പാരീസിൽ ചെന്ന് PSG-യെ പുറത്താക്കി ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ട് ഫൈനലിൽ. ഇന്ന് പരീസിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിലും വിജയിച്ചാണ് ഡോർട്മുണ്ട് ഫൈനൽ ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ആദ്യ പാദത്തിലും അവർ 1-0ന് വിജയിച്ചിരുന്നു. ഇതോടെ 2-0 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് അവർ ഫൈനലിലേക്ക് മുന്നേറിയത്.

ഇന്ന് തുടക്കം മുതൽ പി എസ് ജി അറ്റാക്കുകളെ അനായാസം തടയാൻ ഡോർട്മുണ്ടിനായി. അവർ കൃത്യമായ പ്ലാനുകളുമായാണ് കളിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 50ആം മിനുട്ടിക് ഒരു സെറ്റ് പീസിൽ നിന്ന് മാറ്റ് ഹമ്മൽസ് ഡോർട്മുണ്ടിന് ലീഡ് നൽകി. സ്കോർ 1-0 (2-0Agg).

ഈ ഗോൾ വീണ ശേഷം ആണ് പി എസ് ജി ഉണർന്നു കളിക്കാൻ തുടങ്ങിയത്. അവസാന മിനുട്ടുകളിൽ ഡോർട്മുണ്ട് തീർത്തും ഡിഫൻസിലേക്ക് മാറുകയും ചെയ്തു. എന്നിട്ടും എംബപ്പെയും ഡെംബലെയും അടങ്ങിയ ടീമിന് ഒരു ഗോൾ കണ്ടെത്താൻ ആയില്ല. ഭാഗ്യവും അവർക്ക് ഒപ്പം നിന്നില്ല. പി എസ് ജിടെ മൂന്ന് ഷോട്ടുകളാണ് ഇന്ന് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത്.

ഇനി നാളെ നടക്കുന്ന രണ്ടാം സെമിയിലെ റയൽ മാഡ്രിഡ് ബയേൺ പോരാട്ടത്തിലെ വിജയികളെ ആകും ഡോർട്മുണ്ട് ഫൈനലിൽ നേരിടുക.

“പേടിക്കേണ്ട നെയ്മർ ഇനിയും ഈ ലോകകപ്പിൽ കളിക്കും”

നെയ്മറിന്റെ പരിക്ക് ആലോചിച്ച് ആശങ്ക വേണ്ട എന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. നെയ്മർ ഇന്നലെ സെർബിയക്ക് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ് കളം വിട്ടിരുന്നു. എന്നാൽ താരത്തിന്റെ പരിക്ക് ആലോചിച്ച് ഭയം വേണ്ട എന്ന് പരിശീലകൻ പറഞ്ഞു. നെയ്മർ ഈ ലോകകപ്പിൽ ഇനിയും കളിക്കും. ഇനിയും കളിച്ചു കൊണ്ടേയിരിക്കും. ആർക്കും അതിൽ ഒരു സംശയവും വേണ്ട. ടിറ്റെ പറഞ്ഞു.

എന്നാൽ നെയ്മറിന്റെ പരിക്കിൽ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ബ്രസീൽ പുറത്തു വിട്ടില്ല. പരിക്കിനെ കുറിച്ച് സംസാരിക്കാൻ നെയ്മറുൻ തയ്യാറായില്ല. നെയ്മർ സ്വിറ്റ്സർലാന്റിന് എതിരായ മത്സരത്തിൽ കളത്തിൽ ഉണ്ടാകും എന്നാണ് ഇപ്പോൾ ബ്രസീൽ ആരാധകരുടെ പ്രതീക്ഷ. ഇനി സ്വിറ്റ്സർലാന്റും കാമറൂണും ആണ് ബ്രസീലിന് മുന്നിൽ ഉള്ളത്. നെയ്മർ ഇന്നലെ ഏഴ് തവണയോളം ആണ് മത്സരത്തിൽ ഫൗൾ ചെയ്യപ്പെട്ടത്.

ഗോളും അസിസ്റ്റുമായി യൂറോപ്പിൽ മെസ്സി തിളക്കം!! കുഞ്ഞു ഹൈഫ ഉയർത്തിയ വലിയ വെല്ലുവിളി മറികടന്ന് പി എസ് ജി

ലയണൽ മെസ്സിയുടെ മികവിൽ പി എസ് ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫയെ നേരിട്ട പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നൽകി പി എസ് ജി ജയത്തിന് ചുക്കാൻ പിടിച്ചു.

ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫ ഇന്ന് പി എസ് ജിയെ ഞെട്ടിച്ചു കൊണ്ടാണ് തുടങ്ങിയത്. പിഎസ് ജിയെ ഭയമില്ലാതെ നേരിട്ട മക്കാബി ഹൈഫ കളിയുടെ 24ആം മിനുട്ടിൽ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് ഹസിസ നൽകിയ ഒരു ക്രോസ് ആണ് പി എസ് ജി ഡിഫസ്ൻസ് ഭേദിച്ചത്. ചെറി പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ഗോളിന് മറുപടി നൽകാൻ ശ്രമിച്ച പി എസ് ജി ആദ്യ പകുതിയിൽ തന്നെ സമനില കണ്ടെത്തി. മെസ്സിയും എമ്പപ്പെയും ചേർന്ന് നടത്തിയ നീക്കമാണ് ഗോളായത്. 37ആം മിനുട്ടിൽ മെസ്സിയുടെ പാാ സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് നീങ്ങിയ എമ്പപ്പെ മെസ്സിയിലേക്ക് തന്നെ പന്ത് തിരികെ നൽകി. ഇസ്രായേലി ടീം ഡിഫൻസ് ആ പന്ത് തടയാൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. മെസ്സി തന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടി. സ്കോർ 1-1.

രണ്ടാം പകുതിയിൽ പി എസ് ജി ലീഡ് എടുത്തു. എമ്പപ്പെ ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. ലയണൽ മെസ്സി ഒരുക്കിയ അവസരമാണ് എമ്പപ്പെ ലക്ഷ്യത്തിൽ എത്തിച്ചത്. മത്സരത്തിന്റെ അവസാനം വെററ്റിയുടെ പാസിൽ നിന്ന് ഒരു ഇടം കാലൻ ഫിനിഷിൽ നെയ്മർ കൂടെ ഗോൾ നേടിയതോടെ പി എസ് ജി ജയം പൂർത്തിയായി.

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി പി എസ് ജി ഒന്നാമത് ആണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അവർ യുവന്റസിനെയും തോൽപ്പിച്ചിരുന്നു.

Exit mobile version