ക്രിസ്റ്റൽ പാലസിനെതിരെ പോയിന്റ് പങ്കു വെച്ച് ബ്രൈറ്റൺ

കളത്തിൽ ആധിപത്യം ഉണ്ടായിട്ടും അത് ഫലമാക്കി മാറ്റാൻ സാധിക്കാതെ വന്നപ്പോൾ ക്രിസ്റ്റൽ പലസിനെതിരെ ബ്രൈറ്റണിന് നിരാശജനകമായ സമനില. പാലസിന്റെ തട്ടകത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പോയിന്റ് പങ്കു വെച്ചു. പോയിന്റ് പട്ടികയിൽ ക്രിസ്റ്റൽ പാലസ് പന്ത്രണ്ടാമതും ബ്രൈറ്റൺ ആറാമതും ആണ്.

ആദ്യ പകുതിയിൽ ഇരു ടീമുകളും തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. എങ്കിലും ബ്രൈറ്റൺ തന്നെ ആയിരുന്നു മുൻതൂക്കം. എസ്‌തുപിയന്റെ ഗോളിൽ അവർ മുന്നിലെത്തിയെങ്കിലും വാർ ചെക്കിൽ ഓഫ്സൈഡ് വിധിച്ചു. പന്ത് ഭൂരിഭാഗം സമയവും കൈവശം വെച്ചു മത്സരം വരുതിയിലാക്കാൻ ബ്രൈറ്റണായി. അറുപത്തി മൂന്നാം മിനിറ്റിൽ ബ്രൈറ്റൺ ലീഡ് എടുത്തു. എസ്തുപിയന്റെ ക്രോസിൽ നിന്നും മാർഷ് ആണ് വല കുലുക്കിയത്. എന്നാൽ വെറും ആറു മിനിറ്റിനു ശേഷം ക്രിസ്റ്റൽ പാലസ് സമനില ഗോൾ കണ്ടെത്തി. ഒലിസെയുടെ ക്രോസ് തടയുന്നതിൽ സാഞ്ചസിന് പിഴച്ചപ്പോൾ ടോംകിൻസ് വളകുലുക്കുകയായിരുന്നു. പിന്നീടും ബ്രൈറ്റണിന് അവസരങ്ങൾ വന്നെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. ബ്രൈറ്റൺ ഏഴോളം തവണ ലക്ഷ്യത്തിലേക്ക് ഉന്നം വെച്ചപ്പോൾ ഒരേയൊരു തവണ മാത്രമാണ് ക്രിസ്റ്റൽ പാലസിന്റെ ശ്രമം ലക്ഷ്യത്തിലേക്കു നേരെ വന്നത്. മത്സരം മുഴുവൻ കൈയ്യിൽ ഉണ്ടായിട്ടും പോയിന്റ് നഷ്ടപ്പെടുത്തിയത് ബ്രൈറ്റണിന് വലിയ നിരാശ നൽകും.

ടോട്ടനം തകർന്നടിഞ്ഞു, റിലഗേഷൻ ഭീഷണിയിൽ നിന്ന് അകന്ന് ലെസ്റ്റർ സിറ്റി

ഒന്നിനെതിരെ നാല് ഗോളുകൾക്ക് ടോട്ടനത്തെ വീഴ്ത്തി ലെസ്റ്ററിന് തകർപ്പൻ ജയം. മെന്റിയും മാഡിസനും ഇഹ്യോനാച്ചോയും ബാൺസും ലെസ്റ്ററിനായി ലക്ഷ്യം കണ്ടു. ടോട്ടനത്തിന്റെ ആശ്വാസ ഗോൾ ബെന്റാങ്കുർ നേടി. ഇതോടെ ഇരുപത്തിനാല് പോയിന്റുമായി ലെസ്റ്റർ പതിമൂന്നാമതാണ്. ടോട്ടനം അഞ്ചാമതും. സിറ്റിയെ നേരിട്ട ടോട്ടനത്തിന്റെ നിഴൽ മാത്രമായിരുന്നു ഇന്ന് കളത്തിൽ കാണാൻ കഴിഞ്ഞത്.

എതിർ തട്ടകത്തിൽ ടോട്ടനത്തിനായിരുന്നു ആദ്യ കുറച്ചു നിമിഷങ്ങളിൽ മുൻതൂക്കം. പതിനാലാം മിനിറ്റിൽ അവർ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ ബോളിൽ ഡേവിസിന്റെ ശ്രമം വഴി മാറിയപ്പോൾ ബെന്റാങ്കുറിലേക്ക് എത്തുകയായിരുന്നു. താരം അനായാസം ലക്ഷ്യം കണ്ടു. ഓഫ്‌സൈഡ് മണമുള്ളതിനാൽ മിനിറ്റുകൾ നീണ്ട പരിശോധനക്ക് ശേഷമാണ് ഗോൾ അനുവദിച്ചത് ഇരുപതിമൂന്നാം മിനിറ്റിൽ ലെസ്റ്റർ സമനില ഗോൾ നേടി. കോർണറിൽ ക്ലിയർ ചെയ്യപ്പെട്ട പന്തിലേക്ക് ഓടിയടുത്ത് മെന്റി തൊടുത്ത കരുത്തേറിയ ഷോട്ട് ലോറിസിന് ഒരവസരവും നൽകാതെ വലയിൽ പതിച്ചു. പിന്നീട് ലെസ്റ്റർ മാത്രമായിരുന്നു ആദ്യ പകുതിയിൽ ചിത്രത്തിൽ ഉണ്ടായിരുന്നത്. വെറും രണ്ടു മിനിറ്റിന് ശേഷം മാഡിസന്റെ ഗോളിലൂടെ ലെസ്റ്റർ ലീഡ് എടുത്തു. ഇഹ്യോനാച്ചോയുടെ അസിസ്റ്റിൽ ആണ് ഗോൾ വന്നത്. ഇഞ്ചുറി ടൈമിൽ താരം ഗോളും കണ്ടെത്തി. കൗണ്ടർ വഴി എത്തിയ നീക്കത്തിൽ ബോക്സിന് പുറത്തു നിന്നും മുന്നേറ്റ താരം അനായാസം സമയമെടുത്തു ഗോൾ വല കുലുക്കിയപ്പോൾ ടോട്ടനം ഡിഫെൻസ് നോക്കി നിൽക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ബാൺസിന്റെ ഗോൾ വാർ ചെക്കിൽ നിഷേധിച്ചു. എന്നാൽ പിന്നീട് താരം ഒരിക്കൽ കൂടി വല കുലുക്കി പട്ടിക തികച്ചു. ഇഹ്യോനാച്ചോ നേടിയ ഗോളിനോട് സാമ്യമുള്ള ഗോൾ ടോട്ടനം ഡിഫെൻസിന്റെ പിഴവുകൾ തുറന്നു കാണിച്ചു.

ഗോളടിച്ചും അടിപ്പിച്ചും കെഡിബി, ജയവുമായി മാഞ്ചെസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെയാണ് മാൻ സിറ്റി പരാജയപ്പെടുത്തിയത്. സെർജിയോ അഗ്യൂറോയും കെഡിബിയുമാണ് മാഞ്ചെസ്റ്റർ സിറ്റിക്കായി ഗോളടിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. പ്രീമിയർ ലീഗിൽ പതിവായ VAR ഡ്രാമ ഈ മത്സരത്തിലും തുടർന്നു.

ലയ്സ് മോസെറ്റിന്റെ ഗോൾ വാറിന്റെ വിവാദ ഇടപെടൽ കാരണം അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കെവിന്റെ അസിസ്റ്റിൽ അഗ്യൂറോ ഗോളടിച്ചു. എന്നാൽ ഗോളിന്റെ ബിൽഡപ്പിൽ റഫറി ജോൺ ഫ്ലെക്കിനെ ബ്ലോക്ക് ചെയ്തെങ്കിലും കളി നിർത്തിയിരുന്നില്ല. ഷെഫീൽഡിന്റെ നിർബന്ധപ്രകാരം വാർ ഇടപെട്ടെങ്കിലും അവർക്ക് അനുകുലമായില്ല. പെപ്പ് ഗ്വാർഡിയോളയുടെ പ്രീമിയർ ലീഗിലെ നൂറാം ജയം കൂടിയായിരുന്നു ഇന്നത്തേത്. ഇനി സിറ്റിയുടെ എതിരാളികൾ എവർട്ടണാണ്. ലിവർപൂളിനെയാണ് ഷെഫീൽഡ് യുണൈറ്റഡ് നേരിടേണ്ടത്.

Exit mobile version