റയാന്‍ ഹാരിസ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിംഗ് കോച്ച്

റയാന്‍ ഹാരിസിനെ ബൗളിംഗ് കോച്ചായി നിയമിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ജെയിംസ് ഹോപ്സിന് പകരമാണ് റയാന്‍ ഹാരിസ് ഡല്‍ഹിയിലേക്ക് എത്തുന്നത്. മുമ്പ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായും കോച്ചായും ഈ മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെയിംസ് ഹോപ്സ് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയതോടെയാണ് ഹാരിസിന് അവസരം ലഭിയ്ക്കുന്നത്.

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള താരം ഓസ്ട്രേലിയയിലെ നാഷണല്‍ ക്രിക്കറ്റ് സെന്ററിന്റെ ഹൈ-പെര്‍ഫോമന്‍സ് റോളിലും ചുമത വഹിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ മുന്‍ സഹതാരം റിക്കി പോണ്ടിംഗുമായി പ്രവര്‍ത്തിക്കുവാനുള്ള അവസരമാണ് ഹാരിസിന് ലഭിച്ചിരിക്കുന്നത്.

2009 ഡെക്കാന്‍ ചാര്‍ജ്ജേഴ്സിനൊപ്പം ഐപിഎല്‍ കിരീടം നേടിയ താരം കൂടിയാണ് റയാന്‍ ഹാരിസ്.

റയാന്‍ ഹാരിസ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബൗളിംഗ് കോച്ച്

കിംഗ്സ് ഇലവന്‍ പഞ്ചാബിനു പുതിയ ബൗളിംഗ് കോച്ച്. കഴിഞ്ഞ വര്‍ഷം ടീമിന്റെ ബൗളിംഗ് കോച്ചായിരുന്ന വെങ്കിടേഷ് പ്രസാദിനു പകരം ഓസ്ട്രേലിയന്‍ താരം റയാന്‍ ഹാരിസിനെയാണ് ടീം ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്. 2018ല്‍ മികച്ച തുടക്കത്തിനു ശേഷം ഏഴാം സ്ഥാനത്താണ് ടീം അവസാനിച്ചത്. ഇതോടെ അടിമുടിയുള്ള മാറ്റത്തിനാണ് ഫ്രാഞ്ചൈസി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ടീമിലെ കളിക്കാരിലും കോച്ചിംഗ് സ്റ്റാഫിലുമെല്ലാം ഈ മാറ്റങ്ങള്‍ പ്രകടമാണ്.

ബ്രാഡ് ഹോഡ്ജിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് മൈക്ക് ഹെസ്സണ് ചുമതല നല്‍കിയിരുന്നു. റയാന്‍ ഹാരിസിനു പുറമെ ബാറ്റിംഗ് കോച്ചായി ശ്രീധരന്‍ ശ്രീറാമിനെയും ഹൈ പെര്‍ഫോമന്‍സ് കോച്ചായി പ്രസന്ന രമണിനെയും ടീമിലെത്തിക്കുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി.

ഇതിനു പുറമെ ക്രെയിഗ് മക്മില്ലനെ ഫീല്‍ഡിംഗ് കോച്ചായും ബ്രെറ്റ് ഹാരോപിനെ ഫിസിയോയായും ടീം കൊണ്ടുവന്നിട്ടുണ്ട്. ഐപിഎല്‍ ലേലം ഡിസംബര്‍ 18നു ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ തീരുമാനങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനത്തിനു ശേഷം ബ്രാഡ് ഹോഡ്ജിന്റെ സ്ഥാനം തെറിച്ചപ്പോള്‍ ടീമിന്റെ മെന്ററായ വീരേന്ദര്‍ സേവാഗും ബൗളിംഗ് കോച്ച് വെങ്കിടേഷ് പ്രസാദും രാജി വയ്ക്കുകയായിരുന്നു.

Exit mobile version