ബംഗ്ലാദേശ് കുതിയ്ക്കുന്നു, ഷദ്മന്‍ ഇസ്ലാമിന് അര്‍ദ്ധ ശതകം

ഹരാരെ ടെസ്റ്റിൽ കൂറ്റന്‍ ലീഡിലേക്ക് ബംഗ്ലാദേശ് നീങ്ങുന്നു. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 169/1  എന്ന നിലയിലാണ്. 43 റൺസ് നേടിയ സൈഫ് ഹസന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ 72 റൺസുമായി ഷദ്മന്‍ ഇസ്ലാമും 47 റൺസ് നേടി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍മാര്‍ 88 റൺസ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ 81 റൺസ് നേടിയിട്ടുണ്ട്. 361 റൺസിന്റെ ലീഡാണ് മത്സരത്തിൽ ബംഗ്ലാദേശിന്റെ പക്കലുള്ളത്.

ബംഗ്ലാദേശ് ബാറ്റ്സ്മാനും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ വൈറസ് ബാധ

ബംഗ്ലാദേശ് ക്രിക്കറ്റിലും കൊറോണ വൈറസ് ബാധ. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ സൈഫ് ഹസനും സപ്പോർട്ടിങ് സ്റ്റാഫ് നിക് ലീക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശ്രീലങ്കൻ പര്യടനത്തിന് മുൻപ് നടത്തിയ കൊറോണ വൈറസ് ടെസ്റ്റിലാണ് ടീം അംഗങ്ങളുടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. സപ്പോർട്ടിങ് സ്റ്റാഫായ നിക് നേരത്തെ ദുബൈയിൽ വെച്ചും കൊറോണ പോസിറ്റീവായിരുന്നു.

മൊത്തം 17 താരങ്ങൾക്കും 7 സപ്പോർട്ടിങ് സ്റ്റാഫിനുമാണ് കൊറോണ വൈറസ് ടെസ്റ്റ് നടത്തിയത്. കൊറോണ വൈറസ് സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. കൊറോണ നെഗറ്റീവ് ആയ താരങ്ങൾ സെപ്റ്റംബർ 21 മുതൽ പരിശീലനത്തിന് ഇറങ്ങുമെന്നും ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താരങ്ങളിൽ പലരും കൊറോണ വൈറസ് ബാധ ലക്ഷണങ്ങൾ കാണിച്ചതോടെ വ്യക്തിഗത പരിശീലനങ്ങൾ നിർത്തിവെച്ചതായും ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

കൊല്‍ക്കത്ത ടെസ്റ്റില്‍ നിന്ന് സൈഫ് ഹസ്സന്‍ പുറത്ത്

ബംഗ്ലാദേശിന്റെ റിസര്‍വ്വ് ഓപ്പണിംഗ് ബാറ്റ്സ്മാനായ സൈഫ് ഹസ്സന്‍ കൊല്‍ക്കത്ത ടെസ്റ്റില്‍ കളിക്കില്ല. ചരിത്രമായ കൊല്‍ക്കത്ത പിങ്ക് ബോള്‍ ടെസ്റ്റില്‍ തന്റെ അരങ്ങേറ്റം കുറിക്കാനിരുന്ന താരം സ്പ്ലിറ്റ് വെബ്ബിംഗ് കാരണം ആണ് കളിക്കാത്തത്.

ആദ്യ ടെസ്റ്റില്‍ 12ാമനായി ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് താരത്തിന്റെ പരിക്ക്. പരിക്ക് രണ്ടാം ടെസ്റ്റിന് മുമ്പ് ഭേദമാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല.

ഇതോടെ താരം രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഓപ്പണിംഗ് കൂട്ടുകെട്ടിനെ മാറ്റിപ്പരീക്ഷിക്കുവാന്‍ ബംഗ്ലാദേശ് ഇരുന്നതാണെങ്കിലും സൈഫിന്റെ പരിക്ക് ഇപ്പോള്‍ ഈ പദ്ധതിയെ താളം തെറ്റിച്ചിരിക്കുകയാണ്.

Exit mobile version