2018 ധോണിയുടെ വര്‍ഷമല്ലായിരിക്കാം, പക്ഷേ ആ സാന്നിധ്യം ടീമിനു നല്‍കുന്ന ഉത്തേജനം ഏറെ വലുത്: രോഹിത് ശര്‍മ്മ

ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് അത്ര സുഖകരമല്ലാത്തൊരു വര്‍ഷമാണ് കടന്ന പോയത്. ബാറ്റിംഗ് ഫോമില്‍ വന്‍ വീഴ്ച സംഭവിച്ച ധോണിയ്ക്ക് കാര്യമായ വലിയ പ്രകടനങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ വിക്കറ്റിനു പിന്നിലും ഡ്രസ്സിംഗ് റൂമിലും ഈ മഹാരഥന്റെ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസം ഏറെയാണെന്നാണ് ഇന്ത്യയുടെ ഉപ നായകന്‍ പറയുന്നത്.

ഞങ്ങളുടെ സംഘത്തില്‍ ധോണിയുടെ സാന്നിധ്യം ഏറെ വലുതാണെന്നാണ് രോഹിത് ധോണിയെക്കുറിച്ച് പറയുന്നത്. ടീമില്‍ ധോണിയുള്ളത് എപ്പോളും ഗുണകരമാണെന്നാണ് രോഹിത് പറഞ്ഞത്.

ലോകകപ്പിനു ഏറെക്കുറെ ഇപ്പോളുള്ള ടീം തന്നെയാവും തിരഞ്ഞെടുക്കപ്പെടുക: രോഹിത്

ലോകകപ്പ് 2019ലേക്കുള്ള ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളന്നുമുണ്ടായേക്കില്ലെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏകദിനങ്ങള്‍ കളിയ്ക്കുന്ന ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നാണ് ഇന്ത്യന്‍ ഉപനായകന്‍ പറഞ്ഞത്. എന്നാല്‍ മാച്ച് ഫോമും ഫിറ്റ്നെസ്സുമെല്ലാം പ്രധാന ഘടകമായതിനാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷമുള്ള കാര്യത്തിനു ഇപ്പോളെ ആര്‍ക്കും ഉറപ്പൊന്നും പറയാനാകില്ലെന്നും രോഹിത് പറഞ്ഞു.

ലോകകപ്പിനു മുമ്പ് 13 ഏകദിനങ്ങളാണ് ടീം കളിയ്ക്കാനൊരുങ്ങുന്നത്. അതിനാല്‍ തന്നെ ഇപ്പോളുള്ളത് ഏറെക്കുറെ ലോകകപ്പിനുള്ള ടീമാണ്, ഒന്നോ രണ്ടോ മാറ്റങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി, അതിനു അടിസ്ഥാനും ഫോമും പരിക്കുകളും ആയിരിക്കും. വലിയൊരു മാറ്റങ്ങള്‍ ആരും ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല. സ്ക്വാഡ് ഇതായിരിക്കുമെന്ന് പറയുന്നുണ്ടെങ്കില്‍ അവസാന ഇലവന്‍ എന്തായിരിക്കുമെന്ന് രോഹിത് പറയുന്നില്ല.

അത് ഇപ്പോള്‍ പറയാനാകുന്ന ഒന്നല്ല. അതിലും വലിയ മാറ്റം വരാന്‍ സാധ്യതയില്ല. പക്ഷേ ഏകദിനങ്ങള്‍ക്ക് പുറമെ ഐപിഎല്‍ കൂടി കഴിയുമ്പോള്‍ മാത്രമേ ഇതില്‍ എല്ലാം വ്യക്തത വരികയുള്ളുവെന്നും രോഹിത് പറഞ്ഞു.

അഫ്രീദിയെയും രോഹിത് ശര്‍മ്മയെയും മറികടന്ന് ഗുപ്ടില്‍

ഏകദിനത്തില്‍ ഏറ്റവും കുറവ് ഇന്നിംഗ്സില്‍ നിന്ന് 150 സിക്സുകള്‍ തികയ്ക്കുന്ന താരമായി മാര്‍ട്ടിന്‍ ഗുപ്ടില്‍. 150 സിക്സുകള്‍ തികയ്ക്കുന്ന ഏകദിനത്തിലെ 14ാമത്തെ താരവും ന്യൂസിലാണ്ടില്‍ നിന്നുള്ള മൂന്നാമത്തെ താരവുമാണ് ഗുപ്ടില്‍. ഇന്ന് 138 റണ്‍സ് നേടിയ താരം തന്റെ ഇന്നിംഗ്സില്‍ 5 സിക്സുകളാണ് നേടിയത്. 157 ഇന്നിംഗ്സുകളില്‍ നിന്നാണ് ഗുപ്ടിലിന്റെ 150 സിക്സുകള്‍.

അഫ്രീദി 160 ഇന്നിംഗ്സുകളില്‍ നിന്നാണ് 150 സിക്സുകള്‍ തികച്ചത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ രോഹിത് ശര്‍മ്മയായിരുന്നു. 165 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. ഇവരെ രണ്ട് പേരെയും പിന്നിലാക്കിയാണ് മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ഈ നേട്ടം.

മെല്‍ബേണില്‍ റണ്‍ പറുദ്ദീസ, 443 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

മെല്‍ബേണിലെ മൂന്നാം ടെസ്റ്റില്‍ 443 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കാറായപ്പോളാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. 7 വിക്കറ്റുകള്‍ നഷ്ടമായപ്പോളാണ് ഇന്ത്യയുടെ ഡിക്ലറേഷന്‍. ചേതേശ്വര്‍ പുജാര ശതകം നേടിയപ്പോള്‍ വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

215/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ വിരാട് കോഹ്‍ലിയെയും ചേതേശ്വര്‍ പുജാരയെയും നഷ്ടമായിരുന്നു. 82 റണ്‍സ് നേടിയ കോഹ്‍ലിയെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ശതകം തികച്ച പുജാരയെ പാറ്റ് കമ്മിന്‍സ് മടക്കി. 106 റണ്‍സാണ് പുജാര നേടിയത്. തുടര്‍ന്ന് അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യയെ 350 കടക്കുവാന്‍ സഹായിച്ചു.

34 റണ്‍സ് നേടിയ രഹാനയെ ലയണ്‍ പുറത്താക്കി. 63 റണ്‍സുമായി രോഹിത് അപരാജിതനായി നിന്നപ്പോള്‍ ഋഷഭ് പന്ത് 39 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടി.

രണ്ടാം ദിവസം അവസാനിയ്ക്കുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് നേടിയിട്ടഉണ്ട്. മാര്‍ക്കസ് ഹാരിസ്(5*), ആരോണ്‍ ഫിഞ്ച്(3*) എന്നിവരാണ് ക്രീസില്‍.

ഇന്ത്യ തകര്‍ന്നു, ആറ് വിക്കറ്റ് നഷ്ടം

അഡിലെയ്‍ഡില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓസീസ് പേസ് ബൗളിംഗിനു മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ തകരുകയായിരുന്നു. രോഹിത് ശര്‍മ്മ(37), ഋഷഭ് പന്ത് (25) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അധിക നേരിം ക്രീസില്‍ നില്‍ക്കാനനുവദിക്കാതെ നഥാന്‍ ലയണ്‍ പുറത്താക്കുകയായിരുന്നു.

51 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 129/6 എന്ന നിലയിലാണ്. 36 റണ്‍സുമായി ചേതേശ്വര്‍ പുജാരയും ഒരു റണ്‍സ് നേടി അശ്വിനുമാണ് ക്രീസില്‍. ഓസീസ് പേസ് ബൗളിംഗിന്റെ പ്രഹരങ്ങളില്‍ തകര്‍ന്ന് ഇന്ത്യ ഒരു ഘട്ടത്തില്‍ 19/3 എന്ന നിലയിലായിരുന്നു. ജോഷ് ഹാസല്‍വുഡ് രണ്ടും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റഉം നേടി.

ചരിത്രം കുറിയ്ക്കുമോ ഇന്ത്യ, അഡിലെയ്ഡില്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു, വിഹാരിയില്ല രോഹിത് ടീമില്‍

ചരിത്രം കുറിയ്ക്കുന്ന ഓസ്ട്രേലിയന്‍ പരമ്പര വിജയം തേടി ഇന്ത്യ പ്രയാണം ആരംഭിക്കുന്നു. അഡിലെയ്ഡില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ നിന്ന് രോഹിത് ശര്‍മ്മ അവസാന ഇലവനില്‍ ഇടം പിടിച്ചു. ഹനുമ വിഹാരിയാണ് പുറത്ത് പോകുന്ന താരം. ഓസ്ട്രേലിയ തങ്ങളുടെ ഇലവന്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാര്‍ക്കസ് ഹാരിസ് തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നു.

ഇന്ത്യ: മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി

ഓസ്ട്രേലിയ: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍

രോഹിത്തും വിഹാരിയും അടങ്ങുന്നു 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ

അഡിലെയ്ഡ് ടെസ്റ്റിനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ. പൃഥ്വി ഷായുടെ പരിക്ക് മൂലം മുരളി വിജയും കെഎല്‍ രാഹുലും ഓപ്പണര്‍മാരായി എത്തും. ആറാം നമ്പറിലേക്ക് ഹനുമ വിഹാരിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാണ് ഇന്ത്യന്‍ ടീമില്‍ കാണാന്‍ പോകുന്നത്. ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമില്‍ ഇടം പിടിക്കാത്ത താരങ്ങള്‍.

അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടില്‍ അര്‍ദ്ധ ശതകം നേടിയ വിഹാരിയെയ്ക്കാവും രോഹിത് ശര്‍മ്മയെ അപേക്ഷിച്ച് മുന്‍തൂക്കമെന്ന് വേണം വിലയിരുത്തുവാന്. രോഹിത് ശര്‍മ്മ 40 റണ്‍സ് സന്നാഹ മത്സരത്തില്‍ നേടിയപ്പോള്‍ വിഹാരി 53 റണ്‍സ് നേടി. പാര്‍ടൈം സ്പിന്‍ ബൗളറായും ഉപയോഗപ്പെടുത്താമെന്നത് വിഹാരിയ്ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നു.

ഇന്ത്യ: മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി

ചരിത്രം കുറിയ്ക്കുമോ രോഹിത് ശര്‍മ്മ?

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ടി20 പരമ്പര ഇന്നാരംഭിക്കാനിരിക്കെ രോഹിത് ശര്‍മ്മ ഒരു ചരിത്ര നേട്ടത്തിനരികെയാണ്. ഗാബില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ടി20 റണ്ണിനെ മറികടക്കുവാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 64 റണ്‍സ് വ്യത്യാസമാണ് ഗുപ്ടിലുമായി രോഹിത്തിനിപ്പോള്‍ ഉള്ളത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളതെന്നതിനാല്‍ മികച്ച ഫോമിലുള്ള രോഹിത്തിനു അത് അനായാസം മറികടക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

2271 റണ്‍സുമായി ഗുപ്ടില്‍ നില്‍ക്കുമ്പോള്‍ 2207 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും അധികം ശതകങ്ങള്‍ എന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മയ്ക്കാണ് സ്വന്തം. നാല് സിക്സുകള്‍ കൂടി നേടിയാല്‍ ടി20യില്‍ രോഹിത് നൂറ് സിക്സുകളും തികയ്ക്കും.

ഇന്ത്യൻ പ്രീമിയർ ലീഗ് 2019 : മുൻനിര ഇന്ത്യൻ താരങ്ങൾ വിട്ടുനിൽക്കുമോ ?

രണ്ടു വലിയ ക്രിക്കറ്റ് പരമ്പരകളെയാണ് 2019ൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മാർച്ച് മാസം അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗും തുടർന്ന് ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പും തിരക്കേറിയ ക്രിക്കറ്റ് ദിനങ്ങളാവും ആരാധകർക്കു സമ്മാനിക്കുക. എന്നാൽ തുടർച്ചയായ രണ്ടു പരമ്പരകൾ അത്യധികം പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്  മുൻനിര അന്താരാഷ്ട്ര കളിക്കാരെയാണ്‌. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ശക്തമായ ഉപാധികളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിന് അവരുടെ കളിക്കാരുടെ മുന്നിൽ വച്ചിരിക്കുന്നത്. ലോകകപ്പ് മുന്നിൽ കണ്ട് മറ്റു രാജ്യങ്ങളും സമാനമായ തീരുമാനം എടുക്കുന്നതിനുള്ള സാഹചര്യമാണുള്ളത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പ്രീമിയർ ലീഗ് 2019ൽ നിന്നും വിട്ടുനിൽക്കാൻ ബൗളർമാരോട്  നിർദേശിച്ചിട്ടുണ്ട്. പൂർണമായ കായികക്ഷമതയോടെ ലോകകപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണിത്. എന്നാൽ  ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. ഇന്ത്യയുടെ മുൻനിര കളിക്കാരെല്ലാം അവരുടെ ഐപിൽ ടീമിൽ വളരെ പ്രധാന പങ്കു വഹിക്കുന്ന സാഹചര്യത്തിൽ, അവരിൽ ആരൊക്കെ 2019 സീസണിൽ നിന്നും പൂർണമായോ ഭാഗികമായോ വിട്ടുനിൽകും എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.
പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇന്ത്യൻ കളിക്കാരെ ഈ അവസരത്തിൽ സമ്മർദ്ദത്തിലാക്കുന്നത് – ലോകകപ്പിന് മുന്നോടിയായി വരുന്ന ടി20 മത്സരങ്ങൾ കായികക്ഷമതയെ എങ്ങനെ ബാധിക്കും എന്നതും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ കാരണം ലോകകപ്പിൽ നിന്നും പിന്മാറേണ്ടി വരുമോയെന്ന ആശങ്കയും.
വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങൾ പരിക്ക് മൂലം ലോകകപ്പിൽ നിന്നും മാറി നിൽക്കുന്ന സാഹചര്യം ഇന്ത്യൻ ടീം ആഗ്രഹിക്കുന്നുണ്ടാവില്ല.
അതെ സമയം മുൻനിര താരങ്ങൾ ഇല്ലാതെ വരുന്നതു ഐപിൽ ടൂർണമെന്റിനെയും സാരമായി ബാധിക്കും. ടീമുകളുടെ ഘടനയെയും വിജയ സാധ്യതകളെയും ബാധിക്കുന്നതോടൊപ്പം കടുത്ത സാമ്പത്തിക നഷ്ടത്തിനും സാധ്യത കൂടുതലാണ്. മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരുടെയും ടെലിവിഷനിലൂടെ കാണുന്നവരുടെയും എണ്ണത്തിൽ വരുന്ന കുറവ് സാമ്പത്തികമായി ഐപിൽ 2019നെ ബാധിക്കും. ടൂർണമെന്റിൽ നിന്നും വിട്ടു നിന്നാൽ താരങ്ങൾക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം ബിസിസിഐ എങ്ങനെ നേരിടുമെന്നും കണ്ടറിയേണ്ടേ വസ്തുതയാണ്.

ടെസ്റ്റ് ക്രിക്കറ്റ്: രോഹിത് ശർമ്മയുടെ തിരിച്ചു വരവ് ഉയർത്തുന്ന ചോദ്യങ്ങൾ 

ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്ന രോഹിത് ശർമ്മയുടെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചു വരവ് ഒരല്പം വിസ്മയത്തോടെ ആണ് ആരാധകർ വരവേറ്റത്. ഓസ്‌ട്രേലിയക്കെതിരെ  ഡിസംബറിൽ തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ആണ് രോഹിത് ഇടം നേടിയത്.  പ്രാദേശിക മത്സരങ്ങളിൽ തിളങ്ങിയ  ഹനുമ വിഹാരി, കരുൺ നായർ എന്നിവരെ പരിഗണിക്കാതെ രോഹിതിനെ ഉൾപ്പെടുത്തിയത് ഏറെ ചോദ്യങ്ങൾ ഉയർത്തുന്നു.

സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ അംഗമായിരുന്ന രോഹിതിനെ മോശം പ്രകടനത്തിന്റെ പേരിൽ അഫ്ഗാനിസ്ഥാൻ, ഇംഗ്ളണ്ട് , വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകൾക്കു എതിരെ നടന്ന പരമ്പരകളിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ടീമിലേക്കുള്ള തിരിച്ചു വരവിനെ അനുകൂലിക്കുന്ന തരത്തിലുള്ള ഒരു പ്രകടനവും പ്രാദേശിക തലത്തിലും  ഈ കാലയളവിൽ ഉണ്ടായിരുന്നില്ല.

 

ആദ്യ രണ്ടു മത്സരങ്ങളിൽ ശതകം നേടി ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച രോഹിതിനു പിന്നീട് സ്ഥിരത കണ്ടെത്താൻ ആകാതെ പോയതും ടീമിന് വേണ്ടി വലിയ  ഇന്നിങ്‌സുകൾ കളിക്കാൻ കഴിയാതെ വന്നതും  സ്ഥാനം നഷ്ടപ്പെടുന്നതിനു കാരണമായി. അസാമാന്യ പ്രതിഭയുണ്ടായിരുന്നിട്ടും മൂന്നാമത്തെ ടെസ്റ്റ് ശതകം നേടാൻ വീണ്ടും നാലു വർഷം വേണ്ടി വന്നു. സൗത്ത് ആഫ്രിക്കൻ പര്യടനതിലും നാലു ഇന്നിങ്ങ്സുകളിൽ നിന്നും 11,10,10,47 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. എന്നിരുന്നാലും മാറ്റൊരു പ്രധാന വിദേശ പര്യടനത്തിൽ കൂടി  സെലക്ടർമാർ രോഹിത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്.

രോഹിതനെ ടീമിൽ ഉൾപ്പെടുത്തണം എന്നു മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കഴിവ് തെളിയിക്കുന്നതിനോടൊപ്പം സെലക്ഷൻ  കമ്മിറ്റി അർപ്പിച്ച വിശ്വാസവും  കാത്തു സൂക്ഷിക്കുക എന്ന ദൗത്യവുമായി ആവും രോഹിത് ഓസ്‌ട്രേലിയായിലേക്കു പറക്കുക.

ഇന്ത്യ എ യുടെ ന്യൂസിലാണ്ട് ടൂര്‍, രോഹിത്തിനു വിശ്രമം

ബിസിസിയുടെ മെഡിക്കല്‍ ടീമുമായി ചര്‍ച്ച ചെയ്ത് രോഹിത് ശര്‍മ്മയ്ക്ക് ന്യൂസിലാണ്ട് എ ടീമുമായുള്ള ഇന്ത്യന്‍ എ ടീമിന്റെ പര്യടനത്തില്‍ നിന്ന് വിശ്രമം നല്‍കുവാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം. താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തില്‍ നിന്നാണ് രോഹിത്തിനു വിശ്രമം.

നവംബര്‍ 21നു ആംഭിക്കുന്ന ടി20 സമയത്ത് രോഹിത് ഓസ്ട്രേലിയയില്‍ എത്തുമെന്നാണ് അറിയുന്നത്. രോഹിത് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടുള്ളതിനാല്‍ താരത്തിനു മത്സര പരിചയമായിട്ടാണ് ഇന്ത്യ എ ടീമിന്റെ ന്യൂസിലാണ്ട് പര്യടനത്തിലേക്കുള്ള ടീമിലേക്ക് താരത്തിനെ ആദ്യം ഉളഅ‍പ്പെടുത്തിയത്.

എന്നാല്‍ തീരുമാനം ഇപ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് പുനഃപരിശോധിച്ചതിനാല്‍ യാതൊരു മത്സര പരിചയവുമില്ലാതെയാവും ഓസ്ട്രേലിയയിലേക്ക് രോഹിത് പറക്കുക.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി പ്രശംസനീയം: ലക്ഷ്മണ്‍

വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്ത രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ച് വിവിഎസ് ലക്ഷ്മണ്‍. 2018ല്‍ മികച്ച ബാറ്റിംഗ് ഫോമിലുള്ള താരം ക്യാപ്റ്റന്‍സിയിലും മികച്ച രീതിയിലുള്ള പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

ഏഷ്യ കപ്പിലും വിന്‍ഡീസിനെതിരെ ടി20 പരമ്പര വിജയവും ഇന്ത്യ സ്വന്തമാക്കിയത് രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നിദാഹസ് ട്രോഫിയിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ആയിരുന്നു.

വ്യക്തമായ പദ്ധതികളോടെയാണ് രോഹിത് തന്റെ ക്യാപ്റ്റന്‍സിയെ സമീപിക്കുന്നതെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. ടീമിലെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിക്കുന്ന രോഹിതിനു പരീക്ഷണങ്ങള്‍ക്ക് മുതിരുവാനും തീരെ ഭയമില്ലെന്ന് വിവിഎസ് അഭിപ്രായപ്പെട്ടു.

ഐപിഎലില്‍ മുംബൈയെ കിരീട നേട്ടങ്ങളിലേക്ക് നയിച്ചിട്ടുള്ള രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് മുമ്പും പല തവണ കണ്ടിട്ടുള്ളതാണ്.

Exit mobile version