സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് രാഹുൽ ദ്രാവിഡ് മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ

ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. വിസ്ഡൺ മാഗസിൻ നടത്തിയ വോട്ടെടുപ്പിലാണ് സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് രാഹുൽ ദ്രാവിഡ് മികച്ച ടെസ്റ്റ് താരമായത്. രാഹുൽ ദ്രാവിഡിന് 52% വോട്ട് ലഭിച്ചപ്പോൾ സച്ചിൻ ടെണ്ടുൽക്കറിന് 48% വോട്ട് മാത്രമാണ് ലഭിച്ചത്.

സച്ചിൻ ടെണ്ടുൽക്കറിനെയും രാഹുൽ ദ്രാവിഡിനെയും കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കറുമായിരുന്നു അവസാന നാല് സ്ഥാനത്ത് ഉണ്ടായിരുന്നത്. മൂന്നാം സ്ഥാനം നേടിയത് സുനിൽ ഗാവസ്‌കറാണ്. 16 ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിയാണ് വിസ്ഡൻ വോട്ടിങ് സംഘടിപ്പിച്ചത്.

തനിക്ക് സംശയം ഉള്ളപ്പോഴെല്ലാം രാഹുൽ ദ്രാവിഡിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സഞ്ജു സാംസൺ

ക്രിക്കറ്റിൽ തനിക്ക് സംശയമുള്ള സമയങ്ങളിൽ എല്ലാം താൻ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ വിളിക്കാറുണ്ടെന്ന് കേരള രഞ്ജി താരം സഞ്ജു സാംസൺ. തന്റെ 18മത്തെ വയസ്സിൽ തന്നെ രാഹുൽ ദ്രാവിഡുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി താൻ കാണുന്നുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഒരു യുവതാരവുമായി എങ്ങനെ ആശയ വിനിമയം നടത്തണമെന്ന കാര്യം രാഹുൽ ദ്രാവിഡിന് അറിയാമെന്നും സഞ്ജു സാംസൺ പറഞ്ഞു. ഒരു ടൂർണമെന്റിന് എങ്ങനെ ഒരുങ്ങണമെന്നും ജീവിതത്തിൽ വിജയത്തെയും തോൽവിയെയും എങ്ങനെ അഭിമുഖീകരിക്കണമെന്നതും രാഹുൽ ദ്രാവിഡ് തനിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. ഇന്ത്യൻ ടീമിലെ മുഴുവൻ യുവതാരങ്ങളും രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് വളർന്നെതന്നും സഞ്ജു സാംസൺ പറഞ്ഞു.

2013ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ സ്വന്തമാക്കുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സായിരുന്നു. അന്ന് രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാനുള്ള ഭാഗ്യവും സഞ്ജു സാംസണ് ലഭിച്ചിരുന്നു.

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിനെ വിലമതിക്കുന്നുണ്ടെന്ന് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിനെ വളരെയധികം വിലമതിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ക്രിക്കറ്റിൽ യഥാർത്ഥ ബഹുമാനം ടെസ്റ്റ് ക്രിക്കറ്റിലെ വിജയത്തിൽ നിന്നാണ് വരുന്നതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ഒരു ക്രിക്കറ്റെർ എന്ന നിലയിൽ വിരാട് കോഹ്‌ലി വളർന്നുവരുന്ന താരങ്ങൾക്ക് മാതൃകയാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. സാധാരണ ഏകദിന ക്രിക്കറ്റിൽ ഉണ്ടാവുന്ന സമ്മർദ്ദമല്ല ടെസ്റ്റിലെ സമ്മർദമെന്നും ടെസ്റ്റ് ക്രിക്കറ്റിലെ സമ്മർദ്ദം കൂടുതലാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

അതെ സമയം ടി20 ക്രിക്കറ്റ് കളിക്കാനും മികച്ച പ്രതിഭ വേണമെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. ഒരു ശക്തനായ കളിക്കാരനെ ഇറക്കിയാൽ ടി20യിൽ മികച്ച ഷോട്ടുകൾ കളിക്കാൻ കഴിയില്ലെന്നും അതിന് മികച്ച ടെക്‌നിക് വേണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.  ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ പ്രതിരോധം മാത്രമല്ലെന്നും ആധുനിക ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്നവർ താൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

“ദ്രാവിഡിനെതിരെയും ലക്ഷ്മണിനെതിരെയും ബൗൾ ചെയ്യാൻ ഭയമായിരുന്നു”

ദുലീപ് ട്രോഫിയിൽ മുൻ ഇന്ത്യൻ താരങ്ങളായ രാഹുൽ ദ്രാവിഡിനെതിരെയും വി.വി.എസ് ലക്ഷ്മണിനെതിരെയും ബൗൾ ചെയ്യാൻ തനിക്ക് ഭയമായിരുന്നെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. തന്റെ കരിയറിന്റെ തുടക്കത്തിൽ ദുലീപ് ട്രോഫി മത്സരത്തിൽ ദ്രാവിഡിനെതിരെയും ലക്ഷ്മണിനെതിരെയുമാണ് ബൗൾ ചെയ്യേണ്ടത് എന്നറിഞ്ഞപ്പോൾ താൻ ഭയപെട്ടുവെന്നും ഉമേഷ് യാദവ് പറഞ്ഞു.

ഇത്രയും സമ്മർദ്ദ ഘട്ടത്തിൽ മികച്ച സ്പെൽ എറിയാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഉമേഷ് യാദവ് പറഞ്ഞു. അന്നത്തെ സൗത്ത് സോൺ മത്സരത്തിൽ താൻ അഞ്ച് വിക്കറ്റ് നേടുകയും മത്സരത്തിൽ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും വിക്കറ്റ് നേടുകയും ചെയ്തത് തന്റെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്‌തെന്ന് ഉമേഷ് യാദവ് പറഞ്ഞു.

എല്ലാവർക്കും കഠിനമായ ജീവിതമാണെന്നും ആർക്കും കാര്യങ്ങൾ എളുപ്പമല്ലെന്നും ഉമേഷ് യാദവ് പറഞ്ഞു. എന്നാൽ ജീവിതത്തിൽ സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ച് പ്രവർത്തിച്ചാൽ ജയം തേടിയെത്തുമെന്നും ഉമേഷ് യാദവ് പറഞ്ഞു.

ദുലീപ് ട്രോഫിയില്‍ ദ്രാവിഡിനും ലക്ഷ്മണിനും എതിരെ പന്തെറിയാനായത് തന്റെ വഴിത്തിരിവായി

ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ ദുലീപ് ട്രോഫിയില്‍ നേടാനായത് തന്റെ കരിയറിലെ വഴിത്തിരിവായെന്ന് പറഞ്ഞ് ഉമേഷ് യാദവ്. വിദര്‍ഭയ്ക്ക് വേണ്ടി തന്നെ കളിക്കുവാന്‍ തിരഞ്ഞെടുത്തതിന് ഒരു കാരണം തന്റെ പേസ് ആയിരുന്നു, എന്നാല്‍ താന്‍ ഒരിക്കലും കൃത്യതയോടെ സ്ഥിരമായി പന്തെറിഞ്ഞില്ല. എന്നാല്‍ ദുലീപ് ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡ് വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെ പന്തെറിയുവാനായത് വഴിത്തിരിവായെന്ന് ഉമേഷ് വ്യക്തമാക്കി.

അന്നത്തെ മത്സരത്തില്‍ തനിക്ക് അഞ്ച് വിക്കറ്റാണ് നേടാനായത്. അതില്‍ ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും വിക്കറ്റുണ്ടായിരുന്നു. സമ്മര്‍ദ്ദത്തിലായിരുന്നു തന്റെ മികച്ച സ്പെല്ലെന്നും താന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു ഈ പ്രകടനം എന്ന് ഉമേഷ് യാദവ് വ്യക്തമാക്കി. സൗത്ത് സോണിന് വേണ്ടി താന്‍ അന്ന് അഞ്ച് വിക്കറ്റ് നേടി. അതിന് ശേഷം തനിക്ക് വളരെ അധികം ആത്മവിശ്വാസം ഉണ്ടായെന്നും ഉമേഷ് സൂചിപ്പിച്ചു.

“ക്രിക്കറ്റിലെ ഏറ്റവും ആത്മാർത്ഥത കൂടിയ വിദ്യാർത്ഥിയാണ് രാഹുൽ ദ്രാവിഡ്”

മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മൺ. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും ആത്മാർത്ഥ കൂടിയ വിദ്യാർത്ഥിയാണ് രാഹുൽ ദ്രാവിഡ് എന്നാണ് വി.വി.എസ് ലക്ഷ്മൺ വിശേഷിപ്പിച്ചത്.

തനിക്ക് നേരെ വന്ന വെല്ലുവിളികളെയെല്ലാം തികഞ്ഞ ആത്മാർത്ഥയോടെ രാഹുൽ ദ്രാവിഡ് നേരിട്ടുവെന്നും താരം ആത്യന്തികമായി ഒരു ടീം മാൻ ആയിരുന്നെന്നും വി.വി.എസ് ലക്ഷ്മൺ പറഞ്ഞു. ഏകദിനത്തിൽ വിക്കറ്റ് കീപ്പറായ സമയത്തും ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ സമയത്തും അതിനെതിരെ പറ്റില്ലെന്ന് പറയാനുള്ള സാഹചര്യത്തിൽ പോലും അങ്ങേയറ്റം ഉത്സാഹത്തോടെ രാഹുൽ ദ്രാവിഡ് അത് ചെയ്തിട്ടുണ്ടെന്നും ലക്ഷ്മൺ പറഞ്ഞു.

“ദി വാൾ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് 2012ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യക്ക് വേണ്ടി 164 ടെസ്റ്റ് മത്സരങ്ങളും 344 ഏകദിന മത്സരങ്ങളും ഒരു ടി20യും രാഹുൽ ദ്രാവിഡ് കളിച്ചിട്ടുണ്ട്.

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ തുടങ്ങുന്നതിനെതിരെ രാഹുൽ ദ്രാവിഡ്

കൊറോണ വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ തുടങ്ങാനുള്ള ശ്രമത്തിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് രംഗത്ത്. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ആണ് പാക്സിതാനെതിരെയും വെസ്റ്റിൻഡീസിനെതിരെയുമുള്ള പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള ശ്രമം നടത്തുന്നത്. കൂടാതെ ഇന്ത്യക്കെതിരെയുള്ള പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള ശ്രമം ദക്ഷിണാഫ്രിക്കയും തുടങ്ങിയിരുന്നു.

എന്നാൽ കൊറോണ വൈറസ് ബാധക്ക് മരുന്ന് കണ്ടെത്തുന്നത് വരെ മത്സരം നടത്തരുതെന്ന നിലപാടാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രാഹുൽ ദ്രാവിഡിന് ഉള്ളത്. ബയോ സുരക്ഷയുള്ള ഗ്രൗണ്ടിൽ മത്സരങ്ങൾ നടത്തിയാലും ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം താരങ്ങളിൽ ഒരാൾക്ക് കൊറോണ പോസിറ്റീവ് ആയാൽ എന്താവുമെന്നും രാഹുൽ ദ്രാവിഡ് ചോദിച്ചു. ഇങ്ങനെ സംഭവിച്ചാൽ മത്സരം മുഴുവൻ നിർത്തിവെക്കേണ്ടി വരുമെന്നും മത്സരവുമായി ബന്ധപ്പെട്ട എല്ലാവരും ക്വറന്റൈൻ പോവേണ്ടി വരുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഇതോടെ ടെസ്റ്റ് മത്സരം മുടങ്ങുകയും ഇതിനായി ചിലവഴിച്ച തുകയെല്ലാം നഷ്ടത്തിലാവുകയും ചെയ്യുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ഒരു താരം കൊറോണ പോസറ്റീവ് ആയാൽ പോലും മുഴുവൻ ടൂർണമെന്റും ഗവൺമെൻറ് നിർദേശ പ്രകാരം നിർത്തിവെക്കേണ്ടി വരുമെന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നപ്പോൾ ദ്രാവിഡിന്റെ വാക്കുകൾ തുണയായി : മായങ്ക് അഗർവാൾ

രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നപ്പോൾ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ വാക്കുകളാണ് തുണയായതെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണർ മായങ്ക് അഗർവാൾ. “രഞ്ജി ട്രോഫിയിലും ഇന്ത്യ എക്ക് വേണ്ടിയും താരം ഒരുപാട് റൺസ് നേടിയിരുന്നു. ആ സമയത്ത് രാഹുൽ ദ്രാവിഡിയുമായി സംസാരിച്ചു. ഇത്ര റൺസ് നേടിയിട്ടും താൻ എന്ത് കൊണ്ട് ഇന്ത്യൻ ടീമിൽ എത്തുന്നില്ലെന്ന് അന്ന് ഞാൻ രാഹുൽ ദ്രാവിഡിനോട് ചോദിച്ചു” മായങ്ക് അഗർവാൾ പറഞ്ഞു.

എന്നാൽ ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിക്കുന്നതിന് നിന്റെ കയ്യിലുള്ള കാര്യമല്ലെന്നും നീ ഒരുപാട് കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് രാഹുൽ ദ്രാവിഡ് പറഞ്ഞുവെന്ന് അഗർവാൾ വെളിപ്പെടുത്തി. ടീമിൽ നിന്ന് വീണ്ടും പുറത്താവുമോ എന്ന ഭയത്തോടെ താൻ ജീവിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും മായങ്ക് അഗർവാൾ പറഞ്ഞു. ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്ന സമയത്ത് രാഹുൽ ദ്രാവിഡിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും മായങ്ക് അഗർവാൾ പറഞ്ഞു.

തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ തനിക്ക് അവസരം ലഭിച്ചപ്പോൾ താൻ രാഹുൽ ദ്രാവിഡിനെ വിളിച്ച് അത് അറിയിച്ചുവെന്നും അഗർവാൾ പറഞ്ഞു. 2018ൽ ഓസ്‌ട്രേലിയക്കെതിരായ പാരമ്പരയിലാണ് മായങ്ക് അഗർവാൾ ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത്.

തന്നെ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് ടീമിലേക്ക് തിരഞ്ഞെടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി സഞ്ജു സാംസണ്‍

തന്നെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ കളിക്കുവാന്‍ അവസരം നല്‍കിയതിന് സഞ്ജു സാംസണ്‍ നന്ദി പറയുന്നത് രാഹുല്‍ ദ്രാവിഡിനോടാണ്. പണ്ട് ടീമില്‍ ട്രയല്‍സ് നടത്തിയ അവസരത്തില്‍ താനും അതില്‍ പങ്കെടുത്തുവെന്നും അന്ന് ട്രയല്‍സിന്റെ രണ്ടാം ദിവസം രാഹുല്‍ ദ്രാവിഡ് തന്നോട് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുവാന്‍ താല്പര്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. അന്ന് ടീമിന്റെ നായകനായിരുന്നു രാഹുല്‍ ദ്രാവിഡ്.

ടീമിലെത്തി ആദ്യ ആറ് മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പിന്നീട് പതുക്കെ തന്റെ പ്രകടനങ്ങളിലൂടെ സഞ്ജു തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ടീമിലെ തന്നെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. തന്റെ 18ാം വയസ്സിനുള്ള ഐപിഎല്‍ അര്‍ദ്ധ ശതകം നേടിയ സഞ്ജു ഈ നേട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 2013ല്‍ മാറി.

രാഹുല്‍ ദ്രാവിഡ് താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും എളിമയുള്ള താരമാണെന്നും രാഹുല്‍ സാറിനോടൊപ്പം 2013ല്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് സ്വപ്നം പോലെയാണ് തോന്നുന്നതെന്നും സഞ്ജു വ്യക്തമാക്കി. തനിക്ക് ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചില്ലെങ്കിലും സീനിയര്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഷെയിന്‍ വാട്സണ്‍, ബ്രാഡ് ഹോഡ്ജ് എന്നിവരുമായി സംസാരിക്കുവാനും അടുത്തിടപഴകുവാനും തനിക്ക് സാധിച്ചുവെന്നും സഞ്ജു പറഞ്ഞു.

രാഹുല്‍ ദ്രാവിഡുമായി താന്‍ ഇന്നും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എന്തെങ്കിലും സഹായം ആവശ്യപ്പെട്ട് വിളിച്ചാല്‍ യാതൊരു മടിയുമില്ലാതെ ഇന്ത്യന്‍ ഇതിഹാസം തന്നെ സഹായിക്കാറുണ്ടെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

ഞാന്‍ ഒരു മണിക്കൂര്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍, വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ചോളൂ, റാവല്‍പിണ്ടിയിലെ രാഹുല്‍ ദ്രാവിഡിന്റെ ആ പ്രവചനം

2004ലെ ഇന്ത്യ പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ ടെസ്റ്റില്‍ ഒട്ടനവധി അവിസ്മരണീയ പ്രകടനങ്ങള്‍ പരമ്പരയില്‍ പിറന്നിരുന്നു. മുള്‍ട്ടാനില്‍ വിരേന്ദര്‍ സേവാഗ് ട്രിപ്പിള്‍ സെഞ്ചറി നേടുകയും ഇര്‍ഫാന്‍ പത്താന്‍, ബാലാജി, അനില്‍ കുംബ്ലെ എന്നിവര്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പ്രകടനം പുറത്തെടുക്കുക ഒക്കെ ചെയ്തുവെങ്കിലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുവാന്‍ സഹായിച്ചത് റാവല്‍പിണ്ടിയിലെ രാഹുല്‍ ദ്രാവിഡിന്റെ ഇന്നിംഗ്സ് ആയിരുന്നു.

പരമ്പര 2-1ന് ഇന്ത്യ ജയിച്ചപ്പോള്‍ ദ്രാവിഡ് ടെസ്റ്റില്‍ 270 റണ്‍സാണ് നേടിയത്. മൂന്നാമത്തെ ടെസ്റ്റിലേക്ക് കടക്കുമ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതമാണ് ജയിച്ചിരുന്നത്. ഒന്നാം ദിവസം 15 റണ്‍സിന് പുറത്താകാതെ തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് എത്തിയ ദ്രാവിഡ് പറഞ്ഞത്. താന്‍ നാളെ ഒരുമണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ചാല്‍ വലിയൊരു ഇന്നിംഗ്സ് പുറത്ത് വരുമെന്നാണ്.

പരമ്പരയില്‍ അതുവരെ 6, 33, 0 എന്നിങ്ങനെയായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ പ്രകടനം. റാവല്‍പിണ്ടി എക്സ്പ്രസ്സ് ഫോമിലുള്ള വിരേന്ദര്‍ സേവാഗിനെ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു. പാക്കിസ്ഥാനെ ആദ്യ ദിവസം 224 റണ്‍സിന് പുറത്താക്കിയ ശേഷം ശേഷിക്കുന്ന ഏതാനും ഓവറുകള്‍ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഇന്ത്യയ്ക്ക് മുന്നില്‍.

സേവാഗിനെ നഷ്ടമായെങ്കിലും പാര്‍ത്ഥിവും ദ്രാവിഡും ചേര്‍ന്ന് ഒന്നാം ദിവസം അധികം വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചു. പിന്നീട് അന്നേ ദിവസം രാത്രി ഭക്ഷണത്തിന് പോയ ദ്രാവിഡിനോട് ചില പത്രപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി സമീപിച്ചപ്പോളാണ് താരം ഇപ്രകാരമുള്ള പ്രവചനം നടത്തിയത്.

താന്‍ നാളെ ഒരു മണിക്കൂര്‍ അതിജീവിച്ചാല്‍ വലിയൊരു ഇന്നിംഗ്സ് പുറത്തെടുക്കുമെന്നാണ് ദ്രാവിഡ് അന്ന് പറഞ്ഞത്. പറഞ്ഞത് പോലെ ദ്രാവിഡിന്റെ 270 റണ്‍സിന്റെ ബലത്തോടെ ഇന്ത്യ 600 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സിലും 245 റണ്‍സിന് പുറത്തായ പാക്കിസ്ഥാന്‍ പരമ്പര അടിയറവ് വയ്ക്കുകയായിരുന്നു. ഇന്നിംഗ്സിന്റെയും 131 റണ്‍സിന്റെയും വിജയവുമായി ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ – അനില്‍ കുംബ്ലെ – ആര്‍പി സിംഗ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന കാര്യത്തില്‍ പലരും പല അഭിപ്രായങ്ങള്‍ പറയുമെങ്കിലും സൗരവ് ഗാംഗുലിയും എംഎസ് ധോണിയുമാണ് ഈ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുകയെന്നതാവും ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇപ്പോള്‍ ആര്‍പി സിംഗ് തന്റെ അഭിപ്രായത്തില്‍ താന്‍ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്‍ അത് അനില്‍ കുംബ്ലെയാണെന്നാണ്. നേരത്തെ ഗൗതം ഗംഭീറും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

ഒരു ബൗളറുടെ മനസ്സ് മനസ്സിലാക്കുന്ന ക്യാപ്റ്റനായിരുന്നു കുംബ്ലെ എന്നാണ് ആര്‍പി സിംഗ് പറഞ്ഞത്. തന്റെ ഏഴ് ടെസ്റ്റുകളുടെ കരിയറില്‍ തനിക്ക് തോന്നിയത് ഇതാണെന്നും ആര്‍പി സിംഗ് പറഞ്ഞു. സൗരവ് ഗാംഗുലിയെക്കുറിച്ചും പ്രത്യേക പരാമര്‍ശം നടത്തിയ ആര്‍പി സിംഗ് മോശം സമയത്ത് ഗാംഗുലി താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്നും പറഞ്ഞു.

ഓരോ ക്യാപ്റ്റന്മാരും ഓരോ തരത്തിലാണെന്നും താന്‍ വളരെക്കുറച്ച് മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും കുംബ്ലെ ഒരു ബൗളറുടെ മനസ്സ് മനസ്സിലാക്കിയിരുന്നത് അദ്ദേഹവും ഒരു ബൗളര്‍ ആയതിനാലാണെന്ന് ആര്‍പി സിംഗ് പറഞ്ഞു. താന്‍ ഇന്‍-സ്വിംഗ് എറിയാമെന്ന് പറഞ്ഞാല്‍ വേണ്ട ഔട്ട് സ്വിംഗ് എറിയുവാന്‍ കുംബ്ലെ പറയുമായിരുന്നുവെന്നും ഒരു ബാറ്റ്സ്മാനായ രാഹുല്‍ ദ്രാവിഡ് അത് ചെയ്യുകയില്ലായിരുന്നുവെന്നും ആര്‍പി സിംഗ് പറഞ്ഞു. ദ്രാവിഡിന് ഒരു ബൗളറെ ബുദ്ധിമുട്ടിക്കാനെ അറിയുമായിരുന്നുള്ളുവെന്നും ആര്‍പി പറഞ്ഞു.

പന്തിന്റെ കളി കാണുമ്പോള്‍ തനിക്ക് യുവരാജിനെയും സേവാഗിനെയും ഓര്‍മ്മ വരുന്നു

ഋഷഭ് പന്ത് കളിക്കുന്നത് കാണുമ്പോള്‍ തനിക്ക് യുവരാജ് സിംഗിനെയും വിരേന്ദര്‍ സേവാഗിനെയും ഓര്‍മ്മ വരുന്നുവെന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. താരം ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ യുവരാജും സേവാഗുമെല്ലാം ഗ്രൗണ്ടില്‍ സൃഷ്ടിക്കുന്ന പ്രഭാവമാണെ് ഉണ്ടാകുന്നതെന്ന് റെയ്ന പറഞ്ഞു. അത് പോലെ തന്നെ ദ്രാവിഡിന്റെ ഫ്ലിക്ക് പോലെയാണ് പന്തിന്റെ ഫ്ലിക്കെന്നും റെയ്‍ന വ്യക്തമാക്കി.

പന്ത് മികച്ച ഫോമിലുള്ളപ്പോള്‍ പിടിച്ച് കെട്ടുവാന്‍ പാടുള്ള താരമാണെന്ന് പല മുന്‍ ഇന്ത്യന്‍ മഹാരഥന്മാരെയും താരം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് റെയ്‍ന വ്യക്തമാക്കി. പന്തിനെ ധോണിയുടെ പകരക്കാരനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഇപ്പോള്‍ കീപ്പിംഗ് ദൗത്യം കെഎല്‍ രാഹുലിനെയാണ് ടീം മാനേജ്മെന്റ് ഏല്പിച്ചിരിക്കുന്നത്.

Exit mobile version