വിജയ വഴിയില്‍ തിരികെയെത്തി തമിഴ് തലൈവാസ്

അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആതിഥേയരായ പുനേരി പള്‍ട്ടനെ കീഴടക്കി തമിഴ് തലൈവാസ്. ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ജയമാണ് ഇന്ന് തമിഴ് തലൈവാസ് സ്വന്തമാക്കിയത്. പൂനെയെ 36-31 എന്ന സ്കോറിനാണ് തലൈവാസ് പരാജയപ്പെടുത്തിയത്. ഇടവേള സമയത്ത് 16-15ന്റെ നേരിയ ലീഡ് മാത്രമാണ് ജേതാക്കള്‍ക്ക് സ്വന്തമാക്കാനായതെങ്കിലും ലീഡ് ഫൈനല്‍ വിസില്‍ സമയത്ത് അഞ്ചാക്കി ഉയര്‍ത്തുവാന്‍ ടീമിനു സാധിച്ചു.

അജയ് താക്കൂറും(12) ജസ്വീര്‍ സിംഗും(8) ആണ് തലൈവാസിനെ മുന്നോട്ട് നയിച്ചത്. പൂനെയ്ക്കായി നിതിന്‍ തോമര്‍ എട്ട് പോയിന്റ് നേടി. എന്നാല്‍ ടീമിലെ മിന്നും താരമായി മാറിയത് മോറെ ആയിരുന്നു. 10 പോയിന്റാണ് പകരക്കാരനായി എത്തിയ താരം നേടിയത്.

റെയിഡിംഗില്‍ 23-21നു നേരിയ ലീഡ് തമിഴ് തലൈവാസ് സ്വന്തമാക്കിയപ്പോള്‍ പ്രതിരോധത്തിലും സമാനമായ നിലയില്‍(9-7) നേടുവാന്‍ ടീമിനായി. 4 ഓള്‍ഔട്ട് പോയിന്റുകളും തലൈവാസ് നേടി. അതേ സമയം മൂന്ന് അധിക പോയിന്റുകള്‍ നേടുവാന്‍ പൂനെയ്ക്കായി.

ബെംഗളൂരുവിനെതിരെ നേരിയ ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍

പോയിന്റുകള്‍ അധികം പിറക്കാതിരുന്ന മത്സരത്തില്‍ 2 പോയിന്റ് ലീഡില്‍ മത്സരം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 27-25നാണ് പള്‍ട്ടന്റെ വിജയം. ആദ്യ പകുതിയില്‍ 13-10നു ലീഡ് ബെംഗളൂരുവിനായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവാണ് പള്‍ട്ടന്‍ നടത്തിയത്.

റെയിഡിംഗില്‍ 13-12നു ബുള്‍സിനായിരുന്നു ലീഡെങ്കില്‍ പ്രതിരോധത്തില്‍ ഇരു ടീമുകളും ഒപ്പം നിന്നു. ഒരു തവണ പൂനെയെ ഓള്‍ഔട്ടും ആക്കിയ ബെംഗളൂരുവിനു തിരിച്ചടിയായത് പൂനെ നേടിയ അഞ്ച് അധിക പോയിന്റുകളാണ്. മറ്റു മേഖലകളിലെ തങ്ങളുടെ മേല്‍ക്കൈ ഇവിടെ ബെംഗളൂരുവിനു കൈമോശം വരികയായിരുന്നു.

8 പോയിന്റ് നേടിയ കാശിലിംഗ് അഡ്കേയും 6 പോയിന്റ് നേടിയ പവന്‍ ഷെഹ്റാവത്തും ബെംഗളൂരു നിരയില്‍ തിളങ്ങിയെങ്കിലും ഇവരുടെ വ്യക്തിഗത മികവിനു ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. 5 പോയിന്റുകള്‍ സ്വന്തമാക്കിയ അക്ഷയ് ജാധവ് പൂനെ നിരയില്‍ വ്യത്യസ്തനായി. 2 ടച്ച് പോയിന്റും ബോണ്‍സ് പോയിന്റുമാണ് താരം പകരക്കാരനായി വന്ന് നേടിയത്. മോനു നാല് പോയിന്റ് നേടിയപ്പോള്‍ മൂന്ന് പോയിന്റുമായി നിതിന്‍ തോമര്‍, രവി കുമാര്‍, ശുഭം ഷിന്‍ഡേ എന്നിവരും പൂനെയ്ക്കായി തിളങ്ങി.

മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെയ്ക്ക് ജയം ഒരു പോയിന്റിനു

പ്രൊകബഡി ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പൂനെ യു മുംബയെ വീഴ്ത്തിയത്. 17-12 എന്ന സ്കോറിനു 5 പോയിന്റ് ലീഡ് പൂനെയ്ക്ക് ആദ്യ പകുതിയില്‍ നേടാനായെങ്കിലും അധികം വൈകാതെ മുംബൈ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ടുള്ളപ്പോള്‍ 31-31 എന്ന സ്കോറില്‍ ടീമുകളെത്തിയെങ്കിലും 33-32നു വിജയം പൂനെ സ്വന്തമാക്കി.

നിതിന്‍ തോമര്‍ 13 പോയിന്റുമായി പൂനെയ്ക്കായി തിളങ്ങിയപ്പോള്‍ 15 പോയിന്റ് നേടിയ മുംബൈ താരം സിദ്ധാര്‍ത്ഥ് ദേശായി ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. 21-19നു റെയിഡിംഗില്‍ മുംബൈയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. പ്രതിരോധത്തില്‍ ഇരു ടീമുകളും എട്ട് പോയിന്റ് നേടി ഒപ്പം നിന്നു. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ 4-1നു പൂനെ അധിക പോയിന്റുകളില്‍ മുന്നിട്ട് നിന്നു.

ദീപക് ഹൂഡയുടെ ഒറ്റയാള്‍ പ്രകടനത്തെ അതിജീവിച്ച് പൂനെ

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെതിരെ വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 29-25 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ജയ്പൂര്‍ താരം ദീപക് ഹൂഡയുടെ ഒറ്റയാള്‍ പ്രകടനത്തെ അതിജീവിച്ചാണ് പൂനെയുടെ ജയം. പകുതി സമയത്ത് ഒരു പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് പൂനെയ്ക്ക് കൈവശപ്പെടുത്താനായെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് നാല് പോയിന്റായി ഉയര്‍ത്തി ജയം സ്വന്തമാക്കുവാന്‍ ആതിഥേയര്‍ക്കായി.

ദീപക് ഹൂഡ എട്ട് പോയിന്റ് നേടിയപ്പോള്‍ മോഹിത് ചില്ലര്‍, സന്ദീപ് ദുല്‍ എന്നിവര്‍ നാല് വീതം പോയിന്റ് നേടി. അതേ സമയം പൂനെയ്ക്കായി മോനു 7 പോയിന്റും രവികുമാര്‍ ആറ് പോയിന്റും നേടി. റെയിഡിംഗില്‍ 9 പോയിന്റുമായി ഇരു ടീമുകളും ഒപ്പം നില്‍ക്കുകയായിരുന്നു. 18-14നു പൂനെ പ്രതിരോധത്തില്‍ മികവ് പുലര്‍ത്തി. ഒരു തവണ പൂനെയെ ഓള്‍ഔട്ട് ആക്കുവാന്‍ ജയ്പൂരിനു സാധിച്ചുവെങ്കില്‍ പ്രതിരോധത്തിലെ മെച്ചപ്പെട്ട പ്രകടനം ടീമിനു തുണയായി മാറി.

പള്‍ട്ടനു തോല്‍വി, ജയം സ്വന്തമാക്കി ഗുജറാത്ത്

ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 34-28 എന്ന സ്കോറിനു ജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. പുനേരി പള്‍ട്ടനെയാണ് ഗുജറാത്ത് കീഴടക്കിയത്. പകുതി സമയത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. 15 വീതം പോയിന്റാണ് ടീമുകള്‍ നേടിയത്.

പൂനെയുടെ നിതിന്‍ തോമര്‍ 13 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഗുജറാത്തിന്റെ സച്ചിന്‍ 12 പോയിന്റുമായി തൊട്ടുപുറകെയെത്തി. റെയിംഡിംഗില്‍ 18-17നു നേരിയ ലീഡ് മാത്രമാണ് ഗുജറാത്ത് സ്വന്തമാക്കിയതെങ്കിലും 11-7നു ടാക്കിള്‍ പോയിന്റുകളില്‍ വിജയികള്‍ ആധിപത്യം ഉറപ്പിച്ചു. പൂനെയെ ഒരു തവണ ഓള്‍ഔട്ട് ആക്കുവാനും ഗുജറാത്തിനായി. എക്സ്ട്രാ പോയിന്റുകളില്‍ നാല് പോയിന്റ് പൂനെ നേടിയപ്പോള്‍ ഗുജറാത്തിനു മൂന്ന് പോയിന്റ് ലഭിച്ചു.

പുനേരി പള്‍ട്ടന്‍ പതറി, ദബാംഗ് ഡല്‍ഹിയ്ക്ക് ആവേശകരമായ ജയം

ആദ്യ പകുതിയില്‍ നേടിയ ലീഡ് രണ്ടാം പകുതിയില്‍ കൈവിട്ട പുനേരി പള്‍ട്ടന് ദബാംഗ് ഡല്‍ഹിയ്ക്കെതിരെ തോല്‍വി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 41-37 എന്ന സ്കോറിനാണ് ഡല്‍ഹിയുടെ വിജയം. പകുതി സമയത്ത് 20-22 നു പിന്നിലായിരുന്ന ശേഷമാണ് ടീം വിജയം പിടിച്ചെടുത്തത്. നിതിന്‍ തോമര്‍ 20 റെയിഡ് പോയിന്റ് നേടിയിട്ടും മത്സരത്തില്‍ പൂനെയ്ക്ക് ജയിക്കാനായില്ല എന്നത് തന്നെ ദബാംഗിന്റെ ടീം വര്‍ക്കിന്റെ ഉദാഹരണമാണ്.

റെയിഡിംഗില്‍ തോമറിന്റെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ 4 പോയിന്റ് മാത്രമേ അധികമായി പൂനെയ്ക്ക് നേടാനായുള്ളു. അതേ സമയം 23 പോയിന്റ് നേടുവാന്‍ ഡല്‍ഹിയ്ക്ക് ഈ വിഭാഗത്തില്‍ സാധിക്കുകയും ചെയ്തു. പ്രതിരോധത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലു‍ം ഡല്‍ഹിയ്ക്ക് 10-9 എന്ന സ്കോറിനു നേരിയ ലീഡ് നേടാനായി.

രണ്ട് തവണ പൂനെ ഓള്‍ഔട്ട് ആയപ്പോള്‍ ഡല്‍ഹി ടീം ഒരു തവണ മുഴുവനായി പുറത്തായി. അധിക പോയിന്റുകളുടെ എണ്ണത്തിലും 4-2നു ഡല്‍ഹിയായിരുന്നു മുന്നില്‍.

മഹാരാഷ്ട്ര ഡെര്‍ബിയില്‍ ആവേശ പോര്, അവസാന നിമിഷം യു മുംബയെ സമനിലയില്‍ പിടിച്ച് പുനേരി പള്‍ട്ടന്‍

ആവേശം അലതല്ലിയ മത്സത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് യു മുംബയും പുനേരി പള്‍ട്ടനും. ആറാം സീസണിലെ രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയിലെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം മുതല്‍ അവസാന വരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു മത്സരത്തില്‍ കാണാനായത്. ഇടവേള സമയത്ത് 20-18 നു യു മുംബ ആയിരുന്നു ലീഡില്‍. ഇടവേളയ്ക്ക് ശേഷവും ലീഡ് തുടര്‍ന്ന് മുംബൈയെ അവസാന മിനുട്ടിലും മുന്നിലായിരുന്നുവെങ്കിലും മുംബയുടെ സിദ്ധാര്‍ത്ഥ് ദേശായിയുടെ ശ്രമം പരാജയപ്പെട്ടത്തോടെ ടീമുകള്‍ 32-32 എന്ന പോയിന്റില്‍ ഒപ്പത്തിനൊപ്പമായി.

റെയിഡിംഗില്‍ 21-20നു മുന്നിലായിരുന്ന പൂനെ തന്നെയായിരുന്നു ടാക്കിളിംഗിലും 11-9ന്റെ ലീഡ് കൈവശപ്പെടുത്തിയത്. എന്നാല്‍ ഈ മൂന്ന് പോയിന്റ് ലീഡ് ഓള്‍ഔട്ട് പോയിന്റിലും എക്സ്ട്രാ പോയിന്റിലൂടെയും മുംബൈ ഒപ്പം പിടിച്ചു. പുനേരി പള്‍ട്ടനായി നിതിന്‍ തോമര്‍ 15 പോയിന്റ് നേടിയപ്പോള്‍ മുംബ നിരയില്‍ സിദ്ധാര്‍ത്ഥ് ദേശായി 14 പോയിന്റ് നേടി.

Exit mobile version