പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ നടത്തുന്നത് പ്രയാസകരം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കവെയാണ് കൊറോണ മൂലം ലീഗ് നിര്‍ത്തി വയ്ക്കുന്നത്. ഇപ്പോള്‍ ഈ വര്‍ഷം തന്നെ ഈ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുക പ്രയാസകരമാണെന്ന് പറഞ്ഞിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എഹ്സാന്‍ മാനി.

പറ്റിയ സമയം കണ്ടെത്തുക എന്നത് ഒരു പ്രശ്നമാണ്, അത് കണ്ടെത്തിയാലും ലോജിസ്റ്റിക്സ് പ്രശ്നങ്ങളുണ്ടാകുമെന്നതാണ് അടുത്ത വലിയ പ്രശ്നമെന്നും മാനി പറഞ്ഞു. വിദേശ താരങ്ങള്‍ക്കും ബ്രോഡ്കാസ്റ്റിംഗ് സ്റ്റാഫുകള്‍ക്കുമുള്ള യാത്ര ക്രമീകരണങ്ങള്‍ ഒരുക്കുന്നതും വലിയ ഒരു പ്രശ്നമാണെന്ന് മാനി പറഞ്ഞു.

നേരത്തെ ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുവാനുള്ള സാധ്യത വിരളമാണെന്ന് മാനി വ്യക്തമാക്കിയിരുന്നു.

വിലക്ക് മാറ്റി ആഭ്യന്തര ക്രിക്കറ്റ് കളിക്കുവാന്‍ ആവശ്യപ്പെട്ട് ഡാനിഷ് കനേരിയ

പാക്കിസ്ഥാന് വേണ്ടി 261 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ പാക് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഡാനിഷ് കനേരിയയെ വിലയിരുത്തുന്നത്. എന്നാല്‍ താരത്തിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് 2012ല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ബോര്‍ഡും താരത്തിനെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

തന്റെ നിയമ ടീമിന്റെ സഹായത്തോടെ താരം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് ചെയര്‍മാന് കത്ത് അയയ്ക്കുവാന്‍ പിസിബിയോട് ആവശ്യപ്പെടുകയാണ് കനേരിയ.

തന്റെ ഈ കത്ത് മുന്‍ പാക് താരം ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പാക് ചീഫ് എഹ്സാന്‍ മാനിയ്ക്ക് ആണ് കനേരിയ കത്തെഴുതിയിരിക്കുന്നത്. തന്റെ ഏക വരുമാനം ഈ വിലക്ക് മൂലം ബാധിച്ചുവെന്നും തന്നെ സഹായിക്കണമെന്നുമാണ് പാക് മുന്‍ താരത്തിന്റെ ആവശ്യം.

ഹസന്‍ അലിയ്ക്കുള്ള സാമ്പത്തിക സഹായം ബോര്‍ഡ് നല്‍കും

കേന്ദ്ര കരാര്‍ ലഭിച്ചില്ലെങ്കിലു‍ം പരിക്ക് മൂലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഹസന്‍ അലിയ്ക്ക് പാക്കിസ്ഥാന്‍ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ് സിഇഒ വസീം ഖാന്‍. താരത്തിന് 2019 സെപ്റ്റംബറിലാണ് പുറംവേദന പ്രശ്നമായി വന്ന് തുടങ്ങിയത്. തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് താരം പിന്മാറുകയായിരുന്നു.

ഹസന്‍ അലി പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ അമൂല്യമായ താരമാണെന്നും ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലെ ഹീറോയാണെന്നും പറഞ്ഞ വസീം ഖാന്‍ ഇത്തരം താരങ്ങളെ അവരുടെ കഷ്ടകാലത്ത് സഹായിക്കേണ്ട ബാധ്യത പാക്കിസ്ഥാന്‍ ബോര്‍ഡിനാണെന്നും വ്യക്തമാക്കി.

ഇത്തരം സഹായം ലഭ്യമാക്കുന്നത് വഴി താരത്തിന് അദ്ദേഹത്തിന്റെ ഫിറ്റ്നെസ്സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും വസീം ഖാന്‍ വ്യക്തമാക്കി.

പാക് വനിത താരങ്ങളുടെ കരാര്‍ വേതനം ഉയര്‍ത്തി ബോര്‍ഡ്

2020-21 സീസണിലേക്കുള്ള പാക് വനിത താരങ്ങളുടെ പുതുക്കിയ കരാര്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒമ്പത് അംഗങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് കേന്ദ്ര കരാര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ തന്നെ മൂന്ന് വിഭാഗങ്ങളാണുള്ളത്. പുതുതായി കരാര്‍ ലഭിച്ചിരിക്കുന്ന താരങ്ങളില്‍ അനം അമിന്‍, ഒമൈമ സൊഹൈല്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര പ്രകടനങ്ങളുടെ ബലത്തില്‍ ബിസ്മ മാറൂഫ്, ജവേരിയ ഖാന്‍, ഡയാന ബൈഗ് എന്നിവര്‍ക്കാണ് ഏറ്റവും വലിയ നേട്ടം ലഭിച്ചിട്ടുള്ളത്.

അതേ സമയം ടീമിന്റെ പ്രധാന ഓള്‍റൗണ്ടര്‍ നിദ ദാറിനെ സി വിഭാഗത്തിലേക്ക് താഴ്ത്തുകയായിരുന്നു. എ വിഭാഗം താരങ്ങള്‍ക്ക് വേതനത്തില്‍ 33 ശതമാനവും ബി, സി വിഭാഗങ്ങള്‍ക്ക് യഥാക്രമം 30, 25 ശതമാനം വര്‍ദ്ധനവുമാണ് ലഭിക്കുക. ഇത് കൂടാതെ താരങ്ങളുടെ മാച്ച് ഫീയും പ്രൈസ് മണിയും 100 ശതമാനമായി വര്‍ദ്ധിപ്പിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. ദൈനംദിനം അലവന്‍സിലും 50 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

എമേര്‍ജിംഗ് കാറ്റഗറിയില്‍ ടീനേജ് താരങ്ങളായ സയേദ അറൂബ് ഷാ, അയേഷ നസീം എന്നിവരെയും ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിഭാഗം A – Bismah Maroof and Javeria Khan

വിഭാഗം B – Aliya Riaz, Diana Baig and Sidra Nawaz

വിഭാഗം C – Anam Amin, Nahida Khan, Nida Dar and Omaima Sohail.

ഉമര്‍ അക്മലിന്റെ ഹിയറിംഗ് കേള്‍ക്കുവാനുള്ള വിധികര്‍ത്താവിനെ നിയമിച്ചു

പാക്കിസ്ഥാന്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ ഉമര്‍ അക്മല്‍ വിധിയ്ക്കെതിരെ അടുത്തിടെ അപ്പീലിന് പോയിരുന്നു. ഈ അപ്പീല്‍ കേള്‍ക്കുവാനുള്ള സ്വകാര്യ വിധികര്‍ത്താവിനെ നിയമിച്ചു. മുന്‍ സുപ്രീം കോടതി ജഡജ് ജസ്റ്റിസ് ഫകീര്‍ മുഹമ്മദ് ഖോഖാര്‍ ആണ് ഉമര്‍ അപ്പീലിന്റെ ഭാഗം കേള്‍ക്കുക. റിട്ടയര്‍ ആയ ജഡ്ജി ഹിയറിംഗിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

രണ്ട് തവണ തന്നെ സമീപിച്ച ബുക്കികളുടെ കാര്യം ബോര്‍ഡിനെ അറിയിച്ചില്ല എന്നതാണ് ഉമര്‍ അക്മലിന്റെ നേരെയുള്ള നടപടിക്ക് കാരണം. ഇതിനെത്തുടര്‍ന്ന് ഫെബ്രുവരി 17 2020ല്‍ താരത്തിനെ സസ്പെന്‍ഡ് ചെയ്യുകയും പിഎസ്എലില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന് ശേഷം താരത്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോകേണ്ടതില്ല എന്നായിരുന്നു അക്മലിന്റെ ആദ്യ നിലപാട്. പിന്നീട് ഏറെ വൈകി മാത്രമാണ് താരം തനിക്കെതിരെയുള്ള നടപടിയ്ക്കെതിരെ അപ്പീല്‍ പോകുവാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തില്‍ സഖ്‍ലൈനിന് പുതിയ ദൗത്യം

സഖ്‍ലൈന്‍ മുഷ്താഖിനെ പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തിന്റെ അന്താരാഷ്ട്ര താരങ്ങളുടെ വികസനത്തിന്റെ തലവനായി നിയമിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവിലുള്ള സംവിധാനത്തെ ഉടച്ച് വാര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടികള്‍. സഖ്‍ലൈനിന് പുറമെ ഗ്രാന്റ് ബ്രാഡ്ബേണിനെ ഹൈ പെര്‍ഫോമന്‍സ് കോച്ചിംഗ് തലവനും ആക്കിയിട്ടുണ്ട്.

ന്യൂസിലാണ്ടിന് വേണ്ടി ഏഴ് ടെസ്റ്റുകളും 11 ഏകദിനങ്ങളും കളിച്ച ബ്രാഡ്ബേണ്‍ സ്കോട്‍ലാന്‍ഡിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പാക്കിസ്ഥാന്റെ ഫീല്‍ഡിംഗ് കോച്ചാണ് ഈ മുന്‍ ന്യൂസിലാണ്ട് താരം. ബ്രാഡ്ബേണിന് പകരം പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് കോച്ചായി ആര് വരുമെന്നത് ഉടന്‍ പ്രഖ്യാപിക്കും.

ബംഗ്ലാദേശ്, വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സഖ്‍ലൈന്‍ മുഷ്താഖ്. പാക്കിസ്ഥാന്‍, ക്രിക്കറ്റ് ഓസ്ട്രേലിയ, ന്യൂസിലാണ്ട് ക്രിക്കറ്റ് എന്നിവരുടെ കണ്‍സള്‍ട്ടന്റായും സഖ്‍ലൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവസാന ഘട്ട മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തുവാന്‍ ശ്രമവുമായി പാക്കിസ്ഥാന്‍ ബോര്‍ഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോളാണ് കൊറോണ വ്യാപനം മൂലം ലോകം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. വിദേശ താരങ്ങളുടെ മടങ്ങിപ്പോകും ക്രിക്കറ്റ് തന്നെ നിര്‍ത്തുവാന്‍ ബോര്‍ഡുകള്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ പാക്കിസ്ഥാന്‍ ബോര്‍ഡും പിഎസ്എല്‍ 2020 നിര്‍ത്തി വെച്ചു.

ഈ വര്‍ഷം തന്നെ ടൂര്‍ണ്ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുമെന്നാണ് അറിയുന്നത്. പ്ലേ ഓഫ് മത്സരങ്ങള്‍ നടത്തുവാനുള്ള അവസരമായി ബോര്‍ഡ് കാണുന്നത് ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ലഭിയ്ക്കുന്ന ജാലകമാണ്.

ശേഷിക്കുന്ന ചുരുക്കം ചില മത്സരങ്ങള്‍ ഈ കാലയളവില്‍ നടത്താനാകുമെന്നാണ് ബോര്‍ഡിന്റെ വിശ്വാസം. ടി20 ലോകകപ്പ് സമയത്തേക്ക് കാര്യങ്ങള്‍ മെച്ചമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഐപിഎല്‍ നടത്തുവാന്‍ ഇന്ത്യന്‍ ബോര്‍ഡും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.

ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഉറ്റുനോക്കുന്നു, ഇംഗ്ലണ്ട് ഒരുക്കുന്ന തയ്യാറെടുപ്പുകള്‍ മികച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്

ഇംഗ്ലണ്ട് ബോര്‍ഡ് പാക്കിസ്ഥാന്‍ പരമ്പരയ്ക്കായി നടത്തുന്ന തയ്യാറെടുപ്പുകള്‍ പാക്കിസ്ഥാന്‍ ബോര്‍ഡിനോട് വിശദീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍. മികച്ച സൗകര്യങ്ങളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തങ്ങളോട് അറിയിച്ചിട്ടുണ്ടെന്നും പരമ്പരയ്ക്കായി തങ്ങള്‍ ഉറ്റുനോക്കുകയാണെന്നും വസീം ഖാന്‍ പറഞ്ഞു.

നേരത്തെ ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ ഇംഗ്ലണ്ട് സൗകര്യം ഒരുക്കിയാല്‍ ബോര്‍ഡ് താരങ്ങളെ ഇംഗ്ലണ്ടിലേക്ക് പര്യടനത്തിന് അയയ്ക്കുമെന്ന് വസീം ഖാന്‍ വ്യക്തമാക്കിയിരുന്നു. സാഹചര്യങ്ങള്‍ വേണ്ടത്ര അനുകൂലമല്ലെന്നും സൗകര്യങ്ങള്‍ സുരക്ഷിതമല്ലെന്നും തോന്നിയാല്‍ താരങ്ങള്‍ക്ക് പരമ്പരയില്‍ നിന്ന് പിന്മാറുവാനും അവസരം നല്‍കുമെന്ന് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.

ആവശ്യമായ ക്രമീകരണങ്ങളില്ലെങ്കില്‍ പാക് താരങ്ങള്‍ക്ക് പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ അവസരം നല്‍കും

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോളുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ ബോര്‍ഡ്. ബോര്‍ഡിന്റെ പ്രതിനിധി വസീം ഖാനാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അദ്ദേഹത്തോടൊപ്പം സക്കീര്‍ ഖാന്‍, ഡോ സൊഹൈല്‍ സലീം, മിസ്ബ ഉള്‍ ഹക്ക് എന്നിവര്‍ താരങ്ങളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് ബോര്‍ഡ് അറിയിച്ചത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കായി 25 അംഗങ്ങളെയാണ് ബോര്‍ഡ് കണ്ടെത്തുന്നതെന്നും താരങ്ങളെല്ലാം തന്നെ ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ മൂന്ന് മാസമെങ്കിലും കഴിയണമെന്നാണ് ആവശ്യം. പരമ്പര അവസാനിക്കുന്നത് വരെ താരങ്ങളെല്ലാം ഒരുമിച്ചായിരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

ബോര്‍ഡ് ജൂണ്‍ ആദ്യം ശക്തമായ മാനദണ്ഡങ്ങള്‍ പാലിച്ച് പരിശീലന ക്യാമ്പ് ലാഹോറില്‍ ആരംഭിക്കുവാനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഇംഗ്ലണ്ടില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ പോര എന്ന തോന്നലുണ്ടെങ്കില്‍ പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നും വസീം ഖാന്‍ അറിയിച്ചു.

മൂന്ന് വര്‍ഷത്തെ വിലക്കിനെതിരെ അപ്പീലുമായി ഉമര്‍ അക്മല്‍

തനിക്കെതിരെയുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്കിനെതിരെ ഔദ്യോഗിക അപ്പീല്‍ നല്‍കി പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മല്‍. 29 വയസ്സുള്ള താരത്തെ മൂന്ന് വര്‍ഷത്തേക്കാണ് ബോര്‍ഡ് വിലക്കിയത്. ഫെബ്രുവരി 17ന് പിഎസ്എലില്‍ നിന്ന് ആദ്യം താരത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഏപ്രില്‍ 27ന് പിസിബി ബോര്‍ഡിന്റെ അച്ചടക്ക പാനല്‍ താരത്തെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു.

താരത്തിനെതിരെ ബുക്കികകള്‍ സമീപിച്ചപ്പോള്‍ അത് ബോര്‍ഡിനെ യഥാസമയം അറിയിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് ബോര്‍ഡ് നടപടി സ്വീകരിച്ചത്. അന്വേഷണത്തിനിടെ ബുക്കികളുടെ വിവരം വെളിപ്പെടുത്തുവാന്‍ സഹായിക്കാതിരുന്ന ഉമര്‍ അക്മല്‍ അന്വേഷണത്തിനോട് യാതൊരു തരത്തിലുമുള്ള സഹകരണം പ്രകടിപ്പിച്ചില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിരുന്നു.

നേരത്തെ താരത്തിനെതിരെയുള്ള കുറ്റത്തിനെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് ഉമര്‍ അക്മല്‍ തീരുമാനിച്ചത്. ഇപ്പോള്‍ പുതിയ നീക്കവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബോര്‍ഡ് പുതിയ ജഡ്ജിനെ നിയമിച്ച് ഈ നടപടിയില്‍ അന്വേഷണം നടത്തേണ്ടതുണ്ട്.

ഇംഗ്ലണ്ട് പരമ്പരയെക്കാള്‍ മുഖ്യം താരങ്ങളുടെ സുരക്ഷ, അതിന് ഉറപ്പ് ലഭിച്ചാല്‍ പരമ്പരയുമായി മുന്നോട്ട് പോകാം – ബാബര്‍ അസം

പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം നടക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകളുമായി ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ബോര്‍ഡുകള്‍ മുന്നോട്ട് പോകുമ്പോളും ഇപ്പോള്‍ ക്രിക്കറ്റല്ല താരങ്ങളുടെ ജീവനാണ് കൂടുതല്‍ വിലയെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ പുതിയ നിയുക്ത ഏകദിന ക്യാപ്റ്റന്‍ ബാബര്‍ അസം.

താരങ്ങളുടെ സുരക്ഷയുടെ ഉറപ്പ് ഇരു ബോര്‍ഡുകളും തന്നാല്‍ മാത്രമേ പരമ്പരയുമായി മുന്നോട്ട് പോകുകയുള്ളുവെന്ന് ബാബര്‍ അസം പറഞ്ഞു. നിലവില്‍ ഒരു കാര്യവും ജീവനെക്കാള്‍ വിലയുള്ളതല്ല. സുരക്ഷിതത്വമാണ് ഏറ്റവും മുന്നില്‍ നില്‍ക്കേണ്ട കാര്യം. അതിന്മേലുള്ള വ്യക്തമായ ഉറപ്പ് ബോര്‍ഡില്‍ നിന്ന് ലഭിച്ചാല്‍ പരമ്പര സാധ്യമാകുമെന്നും ബാബര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ട് പരമ്പരയെക്കാള്‍ മുഖ്യം താരങ്ങളുടെ സുരക്ഷ, അതിന് ഉറപ്പ് ലഭിച്ചാല്‍ പരമ്പരയുമായി മുന്നോട്ട് പോകാം – ബാബര്‍ അസം

പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം നടക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകളുമായി ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ബോര്‍ഡുകള്‍ മുന്നോട്ട് പോകുമ്പോളും ഇപ്പോള്‍ ക്രിക്കറ്റല്ല താരങ്ങളുടെ ജീവനാണ് കൂടുതല്‍ വിലയെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ പുതിയ നിയുക്ത ഏകദിന ക്യാപ്റ്റന്‍ ബാബര്‍ അസം.

താരങ്ങളുടെ സുരക്ഷയുടെ ഉറപ്പ് ഇരു ബോര്‍ഡുകളും തന്നാല്‍ മാത്രമേ പരമ്പരയുമായി മുന്നോട്ട് പോകുകയുള്ളുവെന്ന് ബാബര്‍ അസം പറഞ്ഞു. നിലവില്‍ ഒരു കാര്യവും ജീവനെക്കാള്‍ വിലയുള്ളതല്ല. സുരക്ഷിതത്വമാണ് ഏറ്റവും മുന്നില്‍ നില്‍ക്കേണ്ട കാര്യം. അതിന്മേലുള്ള വ്യക്തമായ ഉറപ്പ് ബോര്‍ഡില്‍ നിന്ന് ലഭിച്ചാല്‍ പരമ്പര സാധ്യമാകുമെന്നും ബാബര്‍ വ്യക്തമാക്കി.

Exit mobile version