ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, എന്റെ ഷോട്ടാണ് ഗതി മാറ്റിയത് – സച്ചിൻ ബേബി

വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിൽ പുറത്തായതിൻ്റെ ഉത്തരവാദിത്തം കേരള ക്യാപ്റ്റൻ സച്ചിൻ ബേബി സമ്മതിച്ചു, തൻ്റെ വിക്കറ്റാണ് മത്സരത്തിൻ്റെ വേഗത മാറ്റിയതെന്ന് അദ്ദേഹം സമ്മതിച്ചു. കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നതിനിടെ ബേബി 98ൽ വീണതോടെ ആയിരുന്നു കളി വിദർഭക്ക് അനുകൂലമായി മാറിയത്.

“ഇതൊരു വലിയ ഫൈനൽ ആണ്, ഈ അഭിമാനകരമായ ഫൈനൽ കളിച്ചതിൽ ഞാനും എൻ്റെ ടീമും വളരെ അഭിമാനിക്കുന്നു. വിദർഭ ടീമിന് അഭിനന്ദനങ്ങൾ.” സച്ചിൻ ബേബി പറഞ്ഞു.

“ഈ ടീമിനെ നയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ലീഡർ എന്ന നിലയിൽ, കിരീടം നേടാത്തതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. എന്റെ ഷോട്ട് ആണ് കളിയുടെ ഗതി മാറ്റിയത്. ഞാൻ ടീമിനായി അവിടെ നിൽക്കാൻ ആഗ്രഹിച്ചിരുന്നു. ”ബേബി പറഞ്ഞു.

രഞ്ജി ട്രോഫി ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിലാണ്.

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തി. ഇവർക്കൊപ്പം തിരികെ തിങ്കളാഴ്ച്ച രാത്രി 9.30 ന് എയർ എംബ്രേർ ജെറ്റിൽ എത്തുന്ന ടീമംഗങ്ങളെ കെ.സി.എ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ട്രോഫിയുമായി കെ.സി.എ ആസ്ഥാനത്ത് എത്തുന്ന ടീമിനെ പ്രത്യേകമായി ആദരിക്കും.

അണ്ടർ-14 , അണ്ടർ- 16 ടീമിനെ നേരത്തെ കേരള ക്രിക്കറ്റ് അസോസിയെഷൻ നാഗ്പൂരിൽ ഫൈനൽ കാണാൻ എത്തിച്ചിരുന്നത് ദേശീയതലത്തിൽ വലിയ പ്രശംസപിടിച്ചുപറ്റിയിരുന്നു.

ഹോട്ടൽ ഹയാത്തിലാണ് കേരള ടീമിന് താമസം ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച്ച വൈകുന്നേരം 6-ന് ഹയാത്തിൽ നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കായികമന്ത്രി അബ്ദു റഹിമാൻ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് , പി. രാജീവ് , എംഎൽഎമാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.

കേരളം സമനില സമ്മതിച്ചു, വിദർഭ രഞ്ജി ട്രോഫി സ്വന്തമാക്കി

രഞ്ജി ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. അവസാന ദിവസത്തിൽ കേരളം വിജയത്തിനായി ശ്രമിച്ചു എങ്കിലും ഇന്ന് വിക്കറ്റുകൾ വീഴാൻ താമസമെടുത്തത് വിനയായി. കളി 375-9 എന്ന നിലയിൽ നിൽക്കെ കേരളം സമനിലക്ക് സമ്മതിച്ചു. . അവർക്ക് 400നു മുകളിൽ ലീഡ് ഉണ്ടായിരുന്നു.

ഇന്ന് തുടക്കത്തിൽ 135 റൺസ് എടുത്ത കരുൺ നായറിനെ സാർവതെ പുറത്താക്കി. സ്റ്റമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ 4 റൺസ് എടുത്ത ഹാർഷ് ദൂബെയെ ഏദൻ ആപ്പിൾ പുറത്താക്കി.

25 റൺസ് എടുത്ത അക്ഷയ് വാദ്കർ സാർവതെയുടെ പന്തിൽ ബൗൾഡ് ആയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ 8ആം വിക്കറ്റിലും വിദർഭ കൂട്ടുകെട്ട് പടുത്തതോടെ റിസൾട്ട് വരില്ല എന്ന് ഏതാണ്ട് ഉറപ്പായി. എങ്കിലും കനേവാറിനെയും ബേസിൽ പുറത്താക്കിയത് ആശ്വാസമായി. പിന്നാലെ നചികേത് സർവതെയുടെ പന്തിൽ പുറത്തായി. പത്താം വിക്കറ്റ് വീഴ്ത്താനും കേരളം പ്രയാസപ്പെട്ടു. നാൽകണ്ടെ 50 പൂർത്തിയാക്കിയതോടെ കേരളം സമനിലക്ക് തയ്യാറായി.

രഞ്ജി ട്രോഫി; വിദർഭയുടെ ലീഡ് 350 കടന്നു, കേരളം പൊരുതുന്നു

രഞ്ജി ട്രോഫി ഫൈനൽ അവസാന ദിവസത്തിൽ നിൽക്കെ കേരളം പൊരുതുകയാണ്. ഇന്ന് കളി ലഞ്ചിന് പിരിയുമ്പോൾ വിദർഭ 314-7 എന്ന നിലയിലാണ് ഉള്ളത്. അവർക്ക് 351 റൺസിന്റെ ലീഡ് ഉണ്ട്. വിദർഭ കിരീടത്തിലേക്ക് അടുക്കുക ആണെങ്കിലും കേരളം പൊരുതുന്നുണ്ട്.

ഇന്ന് തുടക്കത്തിൽ 135 റൺസ് എടുത്ത കരുൺ നായറിനെ സാർവതെ പുറത്താക്കി. സ്റ്റമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ 4 റൺസ് എടുത്ത ഹാർഷ് ദൂബെയെ ഏദൻ ആപ്പിൾ പുറത്താക്കി.

25 റൺസ് എടുത്ത അക്ഷയ് വാദ്കർ സാർവതെയുടെ പന്തിൽ ബൗൾഡ് ആയത് കേരളത്തിന് പ്രതീക്ഷ നൽകി. ഇപ്പോൾ 24 റൺസുമായി കാർനെവാറും 8 റൺസുമായി നാൽകണ്ടെയും ആണ് ക്രീസിൽ ഉള്ളത്.

രഞ്ജി ട്രോഫി സ്വപ്നം കേരളത്തിൽ നിന്ന് അകലുന്നു, വിദർഭ ശക്തമായ നിലയിൽ

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ കിരീടത്തിലേക്ക് അടുക്കുന്നു. ഇന്ന് നാലാം ദിവസം മത്സരം പിരിയുമ്പോൾ വിദർഭ രണ്ടാം ഇന്നിംഗ്സിൽ 249-4 എന്ന മികച്ച നിലയിൽ ആണ്. അവർക്ക് 286 റൺസിന്റെ ലീഡ് ഇപ്പോൾ ആയി. ഇനി 90 ഓവർ മാത്രം ബാക്കി നിൽക്കെ വിദർഭയെ ഓളൗട്ട് ആക്കി അതിനു ശേഷം ചെയ്സ് ചെയ്ത് വിജയിക്കുക എളുപ്പമാകില്ല.

വിദർഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഇന്ന് അത്ര നല്ല തുടക്കം ആയിരുന്നില്ല. അവർക്ക് 7 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 2 വികറ്റുകൾ നഷ്ടമായി. 1 റൺസ് എടുത്ത പാർഥ് രാഖടെയെ ജലജ് സക്സേന തന്റെ ആദ്യ ബൗളിൽ തന്നെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ നിധീഷ് 5 റൺസ് എടുത്ത ധ്രുവ് ഷോറെയെയും പുറത്താക്കി.

എന്നാൽ ഇതിനു ശേഷം കരുൺ നായർ – ഡാനിഷ് മലേവാർ കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് വില്ലനായി വന്നു. അവർ വിദർഭയുടെ ഇന്നിംഗ്സ് പടുത്തു. 33ൽ നിൽക്കെ കരുൺ നായറിനെ പുറത്താക്കാൻ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ഏദന്റെ പന്തിൽ അക്ഷയ് ചന്ദ്രൻ ഒരു അനായാസ ക്യാച്ച് സ്ലിപ്പിൽ വിട്ടു കളഞ്ഞു. ഇരുവരും ചേർന്ന് 175 റൺസിന്റെ കൂട്ടുകെട്ട് പടുത്തു.

അവസാനം അക്ഷയ് ആണ് മലേവറിനെ പുറത്താക്കിയത്. മലേവാർ 73 റൺസ് എടുത്തു. എന്നാൽ യാഷ് റാത്തോർഡും കരുണും ചേർന്ന് അവരുടെ ഇന്നിംഗ്സ് വലുതാക്കി. 24 റൺസ് എടുത്ത റാത്തോർഡിനെ സർവതെ പുറത്താക്കി. ഇപ്പോൾ 132 റൺസുമായി കരുൺ നായരും 4 റൺസുമായി അക്ഷയ് വാദ്കറും ക്രീസിൽ നിൽക്കുന്നു. കരുൺ നായറിന്റെ 23ആം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആണിത്.

കരുൺ നായറിന് സെഞ്ച്വറി, രഞ്ജി ട്രോഫിയിൽ വിദർഭ ശക്തമായ നിലയിൽ

രഞ്ജി ട്രോഫി ഫൈനൽ നാലാം റൗണ്ടിൽ. വിദർഭ ശക്തമായ നിലയിൽ. ചായക്ക് പിരിയുമ്പോൾ വിദർഭരണ്ടാം ഇന്നിംഗ്സിൽ 189-3 എന്ന നിലയിൽ ആണ്. അവർക്ക് 226 റൺസിന്റെ ലീഡ് ഇപ്പോൾ ആയി. ടീക്ക് തൊട്ടു മുമ്പ് മലേവാറിനെ പുറത്താക്കിയത് കേരളത്തിന് ഊർജ്ജം നൽകും.

വിദർഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ അത്ര നല്ല തുടക്കം ആയിരുന്നില്ല. അവർക്ക് 7 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 2 വികറ്റുകൾ നഷ്ടമായി. 1 റൺസ് എടുത്ത പാർഥ് രാഖടെയെ ജലജ് സക്സേന തന്റെ ആദ്യ ബൗളിൽ തന്നെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ നിധീഷ് 5 റൺസ് എടുത്ത ധ്രുവ് ഷോറെയെയും പുറത്താക്കി.

എന്നാൽ ഇതിനു ശേഷം കരുൺ നായർ – ഡാനിഷ് മലേവാർ കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് വില്ലനായി വന്നു. അവർ വിദർഭയുടെ ഇന്നിംഗ്സ് പടുത്തു. 33ൽ നിൽക്കെ കരുൺ നായറിനെ പുറത്താക്കാൻ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ഏദന്റെ പന്തിൽ അക്ഷയ് ചന്ദ്രൻ ഒരു അനായാസ ക്യാച്ച് സ്ലിപ്പിൽ വിട്ടു കളഞ്ഞു. ഇരുവരും ചേർന്ന് 175 റൺസിന്റെ കൂട്ടുകെട്ട് പടുത്തു.

അവസാനം അക്ഷയ് ആണ് മലേവറിനെ പുറത്താക്കിയത്. മലേവാർ 73 റൺസ് എടുത്തു. ഇപ്പോൾ 100 റൺസുമായി കരുൺ നായരും റൺ എടുക്കാതെ യാഷ് റാത്തോഡും ക്രീസിൽ നിൽക്കുന്നു. കരുൺ നായറിന്റെ 23ആം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആണിത്.

കരുൺ – മലേവാർ കൂട്ടുകെട്ട് കേരളത്തിന് പ്രശ്നമാകുന്നു, വിദർഭ മുന്നേറുന്നു

രഞ്ജി ട്രോഫി ഫൈനൽ നാലാം റൗണ്ടിൽ. വിദർഭയ്ക്ക് നല്ല തുടക്കം. ലഞ്ചിന് പിരിയുമ്പോൾ അവർ രണ്ടാം ഇന്നിംഗ്സിൽ 90-2 എന്ന നിലയിൽ ആണ്. അവർക്ക് 130 റൺസിന്റെ ലീഡ് ഇപ്പോൾ ആയി.

വിദർഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ അത്ര നല്ല തുടക്കം ആയിരുന്നില്ല. അവർക്ക് 7 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 2 വികറ്റുകൾ നഷ്ടമായി. 1 റൺസ് എടുത്ത പാർഥ് രാഖടെയെ ജലജ് സക്സേന തന്റെ ആദ്യ ബൗളിൽ തന്നെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ നിധീഷ് 5 റൺസ് എടുത്ത ധ്രുവ് ഷോറെയെയും പുറത്താക്കി.

എന്നാൽ ഇതിനു ശേഷം കരുൺ നായർ – ഡാനിഷ് മലേവാർ കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് വില്ലനായി വന്നു. അവർ വിദർഭയുടെ ഇന്നിംഗ്സ് പടുത്തു. 33ൽ നിൽക്കെ കരുൺ നായറിനെ പുറത്താക്കാൻ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ഏദന്റെ പന്തിൽ അക്ഷയ് ചന്ദ്രൻ ഒരു അനായാസ ക്യാച്ച് സ്ലിപ്പിൽ വിട്ടു കളഞ്ഞു. ഇപ്പോൾ 42 റൺസുമായി കരുൺ നായരും 38 റൺസുമായി ഡാനിഷും ക്രീസിൽ നിൽക്കുന്നു.

ഒരു സീസണിൽ 69 വിക്കറ്റ്! ഹർഷ് ദുബെ രഞ്ജി ട്രോഫി റെക്കോർഡ് തകർത്തു

അശുതോഷ് അമൻ്റെ 68 വിക്കറ്റ് നേട്ടം മറികടന്ന് ഒരു രഞ്ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോർഡ് വിദർഭയുടെ ഹർഷ് ദുബെ സ്വന്തമാക്കി. ഇതുവരെ സീസണിൽ 69 വിക്കറ്റുകൾ ദുബെ വീഴ്ത്തി. ഒപ്പം 400ൽ അധികം റൺസും ദൂബെ ഈ സീസണിൽ നേടിയിട്ടുണ്ട്.

കേരളത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ ദുബെ മൂന്ന് വിക്കറ്റുകൾ കൂടി തൻ്റെ ടാലിയിൽ ചേർത്താണ് റെക്കോർഡ് കുറിച്ചത്. വിദർഭക്ക് ആദ്യ ഇന്നിംഗ്സ് ലീഡ് നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി.

Most wickets in a Ranji Trophy season :

69* – Harsh Dubey in 2024/25
68 – Ashutosh Aman in 2018/19
67 – Jaydev Unadkat in 2019/20
64 – Bishan Singh Bedi in 1974/75
62 – Dodda Ganesh in 1998/99
62 – Kanwaljit Singh in 1999/00

രഞ്ജി ട്രോഫി; കേരളം ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങി

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. മൂന്നാം ദിനം അവസാന സെഷനിൽ കേരളം 342 റൺസിന് ഓളൗട്ട് ആയി. വിദർഭയുടെ ആദ്യ ഇന്നിങ്സ് സ്കോർ ആയ 379ന് 37 റൺസ് പിറകിൽ ആണ് കേരളം വീണത്‌. ആദ്യ ഇന്നിംഗ് ലീഡ് നേടിയത് കൊണ്ട് തന്നെ കളി സമനിലയിൽ ആയാൽ വിദർഭ ആകും കിരീടം ഉയർത്തുന്നത്.

ഇന്ന് 131-3 എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളം നല്ല രീതിയിൽ ബാറ്റു ചെയ്യുകയാണ്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഇന്നിംഗ്സ് കേരളത്തിന് കരുത്തായി. എന്നാൽ സച്ചിൻ ബേബി പോയതോടെ കേരളത്തിന്റെ പ്രതീക്ഷ തകർന്നു.

ഇന്ന് ആദ്യ സെഷനിൽ ആദിത്യ സർവതെ 79 റൺസ് എടുത്ത ശേഷം പുറത്തായി. ഹർഷ് ദൂബെയുടെ പന്തിൽ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തിൽ നിന്ന് 10 ബൗണ്ടറി ഉൾപ്പെടെ ആണ് സർവതെ 79 റൺസ് നേടിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തിൽ സൽമാൻ നിസാർ ഔട്ടായി. 21 റൺസ് അണ് സൽമാൻ നിസാർ എടുത്തത്.

അസറുദ്ദീൻ 34 റൺസ് എടുത്തു നിൽക്കെ എം ബി ഡബ്ല്യു ആയി. റിവ്യൂ ചെയ്തെങ്കിലും അമ്പയർസ് കോളിൽ ഔട്ട് തന്നെ വിധിച്ചു. എങ്കിലും ജലജ് സക്സേനക്ക് ഒപ്പം ചേർന്ന് സച്ചിൻ ബേബി ടീമിന്റെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. 98 റൺസിൽ നിൽക്കെ സച്ചിൻ ബേബി ഒരു അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി.

അപ്പോൾ കേരളം 55 റൺസിന് പിറകിൽ ആയിരുന്നു. ജലജ് സക്സേനക്ക് ഒപ്പം ഏദൻ ആപ്പിൾ ചേർന്നു. 28 റൺസ് എടുത്ത് ജലജ് സക്സേന പുറത്തായി. അപ്പോൾ കേരളത്തിന് 42 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. പിന്നാലെ 1 റൺ എടുത്ത് നിധീഷും ഔട്ട് ആയി. താമസിയാതെ ഏദൻ ആപ്പിളും പുറത്തായതോടെ കേരള ഇന്നിംഗ്സ് അവസാനിച്ചു.

സച്ചിൻ ബേബിക്ക് 2 റണ്ണിന് സെഞ്ച്വറി നഷ്ടം

രഞ്ജി ട്രോഫി ഫൈനലിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം. ഇന്ന് മൂന്നാം സെഷനിൽ ഒരു കൂറ്റൻ അടിക്ക് ശ്രമിച്ചാണ് സച്ചിൻ ബേബി സെഞ്ച്വറിക്ക് 2 റൺസ് മുമ്പ് നഷ്ടമായത്. സച്ചിൻ ബേബിയുടെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ആകുമായിരുന്നു ഇത്. സച്ചിൻ ബേബിയുടെ 100ആം ഫസ്റ്റ് ക്ലാസ് മത്സരവുമായിരുന്നു ഇത്.

ഇന്ന് 235 പന്തിൽ നിന്നാണ് സച്ചിൻ ബേബി 98 റൺസ് എടുത്തത്.. 10 ബൗണ്ടറികൾ സച്ചിൻ ബേബിയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഈ സീസണിൽ തുടക്കത്തിൽ ഫോമിൽ അല്ലാതിരുന്ന സച്ചിൻ നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയർന്നു. സെമിയിൽ അർധ സെഞ്ച്വറിയുമായും സച്ചിൻ തിളങ്ങിയിരുന്നു.

കേരളം ഇപ്പോൾ 342-7 എന്ന നിലയിൽ ആണ്. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 55 റൺസ് പിറകിലാണ് കേരളം.

രഞ്ജി ട്രോഫി; കേരളം പൊരുതുന്നു, ലീഡ് നേടാൻ ഇനി 81 റൺസ്

രഞ്ജി ട്രോഫി ഫൈനലിൽ മൂന്നാം ദിനം കളി ചായക്ക് പിരിയുമ്പോൾ കേരളം 298-6 എന്ന നിലയിൽ. ഇന്ന് 131-3 എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളം നല്ല രീതിയിൽ ബാറ്റു ചെയ്യുകയാണ്. ആദ്യ സെഷനിൽ നിർണായകമായ 2 വിക്കറ്റുകൾ നഷ്ടമായി എങ്കിലും രണ്ടാം സെഷനിൽ അസറുദ്ദീനും സച്ചിൻ ബേബിയും കൂട്ടുകെട്ട് പടുത്തത് കേരളത്തിന് ആശ്വാസം ആയി. കേരളം ഇപ്പോൾ വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 81 റൺസ് പിറകിലാണ്.

ഇന്ന് ആദ്യ സെഷനിൽ ആദിത്യ സർവതെ 79 റൺസ് എടുത്ത ശേഷം പുറത്തായി. ഹർഷ് ദൂബെയുടെ പന്തിൽ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തിൽ നിന്ന് 10 ബൗണ്ടറി ഉൾപ്പെടെ ആണ് സർവതെ 79 റൺസ് നേടിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തിൽ സൽമാൻ നിസാർ ഔട്ടായി. 21 റൺസ് അണ് സൽമാൻ നിസാർ എടുത്തത്.

അസറുദ്ദീൻ 34 റൺസ് എടുത്തു നിൽക്കെ എം ബി ഡബ്ല്യു ആയി. റിവ്യൂ ചെയ്തെങ്കിലും അമ്പയർസ് കോളിൽ ഔട്ട് തന്നെ വിധിച്ചു.

ഇപ്പോൾ 82 റൺസുമായി സച്ചിൻ ബേബിയയും 11 റൺസുമായി ജലജ് സക്സേനയും ആണ് ക്രീസിൽ ഉള്ളത്. 108 പന്തിൽ നിന്നാണ് സച്ചിൻ ബേബി അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. സച്ചിൻ ബേബി ഇതുവരെ 211 പന്തിൽ നിന്ന് 82 റൺസ് എടുത്തു.

രഞ്ജി ട്രോഫി, കേരളത്തിന് 5 വിക്കറ്റുകൾ നഷ്ടം, ലീഡ് നേടാൻ ഇനിയും 160 റൺസ്

രഞ്ജി ട്രോഫി ഫൈനലിൽ മൂന്നാം ദിനം കളി ലഞ്ചിന് പിരിയുമ്പോൾ കേരളം 219/5 എന്ന നിലയിൽ. ഇന്ന് 131-3 എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളം 88 റൺസ് കൂടെ ചേർത്തു. പക്ഷെ കേരളത്തിന് നിർണയകമായ 22 വിക്കറ്റുകൾ നഷ്ടമായി. കേരളം ഇപ്പോൾ വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 160 റൺസ് പിറകിലാണ്.

ആദിത്യ സർവതെ 79 റൺസ് എടുത്ത ശേഷമാണ് പുറത്തായത്. ഹർഷ് ദൂബെയുടെ പന്തിൽ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തിൽ നിന്ന് 10 ബൗണ്ടറി ഉൾപ്പെടെ ആണ് സർവതെ 79 റൺസ് നേടിയത്.

ഇപ്പോൾ 52 റൺസുമായി സച്ചിൻ ബേബിയാണ് ക്രീസിൽ ഉള്ളത്. 108 പന്തിൽ നിന്നാണ് സച്ചിൻ ബേബി അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തിൽ സൽമാൻ നിസാർ ഔട്ടായി. 21 റൺസ് അണ് സൽമാൻ നിസാർ എടുത്തത്.

Exit mobile version