കൈവിട്ടത് ലോകകപ്പ് മാത്രം, ഈ കാലത്തെ മികവില്‍ ഏറെ അഭിമാനം

അഞ്ച് വര്‍ഷത്തെ ബാറ്റിംഗ് കോച്ചെന്ന ദൗത്യം അവസാനിപ്പിച്ച് സഞ്ജയ് ബംഗാര്‍ മടങ്ങിയെങ്കിലും തനിക്ക് മികച്ച ഓര്‍മ്മകള്‍ മാത്രമാണുള്ളതെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്. ഈ കാലയളവില്‍ 52 ടെസ്റ്റില്‍ 30 എണ്ണത്തില്‍ വിജയിച്ച ഇന്ത്യ ഇതില്‍ 13 എണ്ണം വിദേശത്താണ് വിജയിച്ചതെന്നുള്ളത് വലിയ അഭിമാന നിമിഷമാണെന്ന് പറഞ്ഞു. ഏകദിനങ്ങളും സ്ഥിരമായി വിദേശ രാജ്യങ്ങളില്‍ വിജയിക്കാനായി എന്ന പറഞ്ഞ ബംഗാര്‍ ടീമിനേറ്റ ഏക തിരിച്ചടി ലോകകപ്പ് നേടാനായില്ലെന്നതാണെന്ന് സൂചിപ്പിച്ചു. ഈ അഞ്ച് വര്‍ഷത്തെ കാലയളവില്‍ മൂന്ന് വര്‍ഷത്തോളം ടെസ്റ്റില്‍ ഒന്നാം റാങ്ക് ടീമായി തുടരാനായത് ചെറിയ കാര്യമല്ലെന്നും ബംഗാര്‍ അഭിപ്രായപ്പെട്ടു.

സെമി ഫൈനലില്‍ ന്യൂസിലാണ്ടിനോട് തോറ്റപ്പോളും ടൂര്‍ണ്ണമെന്റിലുടനീളവും ചര്‍ച്ച വിഷയമായത് ഇന്ത്യയുടെ നാലാം നമ്പര്‍ സ്പോട്ടില്‍ ആരെന്നതിനെക്കുറിച്ചായിരുന്നു. പല താരങ്ങളെയും പരീക്ഷിച്ചുവെങ്കിലും ആ സ്ഥാനം ഇന്ത്യയ്ക്ക് ഏറെ കാലമായി തലവേദന സൃഷ്ടിക്കപ്പെടുകയായിരുന്നു. ടീം മാനേജ്മെന്റ് മുഴുവന്‍ നാലാം നമ്പറില്‍ ആരെന്നതിലുള്ള തീരുമാനത്തില്‍ പങ്കാളിയായിരുന്നുവെന്ന് പറഞ്ഞ ബംഗാര്‍, ആ സമയത്തെ ഫോമും ഫിറ്റ്നെസ്സുമായിരുന്നു പരിഗണിച്ചിരുന്നതെന്ന് പറഞ്ഞു. കൂടാതെ ഇടം കൈയ്യനാണോ, ബൗളിംഗ് സാധിക്കുമോ എന്ന പല ഘടകങ്ങളും തീരുമാനത്തില്‍ പരിഗണിച്ചതാണെന്നും പറഞ്ഞു.

സപ്പോര്‍ട്ട് സ്റ്റാഫില്‍ എല്ലാവരെയും വീണ്ടും തിരിച്ചെത്തിച്ചുവെങ്കിലും സഞ്ജയ് ബംഗാറിനെ മാത്രമാണ് പുറത്തിരുത്തിയത്. തന്റെ കാലയളവില്‍ നാലാം നമ്പറിലേക്ക് ഒരു താരത്തെ വളര്‍ത്തിക്കൊണ്ടു വരാത്തതാവും ബംഗാറിനെ പുറത്താക്കുവാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നതെങ്കിലും നാലാം നമ്പര്‍ താന്‍ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്ന് ബംഗാര്‍ വ്യക്തമാക്കി.

ലോകകപ്പിനു ശേഷം ശാസ്ത്രിയുടെ കരാര്‍ നീട്ടും

ലോകകപ്പോടെ അവസാനിക്കാനിരിക്കുന്ന രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടുമെന്ന് സൂചന. ലോകകപ്പില്‍ രണ്ട് വിജയങ്ങളുമായി മികച്ച പ്രകടനം പുറത്തെടുത്ത് നില്‍ക്കുന്ന ഇന്ത്യയുടെ കോച്ചിന്റെ കരാര്‍ ലോകകപ്പ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ കോച്ച് രവി ശാസ്ത്രിയ്ക്കൊപ്പം ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കരാറും ലോകകപ്പിനു ശേഷം അവസാനിക്കുമെങ്കിലും സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഇവര്‍ക്ക് 45 ദിവസത്തേക്ക് കരാര്‍ നീട്ടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അടുത്തിടെ നടന്ന മീറ്റിംഗിലാണ് ഈ തീരൂമാനം എടുത്തതും തീരുമാനത്തിന്റെ വിശദാംശം ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. ഈ 45 ദിവസത്തെ കാലയളവില്‍ വിനോദ് റായ് നയിക്കുന്ന സിഒഎ ഇന്ത്യന്‍ ടീമിലെ പരിശീലക സംഘത്തിലേക്കുള്ള ഇന്റര്‍വ്യൂ നടത്തി ഒഴിവുകള്‍ നികത്തുമെന്നാണ് അറിയുന്നത്.

ധവാന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനില്ല, താരം ടീമിനൊപ്പം തുടരുമെന്ന് അറിയിച്ച് സഞ്ജയ് ബംഗാര്‍

ലോകകപ്പില്‍ നിന്ന് പരിക്കേറ്റ ശിഖര്‍ ധവാനെ ഉടന്‍ മടക്കി അയയ്ക്കില്ലെന്നും താരത്തിനെ 10-12 ദിവസം കൂടി നിരീക്ഷണത്തില്‍ വെച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുെവെന്ന് ഇന്ത്യയുടെ ഉപ പരിശീലകന്‍ സഞ്ജയ് ബംഗാര്‍. ഓസ്ട്രേലിയയ്ക്കെതിരെ കളിയ്ക്കുന്നതിനിടെ കൈവിരലിനു പരിക്കേറ്റ താരത്തിനു ലോകകപ്പില്‍ ഇനി തുടര്‍ന്ന് കളിയ്ക്കാനാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും ധവാനെ പോലെ വിലയേറിയ താരത്തെ ഇപ്പോള്‍ തന്നെ നഷ്ടപ്പെടുത്തുവാന്‍ ടീമിനു താല്പര്യമില്ലെന്ന് ബംഗാര്‍ അറിയിച്ചു.

ധവാന് കരുതല്‍ താരമെന്ന നിലയില്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് ബിസിസിഐ അറിയിച്ചുവെങ്കിലും ധവാന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയ ശേഷം മാത്രമേ ഋഷഭ് പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കുകയുള്ളു.

അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണിയ്ക്ക് വിശ്രമം

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ അവസാന രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യ എംഎസ് ധോണിയ്ക്ക് വിശ്രമം നല്‍കും. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ധോണിയ്ക്ക് പകരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറുടെ റോള്‍ കൈയ്യാളുക. മുഹമ്മദ് ഷമിയ്ക്കും അടുത്ത മത്സരം നഷ്ടമായേക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന. മൂന്നാം ഏകദിനത്തിനിടെ ബൗളിംഗിനിടെ താരത്തിനു പരിക്കേറ്റിരുന്നു.

തന്റെ ബൗളിംഗില്‍ സ്ട്രെയിറ്റ് ഡ്രൈവ് കാലില്‍ വന്ന് തട്ടി ഷമി കളം വിട്ടുവെങ്കിലും പിന്നീട് തന്റെ ഓവറുകളുടെ ക്വോട്ട തികയ്ക്കുവാന്‍ താരം തിരികെ എത്തിയിരുന്നു. ഷമിയുടെ ഫിറ്റ്നെസ്സ് അവലോകവനം ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും ബംഗാര്‍ പറഞ്ഞു. ഷമി കളിയ്ക്കുന്നില്ലെങ്കില്‍ പകരക്കാരനായി ഭുവനേശ്വര്‍ കുമാര്‍ എത്തും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ക്യാപ്റ്റനും കോച്ചുമാവും കൈക്കൊള്ളുക എന്നും ബംഗാര്‍ വ്യക്തമാക്കി.

ഉത്തരവാദികള്‍ ബംഗാറും ശാസ്ത്രിയും: ഗാംഗുലി

ഇന്ത്യയുടെ തോല്‍വിയ്ക്ക് പൂര്‍ണ്ണ ഉത്തരവാദികള്‍ സഞ്ജയ് ബംഗാറും രവി ശാസ്ത്രിയുമാണെന്ന് അഭിപ്രായപ്പെട്ട് സൗരവ് ഗാംഗുലി. 2011 മുതല്‍ ഇന്ത്യയുടെ വിദേശ പരമ്പരയിലെ പ്രകടനം എടുത്താല്‍ വലിയ ടീമുകളോട് പരമ്പര തോല്‍ക്കകുയാണ് പതിവ്. വിരാട് കോഹ്‍ലി നേരിടുമ്പോളുള്ള ബൗളര്‍മാരല്ല മറ്റു ബാറ്റ്സ്മാന്മാര്‍ക്കെതിരെ പന്തെറിയുന്നതെന്ന് പൊതുവേ തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് മറ്റു താരങ്ങള്‍ പുറത്തെടുക്കുന്നതെന്ന് പറഞ്ഞ ഗാംഗുലി തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ശാസ്ത്രിയ്ക്കും ബംഗാറിനും ഒഴിയാനാകില്ലെന്നും പറഞ്ഞു.

ബാറ്റിംഗ് കോച്ചിനും മുഖ്യ കോച്ചിനും ഇതിനു ഉത്തരം പറയുവാനുള്ള ബാധ്യതയുണ്ട്. എന്ത് കൊണ്ട് വിദേശ പിച്ചുകളില്‍ ഒരു താരം മാത്രം മികവ് പുലര്‍ത്തുന്നുവെന്നും മറ്റുള്ളവര്‍ക്ക് അതിനു കഴിയാതെ പോകുന്നുവെന്നുമുള്ള ഉത്തരം ഏവരും പ്രതീക്ഷിക്കുന്നു. ഇതിനു ഉത്തരം കണ്ടെത്താനാകുന്നില്ലെങ്കില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഇന്ത്യ ഒരിക്കലും പരമ്പര ജയിക്കുകയില്ലെന്നും ഗാംഗുലി പറഞ്ഞു.

ധോണിയുടെ ഇന്നിംഗ്സ്, സഞ്ജയ് ബംഗാര്‍ പറയുന്നത് ഇത്

എംഎസ് ധോണിയുടെ ലോര്‍ഡ്സിലെ ഇന്നിംഗ്സിനെക്കഉറിച്ച് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനു പറയാനുള്ളത് ഇത്. ധോണിയുടെ ലക്ഷ്യം സുരേഷ് റെയ്‍ന, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുമായി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ ശേഷം പിന്നീട് കടന്നാക്രമിക്കുക എന്നതായിരുന്നുവെന്നാണ് സഞ്ജയ് ബംഗാര്‍ പറയുന്നത്. വിരാട് കോഹ്‍ലി പുറത്തായ ശേഷം ക്രീസിലെത്തിയ എംഎസ് ധോണിയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നത് റെയ്‍നയായിരുന്നു.

ഇരുവരും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത തീരത്തേക്ക് എത്തിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും അതുണ്ടായില്ല. പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്തായതോടെ ധോണിയ്ക്ക് വേറെ മാര്‍ഗങ്ങളില്ലാതായി എന്നാണ് സഞ്ജയ് പറയുന്നത്. ഇരുവരുടെയുമൊപ്പം 40ാം ഓവര്‍ വരെ കൂട്ടുകെട്ട് ഉയര്‍ത്തിയ ശേഷം അവസാന ഓവറുകളില്‍ വിജയത്തിനായി ശ്രമിക്കാമെന്നായിരുന്നു ധോണിയുടെ മനസ്സില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version