അഫ്ഗാന്‍ ക്രിക്കറ്റില്‍ വിവാദം പുകയുന്നു

തുടര്‍ച്ചയായ അഞ്ചാം മത്സരവും തോറ്റതോടെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ പുതിയ വിവാദം പുറത്ത് വന്നിരിക്കുകയാണ്. മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോളത്തെ ചീഫ് സെലക്ടറുമായി ദവലത് അഹമ്മദ്സായി ടീമിന്റെ പരാജയത്തിനു കാരണം ഫില്‍ സിമ്മണ്‍സ് നയിക്കുന്ന കോച്ചിംഗ് സ്റ്റാഫ് അവസരത്തിനൊത്തുയരാത്തതാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണവുമായി ഫില്‍ സിമ്മണ്‍സ് തന്നെ രംഗത്തെത്തിയത്.

https://twitter.com/Coachsim13/status/1141280755227725824

ലോകകപ്പിനായി അഫ്ഗാനിസ്ഥാനെ തയ്യാറാക്കുന്നതില്‍ സിമ്മണ്‍സ് ഉള്‍പ്പെടുന്ന സംഘത്തിനു പിഴവ് പറ്റിയെന്നാണ് മുഖ്യ സെലക്ടറുടെ ആരോപണം. എന്നാല്‍ ഫില്‍ സിമ്മണ്‍സ് പ്രതികരിച്ചത്, താന്‍ ലോകകപ്പിന്റെ ഇടയിലാണെന്നും ടീമിനെ കഴിവിന്റെ പരമാവധി മികവില്‍ എത്തിക്കുവാനുള്ള ശ്രമത്തിലുമാണെന്നതിനാല്‍ ഇപ്പോളൊന്നും പറയുന്നില്ലെങ്കിലും ലോകകപ്പിനു ശേഷം അഫ്ഗാനിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനെ പുറത്താക്കുന്നതില്‍ ദവലത് അഹമ്മദ് സായിയുടെ റോളും ഞങ്ങളുട തയ്യാറെടുപ്പുകളില്‍ ഇദ്ദേഹം നടത്തിയ ഇടപെടലുകളും പുറത്ത് പറയുമെന്നാണ് ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടത്.

അഫ്ഗാനിസ്ഥാനു ഇനി പുതിയ പരിശീലകന്‍

അഫ്ഗാന്‍ ക്രിക്കറ്റിനു പുതിയ പരിശീലകന്‍. മുന്‍ പരിശീലകന്‍ ലാല്‍ചന്ദ് രാജ്പുത് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം ഫില്‍ സിമ്മണ്‍സിനെ നിയമിച്ചിരിക്കുന്നത്. അയര്‍ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളെ പരിശീലിച്ച മുന്‍ പരിചയവുമായാണ് സിമ്മണ്‍സ് എത്തുന്നത്. സിമ്മണ്‍സ് ചന്ദിക ഹതുരുസിംഗ മടങ്ങിയ ഒഴിവ് നികത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍വ്യൂകളിലും പങ്കെടുത്തിരിന്നു. 2017ല്‍ അഫ്ഗാനിസ്ഥാന്റെ കണ്‍സള്‍ട്ടന്റായി സിമ്മണ്‍സ് ചുമതല വഹിച്ചിരുന്നു.

എട്ട് വര്‍ഷത്തോളം അയര്‍ലണ്ട് പരിശീലകനായി തുടരുവാനുള്ള ഭാഗ്യം ഫില്‍ സിമ്മണ്‍സിനു ലഭിച്ചിരുന്നു. അതിനു ശേഷം വെസ്റ്റിന്‍ഡീസ് പരിശീലകനായി എത്തിയ സിമ്മണ്‍സിന്റെ പരിശീലനത്തിനു കീഴിലാണ് ലോക ടി20 കിരീടം വെസ്റ്റിന്‍ഡീസ് സ്വന്തമാക്കുന്നത്. സിംബാബ്‍വേയുമായുള്ള ടി20, ഏകദിന മത്സരങ്ങളാണ് ഫില്‍ സിമ്മണ്‍സിന്റെ ആദ്യ ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version