പൃഥ്വി ഷാ ഇംഗ്ലണ്ട് പര്യടനത്തിനുണ്ടാകണമായിരുന്നു – സരൺദീപ് സിംഗ്

ഇന്ത്യന്‍ ഓപ്പണിംഗ് താരം പൃഥ്വി ഷായെ ഇന്ത്യ ഇംഗ്ലണ്ടിലേക്കുള്ള സംഘത്തിലുള്‍പ്പെടുത്തണമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ സെലക്ടര്‍ സര‍ൺദീപ് സിംഗ്. പൃഥ്വിയ്ക്ക് പകരം അഭിമന്യൂ ഈശ്വരനെ തിരഞ്ഞെടുത്തത് മനസ്സിലാകുന്നില്ലെന്നും അതിനെക്കാളും മികച്ച സെലക്ഷന്‍ ദേവ്ദത്ത് പടിക്കലാകുമായിരുന്നുവെന്നും സരൺദീപ് പറഞ്ഞു. എന്നാൽ ഇന്ത്യയുടെ ശ്രീലങ്കയിലേക്കുള്ള ടീമിൽ പൃഥ്വിയും ദേവ്ദത്ത് പടിക്കലും ഇടം പിടിച്ചിട്ടുണ്ട്.

അഭിമന്യു ഈശ്വരനെയാകട്ടേ റിസര്‍വ് താരമായിട്ടാണ് തിരഞ്ഞെടുത്തിരുക്കുന്നത്. എന്നാൽ ഇതൊന്നും സരൺദീപിന് ബോധിച്ച മട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ദേവ്ദത്തിനെയായിരുന്നു അഭിമന്യു ഈശ്വരന് പകരം തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും സരൺദീപ് സൂചിപ്പിച്ചു.

2018ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പൃഥ്വിയ്ക്ക് പിന്നീട് ഡോപ് ടെസ്റ്റ് പരാജയപ്പെട്ടതിനാൽ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. അതിന് ശേഷം ഓസ്ട്രേലിയന്‍ ടീമിനെതിരെയുള്ള മോശം പ്രകടനത്തിന് ശേഷം ടീമിലെ സ്ഥാനം നഷ്ടമാകുകയായിരുന്നു.

പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലിനും മാനേജ്മെന്റിന്റെ പിന്തുണയുണ്ടാകണം

പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലിനും ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പിന്തുണയുണ്ടാകണമെന്ന് അറിയിച്ച് മുന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ്. ഇരു താരങ്ങള്‍ക്കും പരാജയം നേരിടേണ്ടി വന്നാലും ടീമിന്റെ ബാക്കിംഗ് വേണ്ടവരാണെന്നും ഇരുവരും മികച്ച പ്രതിഭകളായതിനാല്‍ തന്നെ ടീം അവരെ പിന്തുണയ്ക്കുവാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് പൃഥ്വിയെ പരിഗണിച്ചില്ലെങ്കിലും ശുഭ്മന്‍ ഗില്ലിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന് അധികം റണ്‍സ് കണ്ടെത്തുവാന്‍ സാധിച്ചില്ല. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്കും ഇംഗ്ലണ്ട് പര്യടനത്തിനും പൃഥ്വിയ്ക്ക് അവസരമില്ലെങ്കിലും ഗില്ലിന് അവസരം ലഭിച്ചിട്ടുണ്ട്.

പൃഥ്വിയെ ഒഴിവാക്കരുതായിരുന്നു – സരണ്‍ദീപ് സിംഗ്

പൃഥ്വി ഷായെ ഇത്തരത്തില്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ്. വിരേന്ദര്‍ സേവാഗ് എന്താണോ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് വേണ്ടി ചെയ്തത് അത് ആവര്‍ത്തിക്കുവാന്‍ ശേഷിയുള്ള ഒരു താരമാണ് പൃഥ്വി ഷായെന്നും യുവ താരത്തിനെ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയത് ശരിയായില്ലെന്ന് സരണ്‍ദീപ് സിംഗ് പറഞ്ഞു.

ഓസ്ട്രേലിയന്‍ ടൂറിന് ശേഷം ടീമില്‍ നിന്ന് പുറത്താക്കിയ ശേഷവും ആഭ്യന്തര ക്രിക്കറ്റില്‍ താരം മികച്ച ഫോമാണ് കാഴ്ചവെച്ചതെന്നും ടെക്നിക്കല്‍ പാകപിഴവുകള്‍ തിരുത്തി മുന്നോട്ട് വന്ന താരം ഐപിഎലിലും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സരണ്‍ദീപ് വ്യക്തമാക്കി.

ടെസ്റ്റില്‍ ഹാര്‍ദ്ദിക്കിനെ ബാറ്റ്സ്മാനായി പരിഗണിക്കാനാകില്ല, സെലക്ടര്‍മാരുടെ തീരുമാനം മനസ്സിലാക്കാവുന്നത്

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ടൂറില്‍ നിന്നും ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ് താരത്തിനെ ടെസ്റ്റ് ടീമില്‍ ബാറ്റ്സ്മാനായി മാത്രം പരിഗണിക്കാനാകില്ലെന്നും ഹാര്‍ദ്ദിക് ഇപ്പോള്‍ സ്ഥിരമായി ബൗള്‍ ചെയ്യാത്തതിനാലുമാണ് താരത്തെ പരിഗണിക്കാതിരുന്നതെന്നും ഏവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും സരണ്‍ദീപ് പറഞ്ഞു.

ഇംഗ്ലണ്ടിലെ പിച്ചുകള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അനുയോജ്യമായതാണെന്നത് പരിഗണിച്ച് താരം ടീമിലുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അതല്ല സംഭവിച്ചത്. താരത്തിന്റെ 2019ലെ ശസ്ത്രക്രികയയ്ക്ക് ശേഷം ബൗളിംഗ് പൂര്‍ണ്ണമായും ചെയ്യാനാകാതെ വന്നതാണ് താരത്തിന് തിരിച്ചടിയായതെന്നും ടി20, ഏകദിന ഫോര്‍മാറ്റില്‍ സ്ഥിരമായി കളിക്കാനും താരം ബൗളിംഗ് പുനരാരംഭിക്കേണ്ടി വരുമെന്നും സരണ്‍ദീപ് പറഞ്ഞു.

Exit mobile version