പൂജാരയെ വൈസ് ക്യാപ്റ്റൻ ആക്കിയത് തന്നെ ഞെട്ടിച്ചെന്ന് കൈഫ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ചേതേശ്വർ പൂജാരയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തത് കണ്ട് ഞെട്ടിപ്പോയെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

എന്നെ സംബന്ധിച്ചിടത്തോളം ഇത് അൽപ്പം ഞെട്ടിക്കുന്ന കാര്യമാണ്, കാരണം ഞങ്ങൾ അവസാനമായി കളിച്ചപ്പോൾ ഋഷഭ് പന്ത് ആയിരുന്നു വൈസ് ക്യാപ്റ്റൻ കൈഫ് ഇംഗ്ലണ്ടിന് എതിരായ മത്സരത്തെ സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഇംഗ്ലണ്ടിന് എതിരായ ആ ടീമിൽ പൂജാര ഉണ്ടായിരുന്നു. അന്ന് പക്ഷെ പൂജാരയെ വൈസ് ക്യാപ്റ്റൻ ആക്കിയില്ല. അതിനാൽ ഒന്നുകിൽ നിങ്ങൾക്ക് ഇവിടെ പിഴവ് സംഭവിച്ചു അല്ലെങ്കിൽ ഇംഗ്ലണ്ടിൽ പിഴവ് സംഭവിച്ചു. ആരോ തെറ്റ് ചെയ്തിരിക്കുന്നു. കൈഫ് പറഞ്ഞു.

എന്തിനാണ് തിരക്ക്? പന്തിനെ നായകനാക്കാൻ എന്തിനാണ് ഇത്ര തിടുക്കം? അന്താരാഷ്ട്ര തലത്തിൽ ഒരു പുതുമുഖമാണ് അദ്ദേഹം. ചില മികച്ച മത്സരങ്ങൾ അദ്ദേഹം സ്വന്തം മികവിൽ വിജയിച്ചിട്ടുണ്ട്, പക്ഷേ അവൻ ഇപ്പോഴും ചെറുപ്പമാണ്. എന്തിനാ ഈ തിരക്ക്? എനിക്ക് മനസ്സിലാകുന്നില്ല. കൈഫ് കൂട്ടിച്ചേർത്തു.

“പന്തും കാർത്തികും ഒരുമിച്ച് ആദ്യ ഇലവനിൽ ഉണ്ടാകണം” – പൂജാര.

ഇന്ത്യ പന്തിനെ കളിപ്പിക്കണോ അതോ കാർത്തികിനെ കളിപ്പിക്കണോ എന്ന് സംശയത്തിൽ ഇരിക്കെ രണ്ടു പേരും ആദ്യ ഇലവനിൽ ഉണ്ടാകണം എന്ന അഭിപ്രായവുമായി പൂജാര രംഗത്ത്. ഇന്ത്യ ബാറ്റിംഗ് ശക്തിപ്പെടുത്തേണ്ടത് ഉണ്ട് എന്നും ഏഴാം സ്ഥാനം വരെ നല്ല ബാറ്റർ ഉണ്ടാകണം എന്നും പൂജാര ESPNcriinfo-യോട് പറഞ്ഞു.

ഋഷഭ് പന്ത് അഞ്ചാമതും ഹാർദിക്ക് ആറാമാനായും ദിനേശ് കാർത്തിക് ഏഴാമതായും ഇറങ്ങണം. രണ്ടു പേരും ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. പൂജാര കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് അധിക ബൗളിംഗ് ഓപ്ഷൻ വേണമെങ്കിൽ, ഋഷഭ് പന്തിന് പകരം ദീപക് ഹൂഡ പ്ലേയിംഗ് ഇലവനിൽ വരണമെന്നും അദ്ദേഹം പറഞ്ഞു

“കോഹ്ലി മൂന്നാം നമ്പറിൽ തന്നെ ഇറങ്ങിയാൽ മതി”

വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിൽ ഓപ്പണർ ആയി വന്ന് സെഞ്ച്വറി നേടി എങ്കിലും കോഹ്ലിക്ക് പറ്റിയ പൊസിഷൻ മൂന്നാം നമ്പർ ആണെന്ന് ഇന്ത്യ ടെസ്റ്റ് ബാറ്റർ പൂജാര. അദ്ദേഹം മൂന്നാം നമ്പറിൽ മികച്ച താരമാണെന്ന് ഞാൻ കരുതുന്നു. അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. കെ.എൽ രാഹുലും രോഹിതും ഒരു മികച്ച ജോഡിയെ ഒരു ഓപ്പണിംഗ് പങ്കാളിയാണ്. അവർ തുടരട്ടെം പൂജാര പറഞ്ഞു.

വിരാട് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് തുടരണം. കാരണം അദ്ദേഹം നമ്പർ 3 ൽ ധാരാളം റൺസ് നേടിയിട്ടുണ്ട്, അതിനാൽ അതിനെക്കുറിച്ച് ഒരു ചോദ്യത്തിന്റെ തന്നെ ആവശ്യമില്ല എന്നും ഇഎസ്പിഎൻ ക്രിക്ഇൻഫോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പൂജാര പറഞ്ഞു.

കോഹ്ലി മൂന്നാ സ്ഥാനത്ത് ഒരു മാസ്റ്ററാണ് എന്നും കോഹ്ലി നമ്പർ 3 ൽ ആയിരിക്കണം ഇറങ്ങേണ്ടത് എന്നും മുൻ ഇന്ത്യൻ താരം ഉത്തപ്പയും ഇതേ ഷോയിൽ പറഞ്ഞു

രണ്ടാം സെഷനില്‍ പുജാരയെ നഷ്ടം, ഇന്ത്യയുടെ പ്രതീക്ഷ കോഹ്‍ലിയില്‍

അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 107/3 എന്ന നിലയിലാണ്. 39 റണ്‍സ് നേടി വിരാട് കോഹ്‍ലിയും 2 റണ്‍സുമയായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. നേരത്തെ ഒന്നാം സെഷനില്‍ ഇന്ത്യ 41/2 എന്ന നിലയിലായിരുന്നു.

68 റണ്‍സ് കൂട്ടുകെട്ടാണ് പുജാരയും കോഹ്‍ലിയും ചേര്‍ന്ന് നേടിയത്. 43 റണ്‍സ് നേടിയ പുജാരയുടെ വിക്കറ്റ് ലയണിനാണ് ലഭിച്ചത്. പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും ഓരോ വിക്കറ്റ് വീതം ആദ്യ സെഷനില്‍ ലഭിച്ചിരുന്നു.

Exit mobile version