മാഞ്ചസ്റ്റർ സിറ്റിയെ തടഞ്ഞ് ലൈപ്സിഗ്

RB ലീപ്‌സിഗും മാഞ്ചസ്റ്റർ സിറ്റിയും അവരുടെ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ടൈയുടെ ആദ്യ പാദത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും 1-1 എന്ന സ്കോറിലാണ് ആദ്യ ലാദം അവസാനിപ്പിച്ചത്‌. 27-ാം മിനിറ്റിൽ ലൈപ്സിഗിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് നടത്തിയ നീക്കം റിയാദ് മഹ്‌റസിലൂടെ ആദ്യ ഗോളായി മാറി‌‌‌‌. ആദ്യ പകുതി സിറ്റിക്ക് ഒപ്പം ആയിരുന്നു. അവരുടെ നല്ല നീക്കങ്ങളും കാണാൻ ആയി.

രണ്ടാം പകുതിയിൽ ലൈപ്സിഗ് മെച്ചപെട്ടു. എഴുപതാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഗ്വാർഡിയോളിന്റെ ഹെഡറിലൂടെ സമനില ഗോൾ നേടിയതോടെ ജർമൻ നിരയുടെ ശ്രമങ്ങൾ ഫലം കണ്ടു. ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം വന്നില്ല. മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ മാൻ സിറ്റിക്ക് ഹോം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ വിജയം നേടേണ്ടി വരും. മൂന്നാഴ്ച ഉണ്ട് ഇനി രണ്ടാം പാദം നടക്കാൻ.

ഗോൾ അടിച്ചു അടിപ്പിച്ചും ആന്ദ്ര സിൽവ,ജയത്തോടെ ആർ.ബി ലൈപ്സിഗ് ലീഗിൽ രണ്ടാമത്

ജർമ്മൻ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രമനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. പരാജയത്തോടെ ബ്രമൻ ഒമ്പതാം സ്ഥാനത്തേക്ക് വീണു. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും തുല്യത പാലിച്ച മത്സരത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ തുറന്നത് ആർ.ബി ലൈപ്സിഗ് ആയിരുന്നു. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ എമിൽ ഫോർസ്ബർഗിന്റെ പാസിൽ നിന്നു ആന്ദ്ര സിൽവ ലൈപ്സിഗിന് മുൻതൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ റൊമാന സ്കിമിഡിന്റെ പാസിൽ നിന്നു ക്രിസ്റ്റിയൻ ഗ്രോസ് ബ്രമനു സമനില സമ്മാനിച്ചു. എന്നാൽ 71 മത്തെ മിനിറ്റിൽ ആന്ദ്ര സിൽവയുടെ പാസിൽ നിന്നു സാവർ സ്ഗലാഗർ ലൈപ്സിഗിന് ജയം സമ്മാനിച്ചു. അതേസമയം ഹോഫൻഹെയിമിനു എതിരെ വോൾവ്ബർഗ് 2-1 നു വിജയം കണ്ടു. എഫ്.സി കോളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹെർത്ത ബെർലിൻ മറികടന്നപ്പോൾ ബയേർ ലെവർകുസൻ സമാനമായ സ്കോറിന് സ്റ്റുഗാർട്ടിനെയും മറികടന്നു.

ഫ്രയ്ബർഗിനെ വീഴ്ത്തി ആർ.ബി ലൈപ്സിഗ്, ഹോഫൻഹെയിമിനെ മറികടന്നു ഫ്രാങ്ക്ഫർട്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ മൂന്നാം സ്ഥാനക്കാരായ എസ്.സി ഫ്രയ്ബർഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് അഞ്ചാം സ്ഥാനത്തേക്ക് കയറി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. മുഹമ്മദ് സിമകൻ ഗോൾ വേട്ട തുടങ്ങിയപ്പോൾ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിലേക്ക് എത്തിയത് ക്രിസ്റ്റഫർ എങ്കുങ്കു ഗോളുമായി ആഘോഷിച്ചു. ലൂകാസ് കുബ്‌ളർ ഒരു ഗോൾ ഫ്രയ്ബർഗിനു ആയി മടക്കി. എന്നാൽ എമിൽ ഫോർസ്ബർഗിന്റെ പെനാൽട്ടി ലൈപ്സിഗ് ജയം പൂർത്തിയാക്കുക ആയിരുന്നു.

അതേസമയം ലീഗിൽ രണ്ടാം സ്ഥാനക്കാർ ആയ യൂണിയൻ ബെർലിൻ ഓഗ്സ്ബർഗിനോട് സമനില വഴങ്ങി. ആദ്യ പകുതിയിൽ എല്ലാ ഗോളുകളും പിറന്ന മത്സരത്തിൽ 2-2 നു ബെർലിൻ സമനില വഴങ്ങുക ആയിരുന്നു. അവസാന സ്ഥാനക്കാർ ആയ ഷാൽക മൈൻസിനെ ഒരു ഗോളിന് അട്ടിമറിച്ചപ്പോൾ ഹോഫൻഹെയിമിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ട് മറികടന്നു. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും അവർക്ക് ആയി.

ബുണ്ടസ് ലീഗയിൽ ജയം കണ്ടു ആർ.ബി ലൈപ്സിഗ്, ഫ്രാങ്ക്ഫർട്ട് ടീമുകൾ

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു ആർ.ബി ലൈപ്സിഗ്. ആദ്യ പകുതിയിൽ 17 മത്തെ മിനിറ്റിൽ ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ ഗോളിൽ ലൈപ്സിഗ് മുന്നിൽ എത്തിയപ്പോൾ രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ആഞ്ചലീന്യോയുടെ പാസിൽ നിന്നു ജോർജീന്യോ റട്ടർ ഗോൾ തിരിച്ചടിച്ചു. 57 മത്തെ മിനിറ്റിൽ എങ്കുങ്കു മുൻതൂക്കം തിരിച്ചു പിടിച്ചപ്പോൾ നേരത്തെ ഒരു ഗോൾ വാർ നിഷേധിച്ച ഡാനി ഓൽമോ 69 മത്തെ മിനിറ്റിൽ ലൈപ്സിഗ് ജയം പൂർത്തിയാക്കുക ആയിരുന്നു.

സീസണിൽ 11 ഗോളുകളും ആയി എങ്കുങ്കു ആണ് ജർമ്മനിയിൽ ഗോൾ വേട്ടയിൽ നിലവിൽ മുന്നിൽ. അതേസമയം ഓഗ്സ്ബർഗിനെതിരെ തിരിച്ചു വന്നു ഫ്രാങ്ക്ഫർട്ട് ജയം കണ്ടു. മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ബെറിഷയിലൂടെ ഓഗ്സ്ബർഗ് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ 13 മത്തെ മിനിറ്റിൽ സെബാസ്റ്റ്യൻ റോഡ് ഫ്രാങ്ക്ഫർട്ടിനു സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അൻസ്ഗർ നൗഫ്‌ ഫ്രാങ്ക്ഫർട്ടിനു വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. നിലവിൽ ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ട് അഞ്ചാം സ്ഥാനത്തും ലൈപ്സിഗ് ആറാം സ്ഥാനത്തും ആണ്.

വമ്പൻ ജയവുമായി ബയേൺ, ലെവർകുസനെ വീഴ്ത്തി ആർ.ബി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഒരിടവേളയ്ക്ക് ശേഷം ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ബയേൺ മ്യൂണിക്. മൈൻസിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തകർത്ത അവർ ഒരു മത്സരം കുറവ് കളിച്ച രണ്ടാമതുള്ള യൂണിയൻ ബെർലിനെ മറികടന്നു ഒന്നാമത് എത്തി. ഇരു പകുതികളിലും ആയി മൂന്നു വീതം ഗോളുകൾ കണ്ടത്തിയ അവർക്ക് ആയി ആറു ഗോളുകളും വ്യത്യസ്ത താരങ്ങൾ ആണ് നേടിയത്. അഞ്ചാം മിനിറ്റിൽ മാനെയുടെ പാസിൽ നിന്നു സെർജ് ഗനാബ്രി ഗോൾ കണ്ടത്തിയപ്പോൾ 28 മത്തെ മിനിറ്റിൽ ചുപോ മോട്ടിങിന്റെ പാസിൽ നിന്നു യുവതാരം ജമാൽ മുസിയാല രണ്ടാം ഗോൾ കണ്ടത്തി.

43 മത്തെ മിനിറ്റിൽ പെനാൽട്ടി എതിർ ഗോൾ കീപ്പർ രക്ഷിച്ചു എങ്കിലും റീബൗണ്ടിൽ സാദിയോ മാനെ ഗോൾ കണ്ടത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് മൈൻസിന് ലഭിച്ച പെനാൽട്ടി ജോനാഥൻ എടുത്തു, എന്നാൽ പെനാൽട്ടി ന്യൂയറിന്റെ പകരക്കാരൻ ഗോൾ കീപ്പർ ഉൽറെച് തടഞ്ഞു. എന്നാൽ തുടർന്ന് ലഭിച്ച കോർണറിൽ നിന്നു സിൽവൻ വിഡ്മർ മൈൻസിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ മാനെയുടെ പാസിൽ നിന്നു ലിയോൺ ഗൊരേസ്ക ബയേണിന്റെ നാലാം ഗോളും കണ്ടത്തി. 79 മത്തെ മിനിറ്റിൽ പകരക്കാരനായ മാർസൽ സാബിറ്റ്സറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മാനെക്ക് പകരക്കാരനായി ഇറങ്ങിയ 17 കാരൻ യുവതാരം മതിയാസ് ടെൽ ബയേണിന്റെ അഞ്ചാം ഗോളും നേടി.

മൂന്നു മിനിറ്റിനുള്ളിൽ ഡെലാനയുടെ പാസിൽ നിന്നു മാർകസ് മൈൻസിന് ആയി ഒരു ഗോൾ കൂടി മടക്കി. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ കിങ്സ്ലി കോമാന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ചുപോ മോട്ടിങ് ബയേണിന്റെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. അതേസമയം ബയേർ ലെവർകുസനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആർ.ബി ലൈപ്സിഗ് മറികടന്നു. ജയത്തോടെ ലീഗിൽ അഞ്ചാമത് എത്താൻ അവർക്ക് ആയി. ക്രിസ്റ്റഫർ എങ്കുങ്കു, തിമോ വെർണർ എന്നിവർ ആണ് ലൈപ്സിഗ് ഗോളുകൾ നേടിയത്. ലീഗിൽ മോശം ഫോമിലുള്ള ലെവർകുസൻ നിലവിൽ ലീഗിൽ പതിനാറാം സ്ഥാനത്താണ്.

റയൽ മാഡ്രിഡിന് സീസണിലെ ആദ്യ പരാജയം!! ലൈപ്സിഗ് ചാമ്പ്യൻസ് ലീഗിൽ വീഴ്ത്തി

സീസണിൽ ആദ്യമായി റയൽ മാഡ്രിഡ് ഒരു മത്സരം പരാജയപ്പെട്ടു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗ് ആണ് റയലിനെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജർമ്മൻ ടീമിന്റെ വിജയം.

ഇന്ന് ബെൻസീമ, മോഡ്രിച്, അലാബ എന്നിവർ ഒന്നും ഇല്ലാതെ ആയിരുന്നു റയൽ മാഡ്രിഡ് ഇറങ്ങിയത്. ജർമ്മനിയിൽ മത്സര. ആരംഭിച്ച് 18 മിനുട്ടുകൾക്ക് അകം ലെപ്സിഗ് 2 ഗോളിന് മുന്നിൽ എത്തി. 13ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു ആദ്യ ഗോൾ. കോർതോ ഒരു തവണ രക്ഷകനായി എങ്കിലും ഗ്വാർഡിയോളിലൂടെ ലെപ്സിഗ് മുന്നിൽ എത്തി.

അധികം താമസിയാതെ 18ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. ഇത്തവണ മികച്ച ഫോമിലുള്ള എങ്കുങ്കുവിന്റെ വക ആയിരുന്നു ഒരു തമ്പിങ് ഫിനിഷ്. സ്കോർ 2-0. റയൽ മാഡ്രിഡ് സീസണിലെ ആദ്യ പരാജയം മണത്തു.

ആദ്യ പകുതി അവസാനിക്കും മുമ്പ് വിനീഷ്യസിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് റയൽ മാഡ്രിഡ് കളിയിലേക്ക് തിരികെ വന്നു. പക്ഷെ അതിനപ്പുറം മുന്നോട്ട് പോകാൻ റയലിനായില്ല. രണ്ടാം പകുതിയിൽ ലെപ്സിഗ് മൂന്നാം ഗോളിന് അടുത്ത് പല തവണ എത്തി. അവസാനം വെർണറിന്റെ ഒരു ഗോളിൽ സ്കോർ 3-1 എന്നായി. അവസാനം റോഡ്രിഗോ പെനാൾട്ടിയിലൂടെ ഒരു ഗോൾ കൂടെ മടക്കി എങ്കിലും പരാജയം ഒഴിവായില്ല.

ഈ പരാജയം റയൽ മാഡ്രിഡിന്റെ സീസണിലെ ആദ്യ പരാജയാണ്. ഇതുവരെ ആഞ്ചലോട്ടിയുടെ ടീം എവിടെയും പരാജയപ്പെട്ടിരുന്നില്ല. റയലിന് 10 പോയിന്റും ലെപ്സിഗിന് 9 പോയിന്റുമാണ് ഇപ്പോൾ ഉള്ളത്.

അപരാജിത കുതിപ്പ് തുടരാൻ റയൽ, എതിരാളികൾ ലെപ്സിഗ്

ചാമ്പ്യൻസ് ലീഗിൽ ആൻസലോട്ടിയുടെയും റയൽ മാഡ്രിഡിന്റെയും അടുത്ത എതിരാളികൾ ആർബി ലെപ്സിഗ്. ഗ്രൂപ്പിൽ മൂന്ന് വിജയവും ഒരു സമനിലയുമായി ആദ്യ സ്ഥാനത്ത് ഉള്ള മാഡ്രിഡിനെതിരെ സ്വന്തം തട്ടകത്തിൽ പൊരുതാൻ തന്നെയാകും ലെപ്സിഗിന്റെ തീരുമാനം. ആറു പോയിന്റുള്ള തങ്ങൾക്ക് തൊട്ടു പിറകിൽ അഞ്ചു പോയിന്റുമായി ശക്തർ ഉള്ളതിനാൽ മാഡ്രിഡിനെതിരെ വീണ് കിട്ടുന്ന ഒരു പോയിന്റ് പോലും പിന്നീട് തലവേദന ഒഴിവാക്കാൻ ലെപ്സിഗിനെ സഹായിക്കും.

അപാരമായ ഫോം തുടരാൻ തന്നെയാകും റെഡ് ബുൾ അറീനയിലേക്ക് .മാഡ്രിഡ് എത്തുന്നത്. ബാലന്റിയോർ പുരസ്‌കാരം ഗോളടിച്ചു തന്നെ ആഘോഷിച്ച ബെൻസിമയും വിനിഷ്യസും ചേർന്ന മുന്നേറ്റം തന്നെ ഒരിക്കൽ കൂടി കളത്തിൽ എത്തും. ക്രൂസും മോഡ്രിച്ചും ചൗമേനിയും ചേർന്ന മധ്യനിരയിൽ ഫോമിന്റെ പുതിയ തലങ്ങൾ തേടുന്ന വാൽവേർടെ കൂടെ എത്തുമ്പോൾ പിടിച്ചു കെട്ടാൻ ലെപ്സിഗ് പാടുപെടും. ലീഗിൽ സെവിയ്യയേയും തോൽപ്പിച്ച് ആൻസലോട്ടിയുടെ ടീം വർധിച്ച ആത്മവിശ്വാസത്തിലാണ്. ലെപ്സിഗ് ആവട്ടെ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ്.

ഓഗ്സ്ബെർഗിനോട് സമനിലയിൽ പിരിഞ്ഞ ശേഷമാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളെ സ്വന്തം തട്ടകത്തിൽ വരവേൽക്കുന്നത്. ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിയും എന്ന് തന്നെയാണ് ജർമൻ ടീമിന്റെ പ്രതീക്ഷ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് മത്സരം ആരംഭിക്കുക.

മൂന്നു ഗോൾ പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു സമനില പിടിച്ചു ആർ.ബി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ വമ്പൻ തിരിച്ചു വരവിലൂടെ സമനില പിടിച്ചു ആർ.ബി ലൈപ്സിഗ്. ഓഗ്സ്ബർഗിന് എതിരെ 3 ഗോളുകൾ പിറകിൽ നിന്ന ശേഷമാണ് 70 മിനിറ്റുകൾക്ക് ശേഷം ലൈപ്സിഗ് മത്സരത്തിൽ തിരിച്ചു വന്നത്. സമനിലയോടെ ലൈപ്സിഗ് നിലവിൽ ഒമ്പതാം സ്ഥാനത്തും ഓഗ്സ്ബർഗ് പന്ത്രണ്ടാം സ്ഥാനത്തും ആണ്. റൂബൻ വർഗാസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി 33 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട മെർഗിം ബെരിഷ ഓഗ്സ്ബർഗിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ബെരിഷയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ എർമെദിൻ ഡെമിറോവിച് ഓഗ്സ്ബർഗിന്റെ മുൻതൂക്കം ഇരട്ടിയാക്കി.

64 മത്തെ മിനിറ്റിൽ ബെരിഷയുടെ പാസിൽ നിന്നു റൂബൻ വർഗാസ് കൂടി ഗോൾ നേടിയതോടെ ലൈപ്സിഗ് പരാജയം മണത്തു. എന്നാൽ തൊട്ടടുത്ത നിമിഷം മോശം ഫൗളിന് മഞ്ഞ കാർഡ് കണ്ട ലാഗോ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഓഗ്സ്ബർഗ് പത്ത് പേരായി ചുരുങ്ങി. 72 മത്തെ മിനിറ്റിൽ ഡൊമിനിക് സൊബോസ്ലയിയൂടെ പാസിൽ നിന്നു ഗോൾ നേടിയ ആന്ദ്ര സിൽവ ലൈപ്സിഗ് തിരിച്ചു വരവിനു തുടക്കം കുറിച്ചു. 89 മത്തെ മിനിറ്റിൽ ഫ്രീകിക്കിലൂടെ ഗോൾ കണ്ടത്തിയ ക്രിസ്റ്റഫർ എങ്കുങ്കു ലൈപ്സിഗിന് രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്ന് തൊട്ടടുത്ത നിമിഷം പകരക്കാരനായി ഇറങ്ങിയ 19 കാരനായ ഹ്യൂഗോ നോവോ റാമോസിലൂടെ ലൈപ്‌സിഗ് തിരിച്ചു വരവ് പൂർത്തിയാക്കുക ആയിരുന്നു. ദീർഘകാല പരിക്കിൽ നിന്നു അവസാന പത്ത് മിനിറ്റ് ഡാനി ഓൽമ കളിക്കാൻ ഇറങ്ങിയതും ലൈപ്സിഗിന് വലിയ ഊർജം പകർന്നു.

ഹെർത്ത ബെർലിന്റെ തിരിച്ചു വരവ് ശ്രമം മറികടന്നു ജയം കണ്ടു ആർ.ബി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു ആർ.ബി ലൈപ്സിഗ്. തുടക്കത്തിൽ മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയ ലൈപ്സിഗ് ഹെർത്തയുടെ തിരിച്ചു വരവ് അതിജീവിച്ചു ആണ് ജയം പിടിച്ചെടുത്തത്. ജയത്തോടെ ലൈപ്സിഗ് ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഹെർത്ത പതിനഞ്ചാം സ്ഥാനത്തേക്ക് വീണു.

മത്സരത്തിൽ 25 മത്തെ മിനിറ്റിൽ എമിൽ ഫോർസ്ബർഗ് ഗോൾ നേടിയപ്പോൾ 30 മത്തെ മിനിറ്റിൽ ഡേവിഡ് റൗം മുൻതൂക്കം ഇരട്ടിയാക്കി. രണ്ടു ഗോളിനും ഡൊമിനിക് സ്വബോസലായി ആണ് വഴി ഒരുക്കിയത്. ആദ്യ പകുതിക്ക് മുമ്പ് വില്ലി ഓർബാൻ മൂന്നാം ഗോളും ലൈപ്സിഗിന് ആയി നേടി. രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ ലുകബാകിയോയുടെ പെനാൽട്ടിയും 64 മത്തെ സ്റ്റീവൻ ജോവറ്റിച് നേടിയ ഗോളും ഹെർത്തക്ക് പ്രതീക്ഷ നൽകി. എന്നാൽ ലൈപ്സിഗ് പിടിച്ചു നിൽക്കുക ആയിരുന്നു. 84 മത്തെ മിനിറ്റിൽ ക്രിസ്റ്റഫർ എങ്കുങ്കു ഗോൾ നേടിയെങ്കിലും വാർ പിന്നീട് ഇത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തുക ആയിരുന്നു.

പഴയ ക്ലബിന് എതിരെ മാർകോ റോസിന്റെ പ്രതികാരം! ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെ തകർത്തു ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗ് പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ മികച്ച തുടക്കവും ആയി മാർകോ റോസ്. മാർകോ റോസിന്റെ മുൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ആർ.ബി ലൈപ്സിഗ് തകർത്തത്. ചാമ്പ്യൻസ് ലീഗിലെ നാണക്കേട് മായിക്കുന്ന പ്രകടനം ആണ് ലൈപ്സിഗ് ഇന്ന് പുറത്ത് എടുത്തത്. പന്ത് കൈവശം വക്കുന്നതിൽ ഡോർട്ട്മുണ്ട് മുന്നിട്ട് നിന്നെങ്കിലും അവർക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ പോലും മത്സരത്തിൽ ആയില്ല.

മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലൈപ്സിഗ് മത്സരത്തിൽ മുന്നിലെത്തി. ഡൊമിനിക് സോബോസ്ലയിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ വില്ലി ഓർബാൻ ആണ് ഡോർട്ട്മുണ്ട് വല കുലുക്കിയത്. ആദ്യ പകുതിക്ക് തൊട്ട് മുമ്പ് മുഹമ്മദ് സിമകന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉതിർത്ത ഒരു അതുഗ്രൻ ഷോട്ടിലൂടെ ഡൊമിനിക് സോബോസ്ലയി ലൈപ്സിഗിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 84 മത്തെ മിനിറ്റിൽ തിമോ വെർണറുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ അമദൗ ഹൈദാരയാണ് ലൈപ്സിഗ് ജയം പൂർത്തിയാക്കിയത്.

ജയത്തോടെ സീസണിൽ മോശം തുടക്കം ലഭിച്ച ലൈപ്സിഗ് പത്താം സ്ഥാനത്തേക്ക് കയറി. അതേസമയം ജയിച്ചാൽ ഒന്നാമത് എത്തുമായിരുന്ന ഡോർട്ട്മുണ്ട് ഇപ്പോൾ നാലാം സ്ഥാനത്ത് ആണ്. ലീഗിലെ മറ്റൊരു മത്സരത്തിൽ എഫ്.സി മൈൻസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത ഹോഫൻഹെയിം ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. മാക്സൻസ് ലാക്രോയികിസിന്റെ ഏക ഗോളിന് വോൾവ്സ്ബർഗ് ഫ്രാങ്ക്ഫർട്ടിനെ മറികടന്നപ്പോൾ ഹെർത്ത ബെർലിൻ, ബയേർ ലെവർകുസൻ മത്സരം 2-2 നു സമനിലയിൽ പിരിഞ്ഞു. സീസണിൽ വളരെ മോശം തുടക്കം ലഭിച്ച ലെവർകുസൻ നിലവിൽ ലീഗിൽ 16 സ്ഥാനത്ത് ആണ്.

മാർകോ റോസ് ലൈപ്സിഗ് പരിശീലകൻ ആവും, ഉടൻ കരാറിൽ ഒപ്പിടും

ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ് ആർ.ബി ലൈപ്സിഗ് പരിശീലകൻ ആയി മാർകോ റോസ് ഉടൻ കരാറിൽ ഒപ്പിടും. മോശം തുടക്കവും ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തെ തുടർന്നും ഡൊമെനികോ ടെഡസ്കോയെ ലൈപ്സിഗ് പുറത്താക്കിയിരുന്നു. ഇതിനെ തുടർന്ന് ആണ് മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകൻ മാർകോ റോസിനെ ടീമിൽ എത്തിക്കാൻ ലൈപ്സിഗ് ശ്രമിക്കുന്നത്.

നിലവിൽ പരിശീലകനും ആയി ലൈപ്സിഗ് കരാറിൽ എത്തിയത് ആയി റിപ്പോർട്ടുകൾ ഉണ്ട്. വരും മണിക്കൂറുകളിൽ എത്രയും പെട്ടെന്ന് മാർകോ റോസും ആയി ഉടൻ കരാറിൽ ഒപ്പ് വക്കാൻ ആണ് ലൈപ്സിഗ് ശ്രമം. നാളെ ടീമിന്റെ പരിശീലന ക്യാമ്പിൽ അദ്ദേഹം എത്തണം എന്നും അടുത്ത മത്സരത്തിൽ ടീമിൽ ഉണ്ടാവണം എന്നും അവർ ആഗ്രഹിക്കുന്നു. അടുത്ത മത്സരത്തിൽ ബുണ്ടസ് ലീഗയിൽ റോസിന്റെ മുൻ ക്ലബ് ഡോർട്ട്മുണ്ട് ആണ് ലൈപ്സിഗിന്റെ എതിരാളികൾ.

ലെപ്സിഗ് പരിശീലന സ്ഥാനത്ത് നിന്നും ടോഡെസ്കൊ പുറത്ത്, പകരക്കാരെ തേടി ടീം

ചാമ്പ്യൻസ് ലീഗിൽ കനത്ത തോൽവിക്ക് പിറകെ ആർബി ലെപ്സിഗ് പരിശീലക സ്ഥാനത്ത് നിന്നും ഡൊമെനികൊ ടെഡെസ്കൊ തെറിച്ചു. സ്വന്തം ഗ്രൗണ്ടിൽ ശക്തർ ഡോനെസ്കിനോടേറ്റ 4-1 ന്റെ തോൽവിക്ക് പിറകെയാണ് കോച്ചിനെ പുറത്താക്കാൻ ലെപ്സീഗ് തീരുമാനിച്ചത്. മുൻ ബറൂസിയ ഡോർട്മുണ്ട് പരിശീലകൻ ആയിരുന്ന മാർക്കോ റോസ് ആണ് പകരക്കാരൻ ആയി ലെപ്സീഗ പരിഗണിക്കുന്നത് എന്നാണ് സൂചന.

വെറും ഒൻപത് മാസങ്ങൾക്ക് മുന്നേ ആയിരുന്നു ടെഡെസ്കൊ ലെപ്സീഗ് പരിശീലകനായി എത്തിയത്. ശേഷം ടീമിനെ ലീഗിൽ നാലാം സ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിനായി. കൂടാതെ യൂറോപ്പ ലീഗിൽ സെമി ഫൈനലിലും എത്തിച്ചു. ഇതിനെല്ലാം പുറമെ ടീമിനെ ആദ്യമായി ജർമൻ കപ്പ് ജേതാക്കൾ ആക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ഇത്തവണ ലീഗിൽ വളരെ മോശം തുടക്കമാണ് ടീമിന് ലഭിച്ചത്. ആദ്യ അഞ്ചു മത്സരങ്ങൾ കഴിയുമ്പോൾ ഒരേയൊരു വിജയം മാത്രം കരസ്ഥമാക്കാൻ ആണ് ടീമിന് കഴിഞ്ഞത്. ഇതിന് പുറമെ സ്വന്തം ഗ്രൗണ്ടിൽ ശക്തറിനെതിരെ നേരിടേണ്ടി വന്ന തോൽവിയും ടെഡെസ്കൊയുടെ പതനത്തിന് ആക്കം കൂട്ടി. പുതിയ കോച്ചിനെ ലെപ്സീഗ് ഉടനെ പ്രഖ്യാപിക്കും.

Exit mobile version