വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ജോൺ ഓഷേ. തന്റെ 38മത്തെ ജന്മദിനമായ ഇന്നാണ് ഓഷേ താൻ ഈ സീസണിന്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 20 വർഷത്തെ പ്രൊഫെഷണൽ ഫുട്ബോളിനാണ് താരം ഈ സീസണോടെ അവസാനം കുറിക്കുന്നത്. മാഞ്ചെസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഓഷേ 393 തവണ കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന ഓഷേ അഞ്ച് പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു എഫ്.എ കപ്പ് കിരീടവും രണ്ട് ക്ലബ് വേൾഡ് കപ്പ് കിരീടവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെ നേടിയിട്ടുണ്ട്. 1999ൽ സീനിയർ ടീമിൽ എത്തിയ ഓഷേ 2011 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായിരുന്നു. തുടർന്ന് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായിരുന്ന സണ്ടർലാൻഡിൽ എത്തുകയായിരുന്നു. കഴിഞ്ഞ വർഷം വരെ ചാമ്പ്യൻഷിപ്പിൽ സണ്ടർലാൻഡിന്റെ കൂടെ കളിച്ച ഓഷേ ഈ സീസണിൽ റീഡിങിന്റെ താരമായിരുന്നു.

അന്തർ ദേശീയ ഫുട്ബോളിൽ നോർത്തേൺ അയർലണ്ടിന്റെ താരമായ ഓഷേ 118 തവണ അവർക്ക് വേണ്ടി ബൂട്ടകെട്ടിയിട്ടുണ്ട്.

ക്ലെമന്റിനെ റീഡിങ്ങും പുറത്താക്കി

ഇംഗ്ലീഷ് പ്രീമിയർഷിപ്പ് ക്ലബ്ബ് റീഡിങ് പരിശീലകൻ പോൾ ക്ലെമന്റിനെ പുറത്താക്കി. ഇംഗ്ലണ്ട് ചാമ്പ്യൻസ്ഷിപ്പിൽ ടീം തുടരുന്ന മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുറത്താക്കാൻ ക്ലബ്ബ് മാനേജ്മെന്റ് തീരുമാനം എടുത്തത്. ചുമതല ഏറ്റെടുത്ത് കേവലം 8 മാസങ്ങൾക്ക് ശേഷമാണ് ക്ലെമന്റ് പുറത്താക്കപ്പെടുന്നത്.

ചാമ്പ്യൻഷിപ്പിൽ 21 ആം സ്ഥാനത്താണ് റീഡിങ്. ഒരു സ്ഥാനം കൂടെ നഷ്ടമായാൽ ടീം തരം താഴ്ത്തൽ ഭീഷണിയിലാകും. നിലവിൽ 20 മത്സരങ്ങളിൽ നിന്ന് ക്ലെമന്റിന് 4 ജയങ്ങൾ മാത്രമാണ് നേടാനായത്. മുൻ സ്വാൻസി പരിശീലകനായ ക്ലെമന്റ് റയൽ മാഡ്രിഡ്, പി എസ് ജി, ചെൽസി എന്നീ ടീമുകളിൽ സഹ പരിശീലകനായും ചുമതല വഹിച്ചിട്ടുണ്ട്.

Exit mobile version