ഡല്‍ഹി കുതിപ്പിനു തടയിട്ട് ഡ്വെയിന്‍ ബ്രാവോ, ചെന്നൈയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം

ആദ്യ മത്സരത്തിന്റെ മികവ് രണ്ടാം മത്സരത്തില്‍ പുലര്‍ത്തുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായില്ലെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും ടീമിനെ 147/6 എന്ന സ്കോറിലേക്ക് നയിച്ചു. ഡ്വെയിന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് വലിയ സ്കോര്‍ നേടാമെന്ന ഡല്‍ഹി പ്രതീക്ഷയ്ക്ക് തിരിച്ചടിയായത്. ഏഴാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 20 റണ്‍സ് നേടിയാണ് രാഹുല്‍ തെവാത്തിയ(11*)-അക്സര്‍ പട്ടേല്‍(9*) ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹിയ്ക്ക് പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 36 റണ്‍സ് നേടി മുന്നേറുകയായിരുന്നു ഡല്‍ഹിയ്ക്ക് പൃഥ്വി ഷായെ നഷ്ടമായി. 16 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ പൃഥ്വി ഷായെ ദീപക് ചഹാര്‍ ആണ് പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ ധവാനും ശ്രേയസ്സ് അയ്യരും കൂടി മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടി ഡല്‍ഹിയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ കൂട്ടുകെട്ടിനു വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് മുന്നോട്ട് നയിക്കുവാനായിരുന്നില്ല. 7.1 ഓവറില്‍ 43 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ധവാന്‍-അയ്യര്‍ കൂട്ടുകെട്ട് തകര്‍ത്തത് ഇമ്രാന്‍ താഹിറാണ്. 18 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ താഹിര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

എന്നാല്‍ ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ഡല്‍ഹി വീണ്ടും മുന്നോട്ട് കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 41 റണ്‍സാണ് നേടിയത്. ഇതില്‍ ഋഷഭ് പന്ത് തന്നെയാണ് പതിവു പോലെ കൂടുതല്‍ അപകടകാരിയായത്. 13 പന്തില്‍ 25 റണ്‍സ് നേടിയ പന്തിനെ ശര്‍ദ്ധുല്‍ താക്കൂര്‍ മികച്ചൊരു ക്യാച്ച് നേടി പുറത്താക്കുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോയ്ക്കാണ് വിക്കറ്റ്. അതെ ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിനെയും ബ്രാവോ തന്നെ പുറത്താക്കി.

അടുത്ത ഓവറില്‍ കീമോ പോളിനെ രവീന്ദ്ര ജഡേജ പുറത്താക്കിയെങ്കിലും ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം നേടി. തൊട്ടടുത്ത ഓവറില്‍ ശിഖര്‍ ധവാനെ ബ്രോവോ പുറത്താക്കി. 51 റണ്‍സായിരുന്നു താരം നേടിയത്. നാലോവറില്‍ നിന്ന് 33 റണ്‍സ് വഴങ്ങിയാണ് ബ്രാവോ തന്റെ മൂന്ന് വിക്കറ്റ് നേടിയത്.

പൃഥ്വി ഷാ മടങ്ങിയെത്തുന്നു, മുംബൈയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍

ഓസ്ട്രേലിയ പരമ്പരയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് ടീമിനു പുറത്ത് പോയ പൃഥ്വി ഷാ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തു്നു. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിനുള്ള സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തി മുംബൈ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിനെ ഇന്ത്യന്‍ ടെസ്റ്റ് ഉപ-നായകന്‍ അജിങ്ക്യ രഹാനെ നയിക്കും. ഫെബ്രുവരി 21നു ഇന്‍ഡോറിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

മുംബൈയ്ക്കും പിന്നീട് ഇന്ത്യന്‍ ടീമിലേക്കും തിരികെ എത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പൃഥ്വി അറിയിച്ചു. ഏറെ മത്സരങ്ങള്‍ തനിക്ക് ഈ പരിക്ക് മൂലം നഷ്ടമായെങ്കിലും ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ താന്‍ റീഹാബ് നടപടിയുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് പൃഥ്വി ഷാ പറയുന്നത്. കഴിഞ്ഞ ദിവസം യോ-യോ ടെസ്റ്റ് വിജയിച്ചതോടെയാണ് മുംബൈ സെലക്ടര്‍മാര്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.

ഒക്ടോബറില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ താരം ശതകം നേടിയെങ്കിലും നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിനു മുമ്പ് താരം പരിക്കേറ്റ് പുറത്താകുകയായിരുന്നു. പൃഥ്വി ഷാ ആദ്യ ടെസ്റ്റിനില്ലേലും പിന്നീടുള്ള മത്സരങ്ങളില്‍ പൂര്‍ണ്ണാരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് കരുതിയതെങ്കിലും അത് സംഭവിച്ചില്ല.

തനിക്ക് ആദ്യം ആ പരമ്പരയില്‍ പങ്കെടുക്കാനാകാതെ പോയത് ഏറെ സങ്കടമുണ്ടാക്കിയെന്ന് പറഞ്ഞ പൃഥ്വി തനിക്ക് ഇന്ത്യക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. മികച്ചൊരു അനുഭവമായി മാറേണ്ടിയിരുന്ന പരമ്പരയായിരുന്നു അതെങ്കിലും സംഭവിച്ചതിന്മേല്‍ തനിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു.

പൃഥ്വി ഷാ പരമ്പരയില്‍ കളിയ്ക്കില്ല പകരം മയാംഗ് അഗര്‍വാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍

ഇന്ത്യന്‍ ടീമിലേക്ക് രണ്ട് പുതിയ താരങ്ങള്‍ എത്തിച്ചേരും. സന്നാഹ മത്സരത്തില്‍ പരിക്കേറ്റ് പൃഥ്വി ഷാ പരമ്പരയില്‍ കളിയ്ക്കില്ല എന്നത് വ്യക്തമായതോടെ മയാംഗ് അഗര്‍വാളിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. മെല്‍ബേണ്‍ സിഡ്നി ടെസ്റ്റുകളിലേക്കായി ഇന്ത്യന്‍ ടീമിലേക്ക് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിക്കേറ്റ് ഏറെക്കാലം ഇന്ത്യന്‍ ടീമിനു പുറത്തായ ഹാര്‍ദ്ദിക് ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തി ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയിരുന്നു. മുംബൈയ്ക്കെതിരായ മത്സരത്തില്‍ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റും ബാറ്റിംഗില്‍ 73 റണ്‍സും നേടിയിരുന്നു. മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് പാണ്ഡ്യയുടെ നേട്ടം.

പൃഥ്വി ഷാ വേഗത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ: രവി ശാസ്ത്രി

അഡിലെയ്ഡ് ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം വിട്ട് നില്‍ക്കേണ്ടി വന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ കളിയ്ക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. ഓസ്ട്രേലിയന്‍ ബോര്‍ഡ് ഇലവനെതിരെ സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പൃഥ്വി ഷായ്ക്ക് പരിക്കേറ്റത്.

പൃഥ്വി പരിക്കേറ്റത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ ശാസ്ത്രി, താരം അതിവേഗത്തില്‍ ഭേദപ്പെട്ട് വരുന്നുണ്ടെന്നാണ് പറഞ്ഞത്. പൃഥ്വി ഷാ വീണ്ടും നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ ശാസ്ത്രി, യുവ താരത്തിനു ലഭിയ്ക്കേണ്ടിയിരുന്ന മികച്ച അവസരം നഷ്ടമായതില്‍ സങ്കടമുണ്ടെന്ന് അറിയിച്ചു. നാട്ടില്‍ ഏത് ഫോര്‍മാറ്റിലായാലം റണ്‍സ് കണ്ടെത്തിയ താരമാണ് പൃഥ്വി. ഇവിടെയും താരം മികവ് പുലര്‍ത്തുമെന്നത് തീര്‍ച്ചയായിരുന്നുവെന്നാണ് പൃഥ്വിയിലെ പ്രതീക്ഷയെക്കുറിച്ച് ശാസ്ത്രി പറഞ്ഞത്.

അഡിലെയ്ഡില്‍ പൃഥ്വി ഷാ കളിയ്ക്കില്ല

ഓസ്ട്രേലിയയ്ക്കെിതിരെ ഇന്ത്യയുടെ ഓപ്പണിംഗ് ടെസ്റ്റില്‍ പൃഥ്വി ഷാ കളിയ്ക്കില്ല. സന്നാഹ മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനു പരിക്കേറ്റതോടെയാണ് ഇന്ത്യയ്ക്ക് ഏറെ തിരിച്ചടി നല്‍കുന്ന വാര്‍ത്ത പുറത്ത് വന്നത്. നേരത്തെ പരിക്കേറ്റ പൃഥ്വിയെ സ്കാനിംഗിനു കൊണ്ടു പോകുന്നുവെന്ന് ബിസിസിഐ അറിയിച്ചുവെങ്കിലും താരം ആദ്യ ടെസ്റ്റിനു ലഭ്യമാകുമോ എന്നത് സംബന്ധിച്ച് ഒരു അറിയിപ്പ് ലഭിച്ചിരുന്നില്ല.

ലിഗമെന്റ് പരിക്കാണ് പൃഥ്വിയുടെ അവസരം ഇല്ലാതാക്കിയത്. ഫീല്‍ഡിംഗിനിടെയാണ് താരത്തിനു പരിക്കേറ്റത്. രണ്ടാം ടെസ്റ്റിനു താരം മത്സരയോഗ്യനാകുമോ എന്നതിലും വ്യക്തതയില്ല. താരത്തെ അതിതീവ്ര റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിനു വിധേയനാക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

തുടക്കത്തിനു മുമ്പേ തിരിച്ചടിയോ? പൃഥ്വി ഷായ്ക്ക് പരിക്ക്

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയുള്ള പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് പൃഥ്വി ഷാ. നാല് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന്റെ പരിക്ക് ഗുരുതരമാണെങ്കില്‍ അത് ഇന്ത്യയുടെ പരമ്പര സ്വപ്നങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിന്റെ മൂന്നാം ദിവസമാണ് താരത്തിനെ ഗ്രൗണ്ടിനു പുറത്തേക്ക് ചുമന്ന് കൊണ്ടുപോകേണ്ടി വന്നത്.

ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം ഒരു ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെയാണ് കാലിനു പരിക്കേറ്റ് വീണത്. ലാന്‍ഡിംഗ് ശരിയാകാത്തതിനാല്‍ അത്യധികം വേദനയിലായിരുന്നു പൃഥ്വി. ഇന്ത്യയുടെ ഫിസിയോ ഉടനെ എത്തി താരത്തിനെ ശുശ്രൂഷിക്കുകയും അതിനു ശേഷം നടന്ന് പോകുവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ താരത്തെ ചുമന്ന് പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

ബിസിസിഐ താരത്തിനെ ഹോസ്പിറ്റലിലേക്ക് സ്കാനുകള്‍ക്കായി കൊണ്ടു പോയെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിനു അഡിലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ താരത്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകും. പൃഥ്വി സന്നാഹ മത്സരത്തില്‍ അതിവേഗത്തിലുള്ള 66 റണ്‍സ് കഴിഞ്ഞ ദിവസം നേടിയിരുന്നു. അതിനു ശേഷം പിറ്റേ ദിവസം പൃഥ്വിയുടെ ഓപ്പണിംഗ് സ്ലോട്ട് ഉറപ്പാണെന്നും ഇനി മറ്റേ സ്ഥാനത്തിനു വേണ്ടിയാണ് കെഎല്‍ രാഹുലും മുരളി വിജയും മാറ്റുരയ്ക്കേണ്ടതെന്നുമാണ് സഞ്ജയ് ബംഗാര്‍ പറഞ്ഞത്.

പൃഥ്വി ഷാ ഇല്ലാതെ മുംബൈ, ആദ്യ മത്സരത്തില്‍ ശ്രേയസ്സ് അയ്യര്‍ നയിക്കും

രഞ്ജി ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിനുള്ള ടീം നായകനെ പ്രഖ്യാപിച്ച് മുംബൈ. ശ്രേയസ്സ് അയ്യര്‍ ടീമിനെ നയിക്കുമ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് ഉപ നായകന്‍. നവംബര്‍ 1നു റെയില്‍വേസിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. അതേ സമയം പൃഥ്വി ഷാ ഇന്നലെ പ്രഖ്യാപിച്ച സ്ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല. ദിയോദര്‍ ട്രോഫിയ്ക്കിടെ ദീപക് ചഹാറിന്റെ പന്തില്‍ കൈമുട്ടിനു പരിക്കേറ്റതിനാലാണ് താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത്.

താരം ഫിറ്റാവുമ്പോള്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് മുംബൈ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്.

മുംബൈ: ശ്രേയസ്സ് അയ്യര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, സിദ്ധേഷ് ലാഡ്, ജയ് ബിസ്ട, സൂര്യകുമാര്‍ യാദവ്, ആശയ് സര്‍ദേശായി, ആദിത്യ താരെ, ഏക്നാഥഅ കേര്‍ക്കാര്‍, ശിവും ദുബേ, ആകാശ് പാര്‍ക്കര്‍, കര്‍ഷ് കോത്താരി, ഷംസ് മുലാനി, അഖില്‍ ഹെര്‍വാദ്കര്‍, തുഷാര്‍ ദേശ്പാണ്ഡേ, റോയ്റ്റണ്‍ ഡയസ്

മഴ കളി മുടക്കി, മുംബൈ ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ 60 റണ്‍സിന്റെ ജയം സ്വന്തമാക്കി മുംബൈ. ഹൈദ്രാബാദിനെതിരെ ചേസ് ചെയ്യുമ്പോള്‍ 25 ഓവറില്‍ 155/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തുന്നത്. തുടര്‍ന്ന് മത്സരം നടക്കാതെ വന്നപ്പോള്‍ വി ജയദേവന്‍ രീതിയില്‍ മുംബൈയ്ക്ക് 60 റണ്‍സിന്റെ വിജയം സ്വന്തമായി. 44 പന്തില്‍ 61 റണ്‍സ് നേടിയ പൃഥ്വി ഷായും 55 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ്സ് അയ്യരുമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 17 റണ്‍സ് നേടിയ രോഹിത് പുറത്തായപ്പോള്‍ 17 റണ്‍സുമായി അജിങ്ക്യ രഹാനെ അയ്യര്‍ക്ക് കൂട്ടായി മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദിനു 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാനായത്. 121 റണ്‍സുമായി രോഹിത് റായുഡു പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര പിന്തുണ രോഹിത്തിനു നല്‍കാനായില്ല. തുഷാര്‍ ദേശ്പാണ്ടേ 3 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. റോയ്സ്റ്റണ്‍ ഡയസ് രണ്ടും ധവാല്‍ കുല്‍ക്കര്‍ണ്ണി, ശിവം ദുബേ, ഷംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കളിച്ചത് നാല് മത്സരങ്ങള്‍, നാലിലും അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ

ഇന്ന് ഹൈദ്രാബാദിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ തന്റെ അര്‍ദ്ധ ശതകം നേടുമ്പോള്‍ പൃഥ്വി ഷാ സീസണില്‍ തന്റെ നാലാമത്തെ അര്‍ദ്ധ ശതകമാണ് നേടിയത്. 34 പന്തില്‍ നിന്ന് ഷാ നേടിയ അര്‍ദ്ധ ശതകം താന്‍ കളിച്ച നാലാമത്തെ മത്സരത്തില്‍ നിന്ന് അത്രയും തന്നെ അര്‍ദ്ധ ശതകം നേടുക എന്നൊരു സവിശേഷത കൂടി ഇന്ന് താരം സ്വന്തമാക്കി.

34 പന്തില്‍ നിന്ന് തന്നെ ബറോഡയ്ക്കെതിരെ ഷാ ഈ സീസണില്‍ അര്‍ദ്ധ ശതകം നേടിയിരുന്നു. റെയില്‍വേസിനെതിരെ 36 പന്തിലും കര്‍ണ്ണാടകയ്ക്കെതിരെ 41 പന്തിലുമാണ് താരം ഈ സീസണില്‍ നേടിയ മറ്റു അര്‍ദ്ധ ശതകങ്ങള്‍.

പൃഥ്വിയുടെ പ്രായത്തില്‍ ഞങ്ങളൊന്നും താരത്തിന്റെ പത്ത് ശതമാനം പോലും മികവുള്ളവരായിരുന്നില്ല

പൃഥ്വി ഷായെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പൃഥ്വി ഷായുടെ പ്രായത്തില്‍ താരത്തിന്റെ പത്ത് ശതമാനം കഴിവ് പോലും ഇന്ത്യയിലെ മറ്റാര്‍ക്കും ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് പൃഥ്വിയുടെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തെക്കുറിച്ച് വിരാട് കോഹ്‍ലി പറഞ്ഞത്. താരം ഇനിയും മെച്ചപ്പെടുവാനുള്ള മേഖലകളുണ്ട് അതിനു വേണ്ട സഹായങ്ങളെല്ലാം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമന്നും കോഹ്‍ലി പറഞ്ഞു.

ഇന്ത്യയ്ക്ക് ആവശ്യമായൊരു തുടക്കം നല്‍കുവാന്‍ ശേഷിയുള്ളൊരു താരമാണ് പൃഥ്വി ഷാ. ഇന്ത്യയ്ക്ക് ഇങ്ങനൊരു താരം ആവശ്യമായിരുന്നു. ഭയമില്ലാതെ കളിക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. തന്റെ കളിയിലും കഴിവിലും ഏറെ ആത്മവിശ്വാസമുള്ള താരമാണ് പൃഥ്വി ഷാ.

താരം ഇപ്പോള്‍ സ്ലിപ്പിലോ കീപ്പറിനെ ക്യാച്ച് നല്‍കി പുറത്താകുമെന്ന് നിങ്ങള്‍ക്ക് തോന്നും എന്നാല്‍ അത് ഒരിക്കലും സംഭവിക്കുന്നില്ലെന്ന് ഇവിടെയും ഇംഗ്ലണ്ടിലും(ഇന്ത്യ എ ടീമിനൊപ്പം) നമ്മളെല്ലാവരും കണ്ടതാണ്. ആക്രമിച്ച് കളിക്കുമ്പോളും മികച്ച നിയന്ത്രണം കാഴ്ചവെച്ച താരമാണ് പൃഥ്വി ഷാ. ന്യൂ ബോളിനെതിരെ കളിക്കുവാനുള്ള മികച്ച കഴിവുള്ള താരമാണ് പൃഥ്വിയെന്നും വിരാട് കൂട്ടിചേര്‍ത്തു.

കളിക്കുമ്പോള്‍ സച്ചിനും വീരുവും നടക്കുമ്പോള്‍ ലാറ, പൃഥ്വിയെ ശാസ്ത്രി വിശേഷിപ്പിക്കുന്നതിങ്ങനെ

ഇന്ത്യയുടെ പുതുമുഖ ടെസ്റ്റ് താരം പൃഥ്വി ഷായ്ക്ക് മേല്‍ പ്രശംസ ചൊരിഞ്ഞ് രവി ശാസ്ത്രി. താരം ക്രിക്കറ്റ് കളിക്കവാനായി ജനിച്ചതാണെന്ന് വ്യക്തമാക്കിയ രവി ശാസ്ത്രി എട്ടാം വയസ്സ് മുതല്‍ ക്രിക്കറ്റ് കളിക്കുന്നൊരാളാണ് പൃഥ്വി ഷാ എന്ന് പറഞ്ഞു. കാണികള്‍ക്ക് സുന്ദര നിമിഷങ്ങള്‍ നല്‍കുന്നൊരു താരമാണ് പൃഥ്വി ഷായെന്നും രവി ശാസ്ത്രി പറഞ്ഞു. ദേവേന്ദ്ര ബിഷുവിനെ കവറിലൂടെ ബൗണ്ടറി പായിച്ച് മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പൃഥ്വി പരമ്പരയിലെ താരം അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

പൃഥ്വി ബാറ്റ് ചെയ്യുമ്പോള്‍ സച്ചിന്റെയും വീരുവിന്റെയും ഒരു മിന്നലാട്ടം നമുക്ക് കാണാം, പൃഥ്വി നടക്കുമ്പോള്‍ ബ്രയാന്‍ ലാറയുമായി ചെറിയൊരു സാമ്യം നമുക്ക് തോന്നാം. ഇതെല്ലാം തന്നെ താരത്തെ അത്യപൂര്‍വ്വമായൊരു താരമാക്കി മാറ്റുന്നുണ്ട്. ഇന്ത്യയുടെ ഭാവി താരമാണ് പൃഥ്വി ഷായെന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിനു അനുമോദനമറിയിച്ച് സച്ചിന്‍

വിന്‍ഡീസിനെ തകര്‍ത്ത് ആധികാരിക വിജയം കൈവശപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ അനുമോദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ തന്റെ ട്വീറ്റില്‍ ഇന്ത്യന്‍ ടീമിനെയും പ്രത്യേകിച്ച് ഉമേഷ് യാദവിനെ വ്യക്തിഗത നേട്ടത്തിനും അഭിനന്ദിക്കുകയായിരുന്നു. മത്സരത്തില്‍ നിന്ന് 10 വിക്കറ്റ് നേടിയ ഉമേഷ് യാദവ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

പൃഥ്വി ഷാ മാന്‍ ഓഫ് ദി സിരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്നായി 237 റണ്‍സാണ് 18 വയസ്സുകാരന്‍ താരം നേടിയത്. പരമ്പരയിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ ശതകവും പൃഥ്വി ഷാ നേടിയിരുന്നു.

Exit mobile version