ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്: മീരാബായ് ചാനുവിന് വെള്ളി മെഡൽ


ഫോർഡെ (നോർവേ): ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവ് മീരാബായ് ചാനു 2025-ലെ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ഒരിക്കൽ കൂടി രാജ്യത്തിന് അഭിമാനമായി. നോർവേയിലെ ഫോർഡെയിൽ നടന്ന വനിതകളുടെ 48kg വിഭാഗത്തിലാണ് 2017-ലെ ലോക ചാമ്പ്യൻ ഈ നേട്ടം കൈവരിച്ചത്.


സ്നാച്ചിൽ 84kgയും ക്ലീൻ ആന്റ് ജെർക്കിൽ 115kg-യും ഉൾപ്പെടെ ആകെ 199kg ഭാരം ഉയർത്തിയാണ് ചാനു പോഡിയം ഉറപ്പിച്ചത്. 2024 പാരിസ് ഒളിമ്പിക്സിലെ വെള്ളി മെഡലിന് ശേഷം അവരുടെ പ്രചോദനാത്മക കരിയറിലെ മറ്റൊരു നാഴികക്കല്ലാണിത്.


സ്നാച്ച് റൗണ്ടിൽ 87kgഭാരം ഉയർത്താനുള്ള രണ്ട് ശ്രമങ്ങൾ പാഴാക്കിയതോടെ ചാനുവിന് ചില സമ്മർദ്ദ നിമിഷങ്ങൾ നേരിടേണ്ടിവന്നു. എന്നാൽ, ക്ലീൻ ആന്റ് ജെർക്ക് ഇനത്തിൽ 115kg വിജയകരമായി ഉയർത്തിക്കൊണ്ട് അവർ ആക്കം തിരിച്ചുപിടിച്ചു. ഇത് ടോക്കിയോ 2021 ഒളിമ്പിക്സിലെ അവരുടെ പ്രകടനത്തിന് തുല്യമായിരുന്നു.
സ്വർണ്ണം നേടിയത് ഉത്തരകൊറിയയുടെ റി സോങ്-ഗം ആണ്.

ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം ചാനുവിലൂടെ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മീര ഭായി ചാനുവിന് സ്വര്‍ണ്ണം. ഭാരോദ്വാഹ്നത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് താരം ഇന്ത്യയുടെ ഈ ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. സ്നാച്ചിൽ 88 കിലോ ഉയര്‍ത്തിയ താരം ഗെയിംസ് റെക്കോര്‍ഡും തന്റെ ഏറ്റവും മികച്ച ശ്രമവും നടത്തിയപ്പോള്‍ താരം ക്ലീന്‍ & ജെര്‍ക്കിൽ 109 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണ്ണം സ്വന്തം പേരിലാക്കിയത്.

മൂന്നാം ശ്രമത്തിൽ സ്വര്‍ണ്ണം ഉറപ്പാക്കിയ ശേഷം താരം 113 കിലോ ഉയര്‍ത്തിയ താരം 115 കിലോ മൂന്നാം ശ്രമത്തിലുയര്‍ത്തുവാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. ആകെ 197 കിലോയാണ് ചാനു ഉയര്‍ത്തിയത്. മൗറീഷ്യസിന്റെ മാരി ഹനിത്ര റോയില്യയ്ക്ക് വെള്ളിയും കാനഡയുടെ ഹന്ന കമിന്‍സ്കി വെങ്കലവും നേടി.

Exit mobile version