5 റണ്‍സ് ജയം, ഓസ്ട്രേലിയയ്ക്ക് ന്യൂസിലാണ്ടിനു മേല്‍ ത്രസിപ്പിക്കുന്ന ജയം

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ചിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയില്‍ കാലിടറി ന്യൂസിലാണ്ട്. ആതിഥേയരായ ഓസ്ട്രേലിയയ്ക്കെതിരെ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ടിനു 5 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. 92 റണ്‍സുമായി ആമി സാറ്റെര്‍ത്‍വൈറ്റ് പൊരുതിയെങ്കിലും ന്യൂസിലാണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് മാത്രമാണ് നേടിയത്. 48 റണ്‍സ് നേടിയ കേറ്റി പെര്‍ക്കിന്‍സ് ആമിയ്ക്കൊപ്പം ന്യൂസിലാണ്ടിനായി പൊരുതി നോക്കി. 4 വിക്കറ്റ് നേടിയ ജെസ്സ് ജോനാസ്സെന്‍ ആണ് ഓസ്ട്രേലിയയുടെ വിജയ ശില്പി. താരം തന്നെയാണ് മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലി 49.4 ഓവറില്‍ 241 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 67 റണ്‍സ് നേടിയ റേച്ചല്‍ ഹെയ്ന്‍സ് ടോപ് സ്കോറര്‍ ആയപ്പോള്‍ ആഷ്‍ലൈഗ് ഗാര്‍ഡ്നര്‍ 34 റണ്‍സും ജെസ്സ് ജോനാസ്സെന്‍ 36 റണ്‍സും നേടി. ന്യൂസിലാണ്ടിനായി സോഫി ഡിവൈന്‍ മൂന്നും അമേലിയ കെര്‍, റോസ്മേരി മൈര്‍, ഹെയിലി ജെന്‍സെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് ലാന്നിംഗും ഹെയ്‍ന്‍സും

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തില്‍ വിജയം ഉറപ്പാക്കി ഓസ്ട്രേലിയ. തുടക്കം തകര്‍ച്ചയോടെയായിരിന്നുവെങ്കിലും പൊരുതിക്കയറിയാണ് ഓസ്ട്രേലിയ ഈ വിജയം പിടിച്ചെടുത്തത്. 163 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 45/4 എന്ന രീതിയില്‍ പതറുകയായിരുന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ മെഗ് ലാന്നിംഗ്-റേച്ചല്‍ ഹെയ്‍ന്‍സ് കൂട്ടുകെട്ട് മത്സരം ന്യൂസിലാണ്ടില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. 17.4 ഓവറിലാണ് 6 വിക്കറ്റ് ജയം ഓസ്ട്രേലിയ സ്വന്തമാക്കിയത്.

ഇരു താരങ്ങളും അര്‍ദ്ധ ശതകം നേടി 119 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് മത്സരത്തില്‍ നേടിയത്. മെഗ് ലാന്നിംഗ് 56 റണ്‍സും റേച്ചല്‍ ഹെയ്‍ന്‍സ് 69 റണ്‍സുമാണ് നേടിയത്. ന്യൂസിലാണ്ടിനായി ലെയ്ഗ് കാസ്പെറെക്, സോഫി ഡിവൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 34 പന്തില്‍ 56 റണ്‍സ് നേടിയ കേറ്റി മാര്‍ട്ടിന്‍, സോഫി ഡിവൈന്‍(43) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ആഷ്ലേ ഗാര്‍ഡ്നര്‍ രണ്ടും മെഗാന്‍ ഷട്ട്, എല്‍സെ പെറി, ജോര്‍ജ്ജിയ വേര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version