പ്രളയ ബാധിതർക്ക് താങ്ങായി നദാൽ

സ്‌പെയിനിലെ പ്രളയബാധിതർക്ക് താമസിക്കാൻ ഇടം ഒരുക്കി റാഫേൽ നദാൽ മാതൃകയായി. ലോകത്തിലെ തന്നെ ഒന്നാം നമ്പർ അക്കാദമികളിൽ ഒന്നായ നദാൽ ടെന്നീസ് അക്കാദമിയിൽ താമസിക്കാൻ പ്രളയ ബാധിതർക്ക് ഇടം അനുവദിച്ചാണ് ഈ ഇടം കയ്യൻ ലോകത്തിന് മാതൃകയായത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതാകുകയും, കുറച്ച് പേർ മരണപ്പെട്ടിട്ടുമുണ്ട്.

അക്കാദമിയിൽ താമസിക്കാൻ ഉള്ള ക്ഷണം സോഷ്യൽമീഡിയ വഴി നദാലിന്റെ പ്രൊഫൈലുകളിൽ നിന്ന് ഷെയർ ചെയ്തിട്ടുമുണ്ട് താരം. റോജർ ഫെഡററെ പോലെ സാമൂഹ്യസേവനങ്ങൾക്ക് വേണ്ടി ഫൗണ്ടേഷനും ഈ ഒന്നാം നമ്പർ താരത്തിന്റെ പേരിലുണ്ട്.

ഫെഡറർ എല്ലാം തികഞ്ഞവനെന്ന് നദാൽ

റോജർ ഫെഡറർ എല്ലാം തികഞ്ഞ ഗ്രാൻഡ്സ്ലാം ചാമ്പ്യനെന്ന് ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ. സ്കൈ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് നദാൽ കോർട്ടിലെ തന്റെ എതിരാളിയെ വാനോളം പുകഴ്ത്തിയത്. നദാലിന്റെ വാക്കുകളിലൂടെ ‘ഫെഡറർക്ക് വലിയ സർവുകളുണ്ട്, ഏറ്റവും മികച്ച ഫോർഹാന്റുകളിൽ ഒന്ന്, കോർട്ട് മൂവ്മെന്റ്സിൽ അസാമാന്യ വൈഭവം ഇതിനോടൊക്കെ ഒപ്പം അതിസുന്ദരമായ ശൈലിയും’ എല്ലാം തികഞ്ഞ് ഒരാൾക്ക് ലഭിക്കുന്നത് വിരളമാണ് അതാണ് ഫെഡററെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

റോഡ് ലേവർ കപ്പിൽ ഫെഡററും നദാലും ഒരേ ടീമിലാണ്. കഴിഞ്ഞ തവണ ചചാമ്പ്യന്മാരായതും ഇരുവരുമുള്ള ടീം യൂറോപ്പ് ആയിരുന്നു. ഇത്തവണ യുഎസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കാൽ മുട്ടിലെ പരിക്ക് മൂലം പിന്മാറേണ്ടി വന്ന നദാൽ ലേവർ കപ്പിൽ കളിക്കുന്ന കാര്യം സംശയമാണ്.

പരിക്കേറ്റ് നദാല്‍ പിന്മാറി, കലാശപ്പോരിനു ജോക്കോവിച്ചും ഡെല്‍പോട്രോയും

അർജന്റീനയുടെ ഡെൽപോട്രോ യുഎസ് ഓപ്പൺ ടെന്നീസിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരം റാഫേൽ നദാൽ മൂന്നാം സെറ്റിന് മുന്നേ പരിക്ക് മൂലം പിന്മാറിയതോടെയാണ് ഡെൽപോട്രോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കിയ ഡെൽപോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം. കാൽമുട്ടിലെ പരിക്കാണ് നദാലിന് വിനയായത്. മുൻപ് 2009 വർഷത്തിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് ഡെൽപോട്രോ. പക്ഷേ ആ വിജയത്തിന് ശേഷം പരിക്ക് മൂലം ദീർഘകാലം വിട്ടു നിൽക്കുകയും റാങ്കിങ്ങിൽ ആയിരത്തിൽ താഴെ പോവുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഫൈനൽ അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്സ്ലാം ഫൈനലാണ്.

മറുവശത്ത് പുരുഷ, വനിതാ വിഭാഗം ഫൈനലുകളിലും ജപ്പാൻ സാന്നിധ്യം എന്ന അപൂർവ്വ നേട്ടം ലക്ഷ്യമാക്കി ഇറങ്ങിയ കീ നിഷിക്കോരിയെ തകർത്ത് നൊവാക് ജോക്കോവിച്ച് ഫൈനലിൽ കടന്നു. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നോവാക്കിന്റെ വിജയം. സ്‌കോർ : 6-3,6-4,6-2. യുഎസ് ഓപ്പൺ ഫൈനൽ പ്രവേശനത്തിലൂടെ ഈ വർഷമവസാനം നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനൽസിലേക്ക് യോഗ്യത നേടുകയും ചെയ്തു സെർബിയയുടെ ഈ താരം.

പുരുഷ ഡബിൾസിൽ ഇരട്ട സഹോദരനില്ലാതെ രണ്ടാം ഗ്രാൻഡ്സ്ലാമിന്‌ ഇറങ്ങിയ മൈക്ക് ബ്രയാൻ ജാക്ക് സോക്കിനൊപ്പം രണ്ടാമത്തെ കിരീടവും സ്വന്തമാക്കി. നേരത്തേ ഈ ജോഡി വിംബിൾഡൺ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ മെലോ കുബൂത്ത് സഖ്യത്തെയാണ് അമേരിക്കൻ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോർ: 6-3,6-1.

നാടകാന്ത്യം നദാൽ

യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ ശക്തമായ പോരാട്ടത്തിൽ ഡൊമിനിക് തിമിനെ പരാജയപ്പെടുത്തി ഒന്നാം നമ്പർ താരം റാഫേൽ നദാൽ സെമിയിൽ പ്രവേശിച്ചു. ആദ്യ സെറ്റ് 0-6 എന്ന സ്കോറിന് നഷ്ടപ്പെട്ട ശേഷമായിരുന്നു നദാലിന്റെ ശക്തമായ തിരിച്ചുവരവ്. രണ്ടും മൂന്നും സെറ്റുകൾ നേടിയ സ്പാനിഷ് താരത്തിന് നാലാം സെറ്റിൽ പിഴച്ചു. പലപ്പോഴും സെറ്റുകളുടെ തുടക്കത്തിൽ തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് കോർട്ടിലെ പോരാളിയായ നദാൽ ജയിച്ചു കയറിയത്. അവസാന സെറ്റിൽ ടൈ ബ്രേക്കർ നിലവിലുള്ള ഗ്രാൻഡ്സ്ലാം ആയത് മത്സരത്തിന്റെ ദൈർഘ്യം കുറച്ചു എന്നുവേണം പറയാൻ. എങ്കിലും മത്സരം നാലു മണിക്കൂറിലധികം നീണ്ടു നിന്നു.

മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയുടെ ഇസ്‌നറെ പരാജയപ്പെടുത്തി ഡെൽപോട്രോ സെമിയിൽ കടന്നു. ആദ്യ സെറ്റ് വഴങ്ങിയ ശേഷമായിരുന്നു ഡെൽപോട്രോയുടെ വിജയം. സെമിയിൽ ഡെൽപോട്രോ നദാലിനെ നേരിടും. വനിതാ വിഭാഗത്തിൽ ഗ്രാൻഡ്സ്ലാം റെക്കോർഡിനുടമയായ സെറീന വില്ല്യംസ് പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് സെമിയിൽ പ്രവേശിച്ചു. ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ സഖ്യം പുറത്തായി.

നദാൽ × തിം ക്വാർട്ടർ

യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ ഒന്നാം നമ്പർ താരവും, ഒന്നാം സീഡുമായ റാഫേൽ നദാൽ ഡൊമിനിക് തിം നെ നേരിടും. പ്രീക്വാർട്ടർ മത്സരത്തിലും എതിരാളിക്ക് ഒരു സെറ്റ് വഴങ്ങിയ ശേഷമാണ് നദാൽ ജയിച്ചു കയറിയത്. ബാസിലാഷ്‌വിലിക്കെതിരെ 6-3,6-3,6-7,6-4 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. വിംബിൾഡൺ ഫൈനലിസ്റ്റായ കെവിൻ ആൻഡേഴ്‌സനെ നിഷ്പ്രഭനാക്കിയ പ്രകടനവുമായാണ് ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റായ ഡൊമിനിക് തിം ക്വാർട്ടറിൽ ഇടം നേടിയത്. വലിയ സർവ്വുകൾക്ക് ഉടമയായ കെവിനെ 7-5,6-2,7-6 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തിം കീഴ്പ്പെടുത്തിയത്. മറ്റ്‌ മത്സരങ്ങളിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഡെൽപോട്രോ കോറിച്ചിനെ തോൽപ്പിച്ചും, അമേരിക്കയുടെ ഇസ്‌നർ കടുത്ത മത്സരത്തിൽ കാനഡയുടെ റയോനിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നും ക്വാർട്ടറിൽ ഇടം നേടി.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ സെറീന വില്ല്യംസ്, അമേരിക്കയുടെ തന്നെ സ്റ്റീഫൻസ്, സെവസ്റ്റോവ, പ്ലിസ്‌കോവ എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് എത്തിയ കനേപ്പിയെയാണ് സെറീന മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ 6-0,4-6,6-3. മൂന്നാം സീഡായ സ്റ്റീഫൻസ് മെർട്ടെൻസിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പ്പെടുത്തിയാണ് അവസാന എട്ടിൽ ഇടം നേടിയത്.

സെറീന, നദാൽ മുന്നോട്ട്

ചേച്ചി വീനസിനെ നിർദാക്ഷിണ്യം തകർത്ത് സെറീന യുഎസ് ഓപ്പൺ ടെന്നീസിന്റെ അവസാന പതിനാറിൽ ഇടം നേടി. 6-1,6-2 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. മൂന്നാം സീഡായ സ്റ്റീഫൻസ്, സ്വിറ്റോലിന, മെർട്ടൻസ്, സെവസ്റ്റോവ എന്നിവരും അവസാന പതിനാറിൽ ഇടം നേടിയ പ്രമുഖരിൽ ഉൾപ്പെടും.

പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ് റാഫേൽ നദാൽ ശക്തമായ വെല്ലുവിളി അതിജീവിച്ച് അവസാന പതിനാറിൽ ഇടം നേടി. കാഞ്ചനോവാണ് ലോക ഒന്നാം നമ്പർ താരത്തിനെ കുഴക്കിയത്. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റിൽ ബ്രേക്ക് സ്വന്തമാക്കുകയും ചെയ്ത് അക്ഷരാർത്ഥത്തിൽ നദാലിനെ പിന്നിലാക്കിയ ശേഷമായിരുന്നു റഷ്യൻ താരം അടിയറവ് പറഞ്ഞത്. മത്സരത്തിലെ നാല് സെറ്റുകളിൽ രണ്ടും ടൈ ബ്രേക്കറിൽ ആണ് അവസാനിച്ചത്. മറ്റുള്ള മത്സരങ്ങളിൽ സ്റ്റാൻ വാവ്‌റിങ്കയെ തോൽപ്പിച്ച് റയോനിച്ചും, ഫ്രിറ്റ്സിനെ തോൽപ്പിച്ച് തിമും, ഷാപ്പവലോവിനെ തോൽപ്പിച്ച് കെവിൻ ആൻഡേഴ്‌സനും, ലജോവിച്ചിനെ തോല്പിച്ച് ഇസ്‌നറും അവസാന പതിനാറിൽ ഇടം നേടി. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ സഖ്യം വിജയിച്ചു. മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായ ശരൺ സഖ്യം ഇന്ന് മത്സരിക്കാൻ ഇറങ്ങും.

നദാൽ മാസ്റ്റർക്ലാസ്സ്

റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം സ്‌പെയിനിന്റെ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന്. ഇത് 33-മത് തവണയാണ് നദാൽ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. എടിപി 1000 സീരീസിൽ തനിക്ക് മേലെ ആരുമില്ലെന്ന് ഒരിക്കൽ കൂടെ അടിവരയിടുന്ന പ്രകടനമായിരുന്നു സ്പാനിഷ് താരത്തിന്റേത്. വമ്പൻ അട്ടിമറികളിലൂടെ ഫൈനലിൽ ഇടം പിടിച്ച ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസിനെയാണ് നദാൽ തോൽപ്പിച്ചത്. സ്‌കോർ 6-2, 7-6.

കളിയുടെ അവസാന സമയങ്ങളിൽ സ്റ്റെഫാനോസ് ശക്തമായ വെല്ലുവിളി ഉയർത്തുകയും സെറ്റ് സ്വന്തമാക്കാൻ അവസരം ഉണ്ടാക്കിയെങ്കിലും നദാലിന്റെ പരിചയസമ്പന്നതയും, പോരാട്ടവീര്യവും മത്സരം രണ്ട് സെറ്റിൽ അവസാനിപ്പിച്ചു എന്നുവേണം പറയാൻ. നദാലിന്റെ 80മത് കിരീട നേട്ടമായിരുന്നു ഇന്നാലത്തേത്. ഇതോടെ വർഷാവസാനവും നദാൽ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യത വർദ്ധിച്ചു.

വനിതകളിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് അമേരിക്കൻ താരമായ സ്റ്റീഫൻസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ സിമോണ നേടിയപ്പോൾ രണ്ടാം സെറ്റിൽ തിരിച്ചടിച്ച സ്റ്റീഫൻസ് 6-3 സ്വന്തമാക്കിയതോടെ മത്സരം നിർണ്ണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. ഒന്നാം നമ്പർ താരത്തിന്റെ കളി പുറത്തെടുത്ത റൊമാനിയൻ താരം 6-4 എന്ന സ്കോറിന് കിരീടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നദാൽ × സ്റ്റെഫാനോസ് ഫൈനൽ

റോജേഴ്‌സ് കപ്പിന്റെ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ ഗ്രീസിന്റെ സെൻസേഷൻ സ്റ്റെഫാനോസിനെ നേരിടും. അട്ടിമറികൾ ശീലമാക്കിയ ഗ്രീസ് താരം ഇന്നലെ വീഴ്ത്തിയത് സൗത്താഫ്രിക്കയുടെ കെവിൻ ആന്ഡേഴ്സനെയാണ്. അതും കഴിഞ്ഞ മത്സരത്തിലേത് പോലെ മാച്ച് പോയിന്റ് അതിജീവിച്ച്. മത്സരം 3 സെറ്റുകൾ നീണ്ടു നിന്നു.

ആദ്യ സെറ്റ് ആൻഡേഴ്‌സൻ നേടിയെങ്കിലും രണ്ടിലും മൂന്നിലും ശക്തമായി തിരിച്ചുവന്ന സ്റ്റെഫാനോസ് അവസാന സെറ്റിലെ ടൈബ്രേക്കറിൽ മാച്ച് പോയിന്റ് അതിജീവിച്ച് ഒരു അട്ടിമറി കൂടെ തന്റെ പേരിലെഴുതുകയും ഒപ്പം ആദ്യ മാസ്റ്റേഴ്സ് ഫൈനലിൽ ഇടം സമ്പാദിക്കുകയും ചെയ്തു. റാഫേൽ നദാൽ കാച്ചനോവിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കർ വരെ നീണ്ടെങ്കിലും രണ്ടാം സെറ്റിൽ ബ്രേക്ക് മുതലാക്കിയ നദാൽ 6-4 എന്ന സ്കോറിന് സെറ്റും മത്സരവും സ്വന്തമാക്കി.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ് മൂന്നാം സീഡ് അമേരിക്കയുടെ സ്റ്റീഫൻസിനെ നേരിടും. സിമോണ 15-സീഡ് ബാർട്ടിയെ അനായാസം തോൽപ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുവശത്ത് അഞ്ചാം സീഡ് സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് സ്റ്റീഫൻസ് ഫൈനലിൽ കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോക്കർ തിരിച്ചെത്തി

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് അത്ര സുഖകരമായിരുന്നില്ല നൊവാക് ജോക്കോവിച്ചിന്. നദാലും, ഫെഡററും ഭരിക്കുന്ന ഗ്രാൻഡ്സ്ലാമുകളിൽ പലപ്പോഴും കാലിടറി വീണു ഈ സെർബിയൻ താരം. എന്നാൽ വലിയ മത്സരങ്ങൾ ജയിക്കേണ്ടത് എങ്ങനെയെന്ന് നൊവാക് മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ വിജയം. അഞ്ച് സെറ്റുകളിൽ ലോക ഒന്നാം നമ്പർ താരമായ സാക്ഷാൽ റാഫേൽ നദാലിനെയാണ് നൊവാക് മറികടന്നത്. (സ്‌കോർ 6-4,3-6,7-6,3-6,10-8)

ഇന്നലെ കളിച്ച 3 സെറ്റുകളിൽ 2 സെറ്റുകൾ നേടിയിരുന്ന സെർബിയൻ താരത്തിന് ഫൈനൽ പ്രവേശനത്തിന് അവശേഷിക്കുന്ന 2 സെറ്റുകളിൽ ഒന്ന് മാത്രം നേടിയാൽ മതിയായിരുന്നു എന്നാൽ നാലാം സെറ്റ് നദാൽ നേടിയതോടെ മത്സരം ടൈബ്രേക്കർ ഇല്ലാത്ത അവസാന സെറ്റിലേക്ക് നീണ്ടു.

ആദ്യം സർവ്വ് ചെയ്യുന്നതിന്റെ ആനുകൂല്യം പൂർണ്ണമായും മുതലെടുത്ത നൊവാക് 10-8 എന്ന സ്കോറിന് നദാലിൽ നിന്ന് സെറ്റും മത്സരവും സ്വന്തമാക്കി എന്നുവേണം പറയാൻ. 2016 ന് ശേഷം ആദ്യമായി ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കാൻ പോകുന്ന നൊവാക് ജോക്കോവിച്ചിനെ കത്തിരിക്കുന്നത് സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനാണ്‌.

ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ 6 മത്സരങ്ങളിൽ ജോക്കോവിച്ച് 5-1 എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും പുൽകോർട്ടിൽ ഫെഡററെ വീഴിത്തിയ കെവിനെ മറികടക്കുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡെല്‍ പോട്രോയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് നദാല്‍ സെമിയിലേക്ക്

വിംബിള്‍ഡണ്‍ 2018ന്റെ പടികള്‍ റോജര്‍ ഫെഡറര്‍ പടിയിറങ്ങിയെങ്കിലും ഡെല്‍ പോട്രോയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് നദാല്‍ സെമിയിലേക്ക്. 33 എയ്സുകള്‍ പായിച്ച അര്‍ജന്റീന താരത്തിനെതിരെ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് രണ്ടാം സീഡ് നദാലിന്റെ വിജയം. ആദ്യ സെറ്റ് നദാല്‍ വിജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് സെറ്റുകളും നേടി നദാലിനെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

4 മണിക്കൂര്‍ 47 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 7-5, 6-7, 4-6, 6-4, 6-4 എന്ന സ്കോറിനായിരുന്നു അഞ്ചാം സീഡ് ഡെല്‍ പോട്രോയ്ക്കെതിരെ വിജയം റാഫേല്‍ നദാല്‍ സ്വന്തമാക്കിയത്. സെമിയില്‍ ജോക്കാവിച്ച് ആണ് നദാലിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫെഡറർ, നദാൽ ക്വാർട്ടറിൽ

വനിതാ പ്രീക്വാർട്ടർ മത്സരങ്ങളിൽ ആദ്യ പത്തിലെ അവശേഷിച്ചിരുന്ന ഏക സീഡായ പ്ലിസ്‌കോവയും വീണപ്പോൾ പുരുഷന്മാരിൽ മുൻ നിര താരങ്ങൾ പരിക്കില്ലാതെ ജയിച്ചു കയറി. ഒന്നാം സീഡ് ഫെഡറർ മന്നാറിനോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായി വിജയം നേടിയപ്പോൾ ഏറെക്കാലത്തിന് ശേഷം പുൽകോർട്ടിൽ ഫോം കണ്ടെത്തിയ നദാൽ സീഡ് ചെയ്യപ്പെടാത്ത വെസ്‌ലിക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു.

മറ്റു മത്സരങ്ങളിൽ നൊവാക് ജോക്കോവിച്ച്, റയോനിച്ച്, കെവിൻ ആൻഡേഴ്‌സൺ, ജോൺ ഇസ്‌നർ, നിഷിക്കോരി എന്നിവർ വിജയത്തോടെ ക്വാർട്ടർ ഉറപ്പാക്കി. ഡെൽപോട്രോ×സിമോൺ മത്സരം മഴ മൂലം ഇന്നേക്ക് മാറ്റിവച്ചു. ഇതുവരെ കളിച്ച മൂന്ന് സെറ്റുകളിൽ ഡെൽപോട്രോ 2-1 എന്ന സ്കോറിന് ലീഡ് ചെയ്യുമ്പോഴാണ് മഴ എത്തിയത്.

വനിതകളിൽ ഏഴുത്തവണ ചാമ്പ്യനായ സെറീന വില്ല്യംസ്, മുൻ ഒന്നാം നമ്പർ കെർബർ, ഒസ്റ്റാപെങ്കൊ, കസാറ്റ്കിന, സിബുൽക്കോവ, ജോർജസ്, ജ്യോർഗി, ബ്രിട്ടൻസ് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്ക് വില്ലനായി, ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് പിന്മാറി നദാല്‍

ലോക ഒന്നാം നമ്പര്‍ താരം നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്ന് പരിക്കേറ്റ് പിന്മാറി. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ 2 ഗെയിമുകള്‍ക്ക് പിന്നിട്ട് നില്‍ക്കുമ്പോളാണ് പരിക്ക് വില്ലനായി എത്തുന്നത്. 264 ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍ ഇത് വെറും രണ്ടാം തവണയാണ് നദാല്‍ പരിക്ക് മൂലം പിന്മാറുന്നത്. 2010ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മറേയോട് ക്വാര്‍ട്ടറിലായിരുന്നു ഇതിനു മുമ്പ് താരം റിട്ടയര്‍ ചെയ്യുന്നത്.

ഇന്നത്തെ മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനോടായിരുന്നു നദാലിന്റെ മത്സരം. മത്സരം 3-6, 6-3, 6-7, 6-2, 2-0 എന്ന നിലയില്‍ സിലിച്ചിനു അനുകൂലമായി നില്‍ക്കവേയാണ് നദാല്‍ പിന്മാറിയത്. സെമി ഫൈനലില്‍ സിലിച്ചിന്റെ എതിരാളി ബ്രിട്ടന്റെ കൈല്‍ എഡ്‍മണ്ട് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version