റഷ്യ – ക്രൊയേഷ്യ പോരാട്ടം, ആദ്യ ഇലവനറിയാം

ലോകകപ്പിലെ നാലാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ റഷ്യ കരുത്തരായ ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം 11 .30 മത്സരം കിക്കോഫ്. അനിവാര്യമായ വിജയമുറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും.  കഴിഞ്ഞ അഞ്ചു ലോകകപ്പിലും ആതിഥേയരായ രാജ്യങ്ങൾ സെമി വരെ എത്തിയിരുന്നു.

സോവിയറ്റ് യൂണിയന് ശേഷം തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യ ലോകകപ്പ് സെമി ഫൈനലിനാണ് റഷ്യ ലക്ഷ്യം വെക്കുന്നത്. കരുത്തരായ സ്പെയ്നെ അട്ടിമറിച്ചാണ് റഷ്യ ക്വാർട്ടറിൽ എത്തിയിട്ടുള്ളത്. 1998ലെ സുവർണ നേട്ടം അവർത്തിക്കാനാണ് ക്രൊയേഷ്യ ഇന്ന് ശ്രമിക്കുക. 1998ലെ ലോകകപ്പിൽ ക്രൊയേഷ്യ സെമി ഫൈനൽ വരെ മുന്നേറിയിരുന്നു.

Russia: AKINFEEV ,FERNANDES,KUTEPOV ,Sergei Ignashevich ,CHERYSHEV KUZIAEV,ZOBNIN ,KUDRIASHOV ,GOLOVIN , DZYUBA,SAMEDOV

Croatia: Danijel Subasic, Domagoj Vida,Mario Mandzukic, Ivan Perisic,Ante Rebic,Sime Vrsaljko,Andrej Kramaric,Ivan Strinic,Luka Modric,Dejan Lovren,Ivan Rakitic

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെൽഫ് ഗോളിലും പുതിയ റഷ്യൻ റെക്കോർഡ്

ലോകകപ്പിൽ സ്‌പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയ മത്സരത്തിൽ റഷ്യ സൃഷ്ടിച്ചത് പുതിയ സെൽഫ് ഗോൾ റെക്കോർഡ്. 1966 ന് ശേഷം ഒരേ ലോകകപ്പിൽ ഒന്നിലധികം സെൽഫ് ഗോൾ വഴങ്ങുന്ന ആദ്യ ടീം എന്ന റെക്കോർഡാണ് റഷ്യൻ ടീം സ്വന്തം പേരിലാക്കിയത്.

സ്പെയിനിന്റെ ഫ്രീ കിക്ക് ഡിഫൻഡ് ചെയ്യുന്നതിനിടയിലാണ് റഷ്യൻ വെറ്ററൻ ഡിഫൻഡർ ഇഗ്നാശവിച് സെൽഫ് ഗോൾ വഴങ്ങിയത്. ഉറുഗ്വേക്ക് എതിരായ മത്സരത്തിൽ റഷ്യൻ താരം ചെറിഷേവ് സെൽഫ് ഗോൾ വഴങ്ങിയിരുന്നു.

1966 ൽ ബൾഗേറിയയാണ് അവസാനം ഒരു വേൾഡ് കപ്പിൽ ഒന്നിലധികം സെൽഫ് ഗോൾ വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പെയിനിനെ മറികടക്കാൻ ആതിഥേയരായ റഷ്യ

മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ റഷ്യ ഇന്ന് യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ നേരിടും. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സ്പെയിൻ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. അതെ സമയം ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിൽ എത്തിയത്.

തുടർച്ചയായ 23 മത്സരങ്ങൾ പരാജയമറിയാതെയാണ് സ്പെയിൻ ഇന്നിറങ്ങുന്നത്. അതെ സമയം ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചല്ല സ്പെയിൻ റഷ്യയെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പോർചുഗലിനോട് സമനില വഴങ്ങിയ സ്പെയിൻ രണ്ടാം മത്സരത്തിൽ ഇറാനോട് നേരിയ വിജയമാണ് നേടിയത്. അവസാന മത്സരത്തിൽ മൊറോക്കോക്കെതിരെയും സമനില ആയിരുന്നു സ്പെയിൻ. മികച്ച ഫോമിലുള്ള ഡിയേഗോ കോസ്റ്റയിൽ പ്രതീക്ഷ അർപ്പിച്ചാവും സ്പെയിൻ ഇന്നിറങ്ങുക.

റഷ്യയാവട്ടെ ഏവരെയും ഞെട്ടിച്ച പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നടത്തിയത്. 2018ൽ ഒരു വിജയം പോലും നേടാതിരുന്ന റഷ്യ ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയെ ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോൽപിച്ചാണ് ലോകകപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1ന് തോൽപ്പിച്ച റഷ്യ പക്ഷെ മൂന്നാം മത്സരത്തിൽ ഉറുഗ്വയോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോറ്റിരുന്നു.

മികച്ച ഫോമിലുള്ള ചെറിഷേവ്, ഗോളോവിൻ,സ്യുബ എന്നിവരിൽ വിശ്വാസമർപ്പിച്ചാണ് റഷ്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് കണ്ട ഇഗോർ സ്‌മോൾനികോവ് വിലക്ക് മൂലം ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.

Spain: David De Gea, Dani Carvajal, Gerard Pique, Sergio Ramos, Jordi Alba, Sergio Busquets, Koke, Andres Iniesta, Isco; Diego Costa and Iago Aspas.

Russia: Igor Akinfeev, Mario Fernandes, Ilya Kutepov, Sergey Ignashevich, Yuri Zhirkov; Roman Zobnin, Daler Kuzyaev, Aleksandr Samedov, Aleksandr Golovin, Denis Cheryshev, Artem Dzyuba

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷ്യ ലോകകപ്പ്: ടീം ബേസ് ക്യാമ്പുകള്‍ പ്രഖ്യാപിച്ചു

റഷ്യയില്‍ നടക്കുന്ന 2018 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ടീം ബേസ് ക്യാമ്പുകളുടെ പട്ടിക ഫിഫ പ്രഖ്യാപിച്ചു. ടീം ബേസ് ക്യാമ്പ് എന്നാല്‍ താമസത്തിനുള്ള ഹോട്ടലും ട്രെയിനിംഗ് ഗ്രൗണ്ടും എല്ലാം ചെറിയ പരിധിയില്‍ വരുന്ന ഒരു സംവിധാനമാണെന്നാണ് ഫിഫയുടെ അറിയിപ്പില്‍ പറയുന്നത്. ഒരു ശരാശരി വലുപ്പമുള്ള വിമാനം ഇറക്കാന്‍ കഴിയുന്ന വിമാനത്താവളത്തിനു ഒരു മണിക്കൂര്‍ യാത്ര ദൈര്‍ഘ്യമുള്ള പ്രദേശമാവും ടീം ബേസ് ക്യാമ്പ്.

ടീം ബേസുകളുടെ പൂര്‍ണ്ണ പട്ടിക ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ട്വിറ്ററിലൂടെയും ഇത് ലഭ്യമാണ്.

റഷ്യയിലെ 11 പട്ടണങ്ങളിലെ 12 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. ഇതില്‍ മോസ്കോയില്‍ രണ്ട് സ്റ്റേഡിയങ്ങള്‍ സ്ഥിതി ചെയ്യുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷ്യയില്ല, പകരം??

മരുന്നടി കാരണം അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയതിനാല്‍ റഷ്യ ഒരു രാജ്യമായി ഇപ്രാവശ്യത്തെ ശീതകാല ഒളിമ്പിക്സില്‍ പങ്കെടുക്കില്ല. പകരം “ഒളിമ്പിക് അത്‍ലീറ്റ് ഫ്രം റഷ്യ” എന്ന ബാനറിലാണ് റഷ്യന്‍ താരങ്ങള്‍ ഇറങ്ങുക. 168ഓളം വരുന്ന കളങ്കിതരല്ലാത്ത റഷ്യന്‍ അത്‍ലീറ്റുകളെ പങ്കെടുക്കുവാന്‍ IOC നേരിട്ട് ക്ഷണിക്കുകയായിരുന്നു.

ഇവര്‍ക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിക്കുകയാണെങ്കില്‍ മെഡല്‍ ദാന സമയത്ത് ഒളിമ്പിക് ഗാനമാവും കേള്‍പ്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version