വിടാതെ പിന്തുടരുന്ന പരിക്ക്, കരിയര്‍ മതിയാക്കി ക്യൂന്‍സ്‍ലാന്‍ഡ് പേസര്‍

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ക്യൂന്‍സ്‍ലാന്‍ഡ് പേസര്‍ അലിസ്റ്റര്‍ മക്ഡര്‍മട്ട്. ഏറെ കാലമായി തന്നെ അലട്ടുന്ന പരിക്ക് കാരണം ക്രിക്കറ്റില്‍ സജീവമാകാതെ പോകുന്നത് പതിവായതോടെയാണ് താരം തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചത്. 2009ല്‍ തന്റെ 18ാം വയസ്സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഷെഫീല്‍ഡ്ഷീല്‍ഡ്, ഏകദിന കിരീടം എന്നിവ നേടിയിട്ടുണ്ട്.

ബിഗ് ബാഷിന്റെ രണ്ടാം പതിപ്പില്‍ തന്റെ 22ാം വയസ്സില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനൊപ്പം കിരീടം നേടുവാന്‍ താരത്തിന് സാധിച്ചു. പിന്നീടാണ് പരിക്ക് തുടര്‍ക്കഥയായി താരത്തിന്റെ കരിയറിന്റെ താളം തെറ്റുന്നത്.

2018-19ലെ മികച്ച പ്രകടനത്തില്‍ ക്യൂന്‍സ്‍‍ലാന്‍ഡിന്റെ കരാര്‍ താരത്തിന് ലഭിച്ചുവെങ്കിലും പിന്നീട് വന്ന പരിക്ക് താരത്തെ ഈ കഠിന തീരുമാനത്തിലേക്ക് നയിക്കുന്നതിന് വലിയ കാരണമായി. റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചുവെങ്കിലും താന്‍ ലോവര്‍ ഗ്രേഡ് ക്രിക്കറ്റ് കളിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി.

ക്രിസ് ലിന്നിനു ക്യൂന്‍സ്‍ലാന്‍ഡ് കരാര്‍ ഇല്ല

ജെഎല്‍ടി കപ്പില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമായി മാറിയെങ്കിലും ഓസ്ട്രേലിയയുടെ ക്രിസ് ലിന്നിനു കരാര്‍ നല്‍കാതെ ക്യൂന്‍സ്‍ലാന്‍ഡ്. 2019-2020 സീസണുകളിലേക്കുള്ള കരാറില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. കഴിഞ്ഞ സീസണില്‍ ലിന്‍ 452 റണ്‍സാണ് 117.70 എന്ന സ്ട്രൈക്ക് റേറ്റില്‍ 75.33 ശരാശരിയില്‍ സ്കോര്‍ ചെയ്തത്.

എന്നാല്‍ ഈ ഫോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലനിര്‍ത്തുവാന്‍ താരത്തിനു സാധിക്കാതെ പോയ ലിന്‍ ഓസ്ട്രേലിയന്‍ ടീമിലെ സ്ഥാനം നഷ്ടമാകുകയായിരുന്നു. കൂടാതെ ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡിലും താരത്തിനു ഇടം ലഭിച്ചില്ല. കൂടാതെ ഓസ്ട്രേലിയന്‍ എ ടീമിലും താരത്തിനു അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ താരത്തെ ഏകദിന ടൂര്‍ണ്ണമെന്റിന്റെ സമയത്ത് പരിഗണിക്കുക തന്നെ ചെയ്യുമെന്നാണ് ക്യൂന്‍സ്‍ലാന്‍ഡ് ഹെഡ് കോച്ച് വെയിഡ് സെക്കോമ്പേ പറഞ്ഞത്.

ഡാര്‍സി ഷോര്‍ട്ടിന്റെ വെടിക്കട്ട് പ്രകടനം, അടിച്ച് കൂട്ടിയത് 23 സിക്സുകള്‍

ഓസ്ട്രേലിയയില്‍ ബിഗ് ബാഷില്‍ കഴിഞ്ഞ സീസണില്‍ ഏറെ പ്രഭാവമുണ്ടാക്കിയ താരമാണ് ഓസ്ട്രേലിയയുടെ ഡാര്‍സി ഷോര്‍ട്ട്. എന്നാല്‍ അതേ പ്രകടനം ഐപിഎലില്‍ ആവര്‍ത്തിക്കുവാന്‍ താരത്തിനു സാധിക്കാതെ പോയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണ്‍ ചെയ്ത താരം വൈകാതെ തന്നെ ടീമിലെ സ്ഥാനം നഷ്ടമായി പുറത്താകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം നടത്തിയ ശേഷം ലഭിച്ച അവസരങ്ങളിലും താരത്തിനു ബിഗ് ബാഷിന്റെ അത്രയും ഇംപാക്ട് സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ജെഎല്‍ടി കപ്പില്‍ വീണ്ടു തന്റെ പഴയ ഫോമിലേക്ക് താരം തിരിച്ചെത്തിയെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. 148 പന്തില്‍ നിന്ന് 257 റണ്‍സ് നേടിയ ഷോര്‍ട്ട് 23 സിക്സും 15 ബൗണ്ടറിയുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. ഷോര്‍ട്ടിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ ജെഎല്‍ടി കപ്പില്‍ ക്യൂന്‍സ്‍ലാന്‍ഡിനെതിരെ വെസ്റ്റേണഅ‍ ഓസ്ട്രേലിയ 387 റണ്‍സാണ് ഇന്ന് സിഡ്നിയില്‍ നേടിയത്.

ഈ ഒറ്റ ഇന്നിംഗ്സിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ ബാറ്റിംഗ് ശരാശരി 33 ല്‍ നിന്ന് 46ലേക്ക് ഡാര്‍സി ഷോര്‍ട്ട് ഉയര്‍ത്തി.

ക്രിസ് ലിന്നിനു പുതിയ കരാര്‍ നല്‍കി ക്യൂന്‍സ്‍ലാന്‍ഡ്

ജെഎല്‍ടി ഏകദിന കപ്പിനു മുന്നോടിയായി ക്രിസ് ലിന്നിനു കരാര്‍ നല്‍കാന്‍ ഒരുങ്ങി ക്യൂന്‍സ്‍ലാന്‍ഡ്. ഓള്‍റൗണ്ടര്‍ ജേസണ്‍ ഫ്ലോറോസ് തന്റെ കരാര്‍ വേണ്ടെന്ന് വെച്ച് പഠനങ്ങളില്‍ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചതോടെയാണ് പുതിയ സംഭവ വികാസം. ഓസ്ട്രേലിയയ്ക്കായി ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് ഇതുവരെ ക്രിസ് ലിന്‍ കളിച്ചിട്ടുള്ളത്. 2017 ജനുവരിയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു ആ മത്സരം.

ഈ കരാര്‍ 2019 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ ഇടം പിടിക്കുവാനുള്ള അവസരമായാവും ഓസ്ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഉപയോഗിക്കുക. പരിക്ക് കരിയറിന്റെ സ്ഥിരം കൂട്ടായി മാറിയ താരമാണ് ക്രിസ് ലിന്‍. 2013നു ശേഷം ക്യൂന്‍സ്‍ലാന്‍‍ഡിനു വേണ്ടി 50 ഓവര്‍ മത്സരങ്ങളില്‍ ക്രിസ് ലിന്‍ കളിച്ചിട്ടില്ല.

ഗ്ലോബല്‍ ടി20 ലീഗ് കാനഡയില്‍ താരത്തിനു ക്രിക്കറ്റ് ഓസ്ട്രേലിയ അവസരം നിഷേധിച്ചിരുന്നുവെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിനു കളിക്കുവാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version