ഐപിഎല്‍ ഉള്‍പ്പെടെ എല്ലാ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് താരം

തന്നെ ഇംഗ്ലണ്ട് ഏകദിന-ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെത്തുടര്‍ന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുവാന്‍ തീരുമാനിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് താരം പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഐപിഎലില്‍ സിഎസ്കെയുടെ ഭാഗമായിരുന്ന താരത്തെ ഈ ലേലത്തിന് മുമ്പ് ടീം റിലീസ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ബില്ലിംഗ്സ് ലേലത്തില്‍ നിന്ന് കൂടി പിന്മാറുകയായിരുന്നു.

തനിക്ക് ഇംഗ്ലണ്ട് ടീമിലേക്ക് അവസരം ലഭിയ്ക്കാത്തതില്‍ നിരാശയുണ്ടെന്നും അതിനാല്‍ തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ശേഷം കെന്റ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി പുതിയ സീസണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് തന്റെ ഈ തീരുമാനം എന്ന് സാം ബില്ലിംഗ്സ് ട്വിറ്ററില്‍ കുറിച്ചു.

45 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, ഇംഗ്ലണ്ടിനു ടി20 പരമ്പര

ടി20യില്‍ രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനു മറക്കാനാഗ്രഹിക്കുന്നൊരു ദിവസമായി മാറി മാര്‍ച്ച് 8. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാണംകെട്ട തോല്‍വിയോടെ ഇംഗ്ലണ്ടിനു മുന്നില്‍ ടി20 പരമ്പര വിന്‍ഡീസ് അടിയറവു പറയുകയായിരുന്നു. സെയിന്റ് കിറ്റ്സില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 182/6 എന്ന സ്കോര്‍ നേടിയപ്പോള്‍ വിന്‍‍ഡീസ് 45 റണ്‍സിനു ഓള്‍ഔട്ട് ആയി 137 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

ജോ റൂട്ടിന്റെ അര്‍ദ്ധ ശതകവും സാം ബില്ലിംഗ്സിന്റെ വെടിക്കെട്ട് പ്രകടനവുമാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 182 റണ്‍സ് എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. 32/4 എന്ന നിലയിലേക്ക് വീണ ടീമിനെ ബില്ലിംഗ്സ്-ജോ റൂട്ട് കൂട്ടുകെട്ടാണ് തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ 82 റണ്‍സ് നേടിയ കൂട്ടുകെട്ടിനു അവസാനം സംഭവിച്ചത് 55 റണ്‍സ് നേടിയ ജോ റൂട്ട് റണ്ണൗട്ടായി പുറത്തായപ്പോളാണ്.

അതിനു ശേഷം സാം ബില്ലിംഗ്സ് സംഹാര താണ്ടവമാണ് കണ്ടത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പുറത്തായപ്പോള്‍ സാം ബില്ലിംഗ്സ് 47 പന്തില്‍ നിന്ന് 87 റണ്‍സാണ് നേടിയത്. 10 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ആറാം വിക്കറ്റില്‍ ഡേവിഡ് വില്ലിയുമായി 68 റണ്‍സാണ് ബില്ലിംഗ്സ് നേടിയത്. വില്ലി 13 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിര അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഷിമ്രണ്‍ ഹെറ്റ്മ്യറും കാര്‍ലോസ് ബ്രാത്‍വൈറ്റും മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയ താരങ്ങള്‍. ഇരുവരും പത്ത് റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് ജോര്‍ദ്ദന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സ്റ്റോക്സിനും ജോസ് ബട്‍ലര്‍ക്കും ടി20യില്‍ നിന്ന് വിശ്രമം, സാം ബില്ലിംഗ്സും ദാവീദ് മലനും ടീമില്‍

വിന്‍ഡീസിനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ലോകകപ്പും അയര്‍ലണ്ട് ഓസ്ട്രേലിയ ടെസ്റ്റുകളും വരാനിരിക്കുന്നതിനാല്‍ ചില താരങ്ങള്‍ക്ക് ഈ പരമ്പരയില്‍ വിശ്രമം നല്‍കുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 5നു ആരംഭിക്കുന്ന പരമ്പരയിലേക്കുള്ള 14 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇതില്‍ ജോസ് ബട്‍ലറിനും ബെന്‍ സ്റ്റോക്സിനും ടീം വിശ്രമം അനുവദിച്ചിട്ടുണ്ട്. അഞ്ചാം ഏകദിനത്തിനു ശേഷം ഇരുവരും നാട്ടിലേക്ക് മടങ്ങും. ജേസണ്‍ റോയിയും തന്റെ ആദ്യ കുട്ടിയുടെ ജനനം അടുത്ത് വരുന്നതിനാല്‍ പരമ്പരയ്ക്ക് ഉണ്ടാകില്ലന്നാണ് അറിയുന്നത്.

അതേ സമയം ഏറെ കാലത്തിനു ശേഷം ദാവീദ് മലനും സാം ബില്ലിംഗ്സും ഇംഗ്ലണ്ട് ടീമിലേക്ക് തിരികെ എത്തുന്നു.

സ്ക്വാ‍ഡ്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, സാം ബില്ലിംഗ്സ്, ടോം കറന്‍, ജോ ഡെന്‍ലി, അലക്സ് ഹെയില്‍സ്, ക്രിസ് ജോര്‍ദ്ദാന്‍, ദാവീദ് മലന്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ‍ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്

സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നായകന്‍ സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285 റണ്‍സ് നേടി ഇംഗ്ലണ്ട് ലയണ്‍സ്. 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് ലയണ്‍സ് നേടിയത്.

സാം ബില്ലിംഗ്സ് പുറത്താകാതെ 108 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഡേവിസ് 54 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് വിക്കറ്റും മയാംഗ് മാര്‍ക്കണ്ടേ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

റോയ്‍യുടെ പരിക്ക്, കരുതലായി സാം ബില്ലിംഗ്സ് ടീമില്‍

പരിക്കേറ്റ് അവസാന ഏകദിനത്തില്‍ കളിക്കുമോ എന്ന് നിശ്ചയമില്ലാത്ത ജേസണ്‍ റോയ്‍യ്ക്ക് കരുതലെന്ന നിലയില്‍ സാം ബില്ലിംഗ്സിനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. പരമ്പര 1-1 എന്ന നിലയില്‍ നില്‍ക്കവെ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ റോയ് ഇന്ന് കളിക്കുമോ എന്നതില്‍ തീര്‍ച്ചയില്ല. രണ്ടാം മത്സരത്തില്‍ സുരേഷ് റെയ്‍നയുടെ പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ റോയ്‍യുടെ കൈ വിരല്‍ മുറിയുകയായിരുന്നു. ഇന്ന് നടക്കുന്ന ഫിറ്റ്നെസ് ടെസ്റ്റിനു ശേഷം മാത്രമേ താരം പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനം ആവുകയുള്ളു.

റോയ്‍ ഫിറ്റല്ലെങ്കില്‍ ജെയിംസ് വിന്‍സിനു ഏകദിനം കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ എ യ്ക്കെതിരെ ചതുര്‍ദിന മത്സരം കളിക്കുവാന്‍ ദാവീദ് മലനെ ടീമില്‍ നിന്ന് റിലീസ് ചെയ്തപ്പോള്‍ പകരം ഉള്‍പ്പെടുത്തിയതാണ് ജെയിംസ് വിന്‍സ്. താരം രണ്ട് വര്‍ഷത്തോളമായി ഏകദിനം കളിച്ചിട്ട്. ഒക്ടോബര്‍ 2016ലാണ് ബംഗ്ലാദേശിനെതിരെ അവസാനമായി വിന്‍സ് ഏകദിനം കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാം ബില്ലിംഗ്സ് വെടിക്കെട്ടിനും സിക്സേര്‍സിനെ രക്ഷിക്കാനായില്ല

170 റണ്‍സ് നേടിയ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിഡ്നി സിക്സേര്‍സിനു 5 റണ്‍സ് അകലെ പരാജയം സമ്മതിച്ച് മടങ്ങേണ്ടി വന്നു. അവസാന ഓവറില്‍ 22 റണ്‍സ് നേടേണ്ടിയിരുന്ന സിഡ്നിയ്ക്ക് 16 റണ്‍സ് മാത്രമേ നേടാനായുള്ളു. 31 പന്തില്‍ 61 റണ്‍സ് നേടിയ സാം ബില്ലിംഗ്സ് 45 റണ്‍സ് നേടിയ ജോര്‍ദന്‍ സില്‍ക്ക് എന്നിവര്‍ക്ക് പുറമേ 33 റണ്‍സുമായി ഡാനിയേല്‍ ഹ്യൂജ്സ് എന്നിവരാണ് സിഡ്നിയ്ക്കായി തിളങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ ആറാം തോല്‍വി ഒഴിവാക്കാന്‍ ടീമിനു ഇതൊന്നും തന്നെ മതിയാവാതെ വരികയായിരുന്നു. തന്റെ വെടിക്കെട്ട് ബാറ്റിംഗിനു സാം ബില്ലിംഗ്സ് ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. തൈമല്‍ മില്‍സ് രണ്ട് വിക്കറ്റ് നേടി ഹറികെയിന്‍സ് ബൗളിംഗില്‍ തിളങ്ങി. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് സിക്സേര്‍സ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഷോര്‍ട്ട(42), മാത്യു വെയിഡ്(41) എന്നിവരുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാനിയേല്‍ ക്രിസ്റ്റ്യന്‍(28*), സൈമണ്‍ മിലങ്കോ(22) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സില്‍ക്കിന്റെ മികവില്‍ 167 റണ്‍സ് നേടി സിഡ്നി സിക്സേര്‍സ്

ആദ്യ ജയം തേടിയിറങ്ങിയ സിഡ്നി സിക്സേര്‍സിനു മികച്ച സ്കോര്‍. മുന്‍ നിര ബാറ്റ്സ്മാന്മാരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത് സിഡ്നി 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയത്. 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോര്‍ദന്‍ സില്‍ക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. പീറ്റര്‍ നെവില്‍(33), നിക് മാഡിന്‍സണ്‍(30), സാം ബില്ലിംഗ്സ്(33) എന്നിവരും മികച്ച റേറ്റില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ സിഡ്നി സിക്സേര്‍സ് മികച്ച സ്കോറിലേക്കെത്തി ചേര്‍ന്നു.  15 റണ്‍സ് നേടി ബെന്‍ ഡ്വാര്‍ഷൂയിസും സില്‍ക്കിനു മികച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചു.

ഡേവിഡ് വില്ലി 2 വിക്കറ്റ് നേടി പെര്‍ത്തിനായി മികവ് പുലര്‍ത്തി. ആന്‍ഡ്രൂ ടൈ, ജെയിംസ് മുയിര്‍ഹെഡ് എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version