ഇന്ത്യന്‍ വനിത ടീമിനു ബിസിസിഐ പുതിയ കോച്ചിനെ തേടുന്നു

ലോക ടി20 സെമിയിലെ തോല്‍വിയ്ക്ക് ശേഷം ടീമിലെ അസ്വാരസ്യം പുറത്ത് പ്രകടിപ്പിച്ച് മിത്താലി രാജും രോമേഷ് പവാറും രംഗത്തെത്തിയ ശേഷം പുതിയ കോച്ചിനെ തേടുവാന്‍ തീരുമാനിച്ച് ബിസിസിഐ. നേരത്തെയുണ്ടായിരുന്നു വനിത കോച്ച് തുഷാര്‍ അറോത്തെ ഏകദിന ലോകകപ്പിനു ശേഷം താരങ്ങളുടെ അതൃപ്തി മൂലം രാജിവെച്ച ശേഷം താല്‍ക്കാലിക കോച്ചെന്ന നിലയിലാണ് രോമേഷ് പവാര്‍ രംഗത്തെത്തിയത്. എന്നാല്‍ അറോത്തെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അത്ര കണ്ട് പുറം ലോകം അറിഞ്ഞില്ലെങ്കില്‍ മിത്താലി-പവാര്‍ പടലപ്പിണക്കം മറ നീക്കി പുറത്ത് വന്ന് ഏറെ വഷളാകുന്ന സ്ഥിതിയിലേക്ക് വന്നിരുന്നു.

താല്പര്യമുള്ളവരില്‍ നിന്ന് ഉടന്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. നിലവിലെ താല്‍ക്കാലിക കോച്ച് രോമേഷ് പവാറിനു കോച്ചാകുവാനായി അപേക്ഷ നല്‍കാമോയെന്നതിനെക്കുറിച്ച് വ്യക്തത ബിസിസിഐ വരുത്തിയിട്ടുമില്ല.

പവാറിനെതിരെ ആരോപണവുമായി മിത്താലി രാജ്

ഇന്ത്യയുടെ വിനത കോച്ച് രോമേഷ് പവാറിനെതിരെ വലിയ ആരോപണവുമായി മിത്താലി രാജ്. ടൂര്‍ണ്ണമെന്റിലുടനീളം തന്നെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് ബിസിസിഐയ്ക്ക് നല്‍കിയ കത്തില്‍ മിത്താലി ആരോപിച്ചത്. ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമിയില്‍ താരത്തിനെ പുറത്തിരുത്തുവാന്‍ കോച്ച് തീരുമാനിക്കുകയായിരുന്നു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

കരീബിയന്‍ ദ്വീപിലെത്തിയ നിമിഷം മുതല്‍ തന്നോട് രണ്ടാം തരത്തിലുള്ള പെരുമാറ്റമാണ് പവാര്‍ നടത്തിയതെന്ന് കത്തില്‍ ആരോപിക്കപ്പെടുന്നു. പരിശീലന മത്സരങ്ങളില്‍ മികവ് പുലര്‍ത്താനാകാത്തതിനെത്തുടര്‍ന്ന് തന്നോട് ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ന്യൂസിലാണ്ടിനെതിരെ മിത്താലിയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നില്ല. തുടര്‍ന്ന് ഓപ്പണിംഗിലേക്ക താരമ തിരികെ എത്തുകയും പാക്കിസ്ഥാനെതിരെയും അയര്‍ലണ്ടിനെതിരെയും അര്‍ദ്ധ ശതകങ്ങളും കളിയിലെ താരം പുരസ്കാരവും മിത്താലി സ്വന്തമാക്കിയിരുന്നു.

തന്നെ ഓപ്പണിംഗില്‍ പരിഗണിക്കുവാനുള്ള കാരണം സെലക്ടര്‍മാരുടെ ഇടപെലടലാണെന്നാണ് മിത്താലി പറയുന്നത്. പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുള്ള തന്നെ ഓപ്പണിംഗില്‍ പരിഗണിക്കണമെന്ന് മിത്താലി തന്നെ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ തനിക്ക് പനിയായിരുന്നുവെങ്കിലും ടീമിന്റെ മത്സരം കാണുവാന്‍ താന്‍ ഗ്രൗണ്ടില്‍ വരേണ്ടതില്ലെന്നും രോമേഷ് പവാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും മിത്താലി പറയുന്നു.

മിത്താലി രാജിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം – https://en.fanport.in/cricket/mithali-rajs-letter-to-bcci/

വനിത ദേശീയ കോച്ചായി രോമേഷ് പവാര്‍

ഇന്ത്യന്‍ വനിത ടീമിന്റെ പുതിയ കോച്ചായി രോമേഷ് പവാര്‍. 2018 നവംബറില്‍ കരീബിയന്‍ ദ്വീപുകളില്‍ നടക്കുന്ന ലോക ടി20 വരെയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറെ കോച്ചായി നിയമിച്ചിരിക്കുന്നത്. ഇന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് തീരുമാനം ഏവരെയും അറിയിച്ചത്. കഴിഞ്ഞ മാസം മുഖ്യ കോച്ച് തുഷാര്‍ ആരോതേ രാജിവെച്ച ശേഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ ടീമിന്റെ കാര്യങ്ങള്‍ നോക്കി വരികയായിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ബാംഗ്ലൂരില്‍ നടന്ന് വരികയായിരുന്നു ദേശീയ ടീമിന്റെ ക്യാമ്പിന്റെ മേല്‍നോട്ടവും പവാറിനു തന്നെയായിരുന്നു.

ഓസ്ട്രേലിയയില്‍ നിന്ന് ലെവല്‍ 3 കോച്ചിംഗ് കോഴ്സ് പൂര്‍ത്തിയാക്കി പവാര്‍ ഈ അടുത്താണ് മടങ്ങിയെത്തിയത്. സെപ്റ്റംബറില്‍ ശ്രാലങ്കന്‍ ടൂറും വിന്‍ഡീസില്‍ ഒക്ടോബറില്‍ നടക്കുന്ന പരമ്പരയുമാണ് പവാറിനു മുന്നിലുള്ള പ്രധാന ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version