അവസാന ടി20 ഈ മൂന്ന് താരങ്ങള്‍ക്ക് വിശ്രമം

വിന്‍ഡീസിനെതിരെയുള്ള അവസാന ടി20യില്‍ മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കുവാന്‍ ബിസിസിഐയുടെ തീരുമാനം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ സിദ്ധാര്‍ത്ഥ് കൗളിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാഹ്ബാസ് നദീം, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലേക്ക് എത്തി. ബിസിസിഐ ഇന്ന് പത്രക്കുറിപ്പിലൂടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂറിനു താരങ്ങള്‍ പൂര്‍ണ്ണാരോഗ്യവന്മാരായി ഇരിക്കുവാന്‍ കൂടിയാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ടേ, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഷാഹ്ബാസ് നദീം

മാന്ത്രിക സ്പെല്ലുമായി ഷഹ്ബാസ് നദീം, രാജസ്ഥാന്‍ തവിടുപൊടി

ഷഹ്ബാസ് നദീമിന്റെ മാന്ത്രിക സ്പെല്ലിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍. വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ ജാര്‍ഖണ്ഡിനു വേണ്ടി മാന്ത്രിക പ്രകടനമാണ് ഈ സ്പിന്നര്‍ നടത്തിയത്. തന്റെ പത്തോവര്‍ സ്പെല്ലില്‍ വെറും 10 റണ്‍സ് മാത്രം വിട്ടു നല്‍കി ഷഹ്ബാസ് നദീം 8 വിക്കറ്റാണ് രാജ്സഥാനെതിരെ നേടിയത്.

4 മെയിഡനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 28.3 ഓവറില്‍ രാജസ്ഥാന്‍ 73 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 10 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ രാജസ്ഥാന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 32 റണ്‍സ് നേടിയിരുന്നു. അതിനു ശേഷം തുടരെ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ പിന്നീട് ടീമിനു കരകയറുവാന്‍ സാധിക്കാതെ പോകുകയായിരുന്നു. 20 റണ്‍സ് നേടിയ അങ്കിത് എസ് ലാംബ, 17 റണ്‍സ് നേടിയ എവി ഗൗതം, 15 റണ്‍സ് നേടിയ റോബിന്‍ ബിഷ്ട് എന്നിവര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഇരട്ട അക്കം കടന്നത്.

Exit mobile version