ബയേൺ യുവതാരത്തെ എത്തിക്കാൻ സെവിയ്യ

ബയേൺ യുവ പ്രതിരോധ താരം ടാങ്വി നിയാൻസുവിനെ സെവിയ്യ ടീമിൽ എതിക്കുന്നു. സീസണിൽ ടീമിലെ പ്രധാന പ്രതിരോധ താരങ്ങളെ നഷ്ടമായ സെവിയ്യ പകരക്കാരെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. ഏകദേശം ഇരുപത് മില്യൺ യൂറോയാണ് കൈമാറ്റ തുകയായി നിശ്ചയിച്ചിരിക്കുന്നത്. പിഎസ്ജിയിൽ നിന്നും കെഹറെ സെവിയ്യ ലക്ഷ്യമിട്ടിരുന്നെങ്കിലും താരത്തെ വെസ്റ്റ്ഹാം റാഞ്ചിയതോടെ നിയാൻസുവിനെ എത്തിക്കാനുള്ള ശ്രമങ്ങൾ സെവിയ്യ ശക്തിപ്പെടുത്തുകയായിരുന്നു. ഉടനെ താരവുമായി വ്യക്തിപരമായ കാരറിലും എത്താൻ സാധിക്കും എന്നാണ് പ്രതീക്ഷ.

പിഎസ്ജിയുടെ യൂത്ത് ടീമിലും തുടർന്ന് സീനിയർ ടീമിലും കളിച്ചിട്ടുള്ള നിയാൻസു 2020ലാണ് ബയേണിലേക്ക് എത്തുന്നത്. ആദ്യ സീസണിൽ ആറു ലീഗ് മത്സരങ്ങളിലും അടുത്ത സീസണിൽ പതിനേഴ് മത്സരങ്ങളിലും ടീമിന്റെ ജേഴ്‌സി അണിഞ്ഞു. സെൻട്രൽ ബാക്ക് സ്ഥാനത്ത് ഡി ലൈറ്റ് കൂടി എത്തിയതോടെ താരത്തിന് അവസരങ്ങൾ കുറവാകുമെന്ന് ഉറപ്പായിരുന്നു. പ്രതിഭാധനനായ യുഅവതാരത്തെ കൈമാറുമ്പോൾ ബയെൺ ബൈ ബാക്ക് ക്ലോസും ഉൾപ്പെടുത്തിയേക്കും.

Story Highlight: Sevilla are in advanced talks to sign Tanguy Nianzou as new centre back.

അലക്സ് ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഇനി സ്പെയിനിൽ | Alex Telles to Sevilla Full agreement with Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസ് ക്ലബ് വിടും. താരത്തെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബായ സെവിയ്യയും ആയി ഈ കാര്യത്തിൽ യുണൈറ്റഡ് ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ ലോണിൽ ആണ് താരം ക്ലബ് വിടുന്നത്. താരത്തെ ലോണിന് അവസാനം വാങ്ങാനുള്ള ഓപ്ഷൻ യുണൈറ്റഡ് സെവിയ്യക്ക് നൽകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടെല്ലസിന്റെ സാലറിയിലെ വലിയ ശതമാനം വഹിക്കും. മലാസിയ കൂടെ പുതുതായി എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ അലക്സ് ടെല്ലസിന്റെ സ്ഥാനം വീണ്ടും താഴേക്ക് പോയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് സീസൺ മുമ്പ് എത്തിയ ടെല്ലസിന് ഇതുവരെ അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല.

പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും രണ്ടു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ട്. 27കാരനായ താരത്തെ 14 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് സൈൻ ചെയ്തത്.

Story Highlights: Alex Telles to Sevilla Full agreement with Manchester United on loan dean valid until 2023.

യൂറോപ്പ ലീഗിൽ ജയം കണ്ട് സെവിയ്യയും അറ്റലാന്റയും, ലാസിയോയെ വീഴ്ത്തി പോർട്ടോ

യുഫേഫ യൂറോപ്പ ലീഗിൽ റൗണ്ട് ഓഫ് 32 ൽ ഡൈനാമോ സാഗ്ബർഗിനെ വീഴ്ത്തി സെവിയ്യ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സ്പാനിഷ് ടീം ജയം കണ്ടത്. പെനാൽട്ടിയിലൂടെ ഇവാൻ റാക്റ്റിച് ആണ് മത്സരത്തിൽ സെവിയ്യയെ മുന്നിലെത്തിച്ചത്. തുടർന്ന് ഓർസിച്ചിലൂടെ ക്രൊയേഷ്യൻ ടീം മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ ലൂക്കാസ് ഒകാമ്പോസിലൂടെ വീണ്ടും സെവിയ്യ മത്സരത്തിൽ മുന്നിലെത്തി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് പാപു ഗോമസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ആന്റണി മാർഷ്യൽ സെവിയ്യ ജയം ഉറപ്പിക്കുക ആയിരുന്നു. ഗ്രീക്ക് വമ്പന്മാരായ ഒളിമ്പാക്യോസിനെ ഇറ്റാലിയൻ ടീം അറ്റലാന്റ വീഴ്ത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന അറ്റലാന്റ രണ്ടാം പകുതിയിൽ ദിജ്മസ്റ്റി നേടിയ ഇരട്ട ഗോളുകൾക്ക് ആണ് അവർ ജയം കണ്ടത്. അതേസമയം സ്പോർട്ടിങ് ബ്രാഗയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്‌ത്തിയ ഷെരീഫും ജയം കണ്ടു.

അതേസമയം കരുത്തരുടെ പോരാട്ടത്തിൽ ഇറ്റാലിയൻ ടീമായ ലാസിയോയെ പോർച്ചുഗീസ് ടീം എഫ്.സി പോർട്ടോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഒരു ഗോളിന് പിറകിലായ പോർട്ടോ അന്റോണിയോ മാർട്ടിനസ് ലോപ്പസിന്റെ ഇരട്ട ഗോളുകൾക്ക് ആണ് ജയം കണ്ടത്. മറ്റൊരു കരുത്തരുടെ പോരാട്ടത്തിൽ ആർ.ബി ലൈപ്സിഗ്, റയൽ സോസിദാഡ് മത്സരം സമനിലയിൽ അവസാനിച്ചു. ലൈപ്സിഗിന് ആയി എങ്കുങ്കുവും, ഫോർസ്ബർഗും ഗോൾ നേടിയപ്പോൾ സ്പാനിഷ് ടീമിന് ആയി റോബിൻ നോർമണ്ട്, മൈക്കിൾ ഓയർസബാൽ എന്നിവർ ആണ് ഗോൾ നേടിയത്. അതേസമയം ആവേശപോരാട്ടത്തിൽ സെനിറ്റ് പീറ്റേഴ്‌സ്ബർഗിനെ റയൽ ബെറ്റിസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ഗഡിയോ റോഡ്രിഗസ്, വില്യം സിൽവ എന്നിവരുടെ ഗോളിൽ ബെറ്റിസ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. സൂബ, മാൽക്കം എന്നിവരുടെ ഗോളിൽ റഷ്യൻ ടീം തിരിച്ചു വന്നു. ആന്ദ്രസ് ഗുവാർഡോഡയുടെ ഗോളിൽ ബെറ്റിസ് ജയം പിടിക്കുക ആയിരുന്നു. ആദ്യ പകുതിയിൽ ആണ് മത്സരത്തിലെ 5 ഗോളുകളും പിറന്നത്.

“ബാഴ്സലോണയും യുവന്റസും നൽകിയ ഓഫറുകൾ നിരസിച്ചാണ് സെവിയ്യയിൽ എത്തിയത്”

സെവിയ്യയിൽ ചേരാൻ തീരുമാനിച്ചത് യുവന്റസിൽ നിന്നും ബാഴ്‌സലോണയിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചാണെന്ന് ഫ്രഞ്ച് താരം ആന്റണി മാർഷ്യൽ പറഞ്ഞു. എന്റെ കുടുംബത്തിനും എനിക്കും ഇത് ഏറ്റവും മികച്ച ഓപ്ഷനായിരുന്നു എന്ന് മാർഷ്യൽ പറഞ്ഞു.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസും ബാഴ്‌സലോണയും മാർഷ്യലിനെ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, കഴിഞ്ഞ മാസം രണ്ട് ക്ലബ്ബുകളും തന്റെ ഏജന്റുമായി ചർച്ച നടത്തിയതായി 26 കാരനായ മാർഷ്യൽ തന്ന്ർ സ്ഥിരീകരിച്ചു.

“ഇത് ശരിയാണ്, യുവന്റസ് എന്നെ സൈൻ ചെയ്യാൻ ശ്രമിച്ചു, അവർ എന്റെ ഏജന്റുമായി സംസാരിക്കുകയായിരുന്നു, പക്ഷേ എനിക്ക് സെവിയ്യയാണ് ഇഷ്ടമെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്കും എന്റെ കുടുംബത്തിനും ഏറ്റവും മികച്ച ഓപ്ഷനായിരുന്നു സെവിയ്യ” മാർഷ്യൽ പറഞ്ഞു.

“ബാഴ്‌സലോണയും എന്റെ ഏജന്റുമായും ചർച്ചകൾ നടത്തി, പക്ഷേ അവരോടും എന്റെ മുൻഗണന സെവിയ്യയാണെന്ന് ഞാൻ പറഞ്ഞു. ഞാൻ എന്റെ മനസ്സ് മാറ്റിയില്ല. ആരോടെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഞാൻ എപ്പോഴും എന്റെ വാക്ക് പാലിക്കാറുണ്ട്” മാർഷ്യൽ പറഞ്ഞു.

കൊറോണ ഇനി സെവിയ്യയുടെ സ്വന്തം

മെക്സിക്കൻ താരമായ ജീസുസ് കൊറോണയെ സ്പാനിഷ് ക്ലബായ സെവിയ്യ സ്വന്തമാക്കി. പോർട്ടോയുടെ താരമായിരുന്ന 29കാരന്റെ സൈനിംഗ് ഇന്ന് സെവിയ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 12 മില്യൺ യൂറോക്ക് ആണ് താരം സെവിയ്യയിൽ എത്തുന്നത്. 2025വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

https://twitter.com/SevillaFC/status/1481933623951511553?t=9UoIAHlRLgZHBCy7L0TF1g&s=19

റൈറ്റ് ബാക്കായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ് കൊറോണ. പോർട്ടോയ്ക്ക് ആയി മികച്ച പ്രകടനമാണ് സമീപ കാലത്ത് താരം നടത്തിയത്. 2015 മുതൽ താരം പോർട്ടോക്ക് ഒപ്പം ഉണ്ട്. പോർട്ടോക്കായി 200ൽ അധികം മത്സരങ്ങൾ കളിച്ച താരം 25 ഗോളുകൾ ക്ലബിനായി നേടി. മെക്സിക്കൻ ദേശീയ ടീമിലെയും സജീവ സാന്നിദ്ധ്യമാണ് താരം. മെക്സിക്കോക്കായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പോർട്ടോക്ക് ഒപ്പം രണ്ടു ലീഗ് കിരീടം ഉൾപ്പെടെ അഞ്ചു കിരീടങ്ങൾ താരം നേടിയിരുന്നു.

സെവിയ്യ പ്രതിരോധ താരത്തിനായി ചെൽസി രംഗത്ത്

സെവിയ്യ സെന്റർ ബാക്ക് ജൂൾ കൊണ്ടേയെ സ്വന്തമാക്കാൻ ചെൽസി ശ്രമം. താരത്തെ സ്വന്തമാക്കാൻ ചെൽസി താല്പര്യം പ്രകടിപ്പിച്ചെന്നും താരം ചെൽസിയിലേക്ക് വരാൻ തയ്യാറാണെന്നും പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു. താരത്തിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിയ്ക്കാൻ ആഗ്രഹം ഉള്ളതുകൊണ്ട് തന്നെ താരം ചെൽസിയിലേക്ക് വരാൻ സമ്മതം മൂളിയതായും റിപ്പോർട്ടുകൾ ഉണ്ട്.

ഫ്രാൻസിന് വേണ്ടി യൂറോ കപ്പിൽ കളിച്ച താരമാണ് കൊണ്ടേ. താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്, ടോട്ടൻഹാം എന്നീ ക്ലബ്ബുകളും രംഗത്തുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. നിലവിൽ താരത്തിന്റെ റിലീസ് ക്ലോസ് 80 മില്യൺ യൂറോ ആണ്‌. എന്നാൽ ഇത് കുറക്കാനുള്ള ചർച്ചകൾ ഇരു ക്ലബ്ബുകളും തമ്മിൽ നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

സെവിയ്യയിൽ ജിറൂദ് താണ്ഡവം, ഗ്രൂപ്പ് ചാമ്പ്യന്മാരായി ചെൽസി

സെവിയ്യയിൽ ചെൽസി സ്‌ട്രൈക്കർ ജിറൂദ് താണ്ഡവമാടിയപ്പോൾ ചെൽസിക്ക് അനായാസ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ചെൽസി സെവിയ്യയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയത്. മത്സരത്തിലെ 4 ഗോളുകളും നേടിയ ജിറൂദ് നിറഞ്ഞാടിയപ്പോൾ സെവിയ്യക്ക് മറുപടി ഇല്ലായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാവാനും ചെൽസിക്കായി.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് 9 മാറ്റങ്ങളുമായി ഇറങ്ങിയിട്ടും ഫ്രാങ്ക് ലാമ്പർഡിനും സംഘത്തിനും ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ചെൽസിയുടെ ഇന്നത്തെ പ്രകടനം. മത്സരത്തിൽ എട്ടാം മിനുട്ടിൽ തന്നെ ചെൽസി ജിറൂദിലൂടെ മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയുടെ 54, 74 മിനുറ്റുകളിൽ ഗോളുകൾ നേടിയ ജിറൂദ് പെർഫെക്റ്റ് ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 84ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ജിറൂദ് മത്സരത്തിലെ നാലാമത്തെ ഗോളും നേടുകയായിരുന്നു.

ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ച് സെവിയ്യ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ച് യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യ. തുറന്ന അവസരങ്ങൾ കുറവായ മത്സരത്തിൽ ഇരു ടീമിലെ ഗോൾ കീപ്പർമാരും കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ചെൽസിയെക്കാൾ സെവിയ്യ മികച്ച നിന്നെങ്കിലും ചെൽസി ഗോൾ കീപ്പർ മെൻഡിയെ കാര്യമായി പരീക്ഷിക്കാൻ അവർക്കായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി ഉണർന്നു കളിച്ചെങ്കിലും മികച്ച അച്ചടക്കത്തോടെ കളിച്ച സെവിയ്യ പ്രതിരോധ നിര ചെൽസിക്ക് കാര്യമായ അവസരങ്ങൾ നൽകിയതുമില്ല. മത്സരത്തിൽ ജയിച്ചില്ലെങ്കിലും ഈ സീസണിൽ ഏറെ പഴികേട്ട ചെൽസിയുടെ പ്രതിരോധ നിര ക്ലീൻഷീറ്റ് നേടിയത് പരിശീലകൻ ഫ്രാങ്ക് ലാമ്പർഡിന് ആശ്വാസമാകും.

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ചെൽസി – സെവിയ്യ പോരാട്ടം

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ചെൽസി കഴിഞ്ഞ വർഷത്തെ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ നേരിടും. ഇന്ന് ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന പോരാട്ടം ഇരു ടീമുകളും തമ്മിലുള്ള ആദ്യ യൂറോപ്യൻ മത്സരം കൂടിയാവും. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ സൗത്താംപ്ടണോട് 3-3 ന്റെ സമനില വഴങ്ങിയതിന് പിന്നാലെയാണ് ചെൽസി സെവിയ്യയെ നേരിടാൻ ഇറങ്ങുന്നത്.

അതെ സമയം ലാ ലീഗയിൽ ഗ്രനാഡയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയതിന് ശേഷമാണ് സെവിയ്യ ചെൽസിയെ നേരിടാൻ ലണ്ടനിൽ എത്തിയത്. ചെൽസിയുടെ സൗത്താംപ്ടണെതിരായ മത്സരത്തിൽ പരിക്ക് മൂലം പുറത്തിരുന്ന ഗോൾ കീപ്പർ മെൻഡി ഇന്നത്തെ മത്സരത്തിന് ഉണ്ടാവാനുള്ള സാധ്യത കുറവാണ്. മെൻഡിയുടെ അസാന്നിദ്ധ്യത്തിൽ മോശം ഫോമിലുള്ള കെപ അരിസബലാഗ തന്നെയാവും ചെൽസി ഗോൾ വല കാക്കുക. അതെ സമയം ഗോൾ കീപ്പർ മെൻഡി പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന പ്രതിരോധ താരം തിയാഗോ സിൽവ ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങും.

സെവിയ്യ നിരയിൽ പ്രതിരോധ താരം ജൂൾസ് കൗണ്ടേ ഇന്ന് ഇറങ്ങില്ല. കഴിഞ്ഞ ദിവസം താരം കൊറോണ പോസറ്റീവ് ആയിരുന്നു. തുടർന്നാണ് ടീമിൽ നിന്ന് വിട്ടുനിന്നത്. അവസാന കുറച്ചു മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമിനെതിരെ മികച്ച റെക്കോർഡുള്ള സെവിയ്യ ചെൽസിക്ക് എത്രത്തോളം വെല്ലുവിളി സൃഷ്ട്ടിക്കുമെന്ന് കാത്തിരുന്ന് കാണാം.

സെവിയ്യക്കും രക്ഷയില്ല, സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന്

യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്. സൂപ്പർ കപ്പ് ഫൈനലിൽ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ മറികടന്നാണ് ബയേൺ മ്യൂണിക് സൂപ്പർ കപ്പ് സ്വന്തമാക്കിയത് (2-1). ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ഹാവി മാർട്ടിനസ് നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്.

മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഒക്കമ്പോസ് ആണ് സെവിയ്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. റാകിറ്റിച്ചിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് ഒക്കമ്പോസ് ഗോളാക്കി മാറ്റിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ബയേൺ മ്യൂണിക് ഗോരെസ്കെയിലൂടെ മത്സരത്തിൽ സമനില പിടിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ ബയേൺ മ്യൂണിക് ലെവൻഡോസ്‌കിയിലൂടെ രണ്ടാമത്തെ ഗോൾ നേടിയെങ്കിലും വാർ ഗോൾ നിഷേധിക്കുകയായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഹാവി മാർട്ടിനസിന്റെ ഗോളിൽ ബയേൺ മ്യൂണിക് സൂപ്പർ കിരീടം ഉറപ്പിക്കുകയായിരുന്നു.

റെഗുലിയണെ വേണം, പക്ഷെ 30 മില്യൺ നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസരം കിട്ടിയിട്ടും പണം മുടക്കാൻ കൂട്ടാക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഗുലിയൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം റയൽ മാഡ്രിഡ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ ഓഫർ ചെയ്തതുമാണ്. എന്നാൽ റയൽ ആവശ്യപ്പെടുന്ന 30 മില്യൺ നൽകാൻ ആവില്ല എന്ന് യുണൈറ്റഡ് മാനേജ്മെന്റ് പറയുന്നു.

റെഗുലിയണെ പോലൊരു താരത്തിന് 30 മില്യൺ എന്നത് ചെറിയ തുക ആണ് എന്നാണ് ഫുട്ബോൾ മാർക്കറ്റ് വിലയിരുത്തുന്നത്. എന്നാൽ സാഞ്ചോയെ വാങ്ങാൻ പണം മുടക്കില്ല എന്ന് പറഞ്ഞ അതേ വാശിയിൽ തന്നെയാണ് യുണൈറ്റഡ് റെഗുലിയന്റെ കാര്യത്തിലും നിൽക്കുന്നത്. സീസൺ തുടങ്ങാൻ ഒരാഴ്ച മാത്രമെ ബാക്കിയുള്ളൂ എങ്കിലും യുണൈറ്റഡ് ആകെ ഈ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയത് ഒരൊറ്റ സൈനിങ് മാത്രമാണ്.

റെഗുലിയണെ നിലനിർത്താൻ റയലിന് താല്പര്യമില്ല. റെഗുലിയണ് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന സെവിയ്യ താരത്തെ സ്വന്തമാക്കിന്നതിൽ നിന്ന് പിന്മാറിയിട്ടുമുണ്ട്‌. ഈ സാഹചര്യത്തിൽ റെഗുലിയണെ സ്വന്തമാക്കാൻ ഇത് യുണൈറ്റഡിന് ഒരു സുവർണ്ണാവസരമാണ്. എന്നാൽ എഡ് വൂഡ്വാർഡ് ആ അവസരം മുതലാക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വിശ്വസിക്കുന്നില്ല.

യൂറോപ്പയിൽ മൂന്നടിച്ച് സെവിയ്യ

യൂറോപ്പ ലീഗിൽ സെവിയ്യക്ക് വമ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എഫ്‌സി ക്രസ്‌നോഡറിനെ സെവിയ്യ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി എഡറും ഒരു ഗോളുമായി ബനേഗയും സെവിയ്യയുടെ ജയത്തിനു ചുക്കാൻ പിടിച്ചു.

ഈ വിജയത്തോടെ പന്ത്രണ്ടു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെവിയ്യ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റിൻ റാമിറെസ് ചുവപ്പ് കണ്ടു പുറത്ത് പോയത് റഷ്യൻ ക്ലബിന് തിരിച്ചടിയായി. റാമിറെസ് മൂലം ലഭിച്ച പെനാൽറ്റിയാണ് ബനേഗാ ഗോളാക്കി മാറ്റിയത്. ഗ്രൂപ്പ് ജെയിൽ രണ്ടാം സ്ഥാനക്കാരായ എഫ്‌സി ക്രസ്‌നോഡറും യോഗ്യത നേടിയിട്ടുണ്ട്.

Exit mobile version