റാഫീഞ്ഞ ബാഴ്സലോണയിൽ കരാർ പുതുക്കി, 2028 വരെ തുടരും


മികച്ചൊരു സീസണ് പിന്നാലെ ബ്രസീലിയൻ വിംഗർ റാഫീഞ്ഞ എഫ്.സി. ബാഴ്സലോണയുമായി 2028 ജൂൺ വരെ കരാർ പുതുക്കി. ഈ സീസണിൽ ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ നേടി ക്ലബ്ബിന് ആഭ്യന്തര ട്രെബിൾ നേടുന്നതിൽ റാഫീഞ്ഞ പ്രധാന പങ്ക് വഹിച്ചിരുന്നു.


28 വയസ്സുകാരനായ റാഫീഞ്ഞയ്ക്ക് 2027 വരെ കരാർ ഉണ്ടായിരുന്നെങ്കിലും, ഈ സീസണിലെ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങൾ ബാഴ്സലോണയെ ഒരു വർഷം കൂടി കരാർ ഉറപ്പിക്കാൻ പ്രേരിപ്പിച്ചു. എല്ലാ മത്സരങ്ങളിലുമായി ഈ സീസണിൽ 56 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും 25 അസിസ്റ്റുകളും റാഫീഞ്ഞ നേടിയിട്ടുണ്ട്. നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ 13 ഗോളുകളുമായി ടോപ് സ്കോറർമാരിൽ ഒരാളാണ് അദ്ദേഹം.



പരിശീലകൻ ഹാൻസി ഫ്ലിക്ക് 2027 വരെ കരാർ പുതുക്കിയതിന് തൊട്ടുപിന്നാലെയാണ് റാഫീഞ്ഞയുടെ കരാർ പുതുക്കിയത്. യുവതാരം ലമിൻ യമാലും (17) ഉടൻ തന്നെ തൻ്റെ കരാർ പുതുക്കുമെന്നും അദ്ദേഹത്തിൻ്റെ ഏജൻ്റ് ജോർജ് മെൻഡിസ് സ്ഥിരീകരിച്ചിട്ടുണ്ട്.


2022-ൽ ലീഡ്സ് യുണൈറ്റഡിൽ നിന്ന് 55 മില്യൺ പൗണ്ടിനാണ് റഫീഞ്ഞ ബാഴ്സയിൽ എത്തിയത്.

മത്സരത്തിന് മുമ്പ് ബ്രസീൽ ഞങ്ങളെ പുച്ഛിച്ചു, ഇനി അവർ ഞങ്ങളെ ബഹുമാനിക്കട്ടെ – റോഡ്രിഗോ ഡി പോൾ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ 4-1 ന് ആധികാരിക വിജയം നേടിയ അർജന്റീന, ടൂർണമെന്റിൽ തങ്ങളുടെ യോഗ്യത ഉറപ്പിച്ചു. എന്നിരുന്നാലും, മത്സരത്തിന് മുമ്പ് ബ്രസീലിയൻ കളിക്കാരുടെ, പ്രത്യേകിച്ച് റഫീഞ്ഞയുടെ, അർജന്റീനിയൻ ടീമിനെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസ്താവനകൾ അണ് മത്സര ശേഷവും ചർച്ച ആവുന്നത്.

ഉജ്ജ്വല വിജയത്തിന് ശേഷം, സംസാരിച്ച അർജന്റീന താരം റോഡ്രിഗോ ഡി പോൾ ഈ വിഷയത്തിൽ പ്രതികരിച്ചു,ൽ. കഠിനാധ്വാനത്തിലൂടെയും വിജയത്തിലൂടെയും ആണ് അർജന്റീന അവർക്കുള്ള ബഹുമാനം നേടിയെടുത്തത് എന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ മത്സരത്തിന് മുമ്പ് ആരെയും പുച്ഛിക്കാറില്ല. അനാദരവ് കാണിക്കാറില്ല. ഈ വർഷങ്ങളിലെല്ലാം, ഞങ്ങളോട് പലരും വളരെയധികം അനാദരവ് കാണിച്ചിട്ടുണ്ട്. ആരും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങൾ എല്ലാം സ്വന്തമായി നേടിയെടുത്തതാണ്. ഞങ്ങൾ അത് തെളിയിച്ചുകൊണ്ടിരിക്കുന്നു.” ഡി പോൾ പറഞ്ഞു.

“കഴിഞ്ഞ ആറ് വർഷമായി, ഞങ്ങൾ ഏറ്റവും മികച്ച ദേശീയ ടീമാണ്. അവർ ഞങ്ങളെ ബഹുമാനിക്കട്ടെ,” ഡി പോൾ പറഞ്ഞു.

കോപ്പ അമേരിക്ക, ലോകകപ്പ് എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ പ്രധാന കിരീടങ്ങൾ നേടിയ അർജന്റീന ലോക ഫുട്ബോളിലെ ആധിപത്യത്തെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്.

സബ്ബ് ചെയ്തതിലുള്ള പ്രതിഷേധം, റാഫിഞ്ഞ പരസ്യമായി മാപ്പു പറഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിനിടെ കളത്തിൽ നിന്ന് പിൻവലിച്ചപ്പോൾ രോഷാകുലനായതിൻ ബാഴ്‌സലോണ താരം റാഫിഞ്ഞ പരസ്യമായി മാപ്പ് പറഞ്ഞു. ബ്രസീലിയൻ വിംഗർ തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയും പരിശീലന സമയത്ത് ടീമിനോട് വീണ്ടും ക്ഷമാപണം നടത്തും എന്നും പറഞ്ഞു.

കളിക്കളം വിടുമ്പോൾ റാഫിഞ്ഞ രോഷാകുലനായിരുന്നു. സഹതാരങ്ങൾ ചേർന്നാണ് താരത്തെ സമാധാനിപ്പിച്ചത്. ബാഴ്‌സലോണ മാനേജർ സാവിയുമായോ ക്ലബ്ബുമായോ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും കളിക്കണം എന്നുള്ള ആഗ്രഹം കൊണ്ടാണ് അങ്ങനെ പെരുമാറിയത് എന്നും താരം വ്യക്തമാക്കി.റാഫിനയുടെ ക്ഷമാപണത്തോടെ സംഭവം പരിഹരിച്ചു എന്ന് ഇന്നലെ സാവി പറഞ്ഞിരുന്നു. കളിക്കാർക്ക് കളം വിട്ടു പോകുമ്പോൾ നിരാശയുണ്ടാകുന്നത് സ്വാഭാവികം ആണെന്നും സാവി പറഞ്ഞു.

റൈറ്റ് വിങ് തന്നെ തനിക്ക് യോജിച്ചത്, റയൽ മാഡ്രിഡിലേക്ക് ഒരിക്കലും ഇല്ല : റാഫിഞ്ഞ

ബാഴ്‌സയിൽ എത്തിയ ശേഷം തരക്കേടില്ലാതെ കളിക്കുമ്പോഴും ഗോളടിയിൽ കാര്യമായ കുറവ് നേരിടുന്നുണ്ട് റാഫിഞ്ഞ. ടീമിന്റെ റൈറ്റ് വിങ്ങിൽ സ്ഥാനം കണ്ടെത്താൻ ഡെമ്പലെയുമായി പൊരുതുന്ന ബ്രസീൽ താരം ഇപ്പോൾ ടീമിലെ സാഹചര്യങ്ങളെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ്. ഒരു കാറ്റലോണിയൻ മാധ്യമത്തിന് അഭിമുഖം നൽകുകയായിരുന്നു റാഫിഞ്ഞ.

തന്റെ മികച്ച ഫോമിന്റെ ഏഴയലത്ത് താനിപ്പോൾ ഇല്ലെന്ന് റാഫിഞ്ഞ സമ്മതിച്ചു. “ഇനിയും കൂടുതൽ ആത്മവിശ്വാസം ആർജിക്കേണ്ടതുണ്ട്. ഭാവിയിൽ ടീമിനെ കൂടുതൽ സഹായിക്കാൻ തന്നെ കൊണ്ടു സാധിക്കും എന്ന വിശ്വാസമുണ്ട്.” റാഫിഞ്ഞ പറഞ്ഞു. ഒരിടക്ക് സാവി തന്നെ ലെഫ്റ്റ് വിങ്ങിൽ പരീക്ഷിച്ചതിനെ കുറിച്ചും താരം പ്രതികരിച്ചു. “സാവിയോട് താൻ ഇതിനെ കുറിച്ച് സംസാരിച്ചു. തനിക്ക് ടീമിനായി കളത്തിൽ കൂടുതൽ സംഭാവനകൾ നൽകണം. ഇടത് വിങ്ങിൽ തന്നെ കൊണ്ട് അതിന് സാധിക്കില്ല. റൈറ്റ് വിങ്ങിലെ സ്ഥാനത്തിന് വേണ്ടി ഡെമ്പലെയുമായി മത്സരിക്കേണ്ടി വരുന്നത് താൻ കാര്യമാക്കുന്നുമില്ല. അത് താൻ ഇഷ്ടപ്പെടുന്നു. പക്ഷെ കൂടുതൽ അനുയോജ്യമായ തന്റെ റൈറ്റ് വിങ് പൊസിഷനിൽ തന്നെ ഇറങ്ങാനാണ് എന്നും ആഗ്രഹിക്കുന്നത്.”

മാഡ്രിഡിൽ നിന്നും ഓഫർ എത്തിയിരുന്നുവെങ്കിൽ പോലും താൻ വേണ്ടെന്ന് വെക്കുകയെ ഉള്ളൂ എന്നും താരം പറഞ്ഞു. ഇംഗ്ലണ്ടിൽ നിന്ന് തന്നെ ഓഫറുകൾ ഉണ്ടായിരുന്നു എന്നും എന്നാൽ ബാഴ്‌സലോണയിൽ കളിക്കുന്നത് എന്നും തന്റെ സ്വപ്നമായിരുന്നു എന്നും റാഫിഞ്ഞ കൂട്ടിച്ചേർത്തു.

റഫീഞ്ഞക്കായി വീണ്ടും ബാഴ്‌സലോണ, താരത്തിന്റെ ഏജന്റുമായി ചർച്ച നടത്തി

ലീഡ്സ് യുണൈറ്റഡ് താരം റഫീഞ്ഞക്കായി ബാഴ്‌സലോണ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം ലീഡ്സ് യുണൈറ്റഡ് താരത്തിനായുള്ള ചെൽസിയുടെ ഓഫർ അംഗീകരിച്ചതിന് ശേഷവും താരത്തെ സ്വന്തമാക്കാനാണ് ബാഴ്‌സലോണയുടെ ശ്രമം. താരത്തിന്റെ ഏജന്റായ ഡെക്കോയും ബാഴ്‌സലോണയും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തി.

ലീഡ്സ് യൂണൈറ്റഡുമായി ചെൽസി ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയെങ്കിലും താരവുമായി വ്യക്തിഗത കരാറിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയിരുന്നില്ല. തുടർന്നാണ് താരത്തിന്റെ ഏജന്റും ബാഴ്‌സലോണയും തമ്മിൽ ചർച്ചകൾ നടത്തിയത്.

കഴിഞ്ഞ മാർച്ചിൽ തന്നെ റഫീഞ്ഞയും ബാഴ്‌സലോണയും വ്യക്തിഗത കരാറിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയിരുന്നു. എന്നാൽ നിലവിലെ ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ തുക നൽകി താരത്തെ സ്വന്തമാക്കാൻ അവർക്കായിരുന്നില്ല. കഴിഞ്ഞ ദിവസം 55 മില്യൺ പൗണ്ടിന്റെ ചെൽസിയുടെ ഓഫർ ആണ് ലീഡ്സ് യുണൈറ്റഡ് അംഗീകരിച്ചത്. നേരത്തെ താരത്തെ സ്വന്തമാക്കാനുള്ള ആഴ്സണലിന്റെ ഓഫർ ലീഡ്സ് യുണൈറ്റഡ് നിരസിച്ചിരുന്നു.

ബോഹ്‍ലി യുഗത്തിലെ ആദ്യ സൈനിങ്‌, റഫീഞ്ഞ ചെൽസിക്ക് സ്വന്തം

പുതിയ ഉടമ ബോഹ്‍ലി കീഴിൽ ആദ്യ സൈനിങ്‌ നടത്തി നടത്താനൊരുങ്ങി ചെൽസി. ലീഡ്സ് യുണൈറ്റഡ് താരം റഫീഞ്ഞയെ സ്വന്തമാക്കാനുള്ള ചെൽസിയുടെ ബിഡ് ലീഡ്സ് അംഗീകരിച്ചതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയുടെ ലീഡ്സ് യുണൈറ്റഡും തമ്മിൽ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഏകദേശം 60-65 മില്യൺ പൗണ്ട് നൽകിയാവും ചെൽസി റഫീഞ്ഞയെ സ്വന്തമാക്കുക.

വ്യക്തിഗത കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരവും ചെൽസിയും തമ്മിൽ ഉടൻ തന്നെ ചർച്ച നടത്തി തീരുമാനിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. റഫീഞ്ഞയെ സ്വന്തമാക്കാൻ ചെൽസിക്ക് പുറമെ ബാഴ്‌സലോണ, ആഴ്‌സണൽ എന്നിവർ രംഗത്തുണ്ടായിരുന്നെങ്കിലും ലീഡ്സ് യുണൈറ്റഡ് ചെൽസിയുടെ ഓഫർ സ്വീകരിക്കുകയായിരുന്നു. നേരത്തെ ആഴ്‌സണൽ താരത്തിനായി സമർപ്പിച്ച ബിഡ് ലീഡ്സ് നിരസിച്ചിരുന്നു.

Exit mobile version