സ്റ്റെർലിംഗ് വീണ്ടും ചെൽസി സ്ക്വാഡിൽ നിന്ന് പുറത്ത്

സ്റ്റെർലിംഗ് വീണ്ടും ചെൽസി ടീമിൽ നിന്ന് പുറത്ത്. യൂറോപ്പ കോൺഫറൻസ് ലീഗ് പ്ലേ ഓഫിനുള്ള എൻസോ മറെസ്കയുടെ ചെൽസി ടീമിൽ നിന്ന് റഹീം സ്റ്റെർലിംഗിനെ ഒഴിവാക്കി. വ്യാഴാഴ്ച ആദ്യ പാദത്തിൽ ചെൽസി സെർവെറ്റിനെ നേരിടാൻ ഇരിക്കുകയാണ്. എന്നാൽ യുവേഫയ്ക്ക് സമർപ്പിച്ച മാച്ച് സ്ക്വാഡിൽ സ്റ്റെർലിംഗിന് സ്ഥാനമില്ല.

ബെൻ ചിൽവെൽ, വെൽസി ഫൊഫാന, ടോസിൻ അദരബിയോയോ എന്നിവരും സ്ക്വാഡിൽ ഇല്ല. ആദ്യ പാദം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആകും നടക്കുക, രണ്ടാമത്തേത് ഓഗസ്റ്റ് 29 ന് സ്വിറ്റ്സർലൻഡിലും നടക്കും.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ അവരുടെ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിലും മാരെസ്ക സ്റ്റെർലിംഗിനെ ഉൾപ്പെടുത്തിയിരുന്നില്ല.

സ്റ്റെർലിംഗിനെ തനിക്ക് വേണം, പക്ഷെ സ്ക്വാഡിൽ എല്ലാവരെയും ഉൾകൊള്ളിക്കാൻ സ്ഥലമില്ല – ചെൽസി പരിശീലകൻ

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ തങ്ങളുടെ പ്രീമിയർ ലീഗ് 2024-2025 സീസൺ ഓപ്പണറിനുള്ള ടീമിൽ നിന്ന് റഹീം സ്റ്റെർലിംഗിനെ ഒഴിവാക്കാനുള്ള തീരുമാനത്തെ ചെൽസി മാനേജർ എൻസോ മരെസ്ക വ്യക്തത വരുത്തി. തീർത്തും ടാക്റ്റികൽ ഡിസിഷൻ ആയിരുന്നു ഇതെന്ന് മരെസ്ക പറഞ്ഞു. ഇന്നലെ സിറ്റിക്ക് എതിരെ ഇറങ്ങിയ ടീമിൽ സ്റ്റെർലിംഗ് ഉണ്ടായിരുന്നില്ല.

“എനിക്ക് റഹീം സ്റ്റെർലിംഗ് വേണം, ഞങ്ങളുടെ പക്കലുള്ള 30 കളിക്കാരെയും എനിക്ക് വേണം, പക്ഷേ എല്ലാവർക്കും സ്ക്വാഡിൽ സ്ഥലമില്ല. അതിനാൽ അവരിൽ ചിലർ പുറത്ത് പോകേണ്ടി വരും,” മാരെസ്ക മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

ചെൽസി ഈ സീസണിൽ വലിയ സ്ക്വാഡുമായാണ് പ്രീമിയർ ലീഗിനെ നേരിടുന്നത്. പല വലിയ താരങ്ങൾക്കും മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഇപ്പോൾ ആകുന്നില്ല. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ കുറച്ചു താരങ്ങളെ എങ്കിലും വിൽക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ചെൽസി.

ഉസൈന്‍ ബോള്‍ട്ട് കോവിഡ് പോസിറ്റീവ്, ജന്മദിന ആഘോഷത്തില്‍ പങ്കെടുത്തവരില്‍ റഹീം സ്റ്റെര്‍ലിംഗും

ഒളിമ്പിക്സ് ജേതാവും അതിവേഗ ഓട്ടക്കാരനുമായ ഉസൈന്‍ ബോള്‍ട്ട് കോവിഡ് പോസിറ്റ്. കഴിഞ്ഞ ദിവസം തന്റെ ജന്മദിന ആഘോഷങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. താരം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച 34 വയസ്സ് തികഞ്ഞ താരതത്തിനായി സുഹൃത്തുക്കളാണ് പാര്‍ട്ടി ഒരുക്കിയത്. ഫുട്ബോള്‍ താരം റഹീം സ്റ്റെര്‍ലിംഗ്, ലിയോണ്‍ ബെയ്‍ലി എന്നിവരും ചടങ്ങില്‍ അതിഥിയായിരുന്നു. 2017ല്‍ ട്രാക്കില്‍ നിന്ന് താരം റിട്ടയര്‍ ചെയ്യുകയായിരുന്നു. 100 മീറ്റര്‍, 20 മീറ്റര്‍ ഓട്ടത്തില്‍ എട്ട് തവണ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള താരമാണ് ഉസൈന്‍ ബോള്‍ട്ട്.

Exit mobile version