ആദ്യ റൗണ്ട് കടന്ന് കൂടി സൈന, ശുഭാങ്കറിനു പരാജയം

മലേഷ്യ മാസ്റ്റേഴ്സിലെ ആദ്യ റൗണ്ടില്‍ കടുപ്പമേറിയ മത്സരത്തിനു സമാനമായി ഇന്തോനേഷ്യ മാസ്റ്റേഴ്സിലും പൊരുതി നേടിയ വിജയവുമായി സൈന നെഹ്‍വാല്‍. ആദ്യം ഗെയിം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് സൈന നടത്തിയത്. ഇന്തോനേഷ്യയുടെ ദിനാര്‍ ദയ അയൂസ്റ്റിനെയാണ് സൈന കീഴടക്കിയത്. സ്കോര്‍: 7-21, 21-16, 21-11. 49 മിനുട്ടുകള്‍ നീണ്ട മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സൈനയുടെ ആദ്യ റൗണ്ട് ജയം.

പുരുഷ സിംഗിള്‍സില്‍ സായി പ്രണീതിനു പിന്നാലെ ശുഭാങ്കര്‍ ഡേയും പുറത്തായി. വിക്ടര്‍ അക്സെല്‍സെനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് ശുഭാ്കര്‍ ഡേ കീഴടങ്ങിയത്. 61 മിനുട്ട് നീണ്ട മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിമില്‍ പിന്നില്‍ പോയെങ്കിലും രണ്ടാം ഗെയിം തിരിച്ചു പിടിച്ച ഡേ എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ അക്സെല്‍സെന്നോട് കീഴടങ്ങി. സ്കോര്‍: 14-21, 21-19, 21-15.

മരിനെ മറികടക്കാനാകാതെ സൈന, സെമിയില്‍ പുറത്ത്

ഒളിമ്പിക് ചാമ്പ്യന്‍ സ്പെയിനിന്റെ കരോളിന മരിനെ മറികടക്കാനാകാതെ സൈന നെഹ്‍വാല്‍. ഇതോടെ ഇന്ത്യയുടെ മലേഷ്യ മാസ്റ്റേഴ്സ് പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. 40 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 16-21, 13-21 എന്ന സ്കോറിനാണ് സൈന അടിയറവ് പറഞ്ഞത്.

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയെ കീഴടക്കിയാണ് സൈന സെമിയില്‍ എത്തിയത്.

സെമിയിലേക്ക് കടന്ന് സൈന, പരാജയപ്പെടുത്തിയത് ലോക രണ്ടാം നമ്പര്‍ താരത്തെ

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ കീഴ്പ്പെടുത്തി മലേഷ്യ മാസ്റ്റേഴ്സിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 48 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇരു ഗെയിമുകളിലും പൊരുതിയ ശേഷമാണ് ജപ്പാന്‍ താരം കീഴടങ്ങിയത്.

സ്കോര്‍: 21-18, 23-21. മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ കരോളിന മരിനും ജയം സ്വന്തമാക്കി സെമിയില്‍ കടന്നിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ താരത്തെ 21-13, 21-13 എന്ന സ്കോറിനു കീഴടക്കിയാണ് മരിന്‍ വിജയം കുറിച്ചത്. സെമിയില്‍ സൈനയും മരിനുമാണ് ഏറ്റുമുട്ടുന്നത്.

ക്വാര്‍ട്ടറിലേക്ക് കടന്ന് സൈന, എതിരാളി ലോക രണ്ടാം നമ്പര്‍ താരം

മലേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൈ നെഹ്‍വാല്‍. 39 മിനുട്ടില്‍ ഹോങ്കോംഗിന്റെ പുയി യിന്‍ യിപിനെയാണ് സൈന പരാജയപ്പെടുത്തിയത്. 21-14, 21-16 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളിലാണ് സൈനയുടെ വിജയം. ക്വാര്‍ട്ടറില്‍ സൈന ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നൊസോമി ഒക്കുഹാരയെയാണ് നേരിടുക.

ആദ്യ റൗണ്ടില്‍ സൈന ഹോങ്കോംഗ് താരത്തിനോട് പൊരുതിയാണ് വിജയം സ്വന്തമാക്കിയത്.

ആദ്യ ഗെയിം കൈവിട്ടു, ഒന്നാം റൗണ്ട് കഷ്ടപ്പെട്ട് കടന്ന് സൈന

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ സൈന നെഹ്‍വാലിനു പൊരുതി നേടിയ വിജയം. 65 മിനുട്ട് നീണ്ട മത്സരത്തില്‍ മൂന്ന് ഗെയിമുകള്‍ക്കൊടുവിലാണ് സൈന വിജയം സ്വന്തമാക്കുന്നത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പതറാതെ പൊരുതി സൈന വിജയം സ്വന്തമാക്കുകയായിരുന്നു. 14-21, 21-18, 21-18 എന്ന സ്കോറിനാണ് ഹോങ്കോംഗിന്റെ ജോയ് സുവാന്‍ ഡെംഗിനെ സൈന പരാജയപ്പെടുത്തിയത്.

വിജയിച്ച ഗെയിമുകളിലും സൈനയെ വെള്ളംകുടിപ്പിച്ച് അവസാനം വരെ പൊരുതിയ ശേഷമാണ് ജോയ് കീഴടങ്ങിയത്.

സൈനയ്ക്ക് വിലങ്ങ് തടിയായി ചൈനീസ് താരം, ഫൈനലില്‍ തോല്‍വി

ചൈനയുടെ യൂയി ഹാനിന്നോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങി സൈന നെഹ്‍വാല്‍. സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്സ് 2018ന്റെ വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ 34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന ചൈനീസ് താരത്തോട് കീഴടങ്ങുകയായിരുന്നു.

സ്കോര്‍: 18-21, 8-21.

ആദ്യ ഗെയിം കൈവിട്ടു, എന്നിട്ടും ഫൈനലുറപ്പാക്കി സൈന

ഇന്തോനേഷ്യയുടെ റസ്സലി ഹാര്‍ട്‍വാനോട് ആദ്യം പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നത്. 46 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം 12-21നു സൈന കൈവിട്ടുവെങ്കിലും രണ്ട് മൂന്ന് ഗെയിമുകളില്‍ എതിരാളിയെ പത്ത് പോയിന്റ് പോലും നല്‍കാതെ മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 12-21, 21-7, 21-6.

ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് ആണ് സൈനയുടെ എതിരാളി. മൂന്ന് ഗെയിം പോരാട്ടത്തില്‍ ചൈനയുടെ സിയോക്സിന്‍ ചെന്നിനെ കീഴടക്കിയാണ് ലൈന്‍ ഫൈനലില്‍ കടന്നത്. 21-11, 10-21, 21-18 എന്ന സ്കോറിനു 49 മിനുട്ട് നീണ്ട മത്സരത്തിലാണ് ഡെന്മാര്‍ക്ക് താരത്തിന്റെ വിജയം.

സൈനയ്ക്ക് ആദ്യ റൗണ്ട് തോല്‍വി, പരാജയം ആദ്യ ഗെയിം നേടിയ ശേഷം, വനിത ഡബിള്‍സ് ടീമിനും പരാജയം

ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയ്ക്ക് മോശം ദിനം. ഭൂരിഭാഗം താരങ്ങളും പരാജയമേറ്റു വാങ്ങിയ ദിവസം വനിത സിംഗിള്‍സ് ഡബിള്‍സ് താരങ്ങള്‍ക്കും പരാജയം. ഇന്ന് നടന്ന മത്സരങ്ങളില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് സൈന നെഹ്‍വാല്‍ പരാജയപ്പെട്ടപ്പോള്‍ വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനും തോല്‍വിയായിരുന്നു ഫലം. ഇരു മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ അവസാന നിമിഷം വരെ പൊരുതി മൂന്ന് ഗെയിമുകളിലാണ് അടിയറവ് പറഞ്ഞത്.

52 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ മൂന്നാം ഗെയിമിലും അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് സൈനയുടെ തോല്‍വി. സ്കോര്‍ : 21-10, 10-21, 19-21.

21-18, 10-21, 8-21 എന്ന സ്കോറിനു 52 മിനുട്ടാണ് ഡബിള്‍സ് ടീം പൊരുതി നോക്കിയത്. ആദ്യ ഗെയിമില്‍ മികച്ച ജയം നേടിയെങ്കിലും പിന്നീട് ഒരു തരത്തിലുള്ള പ്രതിരോധവും ജപ്പാന്‍ താരങ്ങള്‍ക്കെതിരെ സൃഷ്ടിക്കാനാകാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ വിട വാങ്ങിയത്.

തായിയെന്ന കടമ്പ കടക്കാനാകാതെ സൈന

തുടര്‍ച്ചയായ 12ാം തവണയും തായ്‍വാന്റെ തായി സു യിംഗിനോട് കീഴടങ്ങി സൈന നെഹ്‍വാല്‍. കഴിഞ്ഞാഴ്ച ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലിന്റെ ആവര്‍ത്തനമായ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിമില്‍ 20-16നു ലീഡ് ചെയ്യുമ്പോള്‍ നാല് ഗെയിം പോയിന്റുകള്‍ നഷ്ടമാക്കിയതാണ് മത്സരത്തില്‍ സൈനയ്ക്ക് തിരിച്ചടിയായത്.

തിരിച്ചുവരവ് നടത്തിയ തായി 22-20നു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ മാനസികമായ മുന്‍തൂക്കവും താരം സ്വന്തമാക്കിയതോടെ സൈനയെ നിഷ്പ്രഭമാക്കി ലോക ഒന്നാം നമ്പര്‍ താരം 36 മിനുട്ടില്‍ മത്സരം അവസാനിപ്പിച്ചു. സ്കോര്‍: 22-20, 21-11

വീണ്ടും നൊസോമിയെ കീഴടക്കി സൈന

ഡെന്മാര്‍ക്ക് ഓപ്പണില്‍ ജപ്പാന്‍ താരത്തെ കഴിഞ്ഞാഴ്ച പരാജയപ്പെടുത്തിയതിനു തൊട്ടു പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ താരത്തെ പരാജയപ്പെടുത്തി സൈന നെഹ്‍വാല്‍. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് സൈന മികച്ച വിജയം പിടിച്ചെടുത്തത്. 72 മിനുട്ട് നീണ്ട മത്സരത്തിനു ശേഷമാണ് സൈനയുടെ തകര്‍പ്പന്‍ വിജയം.

സ്കോര്‍: 10-21, 21-14, 21-17. ആദ്യ ഗെയിമില്‍ സൈനയെ നിഷ്പ്രഭമാക്കി നൊസോമി മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച് സൈന രണ്ടാം ഗെയിമില്‍ ഒപ്പമെത്തി. മൂന്നാം ഗെയിമില്‍ ജപ്പാന്‍ താരം ചെറുത്ത്നില്പ് പ്രകടിപ്പിച്ചുവെങ്കിലും സൈനയ്ക്ക് മുന്നില്‍ അടിയറവു പറഞ്ഞു.

സൈനയ്ക്കും ആദ്യ റൗണ്ടില്‍ ജയം

ഫ്രഞ്ച് ഓപ്പണില്‍ വിജയത്തുടക്കവുമായി സൈന നെഹ്‍വാല്‍. ഇന്ന് ആദ്യ റൗണ്ട് മത്സരത്തില്‍ 21-11, 21-11 എന്ന സ്കോറിനാണ് സൈനയുടെ ജയം. ജപ്പാന്റെ സയേന കവകാമിയെയാണ് സൈന ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. 37 മിനുട്ടിലാണ് മത്സരം പൂര്‍ത്തിയാക്കുവാന്‍ സൈനയ്ക്ക് സാധിച്ചത്.

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ഫൈനല്‍ വരെ എത്തുവാന്‍ സൈനയ്ക്ക് സാധിച്ചിരുന്നുവെങ്കിലും ജയം നേടുവാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചിരുന്നില്ല. ഫൈനലില്‍ പതിനൊന്നാം തവണ സൈന തായി സു യിംഗിനോട് പരാജയപ്പെട്ടത്.

വനിത ഡബിള്‍സ് ജോഡികളായ മേഘന ജക്കുപുഡിയും പൂര്‍വിഷ റാമും ബെല്‍ജിയം ജോഡികളെ 21-12, 21-12 എന്ന സ്കോറിനു പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

ഫ്രഞ്ച് ഓപ്പണ്‍ ഇന്ന് മുതല്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും

ഫ്രഞ്ച് ഓപ്പണ്‍ 2018 ഇന്ന് ആരംഭിക്കും. പുരുഷ വനിത സിംഗിള്‍സ് വിഭാഗത്തിലായി അഞ്ച് താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, സായി പ്രണീത് എന്നിവരും വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാലും പിവി സിന്ധുവും പങ്കെടുക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഡെന്മാര്‍ക്ക് ഓപ്പണില്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞെങ്കിലും വെള്ളി മെഡല്‍ നേട്ടത്തിന്റെ ആവേശത്തിലാവും സൈന എത്തുന്നത്.

അതേ സമയം സിന്ധു ഡെന്മാര്‍ക്ക് ഓപ്പണിലെ തന്റെ ആദ്യ റൗണ്ട് തോല്‍വിയുടെ ആഘാതം മറന്ന് മികച്ച ഫോമില്‍ കളിച്ച് മെച്ചപ്പെട്ടൊരു ടൂര്‍ണ്ണമെന്റാക്കി ഫ്രഞ്ച് ഓപ്പണെ മാറ്റുക എന്ന ലക്ഷ്യത്തോടെയാവും എത്തുക. ശ്രീകാന്തിനും ഡെന്മാര്‍ക്ക് ഓപ്പണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

Exit mobile version