പാകിസ്താനെതിരായ നാലാം ടി20യും ന്യൂസിലൻഡ് വിജയിച്ചു

പാകിസ്ഥാനെതിരായ നാലാം ടി20യും ന്യൂസിലൻഡ് വിജയിച്ചു. ഇന്ന് ഏഴ് വിക്കറ്റിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. പാകിസ്ഥാൻ ഉയർത്തിയ 159 എന്ന വിജയലക്ഷം 19 ഓവറിലേക്ക് ന്യൂസിലൻഡ് മറികടന്നു. 70 റൺസ് എടുത്ത ഗ്ലൻ ഫിലിപ്സും 72 റൺസ് എടുത്ത മിച്ചലുമാണ് ന്യൂസിലൻഡ് വിജയം ഉറപ്പിച്ചത്. നാലാ വിക്കറ്റിൽ 139 ഷിപ്പ് ആണ് ഇരു താരങ്ങളും കൂടി സൃഷ്ടിച്ചത്.

ന്യൂസിലൻഡ് 20-3 എന്ന നിലയിൽ പരുങ്ങലായിരുന്നു അവിടെ നിന്നാണ് അപരാജിത കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചത്. മിച്ചൽ 44 പന്തിൽ നിന്ന് 72 റൺസും ഫിലിപ്സ് 52 പന്തിൽ നിന്ന് 70 റൺസും എടുത്തു. നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ മുഹമ്മദ് റിസ്വാന്റെ മികവിലായിരുന്നു മികച്ച സ്കോറിലേക്ക് എത്തിയത്. 90 റൺസ് ആണ് റിസുവാൻ എടുത്തത്. വേറെ ആർക്കും പാകിസ്ഥാൻ നിലയിൽ തിളങ്ങാനായില്ല

ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്, മൂന്നാം മത്സരത്തിൽ 45 റൺസ് വിജയം

ഫിന്‍ അലന്റെ മികവിൽ 224 റൺസ് നേടിയ ന്യൂസിലാണ്ടിനെതിരെ ചേസിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 179 റൺസില്‍ അവസാനിച്ചപ്പോള്‍ 45 റൺസ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ഇതോടെ ടി20 പരമ്പര 3-0ന് ന്യൂസിലാണ്ട് സ്വന്തമാക്കി.

ബാബര്‍ അസം 37 പന്തിൽ 58 റൺസ് നേടിയപ്പോള്‍‍ 15 പന്തിൽ 28 റൺസ് നേടിയ മൊഹമ്മദ് നവാസ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. മൊഹമ്മദ് റിസ്വാന്‍ 24 റൺസ് നേടി. ഏഴ് വിക്കറ്റുകള്‍ പാക്കിസ്ഥാന് നഷ്ടമായപ്പോള്‍ ടിം സൗത്തി ന്യൂസിലാണ്ടിനായി രണ്ട് വിക്കറ്റ് നേടി.

16 സിക്സുകളുമായി ഫിന്‍ അലന്റെ സെഞ്ച്വറി, മൂന്നാം ടി20യിൽ ന്യൂസിലാണ്ടിന് കൂറ്റന്‍ സ്കോര്‍

പാക്കിസ്ഥാനെതിരെ മൂന്നാം ടി20യിൽ 224/7 എന്ന കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. ഓപ്പണിംഗ് താരം ഫിന്‍ അലന്‍ 62 പന്തിൽ 137 നേടിയപ്പോള്‍ 16 സിക്സും 5 ഫോറുമായിരുന്നു ഇന്നിംഗ്സിലുണ്ടായിരുന്നത്. ടിം സീഫെര്‍ട് 31 റൺസ് നേടി ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി.

അലന്‍ 18ാം ഓവറിന്റെ രണ്ടാം പന്തിലാണ് പുറത്തായത്. ഗ്ലെന്‍ ഫിലിപ്പ്സ് 19 റൺ്സ് നേടി. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാണ്ടാണ് വിജയിച്ചത്.

രണ്ടാം ടി20യിലും പാകിസ്താൻ ന്യൂസിലൻഡിനോട് തോറ്റു

രണ്ടാം ടി20യിലും ന്യൂസിലൻഡിന് വിജയം. പാകിസ്താനെ ഇന്ന് 21 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇന്ന് ന്യൂസിലൻഡ് ഉയർത്തിയ 195 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 19.3 ഓവറിൽ 173 റണ്ണിന് ഓളൗട്ടായി. പാകിസ്താനായി ബാബർ അസമും ഫഖർ സമാനും അർധ സെഞ്ച്വറി നേടി എങ്കിലും വിജയത്തിലേക്ക് എത്താൻ അവർക്ക് ആയില്ല.

ഫഖർ സമാൻ 25 പന്തിൽ നിന്ന് 50 റൺസും ബാബർ അസം 43 പന്തിൽ നിന്ന് 66 റൺസും എടുത്തു. ബാബർ ആദ്യ ടി20യിലും അർധ സെഞ്ച്വറി നേടിയിരുന്നു. ന്യൂസിലൻഡിനായി ആദം മിൽനെ 4 വിക്കറ്റും സൗത്തി 2 വിക്കറ്റും നേടി.

ഇന്ന് പാകിസ്താൻ ടോസ് നേടി ന്യൂസിലൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു‌. ഫിൻ അലന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിൽ ന്യൂസിലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എടുത്തു. ഓപ്പണർ ഫിൻ അലൻ 41 പന്തിൽ നിന്ന് 74 റൺസ് എടുത്തു. 5 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്സ്.

15 പന്തിൽ നിന്ന് 26 റൺസ് എടുത്ത് ക്യാപ്റ്റൻ വില്യംസണും നല്ല രീതിയിൽ കളിച്ചു. എന്നാൽ പരിക്ക് കാരണം വില്യംസണ് കളി പകുതിക്ക് നിർത്തേണ്ടി വന്നു. വില്യംസൺ ഇനി ഫീൽഡിനും ഇറങ്ങില്ല. അവാസാനം 13 പന്തിൽ 25 റൺസ് എടുത്ത സാന്റ്നറാണ് ന്യൂസിലൻഡിനെ 200ന് അടുത്തുള്ള സ്കോറിൽ എത്തിച്ചത്.

ന്യൂസിലൻഡ് 14 ഓവറിലേക്ക് 150 റൺസിൽ എത്തിയിരുന്നു. അവസാനം പാകിസ്താൻ മികച്ച ബൗളിംഗ് നടത്തിയാണ് ഈ സ്കോറിൽ ന്യൂസിലൻഡിനെ നിർത്തിയത്. പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും അബ്ബാസ് അഫ്രീദി 2 വിക്കറ്റും നേടി.

ഫിൻ അലന്റെ വെടിക്കെട്ട്, പാകിസ്താനെതിരെ വീണ്ടും ന്യൂസിലൻഡിന് മികച്ച സ്കോർ

രണ്ടാം ടി20യിലും ന്യൂസിലൻഡിന് മികച്ച സ്കോർ‌. ഇന്ന് പാകിസ്താൻ ടോസ് നേടി ന്യൂസിലൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു‌. ഫിൻ അലന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിൽ ന്യൂസിലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എടുത്തു. ഓപ്പണർ ഫിൻ അലൻ 41 പന്തിൽ നിന്ന് 74 റൺസ് എടുത്തു. 5 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്സ്.

15 പന്തിൽ നിന്ന് 26 റൺസ് എടുത്ത് ക്യാപ്റ്റൻ വില്യംസണും നല്ല രീതിയിൽ കളിച്ചു. എന്നാൽ പരിക്ക് കാരണം വില്യംസണ് കളി പകുതിക്ക് നിർത്തേണ്ടി വന്നു. വില്യംസൺ ഇനി ഫീൽഡിനും ഇറങ്ങില്ല. അവാസാനം 13 പന്തിൽ 25 റൺസ് എടുത്ത സാന്റ്നറാണ് ന്യൂസിലൻഡിനെ 200ന് അടുത്തുള്ള സ്കോറിൽ എത്തിച്ചത്.

ന്യൂസിലൻഡ് 14 ഓവറിലേക്ക് 150 റൺസിൽ എത്തിയിരുന്നു. അവസാനം പാകിസ്താൻ മികച്ച ബൗളിംഗ് നടത്തിയാണ് ഈ സ്കോറിൽ ന്യൂസിലൻഡിനെ നിർത്തിയത്. പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും അബ്ബാസ് അഫ്രീദി 2 വിക്കറ്റും നേടി.

ബാബർ അസമിന്റെ പോരാട്ടം നഷ്ടം, പാകിസ്താന് പരാജയം

ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിന് 46 റൺസിന്റെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 227 റൺസ് ചെയ്സ് ചെയ്ത പാകിസ്താൻ 18 ഓവറിലേക്ക് 180 റണ്ണിന് ഓളൗട്ട് ആയി. നല്ല തുടക്കം കിട്ടിയെങ്കിലും ബാബർ അസം അല്ലാതെ പാകിസ്താൻ നിരയിൽ ആരും വലിയ സ്കോർ നേടിയില്ല. ഇത് പാകിസ്താന് തിരിച്ചടിയായി.

ഓപ്പണർ അയുബ് 8 പന്തിൽ നിന്ന് 27 റൺസ് എടുത്ത് മികച്ച സ്റ്റാർട്ട് നൽകി. പക്ഷെ താരം റണ്ണൗട്ട് ആയത് അവർക്ക് തിരിച്ചടിയായി. റിസുവാൻ 15 പന്തിൽ നിന്ന് 27 റൺസും എടുത്തു. ബാബർ അസം 35 പന്തിൽ നിന്ന് 57 റൺസ് എടുത്ത് പൊരുതി എങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ കിട്ടിയില്ല. ന്യൂസിലൻഡിനായി സൗത്തി 4 വിക്കറ്റ് നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എടുത്തു. അർധ സെഞ്ച്വറി നേടിയ മിച്ചലിന്റെയും വില്യംസിന്റെയും ഇന്നിങ്സ് ആണ് ന്യൂസിലൻഡിന് മികച്ച് സ്കോർ നൽകിയത്. തുടക്കത്തിൽ ഓപ്പണർ ഫിൻ അലൻ 15 പന്തിൽ 35 റൺസ് എടുത്ത് ഹോം ടീമിന് നല്ല തുടക്കം നൽകി.

വില്യംസൺ 42 പന്തിൽ നിന്ന് 57 റൺസ് എടുത്ത് മികച്ച ഇന്നിംഗ്സ് കളിച്ചു. 27 പന്തിൽ നിന്ന് 61 റൺസ് എടുത്ത മികച്ചലാണ് ഏറ്റവും തിളങ്ങിയത്. 4 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിങ്സ്. അവസാബം 11 പന്തിൽ നിന്ന് 26 റൺസ് അടിച്ച് ചാപ്മാനും ന്യൂസിലൻഡിനെ വലിയ സ്കോറിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു..

പാകിസ്താനായി ഷഹീൻ അഫ്രീദിയും അബ്ബാസ് അഫ്രീദിയും 3 വിക്കറ്റു വീതം വീഴ്ത്തി. ഹാരിസ് റഹൂഫ് 2 വിക്കറ്റും എടുത്തു.

മിച്ചലിന്റെ വെടിക്കെട്ട്, പാകിസ്താനെതിരെ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ

ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എടുത്തു. അർധ സെഞ്ച്വറി നേടിയ മിച്ചലിന്റെയും വില്യംസിന്റെയും ഇന്നിങ്സ് ആണ് ന്യൂസിലൻഡിന് മികച്ച് സ്കോർ നൽകിയത്. തുടക്കത്തിൽ ഓപ്പണർ ഫിൻ അലൻ 15 പന്തിൽ 35 റൺസ് എടുത്ത് ഹോം ടീമിന് നല്ല തുടക്കം നൽകി.

വില്യംസൺ 42 പന്തിൽ നിന്ന് 57 റൺസ് എടുത്ത് മികച്ച ഇന്നിംഗ്സ് കളിച്ചു. 27 പന്തിൽ നിന്ന് 61 റൺസ് എടുത്ത മികച്ചലാണ് ഏറ്റവും തിളങ്ങിയത്. 4 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിങ്സ്. അവസാബം 11 പന്തിൽ നിന്ന് 26 റൺസ് അടിച്ച് ചാപ്മാനും ന്യൂസിലൻഡിനെ വലിയ സ്കോറിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു..

പാകിസ്താനായി ഷഹീൻ അഫ്രീദിയും അബ്ബാസ് അഫ്രീദിയും 3 വിക്കറ്റു വീതം വീഴ്ത്തി. ഹാരിസ് റഹൂഫ് 2 വിക്കറ്റും എടുത്തു.

മുഹമ്മദ് റിസുവാൻ പാകിസ്താൻ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ

പാകിസ്ഥാൻ തങ്ങളുടെ ടി20 അന്താരാഷ്ട്ര പുരുഷ ടീമിന്റെ വൈസ് ക്യാപ്റ്റനായി മുഹമ്മദ് റിസുവാനെ നിയമിച്ചതായി സ്ഥിരീകരിച്ചു. ജനുവരി 12ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ 5 മത്സരങ്ങളുടെ പരമ്പരയിൽ ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദിയുടെ ഡെപ്യൂട്ടി ആയിരിക്കും റിസ്വാൻ. റിസുവാൻ ഇതാദ്യമായാണ് പാകിസ്താന്റെ വൈസ് ക്യാപ്റ്റൻ ആകുന്നത്.

റിസുവാൻ ഇതുവരെ താൽക്കാലികമായി പോലും പാകിസ്താൻ ടീമിന്റെ ക്യാപ്റ്റൻ ആയിട്ടില്ല. പാക്കിസ്ഥാനുവേണ്ടി 85 ടി20 മത്സരങ്ങൾ കളിക്കുകയും ഒരു സെഞ്ചുറിയും 25 അർധസെഞ്ചുറികളും ഉൾപ്പെടെ 2797 റൺസ് നേടുകയും ചെയ്ത റിസ്വാൻ ടി20 ടീമിന്റെ പ്രധാന ഭാഗമാണ്.

ന്യൂസിലൻഡിനെതിരായ 5 മത്സരങ്ങളുടെ പരമ്പരയോടെ പാകിസ്ഥാൻ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.

മൂന്നാം ടെസ്റ്റും ഓസ്ട്രേലിയ ജയിച്ചു, അർധ സെഞ്ച്വറിയുമായി വാർണർ വിരമിച്ചു

സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്ക് എതിരെ പാക്കിസ്ഥാന് പരാജയം‌ ഇന്ന് ടെസ്റ്റിന്റെ നാലാം ദിവസം രാവിലെ തന്നെ കളി അവസാനിച്ചു. ഇന്ന് 68ന് 7 എന്ന നിലയിൽ കളി ആരംഭിച്ച പാക്കിസ്ഥാൻ 115 റണ്ണിന് ഓളൗട്ട് ആയി‌. ഓസ്ട്രേലിയക്ക് ആയി ഹേസൽവുഡ് നാലു വിക്കറ്റും ലിയോൺ മൂന്ന് വിക്കറ്റും നേടി. ഇന്നലെ ഒരു ഘട്ടത്തിൽ 58-2 എന്ന നിലയിൽ ഉണ്ടായിരുന്ന പാകിസ്താൻ പിന്നീട് തകർന്നടിയുക ആയിരുന്നു.

ഓസ്ട്രേലിയ 25 ഓവറിലേക്ക് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 130 എന്ന ലക്ഷ്യം മറികടന്നു വിജയം നേടി. 62 എണ്ണമായി ലഭുഷാനെയും 57 റൺസുമായി വാർണറും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വാർണർ അർധ സെഞ്ച്വറിയുമായി തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു. ഖവാജയുടെ വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി.

ഈ വിജയത്തോടെ ടെസ്റ്റ് പരമ്പര 3-0ന് ഓസ്ട്രേലിയ തൂത്തുവാരി. പാകിസ്താൻ ഈ ടെസ്റ്റ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് പരാജയപ്പെട്ടത്.

58-2 എന്ന നിലയിൽ നിന്ന് 67-7 എന്ന നിലയിലേക്ക് പാകിസ്താൻ

ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ പാകിസ്താൻ പതറുന്നു. അവർ രണ്ടാം ഇന്നിംഗ്സിൽ 68-7 എന്ന നിലയിൽ പരുങ്ങലിലാണ്. 58-2 എന്ന നിലയിൽ നിന്നാണ് പാകിസ്താൻ അവസാന ഓവറുകളിൽ 68-7 എന്ന നിലയിലേക്ക് ആയത്. ഹേസിൽവൂഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. സ്റ്റാർക്, ട്രാവിസ് ഹെഡ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

23 റൺസ് എടുത്ത ബാബർ അസവും 33 റൺസ് എടുത്ത സയിം അയുബും മാത്രമാണ് പാകിസ്താൻ നിരയിൽ രണ്ടക്കം കണ്ടത്. അവർ ഇപ്പോൾ 82 റൺസിന് മുന്നിലാണ്. നേരത്തെ ഓസ്ട്രേലിയയെ 299 റണ്ണിന് ഓളൗട്ട് ആക്കി ആദ്യ ഇന്നിങ്സ് ലീഡ് നേടാൻ പാകിസ്താനായിരുന്നു. പക്ഷെ പാകിസ്താൻ ബാറ്റർമാർക്ക് മികവ് തുടരാൻ ആയില്ല. ആറ് വിക്കറ്റ് എടുത്ത അമർ ജമാൽ ആയിരുന്നു പാകിസ്താനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചത്.

ഓസ്ട്രേലിയയുടെ 6 വിക്കറ്റ് നഷ്ടം, ലീഡ് ഇനിയും അകലെ

സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം ടീ ബ്രേക്കിന് പിരിയുമ്പോൾ പാക്കിസ്ഥാൻ്റെ 313 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 289/6 എന്ന നിലയിൽ. 38 റൺസ് നേടിയ അലക്സ് കാറെയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോൾ ടീം ഇനിയും 24 റൺസ് നേടേണ്ടതുണ്ട് പാക് സ്കോറിനൊപ്പമെത്തുവാൻ,

50 റൺസുമായി മിച്ചൽ മാർഷ് ആണ് ആതിഥേയർക്കായി ക്രീസിലുള്ളത്. മാർനസ് ലാബൂഷാനെ(60), ഉസ്മാൻ ഖവാജ(47), ഡേവിഡ് വാർണർ (34) , സ്റ്റീവൻ സ്മിത്ത്(38) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റ് പ്രധാന സ്കോറർമാർ. പാക്കിസ്ഥാന് വേണ്ടി അമീർ ജമാലും അഗ സൽമാനും 2 വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയ പാകിസ്താൻ ടെസ്റ്റ്, രണ്ടാം ദിവസം മഴ വില്ലനായി

ഓസ്ട്രേലിയയും പാകിസ്താനും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ തടസ്സമായി എത്തി. മഴ കാരണം 46 ഓവർ മാത്രമെ ഇതുവരെ ഇന്ന് അറിയാൻ ആയുള്ളൂ. ഓസ്ട്രേലിയ 116-2 എന്ന നിലയിലാണ് ഉള്ളത്. 23 റൺസുമായി ലബുഷാനെയും 6 റൺസുമായി സ്റ്റീവ് സ്മിത്തും ആണ് ക്രീസിൽ ഉള്ളത്. 47 റൺസ് എടുത്ത ഖവാജയും 34 റൺസ് എടുത്ത വാർണറുമാണ് പുറത്തായത്.

അവസാന ടെസ്റ്റ് കളിക്കുന്ന വാർണർ അഖ സൽമാന്റെ പന്തിലാണ് പുറത്തായത്. ഖവാജയെ അമർ ജമാലും പുറത്താക്കി. ഇപ്പോഴും ഓസ്ട്രേലിയ പാകിസ്താന് 197 റൺസ് പിറകിലാണ്‌. ഇനി ഇന്ന് മത്സരം പുനരാരംഭിക്കാനുള്ള സാധ്യത കുറവാണ്. ഇന്നലെ ആദ്യ ദിനത്തിൽ പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 313 റൺസ് എടുത്തിരുന്നു.

Exit mobile version