ഇത് പൃഥ്വി ഷോ, തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പൃഥ്വി ഷായുടെ ഒറ്റയാന്‍ പ്രകടനത്തിന്റെ ബലത്തില്‍ ആണ് ഡല്‍ഹി 7 വിക്കറ്റ് വിജയം നേടിയത്. 155 റണ്‍സെന്ന വിജയ ലക്ഷ്യം 16.3 ഓവറിലാണ് ഡല്‍ഹി മറികടന്നത്.

ശിവം മാവിയുടെ ആദ്യ ഓവറില്‍ 6 ഫോറോടെ തുടങ്ങിയ പൃഥ്വി ഷായെ പിടിച്ചുകെട്ടുവാന്‍ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചുവെങ്കിലും ഷാ തന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് തുടര്‍ന്ന് 18 പന്തില്‍ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ഓറഞ്ച് ക്യാപ് ഉടമയായ ശിഖര്‍ ധവനെ മറുവശത്ത് കാഴ്ചക്കാരനാക്കിയായിരുന്നു പൃഥ്വിയുടെ ഈ തകര്‍പ്പന്‍ ഷോ. ഇരുവരും ചേര്‍ന്ന് 132 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 47 പന്തില്‍ 46 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. പാറ്റ് കമ്മിന്‍സാണ് ധവാന്റെ വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് തകര്‍ത്തത്.

41 പന്തില്‍ 82 റണ്‍സ് നേടി പൃഥ്വി ഷാ വിജയം 9 റണ്‍സ് അകലെയുള്ളപ്പോളാണ് പുറത്തായത്. 11 ഫോറും 3 സിക്സും നേടിയ താരത്തിന്റെ വിക്കറ്റും പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. അതേ ഓവരില്‍ തന്നെ പന്തിന്റെ(16) വിക്കറ്റും പാറ്റ് കമ്മിന്‍സ് വീഴ്ത്തി.

ആദ്യ ആറോവറിന് ശേഷം വിക്കറ്റ് സ്ലോ ആയി – പൃഥ്വി ഷാ

ഇന്നലെ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സിനെതിരെ വിജയം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 39 പന്തില്‍ 53 റണ്‍സ് നേടിയ പൃഥ്വി ഷാ ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താരം പറയുന്നത് ആദ്യ ആറോവറില്‍ ബാറ്റിംഗിന് അനായാസമായിരുന്ന പിച്ചായിരുന്നു ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലേതെന്നാണ്.

160 പ്രതിരോധിക്കാവുന്ന ലക്ഷ്യമായിരുന്നുവെന്നും സ്പിന്നര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നതിനാല്‍ തന്നെ തന്റെ ടീമിന് സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ വളരെ ക്ലോസ് ഗെയിം ആയി ഈ മത്സരം മാറുകയായിരുന്നുവെന്നും പൃഥ്വി വ്യക്തമാക്കി. സൂപ്പര്‍ ഓവറില്‍ അക്സര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും റഷീദ് ഖാനാണ് അവരുടെ സൂപ്പര്‍ ഓവര്‍ എറിയുവാന്‍ പോകുന്നതെന്ന് വ്യക്തമായിരുന്നുവെന്നും അതിനാല്‍ തന്നെയാണ് ടീം മാനേജ്മെന്റ് പന്തിനെയും ശിഖര്‍ ധവാനെയും ഇറക്കിയതെന്നും പൃഥ്വി ഷാ പറഞ്ഞു.

മികച്ച തുടക്കത്തിന് ശേഷം പ്രതീക്ഷ തരത്തിലുള്ള സ്കോര്‍ കണ്ടെത്താനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്

മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പ്രതീക്ഷിച്ച പോലൊരു സ്കോറിലേക്ക് എത്താനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. ഖലീല്‍ അഹമ്മദ് എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സും ഒരു ഫോറും അടക്കം 14 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്ത് പുറത്താകാതെ നേടിയ 34 റണ്‍സിന്റെയും ഓപ്പണിംഗില്‍ പൃഥ്വി ഷായുടെയും ശിഖര്‍ ധവാന്റെയും ബാറ്റിംഗ് മികവും മധ്യ ഓവറുകളില്‍ പന്തിന്റെ പ്രകടനവുമാണ് ടീമിനെ 159/4 എന്ന സ്കോറിലേക്ക് എത്തിച്ചത്.

പൃഥ്വ ഷായും ശിഖര്‍ ധവാനും 10.2 ഓവറില്‍ 81 റണ്‍സാണ് നേടിയത്. റഷീദ് ഖാന്‍ ആണ് ശിഖര്‍ ധവാനെ വീഴ്ത്തി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 28 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ആണ് ഡല്‍ഹിയ്ക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പൃഥ്വി ഷായുടെ വിക്കറ്റ് കൂടി റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായതോടെ ഡല്‍ഹി പ്രതിരോധത്തിലായി. 39 പന്തില്‍ 53 റണ്‍സ് നേടിയ പൃഥ്വി ഷാ പുറത്താകുമ്പോള്‍ ഡല്‍ഹി 84/2 എന്ന നിലയിലായിരുന്നു.

Rashidkhan

അവിടെ നിന്ന് ക്യാപ്റ്റന്‍ ഋഷഭ് പന്തും സ്റ്റീവന്‍ സ്മിത്തും മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് നേടിയാണ് ഡല്‍ഹിയെ മുന്നോട്ട് നയിച്ചത്. 37 റണ്‍സ് നേടിയ പന്തിന്റെ വിക്കറ്റ് സിദ്ധാര്‍ത്ഥ് കൗള്‍ ആണ് നേടിയത്. അതേ ഓവറില്‍ ഹെറ്റ്മ്യറിന്റെ വിക്കറ്റും കൗള്‍ നേടി.

ശതകം നഷ്ടമായെങ്കിലും ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി ശിഖര്‍ ധവാന്‍

കൂറ്റന്‍ സ്കോര്‍ നേടുവാന്‍ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചുവെങ്കിലും ശിഖര്‍ ധവാന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ പഞ്ചാബ് ബൗളര്‍മാര്‍ മുട്ടുമടക്കിയപ്പോള്‍ 6 വിക്കറ്റ് വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.

ശിഖര്‍ ധവാനും പൃഥ്വി ഷായും കൂടി ഒന്നാം വിക്കറ്റില്‍ നേടിക്കൊടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ചേസിംഗ് ആരംഭിച്ച ഡല്‍ഹി 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 17 പന്തില്‍ 32 റണ്‍സ് നേടിയ പൃഥ്വി ഷായെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കുമ്പോള്‍ ഡല്‍ഹി ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 59 റണ്‍സാണ് നേടിയത്.

സ്മിത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 107 റണ്‍സാണ് 11 ഓവറില്‍ ഡല്‍ഹി നേടിയത്. സ്മിത്ത് വെറും 9 റണ്‍സ് നേടിയപ്പോള്‍ 48 റണ്‍സ് കൂട്ടുകെട്ടില്‍ ഭൂരിഭാഗം സ്കോറിംഗും ശിഖര്‍ ധവാന്റെ വകയായിരുന്നു. തന്റെ ശതകത്തിന് 8 റണ്‍സ് അകലെ ധവാന്റെ വിക്കറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമാകുകയായിരുന്നു. 49 പന്തില്‍ 92 റണ്‍സ് നേടിയ ധവാന്‍ 13 ബൗണ്ടറിയും രണ്ട് സിക്സുമാണ് നേടിയത്.

പന്തും ധവാനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് നേടിയത്. ജൈ റിച്ചാര്‍ഡ്സണാണ് ധവാന്റെ വിക്കറ്റ്. മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും നേടി സ്റ്റോയിനിസിന്റെ മികവില്‍ ഡല്‍ഹി 20 റണ്‍സ് നേടിയതോടെ മത്സരം പഞ്ചാബ് കൈവിടുന്ന സാഹചര്യം ഉണ്ടായി. തൊട്ടടുത്ത ഓവറില്‍ ജൈ റിച്ചാര്‍ഡ്സണ്‍ 15 റണ്‍സ് നേടിയ ഋഷഭ് പന്തിനെ പുറത്താക്കിയെങ്കിലും സ്റ്റോയിനിസും ലളിത് യാദവും ലക്ഷ്യം 12 പന്തില്‍ 8 റണ്‍സാക്കി മാറ്റി.

സ്റ്റോയിനിസ് 13 പന്തില്‍ 27 റണ്‍സും ലളിത് യാദവ് 6 പന്തില്‍ 12 റണ്‍സും നേടി വിജയ സമയത്ത് ഡല്‍ഹിയ്ക്കായി ക്രീസിലുണ്ടായിരുന്നു.

പൃഥ്വിയുടെ ബാറ്റിംഗ് തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി – ശിഖര്‍ ധവാന്‍

ഐപിഎലില്‍ ഡല്‍ഹിയുടെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ ആണ് കളിയിലെ താരമായി മാറിയത്. 54 പന്തില്‍ 85 റണ്‍സ് നേടിയ താരത്തിന്റെ ബാറ്റിംഗ് എളുപ്പമാക്കിയത് പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണെന്നാണ് ധവാന്‍ പറഞ്ഞത്. 10 ഫോറും 2 സിക്സും ധവാന്‍ നേടിയപ്പോള്‍ 72 റണ്‍സാണ് 38 പന്തില്‍ നിന്ന് പൃഥ്വി നേടിയത്.

മോയിന്‍ അലി പൃഥ്വിയെ പുറത്താക്കുവാന്‍ നേടിയ ക്യാച്ചാണ് തനിക്ക് മത്സരത്തില്‍ ഇഷ്ടപ്പെട്ട നിമിഷമെന്നും ഇന്നത്തെ തന്റെ ബാറ്റിംഗ് താന്‍ ആസ്വദിച്ചുവെന്നും ധവാന്‍ പറഞ്ഞു. പൃഥ്വി വിജയ് ഹസാരെയിലെ തന്റെ ഫോം ഇവിടെയും തുടര്‍ന്നപ്പോള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമായെന്നും തന്റെ ഗെയിം പ്ലാനിനെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ടായിരുന്നുവെന്നും ശിഖര്‍ സൂചിപ്പിച്ചു.

പ്രവീണ്‍ ആംറേയുമായുള്ള പരിശീലനം ഫലം നല്‍കി – പൃഥ്വി ഷാ

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ തന്നെ ഡ്രോപ് ചെയ്ത് ഏറെ ദുഃഖമുണ്ടാക്കിയെന്നും അതിന് ശേഷം താന്‍ തന്റെ കളി മെച്ചപ്പെടുത്തുവാന്‍ കൂടുതല്‍ പരിശീലനം നടത്തിയെന്നും പറഞ്ഞ് പൃഥ്വി ഷാ. വിജയ് ഹസാരെ ട്രോഫിയ്ക്ക് മുമ്പ് താന്‍ പ്രവീണ്‍ ആംറേയുടെയൊപ്പം പരിശീലനം നടത്തിയെന്നും അതാണ് ഫലം ചെയ്തതെന്നും പൃഥ്വി ഷാ വെളിപ്പെടുത്തി.

വിജയ് ഹസാരെയിലെ ടോപ് സ്കോറര്‍ ആയ പൃഥ്വി ഷാ ഇന്നലെ ഈ വര്‍ഷത്തെ ഐപിഎലിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരത്തില്‍ പൃഥ്വി ഷാ 38 പന്തില്‍ 72 റണ്‍സാണ് നേടിയത്. 9 ഫോറും മൂന്ന് സിക്സുമായിരുന്നു താരം നേടിയത്.

ഇന്ത്യന്‍ ടീമില്‍ നിന്ന് ഡ്രോപ് ചെയ്യപ്പെട്ടതിനെക്കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്നും കാരണം അത് വളരെ നിരാശാജനകമായ ഒരു അവസ്ഥയായിരുന്നുവെന്നും അതിനെ മറന്ന് തന്റെ തെറ്റുകള്‍ ശരിയാക്കുവാനുള്ള കാര്യം മാത്രമാണ് താന്‍ ശ്രമിച്ചതെന്നും പൃഥ്വി വ്യക്തമാക്കി.

ചെന്നൈയുടെ കഥ കഴിച്ച് പൃഥ്വി ഷായും ശിഖര്‍ ധവാനും, ക്യാപ്റ്റനെന്ന നിലയില്‍ പന്തിന് ആദ്യ മത്സരത്തില്‍ തന്നെ വിജയം

മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ ചെന്നൈ നേടിയ 188/7 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓപ്പണിംഗില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും അടിച്ച് തകര്‍ത്തപ്പോള്‍ 18.4 ഓവറിലാണ് ഡല്‍ഹി ഈ ലക്ഷ്യം മറികടന്നത്.

ഒന്നാം വിക്കറ്റില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 138 റണ്‍സാണ് 82 പന്തില്‍ നേടിയത്.  38 പന്തില്‍ 72 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തി ഡ്വെയിന്‍ ബ്രാവോ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ഷാ പുറത്തായ ശേഷം ഡല്‍ഹിയെ മുന്നോട്ട് നയിച്ച ധവാന് എന്നാല്‍ തന്റെ ശതകം നേടുവാനായില്ല. 54 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 20 പന്തില്‍ നിന്ന് 22 റണ്‍സെന്ന നിലയിലായിരുന്നു.

മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഡല്‍ഹി ലക്ഷ്യത്തിന് 3 റണ്‍സ് അകലെയായിരുന്നു. 9 പന്തില്‍ 14 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. പന്തുമായി ചേര്‍ന്ന് 19 റണ്‍‍സാണ് മൂന്നാം വിക്കറ്റില്‍ സ്റ്റോയിനിസ് നേടിയത്.

ചെന്നൈയ്ക്ക് വേണ്ടി ശര്‍ദ്ധുള്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പന്ത് പുറത്താകാതെ 15 റണ്‍സ് നേടി.

റണ്‍ മല തീര്‍ത്തെങ്കിലും ദേവ്ദത്ത് പടിക്കലിനും പൃഥ്വി ഷായ്ക്കും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിയ്ക്കുവാനുള്ള സാധ്യത കുറവ്

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കാനിരിക്കെ വിജയ് ഹസാരെയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലിനും പൃഥ്വി ഷായ്ക്കും ടീമില്‍ അവസരം ലഭിയ്ക്കുവാനുള്ള സാധ്യത കുറവാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടീമില്‍ നിലവില്‍ നാല് ഓപ്പണര്‍മാര്‍ ഉള്ളതിനാല്‍ തന്നെ ഇപ്പോള്‍ ഇവര്‍ക്ക് അവസരം കൊടുക്കുക പ്രയാസമാകുമെന്നാണ് അറിയുന്നത്. ശിഖര്‍ ധവാന്‍,രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഇപ്പോള്‍ ടീമില്‍ ഇടം ലഭിയ്ക്കുവാനിരിക്കുന്ന ഓപ്പണിംഗ് സ്ഥാന മോഹികള്‍.

അവസാന നിമിഷ മാറ്റമില്ലെങ്കില്‍ ഈ നാല് പേരും ടീമില്‍ ഇടം ലഭിയ്ക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ പൃഥ്വിയ്ക്കും ദേവ്ദത്ത് പടിക്കലിനും അവസരം ലഭിയ്ക്കില്ല. വിജയ് ഹസാരെയില്‍ പൃഥ്വി ഷാ 827 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 737 റണ്‍സുമാണ് നേടിയത്.

പൃഥ്വി തുടങ്ങി, ആദിത്യ താരെ അവസാനിപ്പിച്ചു, വിജയ് ഹസാരെ ചാമ്പ്യന്മാരായി മുംബൈ

ഉത്തര്‍ പ്രദേശ് നല്‍കിയ 313 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം 41.3 ഓവറില്‍ മറികടന്ന് മുംബൈ. പൃഥ്വി ഷായുടെ വെടിക്കെട്ട് 73 റണ്‍സിന് ശേഷം ആദിത്യ താരെയും ശിവം ഡുബേയും ഉത്തര്‍ പ്രദേശ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ മുംബൈ 6 വിക്കറ്റ് വിജയം നേടുകയായിരുന്നു. 107 പന്തില്‍ നിന്ന് ആദിത്യ താരെ 118 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 28 പന്തില്‍ 42 റണ്‍സ് നേടി ശിവം ഡുബേയും മികവ് പുലര്‍ത്തി.

88 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ന്നത് ഡുബേ പുറത്തായപ്പോളാണ്. ഷംസ് മുലാനി(36), യശസ്വി ജൈസ്വാല്‍(29) എന്നിവരും മുംബൈയ്ക്കായി റണ്‍സ് കണ്ടെത്തി. ആദിത്യ താരെ ഇന്ന് തന്റെ കന്നി ലിസ്റ്റ് എ ശതകം ആണ് നേടിയത്. 41.3 ഓവറില്‍ 315 റണ്‍സാണ് മുംബൈ നേടിയത്.

വീണ്ടും വെടിക്കെട്ട് പ്രകടനവുമായി പൃഥ്വി, മുംബൈയ്ക്ക് മികച്ച തുടക്കം

പൃഥ്വി ഷാ തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം വിജയ് ഹസാരെ ട്രോഫി ഫൈനലിലും ആവര്‍ത്തിച്ചപ്പോള്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം. പൃഥ്വി ഷാ 39 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയപ്പോള്‍ 9.1 ഓവറില്‍ മുംബൈ 89 റണ്‍സാണ് നേടിയത്. 10 ഫോറും 4 സിക്സും അടക്കമായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്സ്. ശിവം മാവിയ്ക്കായിരുന്നു പൃഥ്വിയുടെ വിക്കറ്റ്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മുംബൈ 14 ഓവറില്‍ 126 റണ്‍സാണ് നേടിയിട്ടുള്ളത്. 29 റണ്‍സുമായി യശസ്വി ജൈസ്വാലും 23 റണ്‍സ് നേടി ആതിഥ്യ താരെയുമാണ് ക്രീസിലുള്ളത്.

വിജയ് ഹസാരെയില്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് പൃഥ്വി 827 റണ്‍സാണ് നേടിയത്. 4 ശതകങ്ങളും 1 ഫിഫ്റ്റിയുമാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 227 നോട്ട്ഔട്ട് ആണ്.

വിജയ് ഹസാരെയില്‍ റണ്‍സ് വാരിക്കൂട്ടി പൃഥ്വിയും പടിക്കലും

വിജയ് ഹസാരെ ട്രോഫിയില്‍ യഥേഷ്ടം റണ്‍സ് വാരിക്കൂട്ടിയ രണ്ട് താരങ്ങളാണ് കര്‍ണ്ണാടകയുടെ ദേവ്ദത്ത് പടിക്കലും മുംബൈയുടെ പൃഥ്വി ഷായും. ലിസ്റ്റ് – എ മത്സരങ്ങളില്‍ തുടര്‍ച്ചയായ അഞ്ചാം ശതകം ലക്ഷ്യമാക്കി ഇറങ്ങിയ പടിക്കല്‍ മുംബൈയ്ക്കെതിരെ സെമി ഫൈനലില്‍ 64 റണ്‍സ് നേടി പുറത്താക്കിയപ്പോള്‍ താരത്തിന്റെ ആ ലക്ഷ്യം സാധ്യമായില്ല.

മുംബൈയോട് പരാജയം ഏറ്റുവാങ്ങി ഫൈനല്‍ കാണാതെ കര്‍ണ്ണാടക മടങ്ങിയപ്പോള്‍ നാല് ശതകം അടക്കുമള്ള താരത്തിന്റെ മിന്നും പ്രകടനം 737 റണ്‍സില്‍ അവസാനിച്ചു.

അതേ സമയം പൃഥ്വി ഷാ ആകട്ടെ ടൂര്‍ണ്ണമെന്റിലെ തന്റെ മിന്നും ഫോം തുടരുകയായിരുന്ന. അതിവേഗ സ്കോറിംഗിന് പേരുകേട്ട താരം ഇന്നലെ കര്‍ണ്ണാടകയ്ക്കെതിരെ 165 റണ്‍സ് നേടിയതോടെ ദേവ്ദത്ത് പടിക്കലിന്റെ നേട്ടത്തെ മറികടന്ന് 754 റണ്‍സിലേക്ക് എത്തിയിരുന്നു.

Photo: Twitter/@cricbuzz

ഇനി ഫൈനല്‍ മത്സരം കൂടി കളിക്കാനുണ്ടെന്നതിനാല്‍ തന്നെ പൃഥ്വി ഷായില്‍ നിന്ന് ഇനിയും റണ്‍ മഴ ഏവര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.

കര്‍ണ്ണാടകയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് മുംബൈ ഫൈനലിലേക്ക്

പൃഥ്വി ഷായുടെ ബാറ്റിംഗ് മികവില്‍ 322 റണ്‍സ് നേടിയ മുംബൈ എതിരാളികളായ കര്‍ണ്ണാടകയ്ക്കെതിരെ 72റണ്‍സിന്റെ വിജയവുമായി വിജയ് ഹസാരെ ട്രോഫി ഫൈനലിലേക്ക്. ദേവ്ദത്ത് പടിക്കലും ശരത്ത് ബിആറും ഒഴികെ മറ്റാര്‍ക്കും കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ കര്‍ണ്ണാടകയുടെ ഇന്നിംഗ്സ് 42.4 ഓവറില്‍ 250 റണ്‍സിന് അവസാനിക്കുകയായിരുന്നു.

പടിക്കല്‍ 64 റണ്‍സും ശരത്ത് 61 റണ്‍സും നേടിയപ്പോള്‍ ശ്രേയസ്സ് ഗോപാല്‍(29), കൃഷ്ണപ്പ ഗൗതം(28), കരുണ്‍ നായര്‍(29) എന്നിവരുടെ പ്രകടനം ടീമിന് ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ മതിയായില്ല. മുംബൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേ, തനുഷ് കോടിയന്‍,ഷംസ് മുലാനി, സോളങ്കി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version