സാഞ്ചോയ്ക്ക് അസുഖമായതിനാൽ ആണ് കളിക്കാതിരുന്ന എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിങ് താരം ജേഡൻ സാഞ്ചോ ക്ലബ് വിടുന്നു എന്നുള്ള അഭ്യൂഹങ്ങൾ തള്ളി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. സാഞ്ചോ ഇന്നലെ ഫുൾഹാമിന് എതിരായ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അത് താരം ക്ലബ് വിടുന്നതിലാണെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല ടെൻ ഹാഗ് പറയുന്നു.

സാഞ്ചോയ്ക്ക് ചെവിക്ക് ഒരു ഇൻഫക്ഷൻ ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം 100% ഫിറ്റ് ആയിരുന്നില്ല. അതാണ് സ്ക്വാഡിൽ ഇല്ലാതിരുന്നത് എന്ന് ടെൻ ഹാഗ് പറഞ്ഞു. മാത്രമല്ല ആരെ 20 അംഗ സ്ക്വാഡിൽ ഇടണം എന്ന് തീരുമാനിക്കുന്നത് താനാണ്. ഏറ്റവും അനുയോജ്യരായ 20 പേരാകും സ്ക്വാഡിൽ ഉണ്ടാവുക. ഇത് സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് ആണ്. ടെൻ ഹാഗ് പറഞ്ഞു.

സാഞ്ചോ പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിരുന്നു എങ്കിലും താരത്തെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉഗാർതെയ്ക്ക് പകരം സാഞ്ചോയെ പി എസ് ജിക്ക് നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

“ആന്റണിയെ വിമർശിക്കുന്നവർ സാഞ്ചോയെ കുറിച്ച് മിണ്ടുന്നില്ല”

മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ആന്റണി സഹതാരം ജാഡൻ സാഞ്ചോയെക്കാൾ കൂടുതൽ തവണ വിമർശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മുൻ ലിവർപൂൾ ഡിഫൻഡർ ജാമി കരാഗർ ചോദിച്ചു. ഇന്നലെ ട്വിറ്ററിൽ ആണ് സാഞ്ചോക്ക് എതിരെ കരാഗർ രംഗത്ത് എത്തിയത്‌.

ഇന്നലെ യൂറോപ്പ ലീഗ് ക്വാർട്ടർ രണ്ടാം പാദത്തിൽ 3-0ന് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി കാണാതെ പുറത്തായിരുന്നു. “രണ്ട് വർഷത്തിനുള്ളിൽ സാഞ്ചോ ചെയ്തതിനേക്കാൾ കൂടുതൽ ആറ് മാസത്തിനുള്ളിൽ ആന്റണി ചെയ്തു. എന്നിട്ടും ആന്റണിക്ക് ധാരാളം വിമർശനങ്ങൾ ലഭിക്കുന്നു, സാഞ്ചോയ്ക്ക് കുറച്ച് മാത്രമേ ലഭിക്കുന്നുള്ളൂ” കരാഗർ ട്വിറ്ററിൽ കുറിച്ചു.

സാഞ്ചോ രണ്ട് സീസൺ കഴിഞ്ഞിട്ടും യുണൈറ്റഡ് ഫോമിലേക്ക് എത്തിയിട്ടില്ല. സാഞ്ചോ പക്ഷെ വലിയ വിമർശനങ്ങൾ ഒന്നും മാധ്യമങ്ങളിൽ നിന്നോ സാമൂഹിക മാധ്യമങ്ങളിൽ നിന്നോ ഏറ്റുവാങ്ങുന്നില്ല. സാഞ്ചോ എഴുപതോളം യുണൈറ്റഡ് മത്സരങ്ങളിൽ നിന്ന് ആകെ 10 ഗോളുകൾ ആണ് നേടിയത്. മറുവശത്ത് ആന്റണി ഈ സീസണിൽ എട്ടു ഗോളുകൾ യുണൈറ്റഡിനായി നേടിയിട്ടുണ്ട്. ഇതിൽ പലതും നിർണായക ഗോളുകളും ആയിരുന്നു എന്നിട്ടും വലിയ വിമർശനങ്ങൾ ആണ് ആന്റണി നേരിടുന്നത്.

Exit mobile version