മായങ്ക് യാദവ്, ഇവൻ ഇന്ത്യ ആഗ്രഹിച്ച് പേസർ!

മായങ്ക് യാദവ്, ഇവനാണ് ഇന്ത്യ ആഗ്രഹിച്ച പേസർ. ഇന്ന് വീണ്ടും ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഹീറോ ആകാൻ 21കാരനായ മായങ്ക് യാദവിനായി. 4 ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്താൻ മായങ്കിനായി. മാക്സ്വെൽ, ഗ്രീൻ, രജത് പടിദാർ എന്നിവരെ ആണ് മായങ്ക് പുറത്താക്കിയത്. ഇതിക് ഗ്രീനിന്റെ ബൗൾഡ് ഏവരെയും ഞെട്ടിച്ച ബൗളായിരുന്നു.

156.7 എന്ന പേസിൽ പന്തെറിഞ്ഞ് ഈ സീസൺ ഐ പി എല്ലിലെ ഏറ്റവുൻ വേഗതയാർന്ന ബൗൾ എന്ന തന്റെ കഴിഞ്ഞ മത്സരത്തിലെ റെക്കോർഡ് തിരുത്താനും മായങ്കിന് ഇന്നായി. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെയും
വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ മായങ്കിനായിരുന്നു. അന്ന് നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 3 വലിയ വിക്കറ്റുകൾ വീഴ്ത്തി മായങ്ക് ഒലയർ ഓഫ് ദി മാച്ച് ആയിരുന്നു.

21കാരനെ വെറും 20 ലക്ഷം രൂപക്ക് ആയിരുന്നു ലക്നൗ കഴിഞ്ഞ ഓപ്ഷനിൽ സ്വന്തമാക്കിയത്. യുവതാരം ഈ പ്രകടനം തുടർന്നാൽ അധികം താമസിയാതെ ഇന്ത്യൻ ടീമിൽ എത്തും എന്ന് പ്രതീക്ഷിക്കാം.

മായങ്കിന്റെ തീയുണ്ടകൾ!! ലഖ്നൗവിന്റെ പേസിന് മുന്നിൽ RCB വീണു!!

RCB-യെ ബെംഗളൂരുവിൽ വന്ന് തോൽപ്പിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. ഇന്ന് 182 ർന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആർ സി ബി ലഖ്നൗവിന്റെ ബൗളിംഗിന് മുന്നിൽ തകർന്നു. അവർ 153 റണ്ണിന് ഓളൗട്ട് ആയി. ലഖ്നൗ 28 റൺസിന്റെ വിജയവും നേടി. യുവ പേസർ മായങ്ക് യാദവിന്റെ ബൗളിംഗ് വിജയത്തിൽ നിർണായകമായി.

ഇന്ന് ഓപ്പണർമാരായ വിരാട് കോഹ്ലി 22 റൺസ് എടുത്തും ഫാഫ് ഡുപ്ലസിസ് 19 റൺസും എടുത്താണ് പുറത്തായത്. കോഹ്ലി സിദ്ദാർത്തിന്റെ പന്തിൽ പുറത്തായപ്പോൾ ഫാഫ് റണ്ണൗട്ട് ആവുക ആയിരുന്നു.

പിന്നാലെ വന്ന മാക്സ്വെല്ലിനെ ഡക്കിലും പിന്നാലെ 9 റൺ എടുത്ത ഗ്രീനിനെയും മായങ്ക് പുറത്താക്കി. ഇതിനു ശേഷം പടിദാർ ആർ സി ബിക്കായി പൊരുതി. 20 പന്തിൽ 29 റൺസ് എടുത്ത പടിദാറിനെയും മായങ്ക് പുറത്താക്കി‌. മായങ്ക് യാദവ് 4 ഓവറിൽ ആകെ 14 റൺസ് മാത്രം നൽകി 3 വിക്കറ്റ് ഇന്ന് വീഴ്ത്തി.

അവസാന 4 ഓവറിൽ ആർ സി ബിക്ക് ജയിക്കാൻ 59 റൺസ് വേണമായിരുന്നു. 13 പന്തിൽ 33 റൺസ് എടുത്ത ലോംറോർ ആർ സി ബിക്ക് പ്രതീക്ഷ നൽകി എങ്കിലും വിജയത്തിലേക്ക് അവർ എത്തിയില്ല.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റൺസ് ആണ് എടുത്തത്. ക്വിന്റൺ ഡി കോക്ക് നടത്തിയ പോരാട്ടമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡി കോക്ക് – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 53 റൺസാണ് 5.3 ഓവറിൽ നേടിയത്. 14 പന്തിൽ 20 റൺസാണ് രാഹുല്‍ നേടിയത്. 20 റൺസ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.

തന്റെ വ്യക്തിഗത സ്കോര്‍ 32ൽ നിൽക്കെ ഗ്ലെന്‍ മാക്സ്വെൽ നൽകിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റൺ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മാക്സ്വെല്ലിനെ അടുത്ത ഓവറിൽ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തിൽ 56 റൺസ് നേടി ഈ കൂട്ടുകെട്ടിൽ 15 പന്തിൽ 24 റൺസായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.

ഡി കോക്ക് 56 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറിൽ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നൽകുകയായിരുന്നു.അവസാന ഓവറിൽ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തിൽ 40 റൺസായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.

ഈ ബൗളിംഗ് വെച്ച് RCB കിരീടം നേടില്ല എന്ന് മൈക്കിൾ വോൺ

നിലവിലെ ബൗളിംഗ് അറ്റാക്ക് വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടാൻ RCB-ക്ക് ആകില്ല എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്നലെ കൊൽക്കത്തയോട് 7 വിക്കറ്റിൻ്റെ തോൽവി ആർ സി ബി ഏറ്റുവാങ്ങിയിരുന്നു. ഈ മത്സരത്തിലെ ആർ സി ബിയുടെ ബൗളിംഗിനെ പരാമർശിച്ച് ആണ് മൈക്കിൾ വോൺ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്.

ഇന്നലെ 183 റൺസ് എടുത്ത ബെംഗളൂരു ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. 17 ഓവർ ആകും മുമ്പ് കൊൽക്കത്തക്ക് ലക്ഷ്യത്തിൽ എത്താൻ ആയിരുന്നു‌.

“ഈ ബൗളിംഗ് ആക്രമണത്തിലൂടെ RCB-ക്ക് ഐപിഎൽ വിജയിക്കുക അസാധ്യമാണ്,” വോൺ ‘X-ൽ പോസ്റ്റ് ചെയ്തു.

ബംഗളൂരുവിൻ്റെ മൂന്ന് മുൻനിര ബൗളർമാരായ മുഹമ്മദ് സിറാജ് ഇന്നലെ 3 ഓവറിൽ 46 റൺസും, അൽസാരി ജോസഫ് 2 ഓവറിൽ 34 റൺസും, യാഷ് ദയാൽ 4 ഓവർ 46 റൺസും വഴങ്ങിയിരുന്നു. ആർ സി ബി അവരുടെ ബൗളിംഗ് ശരിയാക്കേണ്ടതുണ്ട് എന്ന് ഇർഫാൻ പത്താനും ഇന്നലെ എക്സിൽ പറഞ്ഞു.

ആദ്യ ഇന്നിങ്സിൽ പിച്ച് വിചിത്രമായിരുന്നു, അതാണ് കോഹ്ലി പോലും റൺ കണ്ടെത്താൻ പ്രയാസപ്പെട്ടത് എന്ന് ഫാഫ്

ഇന്ന് ബെംഗളൂരിവിലെ പിച്ച് ആദ്യ ഇന്നിങ്സിൽ വിചിത്രമായാണ് പെരുമാറിയത് എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ്. കോഹ്ലി പോലും പന്ത് അടിക്കാൻ പ്രയാസപ്പെട്ടത് അതുകൊണ്ടാണ് എന്ന് ഫാഫ് പറഞ്ഞു. കോഹ്ലി 83 റൺസ് എടുത്തിരുന്നു എങ്കിലും അതിന് 59 പന്ത് അദ്ദേഹം എടുത്തിരുന്നു. ആർ സി ബി ആകെ 182 റൺസ് എടുത്തപ്പോൾ കെ കെ ആർ അത് 17 ഓവർ ആകും മുമ്പ് തന്നെ ചെയ്സ് ചെയ്തു.

“പിച്ച് വിചിത്രമായ ഒന്നായിരുന്നു, ആദ്യ ഇന്നിംഗ്സിൽ വിക്കറ്റ് രണ്ട് പേസ് ആണെന്ന് ഞങ്ങൾ കരുതി, കട്ടർ എറിയുമ്പോൾ, കളിക്കാർ ശരിക്കും ബുദ്ധിമുട്ടുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അതുകൊണ്ട് തന്നെ ഇതൊരു മാന്യമായ സ്‌കോറാണെന്ന് ഞങ്ങൾ കരുതി.” ഫാഫ് പറഞ്ഞു.

“ആദ്യ ഇന്നിംഗ്‌സിൽ ഞങ്ങൾ ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ, വിരാട് പോലും പന്ത് അടിക്കാൻ പാടുപെടുകയായിരുന്നു. പേസിന്റെ അഭാവം പിച്ചിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ അതുണ്ടായില്ല.” ആർ സി ബി ക്യാപ്റ്റൻ പറഞ്ഞു.

“നരൈനും സാൽട്ടും ബാറ്റ് ചെയ്ത രീതി, അവർ ഞങ്ങളുടെ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. അവർ മികച്ച ക്രിക്കറ്റ് ഷോട്ടുകൾ അടിച്ചു, കളി അവർ ഞങ്ങളിൽ നിന്ന് അകറ്റി,” ഫാഫ് ഡു പ്ലെസിസ് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

കൊടുങ്കാറ്റായി നരൈന്‍!!! അനായാസ ജയവുമായി കൊൽക്കത്ത

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോഹ്‍ലി നേടിയ 83 നോട്ട് ഔട്ടിന്റെ ബലത്തിൽ 182/6 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 16.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത 186 റൺസ് നേടി മറികടക്കുകയായിരുന്നു.

സുനിൽ നരൈന്‍ നൽകിയ വെടിക്കെട്ട് തുടക്കമാണ് കൊൽക്കത്തയുടെ വിജയം എളുപ്പത്തിലാക്കിയത്. 6.3 ഓവറിൽ 86 റൺസാണ് നരൈന്‍ – ഫിൽ സാള്‍ട്ട് കൂട്ടുകെട്ട് നേടിയത്. 22 പന്തിൽ 47 റൺസ് നേടിയ സുനിൽ നരൈനെ മയാംഗ് ദാഗര്‍ പുറത്താക്കിയപ്പോള്‍ ഫിൽ സാള്‍ട്ടിനെ(30) തൊട്ടടുത്ത ഓവറിൽ വിജയകുമാര്‍ വൈശാഖ് പുറത്താക്കി.

ഓപ്പണര്‍മാരെ പുറത്താക്കിയെങ്കിലും തുടര്‍ന്ന് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ വെങ്കടേഷ് അയ്യരും ശ്രേയസ്സ് അയ്യരും കൊൽക്കത്തയെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 44 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.

30 പന്തിൽ നിന്ന് 50 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ യഷ് ദയാൽ ആണ് പുറത്താക്കിയത്. വിജയ സമയത്ത് ശ്രേയസ്സ് അയ്യര്‍ 24 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു.

ഒരേ ഒരു കോഹ്‍ലി!!! ആര്‍സിബിയ്ക്ക് 182 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 182/6 എന്ന സ്കോര്‍ നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ 83 റൺസാണ് ആര്‍സിബിയ്ക്ക് കരുത്തേകിയത്.

കാമറൺ ഗ്രീന്‍ 21 പന്തിൽ 33 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ 19 പന്തിൽ 28 റൺസ് നേടി. അവസാന ഓവറുകളിൽ 8 പന്തിൽ 20 റൺസ് നേടി ദിനേശ് കാര്‍ത്തിക്കും തകര്‍ത്തപ്പോള്‍ കൊൽക്കത്തയ്ക്കായി ആന്‍ഡ്രേ റസ്സലും ഹര്‍ഷിത് റാണയും രണ്ട് വീതം വിക്കറ്റ് നേടി.

ഫാഫ് ഡു പ്ലെസിയെ രണ്ടാം ഓവറിൽ നഷ്ടമായ ശേഷം കോഹ്‍ലി – ഗ്രീന്‍ കൂട്ടുകെട്ട് 65 റൺസ് നേടിയാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. ഗ്രീനിനെ റസ്സൽ പുറത്താക്കിയപ്പോള്‍ കോഹ്‍ലിയും മാക്സ്വെല്ലും 42 റൺസ് കൂടി മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തു. രജത് പടിദാറും അനുജ് റാവത്തും വേഗത്തിൽ പുറത്തായപ്പോള്‍ ആറാം വിക്കറ്റിൽ 31 റൺസാണ് കോഹ്‍ലി – ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ട് നേടിയത്.

ആര്‍സിബിയ്ക്ക് വിജയിക്കുവാന്‍ 177 റൺസ്

ആര്‍സിബിയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നേടാനായത് 176 റൺസ്. ശിഖര്‍ ധവാന്‍ നേടിയ 45 റൺസിന് ശേഷം 8 പന്തിൽ 21 റൺസ് നേടിയ ശശാങ്ക് സിംഗിന്റെ ബാറ്റിംഗ് പ്രകടനം ആണ് 176/6 എന്ന സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചത്.

മികച്ചൊരു കൂട്ടുകെട്ടുമായി ശിഖര്‍ ധവാന്‍ – പ്രഭ്സിമ്രാന്‍ സിംഗ് കൂട്ടുകെട്ട് പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ഗ്ലെന്‍ മാക്സ്വെൽ ഈ 55 റൺസ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 25 റൺസ് നേടിയ പ്രഭ്സിമ്രാനെ താരം പുറത്താക്കിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണെ പുറത്താക്കി അൽസാരി ജോസഫും സമ്മര്‍ദ്ദം സൃഷ്ടിച്ചു. അടുത്ത പന്തിൽ മാക്സ്വെൽ ശിഖര്‍ ധവാനെ പുറത്താക്കിയപ്പോള്‍ പഞ്ചാബ് കിംഗ്സ് 98/2 എന്ന നിലയിൽ നിന്ന് 98/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് സാം കറനും ജിതേഷ് ശര്‍മ്മയും 150 കടത്തുകയായിരുന്നു. സാം കറനൊപ്പം ജിതേഷ് ശര്‍മ്മയും നിര്‍ണ്ണായക സംഭാവന നൽകിയപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 52 റൺസാണ് നേടിയത്. 17 പന്തിൽ 23 റൺസ് നേടിയ സാം കറനെ യഷ് ദയാൽ ആണ് പുറത്താക്കിയത്.

ഏറെ വൈകാതെ 27 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ സിറാജ് പുറത്താക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി.

ഇത് തന്റെ അവസാന IPL ആകുമെന്ന് സൂചന നൽകി ദിനേശ് കാർത്തിക്

ഈ സീസൺ ഐ പി എൽ തന്റെ അവസാന സീസണാകുമെന്ന് സൂചന നൽകി ദിനേശ് കാർത്തിക്. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെ ആണ് ഈ സീസണിന് ശേഷം ഐപിഎൽ വിരമിക്കുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക് സൂചന നൽകിയത്. ചൊപ്പോക് ഗ്രൗണ്ടിലെ തൻ്റെ അവസാന മത്സരമായിരിക്കാം ഇതെന്ന് കാർത്തിക് ഇന്നലെ പറഞ്ഞു.

ചെപ്പോക്കിൽ ഇത് തൻ്റെ അവസാന മത്സരമായിരിക്കുമോ എന്ന് ചോദിച്ചപ്പോൾ, ചെന്നൈയിൽ പ്ലേ ഓഫിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. അങ്ങനെയല്ലായിരുന്നുവെങ്കിൽ ഇത് തൻ്റെ അവസാന മത്സരമായേനെയെന്നും കാർത്തിക് പറഞ്ഞു.

“അതൊരു വലിയ ചോദ്യമാണ്. അത് അങ്ങനെയല്ലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, കാരണം പ്ലേ ഓഫിലെ രണ്ട് മത്സരങ്ങൾ ഇവിടെയുണ്ടാകുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അതിലേക്ക് മടങ്ങിവന്നാൽ, അത് അവസാനത്തേതാകാം. അല്ലെങ്കിൽ, ഇത് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു,” കാർത്തിക് പറഞ്ഞു.

ഐ പി എൽ ആദ്യ സീസണിൽ മുതൽ കളിക്കുന്ന കാർത്തിക് ഇതുവരെ ആ ടീമുകൾക്ക് ആയി ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

RCB-യെ തോൽപ്പിച്ച് കൊണ്ട് CSK പുതിയ IPL സീസൺ തുടങ്ങി

ഐ പി എൽ 2024 സീസണിലെ ആദ്യ വിജയം ചെന്നൈ സൂപ്പർ കിംഗ്സിന് (CSK). ഇന്ന് RCB ഉയർത്തിയ 174 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സ് 19ആം ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആരും വലിയ ഇന്നിംഗ്സ് പടുത്തില്ല എങ്കിലും എല്ലാവരുടെയും ചെറിയ മികച്ച സംഭാവനകൾ ചെന്നൈയെ വിജയത്തിൽ എത്തിക്കുക ആയിരുന്നു.

ഓപ്പണറായി ഇറങ്ങി ചെന്നൈക്ക് ആയി അരങ്ങേറിയ രചിൻ രവീന്ദ്ര മികച്ച രീതിയിൽ ബാറ്റു ചെയ്ത് 15 പന്തിൽ 37 റൺസ് എടുത്തു. 3 സിക്സും 3 ഫോറും രചിൻ അടിച്ചു. ക്യാപ്റ്റൻ റുതുരാജ് 15 റൺസ് മാത്രമെ എടുത്തുള്ളൂ.

19 പന്തിൽ 27 റൺസ് എടുത്ത രഹാനെയും നല്ല സംഭാവന ചെയ്തു. മിച്ചൽ 18 പന്തിൽ 22 റൺസും എടുത്തു. രഹാനെയും മിച്ചലിനെയും ഗ്രീൻ ആണ് പുറത്താക്കിയത്. പിന്നീട് ഡൂബെയും ജഡേജയും ഒരുമിച്ച് കരുതലോടെ കളിച്ചു. 15 ഓവർ കഴിഞ്ഞപ്പോൾ ചെന്നൈ 128-4 എന്ന നിലയിൽ ആയിരുന്നു. 5 ഓവറിൽ ജയിക്കാൻ 46 റൺസ്.

ഇത് 18 പന്തിൽ 18 എന്ന നിലയിലേക്ക് കുറച്ഛ് കൊണ്ടുവരാൻ ഈ കൂട്ടുകെട്ടിനായി. 19ആം ഓവറിലേക്ക് അവർ കളി ജയിക്കുകയും ചെയ്തു. ശിവം ദൂബെ 28 പന്തിൽ നിന്ന് 34 റൺസും ജഡേജ 17 പന്തിൽ നിന്ന് 25 റൺസും എടുത്തു പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത RCB 20 ഓവറിൽ 173/6 എന്ന സ്കോർ ആയിരുന്നു എടുത്തത്. ഒരു ഘട്ടത്തിൽ 42/3 എന്ന നിലയിലേക്കും പിന്നീട് 78/5 എന്ന നിലയിലേക്കും വീണ ടീമിനെ ഇന്ന് ഐപിഎൽ 2024ലെ ഉദ്ഘാടന മത്സരത്തിൽ 173/6 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത് കാർത്തികും അനുജും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് ആയിരുന്നു.

മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി നൽകിയത്. ആദ്യ ഓവറുകളിൽ തകര്‍ത്തടിച്ച താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്താകുമ്പോള്‍ 23 പന്തിൽ 35 റൺസാണ് അദ്ദേഹം നേടിയത്. എന്നാൽ പിന്നീട് രജത് പടിദാറിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി.

ഫാഫിനെ പുറത്താക്കിയ മുസ്തഫിസുറാണ് രജത് പടിദാറിനെ പുറത്താക്കിയത്. അതേ സമയം മാക്സ്വെല്ലിനെ ദീപക് ചഹാര്‍ മടക്കി. 42/3 എന്ന നിലയിൽ 35 റൺസ് കൂട്ടിചേര്‍ക്കുവാന്‍ ആര്‍സിബിയെ വിരാട് – കാമറൺ ഗ്രീന്‍ കൂട്ടുകെട്ടിന് കഴിഞ്ഞുവെങ്കിലും മുസ്തഫിസുറിന്റെ തകര്‍പ്പന്‍ ബൗളിംഗ് കോഹ്‍ലിയെയും(21), ഗ്രീനിനെയും(18) ഒരേ ഓവറിൽ പുറത്താക്കി.

ഇതോടെ ആര്‍സിബി 78/5 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ആറാം വിക്കറ്റിൽ അനുജ് റാവത്ത് – ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 95 റൺസാണ് നേടിയത്. കാര്‍ത്തിക് 38 റൺസും റാവത്ത് 25 പന്തിൽ 48 റൺസും  റൺസും നേടി.

തുഷാര്‍ ദേശ് പാണ്ടേ എറിഞ്ഞ 18ാം ഓവറിൽ 25 റൺസാണ് റാവത്തും കാര്‍ത്തിക്കും ചേര്‍ന്ന് നേടിയത്. ഓവറിൽ നിന്ന് റാവത്ത് രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു സിക്സ് നേടി.മുസ്തഫിസുര്‍ 4 വിക്കറ്റ് നേടി ചെന്നൈ ബൗളിംഗിൽ തിളങ്ങി.

ആര്‍സിബിയെ വരിഞ്ഞുകെട്ടി മുസ്തഫിസുര്‍!!! കെട്ടുപൊട്ടിച്ച് റാവത്തും കാര്‍ത്തിക്കും

മുസ്തഫിസുര്‍ റഹ്മാന്റെ തകര്‍പ്പന്‍ ഓവറുകള്‍ പ്രതിരോധത്തിലാക്കിയ ആര്‍സിബിയുടെ രക്ഷക്കെത്തി അനുജ് റാവത്തും ദിനേശ് കാര്‍ത്തിക്കും. ഒരു ഘട്ടത്തിൽ 42/3 എന്ന നിലയിലേക്കും പിന്നീട് 78/5 എന്ന നിലയിലേക്കും വീണ ടീമിനെ ഇന്ന് ഐപിഎൽ 2024ലെ ഉദ്ഘാടന മത്സരത്തിൽ 173/6 എന്ന മികച്ച സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി നൽകിയത്. ആദ്യ ഓവറുകളിൽ തകര്‍ത്തടിച്ച താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്താകുമ്പോള്‍ 23 പന്തിൽ 35 റൺസാണ് അദ്ദേഹം നേടിയത്. എന്നാൽ പിന്നീട് രജത് പടിദാറിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി.

ഫാഫിനെ പുറത്താക്കിയ മുസ്തഫിസുറാണ് രജത് പടിദാറിനെ പുറത്താക്കിയത്. അതേ സമയം മാക്സ്വെല്ലിനെ ദീപക് ചഹാര്‍ മടക്കി. 42/3 എന്ന നിലയിൽ 35 റൺസ് കൂട്ടിചേര്‍ക്കുവാന്‍ ആര്‍സിബിയെ വിരാട് – കാമറൺ ഗ്രീന്‍ കൂട്ടുകെട്ടിന് കഴിഞ്ഞുവെങ്കിലും മുസ്തഫിസുറിന്റെ തകര്‍പ്പന്‍ ബൗളിംഗ് കോഹ്‍ലിയെയും(21), ഗ്രീനിനെയും(18) ഒരേ ഓവറിൽ പുറത്താക്കി.

ഇതോടെ ആര്‍സിബി 78/5 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ആറാം വിക്കറ്റിൽ അനുജ് റാവത്ത് – ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 95 റൺസാണ് നേടിയത്. കാര്‍ത്തിക് 38 റൺസും റാവത്ത് 25 പന്തിൽ 48 റൺസും  റൺസും നേടി.

തുഷാര്‍ ദേശ് പാണ്ടേ എറിഞ്ഞ 18ാം ഓവറിൽ 25 റൺസാണ് റാവത്തും കാര്‍ത്തിക്കും ചേര്‍ന്ന് നേടിയത്. ഓവറിൽ നിന്ന് റാവത്ത് രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു സിക്സ് നേടി.

മുസ്തഫിസുര്‍ 4 വിക്കറ്റ് നേടി ചെന്നൈ ബൗളിംഗിൽ തിളങ്ങി.

IPL ഇന്ന് തുടങ്ങും, ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് ആർ സി ബിക്ക് എതിരെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) ഇന്ന് ഉദ്ഘാടന മത്സരം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ചെന്നൈയിലെ ചെപോകിൽ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരം ഐപിഎൽ ആവേശത്തിലേക്ക് ക്രിക്കറ്റ് ആരാധകരെ കൊണ്ടുവരും.

കഴിഞ്ഞദിവസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിക്ക് പകരം ഋതുരാജ് ആകും ചെന്നൈ സൂപ്പർ കിങ്സിന് നയിക്കുന്നത്. ധോണി ക്യാപ്റ്റൻ അല്ല എന്നത് ആരാധകരെ നിരാശപ്പെടുത്തും എങ്കിലും റുതുരാജിന്റെ കീഴിൽ ചെന്നൈ എങ്ങനെ തുടങ്ങുമെന്ന് ഏവരും ഉറ്റുനോക്കുന്നു. ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി ബാറ്റിംഗിൽ കൂടുതൽ ഫോമിലേക്ക് വരാനും സാധ്യതയുണ്ട്. ഇന്ന് നാലാമത് ഇറങ്ങാനും സാധ്യത കാണുന്നുണ്ട്.

പരിക്കു കാരണം ഓപ്പണർ കോൺവെ എന്ന് ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഇല്ല. കഴിഞ്ഞ ഐപിഎല്ലാണ് ധോണി അവസാനം ബാറ്റിംഗിന് ഇറങ്ങിയത്.

മറുവശത്ത് മുൻ ഫാഫ് ഡുപ്ലസിസിന്റെ കീഴിലാണ് ആർസിബി ഇറങ്ങുന്നത്. ഒരു മാസത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന വിരാട് കോഹ്ലിയുടെ സാന്നിധ്യം തന്നെയായിരിക്കും അവർമ്ം ഊർജ്ജം പകരുന്നത്. വ്യക്തിഗത കാരണങ്ങളാൽ വിരാട് കോഹ്ലി ഇന്ത്യയും ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു.

ഇന്ന് രാത്രി എട്ടുമണിക്കാണ് മത്സരം നടക്കുന്നത് മത്സരം ജിയോ സിനിമയിൽ സൗജന്യമായി കാണാം.

വനിതകൾ നേടിയത് പോലെ RCB-യുടെ പുരുഷന്മാരും ഈ വർഷം കിരീടം നേടും എന്ന് എ ബി ഡില്ലിയേഴ്സ്

ഐപിഎല്ലിൻ്റെ 2024 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) കിരീടം നേടും എന്ന് മുൻ ആർ സി ബി താരം കൂടിയായ ഡി വില്ലിയേഴ്സ്. പുരുഷ ടീമിന് തങ്ങളുടെ വനിതാ ടീമിൻ്റെ വിജയം ആവർത്തിക്കാനാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു. RCB വനിതാ ടീം WPL 2024 കിരീടം നേടിക്കൊണ്ട് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ കിരീടം എന്ന നേട്ടത്തിൽ എത്തിയിരുന്നു.

“പെൺകുട്ടികൾ കിരീടം നേടി, ഇപ്പോൾ ആൺകുട്ടികളും അവർക്ക് ഒപ്പം ചേരാൻ പോകുന്നു. ആ നിർഭാഗ്യത്തിന്റെ ചങ്ങലകൾ തകർന്നു; ഈ വർഷമാണ് കാത്തിരുന്ന ആ വർഷം എന്ന് ഞാൻ കരുതുന്നു. അവർക്ക് IPL വിജയിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ;അവർ ജയിക്കും” ഡി വില്ലിയേഴ്സ് പറഞ്ഞു.

സ്പോർട്സിൽ ഒന്മും പ്രവചിക്കാൻ കഴിയില്ല എന്നും ഡിവില്ലിയേഴ്സ് ന്യൂസ് 18-ൽ പറഞ്ഞു. “ആർസിബി ഒഴികെ മറ്റ് ഒമ്പത് സൂപ്പർസ്റ്റാർ ടീമുകൾ ഉണ്ട്. ഞങ്ങൾ ഞങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ചു. ഞങ്ങൾ ഫൈനലിൽ മൂന്ന് തവണ തോറ്റു.”ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

Exit mobile version