ദയനീയ പ്രകടനങ്ങൾ, സെവിയ്യ പരിശീലകൻ പുറത്തേക്ക്

നിരാശാജനകമായ ഫലങ്ങളെത്തുടർന്ന് തങ്ങളുടെ മുഖ്യ പരിശീലകൻ ജോർജ്ജ് സാമ്പവോളിയെ സെവിയ്യ പുറത്താക്കുന്നു. അടുത്തിടെ ലാലിഗയിൽ ഗെറ്റാഫെയോട് തോറ്റ സെവിയ്യ 28 പോയിന്റുമായി 14-ാം സ്ഥാനത്ത് നിൽക്കുന്നതിനെ തുടർന്നാണ് തീരുമാനം. റിലഗേഷൻ സോണിൽ നിന്ന് മൂന്ന് പോയിന്റ് മാത്രം അകലെയാണ് അവർ ഇപ്പോൾ.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സാമ്പവോളി ക്ലബ്ബിൽ ചേർന്നത്. അവർ യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇരിക്കെ ആണ് കോച്ചിനെ പുറത്താക്കുന്നത്. ടീമിന്റെ ചുമതല ഏറ്റെടുക്കാൻ പുതിയ പരിശീലകനെ നിയമിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബിന്റെ ബോർഡ്.

സെവിയ്യയുടെ പുതിയ മുഖ്യ പരിശീലകനായി സാമ്പവോളിക്ക് പകരം ജോസ് മെൻഡിലിബറാണ് എത്താൻ സാധ്യത എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് ലാലിഗയിൽ ഒസാസുന, ലെവാന്റെ, എയ്‌ബർ തുടങ്ങിയ ടീമുകളെ പരിചയസമ്പന്നനായ പരിശീലകനാണ് മെൻഡിലിബാർ.

സാംപോളി സെവിയ്യയിൽ മടങ്ങിയെത്തി

പ്രതീക്ഷിച്ച പോലെ ജോർജെ സാംപോളി സെവിയ്യയിലേക്ക് മടങ്ങിയെത്തി. പുറത്താക്കിയ പരിശീലകൻ ലോപ്പറ്റെഗിക്ക് പകരക്കാരനായി അർജന്റീനകാരനെ എത്തിച്ചത് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 വരെയാണ് അദ്ദേഹത്തിന് കരാർ ഉണ്ടാവുക. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനോടേറ്റ തോൽവിക്ക് പിറകെയാണ് ലോപ്പറ്റെഗിയെ സെവിയ്യ പുറത്താക്കിയത്.

മാഴ്സെ ആയിരുന്നു സാംപോളിയുടെ അവസാന തട്ടകം. എന്നാൽ ക്ലബ്ബിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ ഭിന്നാഭിപ്രായം വന്നതോടെ ടീം വിടുകയായിരുന്നു. മുൻപ് സാംപൊളിക്കൊപ്പം മികച്ച പ്രകടനമാണ് സെവിയ്യ കാഴ്ച്ചവെച്ചിരുന്നത്. പിന്നീട് അർജന്റീനയുടെ ചുമതല ഏറ്റെടുക്കാൻ വേണ്ടിയാണ് ടീം വിട്ടത്. അറുപതിരണ്ടുകാരനെ തിരിച്ചു കൊണ്ടുവരുമ്പോൾ സെവിയ്യ ആഗ്രഹിക്കുന്നതും അന്നത്തെ പ്രകടനം തന്നെയാണ്. മുൻപ് ചിലിക്കൊപ്പം കോപ്പ അമേരിക്ക ഉയർത്താനും സാംപൊളിക്ക് സാധിച്ചിരുന്നു.

Exit mobile version