ജയം അഞ്ച് റൺസിന്, ബെന്‍ സ്റ്റോക്കിനെയും സംഘത്തെയും വീഴ്ത്തി വെൽഷ് ഫയര്‍

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന ആവേശകരമായ പുരുഷന്മാരുടെ മത്സരത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജ്ജേഴ്സിനെ 5 റൺസിന് പരാജയപ്പെടുത്തി വെൽഷ് ഫയര്‍. ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 100 പന്തിൽ 173/4 എന്ന സ്കോര്‍ വെൽഷ് നേടിയപ്പോള്‍ 168 റൺസാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് നേടിയത്.

ബൈര്‍സ്റ്റോ 36 പന്തിൽ 56 റൺസ് നേടിയ ശേഷം പുറത്തായെങ്കിലും ബെന്‍ ഡക്കറ്റ്(27 പന്തിൽ 41), ജെയിംസ് നീഷം(11 പന്തിൽ പുറത്താകാതെ 30), ഗ്ലെന്‍ ഫിലിപ്പ്സ്(14 പന്തിൽ 23) എന്നിവരാണ് വെൽഷിന് വേണ്ടി തിളങ്ങിയത്.

31 പന്തിൽ 62 റൺസ് നേടിയ ഹാരി ബ്രൂക്ക് സൂപ്പര്‍ചാര്‍ജേഴ്സിന്റെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ടോപ് ഓര്‍ഡറിൽ കാര്യമായ പ്രകടനം ആര്‍ക്കും പുറത്തെടുക്കാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഖൈസ് അഹമ്മദ് 13 റൺസ് വിട്ട് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയാണ് നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേവ്സിനെ തകര്‍ത്തത്.

Qaisahmed

ആഡം ലിഥ്(14 പന്തിൽ 25), മാറ്റി പോട്സ്(പുറത്താകാതെ 10 പന്തിൽ 20) എന്നിവരാണ് മറ്റു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തവര്‍.

ആന്‍ഡ്രേ ടൈയുടെയും ഖൈസ് അഹമ്മദിന്റെയും കരാറുകള്‍ റദ്ദാക്കി ഗ്ലൗസ്റ്റര്‍ഷയര്‍

കരാര്‍ റദ്ദാക്കപ്പെട്ട താരങ്ങളുടെ പട്ടികയിലേക്ക് ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈയും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ ഖൈസ് അഹമ്മദും. ഇരു താരങ്ങളും ഗ്ലൗസ്റ്റര്‍ഷയറില്‍ ടി20 ബ്ലാസ്റ്റിനായി കളിക്കാനിരുന്നിരുന്നവരാണ്. എന്നാല്‍ കൊറോണ വ്യാപനം മൂലം ലീഗ് തന്നെ അനിശ്ചിതത്വത്തിലായപ്പോള്‍ താരങ്ങളുടെ കരാര്‍ റദ്ദാക്കി.

നേരത്തെ ക്ലബ് ഇന്ത്യന്‍ താരം പുജാരയുടെ കൗണ്ടി കരാര്‍ റദ്ദാക്കിയിരുന്നു. ജൂലൈ ഒന്ന് വരെ ഇംഗ്ലണ്ടില്‍ യാതൊരുവിധ ക്രിക്കറ്റും നടക്കില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് കൗണ്ടിയ്ക്ക് പുറമേ ടി20 ചാമ്പ്യന്‍ഷിപ്പിലെ കരാറുകളും ക്ലബുകള്‍ റദ്ദാക്കുവാന്‍ തുടങ്ങിയത്.

ഇരു താരങ്ങളെയും അടുത്ത വര്‍ഷം ടീമിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലബ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഇംഗ്ലണ്ട് ബോര്‍ഡ് ഏറ്റവും പുതിയ ഫോര്‍മാറ്റായ ദി ഹണ്ട്രഡും അടുത്ത വര്‍ഷത്തേക്ക് നീട്ടിയിരുന്നു.

ബാറ്റിംഗ് കൈവിട്ടുവെങ്കിലും ഹറികെയിന്‍സിനെ 25 റണ്‍സ് വിജയത്തിലേക്ക് നയിച്ച് ഖൈസ് അഹമ്മദ്

സിഡ്നി സിക്സേഴ്സിനെതിരെ 129/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ഖൈസ് അഹമ്മദിന്റെ അവിസ്മരണിയ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 25 റണ്‍സ് വിജയം നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. 18.5 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു സിക്സേഴ്സ്. 4 ഓവറില്‍ നിന്ന് വെറും 12 റണ്‍സ് മാത്രം വിട്ട് നല്‍കി ഖൈസ് 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ഫോക്നറും സൈമണ്‍ മിലെങ്കോയും രണ്ട് വീതം വിക്കറ്റ് വിജയികള്‍ക്കായി നേടി.

24 റണ്‍സ് നേടിയ ജോഷ് ഫിലിപ്പ് ആണ് സിക്സേഴ്സിന്റെ ടോപ് സ്കോറര്‍. ജോര്‍ദ്ദന്‍ സില്‍ക്ക്(22), ബെന്‍ മാനേന്റി(22) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് നിരയില്‍ ഡാര്‍സി ഷോര്‍ട്ട് മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. 40 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ താരത്തിന് കാര്യമായ പിന്തുണ മറ്റാരില്‍ നിന്നും ഉണ്ടായില്ല. ഡേവിഡ് മില്ലര്‍(16), ബെന്‍ മക്ഡര്‍മട്ട്(15), ജോര്‍ജ്ജ് ബെയിലി(12) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

സിക്സേഴ്സിനായി ഷോണ്‍ എബോട്ട് മൂന്നും ബെന്‍ ഡ്വാര്‍ഷിയൂസ്, ബെന്‍ മാനെന്റി, ടോം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version