‍ക്ക് ആത്മവിശ്വാസം തീരെയില്ല – റസ്സൽ ഡൊമിംഗോ

ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് ആത്മവിശ്വാസം തീരെയില്ലെന്ന് തുറന്ന് സമ്മതിച്ച് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് പരാജയത്തിനാൽ തോല്‍വിയെ അഭിമുഖീകരിക്കുകയാണ് ബംഗ്ലാദേശ്. ആദ്യ ഇന്നിംഗ്സിൽ 103 റൺസിനാണ് ടീം ഓള്‍ഔട്ട് ആയത്.

രണ്ടാം ഇന്നിംഗ്സിലും സമാനമായ രീതിയിൽ ടീം തകര്‍ന്നുവെങ്കിലും ഷാക്കിബും നൂറുള്‍ ഹസനും ചേര്‍ന്ന് ടീമിനെ 245 റൺസ് എത്തുവാന്‍ സഹായിക്കുകയായിരുന്നു. 109/6 എന്ന നിലയിൽ നിന്ന് 123 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

വളരെ അധികം സോഫ്ട് ഡിസ്മിസ്സലുകള്‍ ഈ മത്സരത്തിൽ ഉണ്ടായി എന്നാണ് ഡൊമിംഗോ പറഞ്ഞത്. മോമിനുള്‍ ഹക്ക്, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ എന്നീ വലിയ താരങ്ങളുടെ ആത്മവിശ്വാസം ഇപ്പോള്‍ കുറഞ്ഞ നിലയിലാണെന്നും ആത്മവിശ്വാസം എന്നത് ഏറെ വലിയ കാര്യമാണെന്നും ഡൊമിംഗോ സൂചിപ്പിച്ചു.

ഷാക്കിബും നൂറുള്‍ ഹസനും പൊരുതി, പക്ഷേ വിന്‍ഡീസിന് വിജയം 35 റൺസ് അകലെ

ആന്റിഗ്വയിൽ ഇന്നിംഗ്സ് തോൽവിയിലേക്ക് വീഴുകയായിരുന്ന ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസനും നൂറുള്‍ ഹസനും ചേര്‍ന്ന് ലീഡിലേക്ക് എത്തിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെമര്‍ റോച്ച് തിരിച്ചടിച്ചതോടെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 245 റൺസിൽ അവസാനിച്ചു.

ഒരു ഘട്ടത്തിൽ 109/6 എന്ന നിലയിൽ നിന്നാണ് ഷാക്കിബും നൂറുളും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ ബംഗ്ലാദേശിനെ 123 റൺസ് കൂട്ടുകെട്ടുമായി ലീഡ് നേടുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. എന്നാൽ ഇരുവരും പുറത്തായി അധികം വൈകാതെ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

83 റൺസ് മാത്രം ലീഡായിരുന്നും ബംഗ്ലാദേശിന് നേടാനായത്. വെസ്റ്റിന്‍ഡീസിനായി കെമര്‍ റോച്ച് അഞ്ചും അൽസാരി ജോസഫ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 49/3 എന്ന നിലയിലാണ്. 28 റൺസുമായി ജോൺ കാംപെല്ലും 17 റൺസ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡുമാണ് ഖാലിദ് അഹമ്മദിന്റെ തകര്‍പ്പന്‍ ബൗളിംഗിന് മുന്നിൽ 9/3 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ തിരിച്ചുകൊണ്ടുവന്നത്.

ആന്റിഗ്വയിൽ ബംഗ്ലാദേശിന്റെ മറക്കാനാഗ്രഹിക്കുന്ന പ്രകടനം, ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്ത്

ആന്റിഗ്വയിൽ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 103 റൺസിൽ അവസാനിച്ചു. 32.5 ഓവറുകള്‍ മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് നീണ്ട് നിന്നത്.

അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് ആതിഥേയര്‍ക്കായി നേടിയപ്പോള്‍ കെമര്‍ റോച്ച്, കൈൽ മയേഴ്സ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. 51 റൺസ് നേടിയ ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്‍ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പൊരുതിയത്. തമീം ഇക്ബാൽ 29 റൺസ് നേടിയപ്പോള്‍ ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.

മുസ്തഫിസുറിനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ നിര്‍ബന്ധിക്കരുത് – ഷാക്കിബ് അൽ ഹസന്‍

മുസ്തഫിസുര്‍ റഹ്മാനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ നിര്‍ബന്ധിക്കരുതെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസൻ. താരം ടെസ്റ്റ് ഭാവി സംബന്ധിച്ച് എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കണമെന്നാണ് ഷാക്കിബ് അഭിപ്രായപ്പെട്ടത്.

താരം ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത വരുന്നതിനിടെയാണ് ബംഗ്ലാദേശ് ബോര്‍ഡ് അദ്ദേഹത്തെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉള്‍പ്പെടുത്തിയത്. താരം അന്താരാഷ്ട്ര കരിയറിന് ദൈര്‍ഘ്യമുണ്ടാക്കുന്നതിനായി ഫോര്‍മാറ്റുകള്‍ തിരഞ്ഞെടുക്കണമെന്ന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

2021ൽ വെസ്റ്റിന്‍ഡീസിനെതിരെ നാട്ടിൽ കളിച്ച ശേഷം പിന്നീട് ടെസ്റ്റ് ക്രിക്കറ്റ് അധികമായി മുസ്തഫിസുര്‍ കളിച്ചിരുന്നില്ല. 2022ൽ ആണ് മുസ്തഫിസുര്‍ വീണ്ടും ടെസ്റ്റ് കളിക്കാമെന്ന് സമ്മതിച്ചത്.

ഇപ്പോള്‍ ടെസ്റ്റ് കരാര്‍ ഇല്ലാത്ത താരത്തോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് താരം ടെസ്റ്റ് കളിക്കുവാന്‍ സമ്മതം അറിയിച്ചത്.

ഷാക്കിബ് ഇനി ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍

ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഷാക്കിബ് അൽ ഹസനെ ഏല്പിച്ച് ബോര്‍ഡ്. മോമിനുള്‍ ഹക്ക് തന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെയാണ് ഈ മാറ്റത്തിന് കാരണം ആയത്. ലിറ്റൺ ദാസ് ആണ് വൈസ് ക്യാപ്റ്റന്‍.

2019ൽ ഐസിസി ഷാക്കിബിനെ വിലക്കിയതിനെത്തുടര്‍ന്നാണ് മോമിനുളിനെ ബംഗ്ലാദേശ് ക്യാപ്റ്റനായി നിയമിച്ചത്. മോമിനുളിന് 17 മത്സരങ്ങളിൽ നിന്ന് ടീമിനെ 3 വിജയത്തിലേക്ക് മാത്രമാണ് നയിക്കുവാനായത്. 12 മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോള്‍ 2 മത്സരം സമനിലയിൽ അവസാനിച്ചു.

2009ലും 2017ലും ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ഷാക്കിബ് ചുമതല വഹിച്ചിരുന്നു. ആദ്യ തവണ മൂന്ന് മത്സരങ്ങളിലും രണ്ടാം തവണ 11 മത്സരത്തിലുമാണ് ഷാക്കിബിന് ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായത്.

ക്യാപ്റ്റന്‍സി ഒഴിഞ്ഞ് മോമിനുള്‍, ഷാക്കിബിനെ ബംഗ്ലാദേശ് ക്യാപ്റ്റനാക്കിയേക്കും

ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം മോമിനുള്‍ ഹക്ക് ഒഴിഞ്ഞതോടെ ഷാക്കിബ് അൽ ഹസനെ ക്യാപ്റ്റനാക്കുവാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നു. ജൂൺ 2ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

എന്നാൽ അതിന് മുമ്പ് താരവുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുവാന്‍ ഒരുങ്ങുകയാണ് ബോര്‍ഡ്. നസ്മുള്‍ ഹസനും ഷാക്കിബും തമ്മിൽ താരത്തിന് ടെസ്റ്റിൽ തുടരുവാന്‍ താല്പര്യം ഉണ്ടോയെന്ന കാര്യത്തിൽ ചര്‍ച്ച നടത്തുമെന്നും അതിന് ശേഷം ആവും ഇതിൽ തീരുമാനം എന്നുമാണ് അറിയുന്നത്.

കഴിഞ്ഞ കുറച്ച് സീസണുകളിലായി കുറേ അധികം ടെസ്റ്റ് മത്സരങ്ങളിൽ ഷാക്കിബ് വിട്ട് നിന്നിരുന്നു. ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ് താരം മടങ്ങിയെത്തിയത്.

Exit mobile version