തല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്

ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെമിയില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി ജമൈക്ക തല്ലാവാസ് ബാറ്റ്സ്മാന്മാര്‍. അകീല്‍ ഹൊസൈന്റെ ബൗളിംഗിന് മുന്നില്‍ തല്ലാവാസ് ടോപ് ഓര്‍ഡര്‍ മുട്ട് മടക്കിയപ്പോള്‍ ക്രുമാ ബോണറും റോവ്മന്‍ പവലും മാത്രമാണ് റണ്‍സ് കണ്ടെത്തിയത്.

വെടിക്കെട്ട് താരം ആന്‍ഡ്രേ റസ്സലിനെ സുനില്‍ നരൈന്‍ വീഴ്ത്തിയതോടെ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താമെന്ന ജമൈക്കയുടെ പ്രതീക്ഷയും അസ്തമിച്ചു. 20 ഓവറില്‍ 107 റണ്‍സാണ് ടീം 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

41 റണ്‍സുമായി ബോണര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ റോവ്മന്‍ പവല്‍ 33 റണ്‍സ് നേടി. ട്രിന്‍ബാഗോ ബൗളര്‍മാരില്‍ അകീല്‍ ഹൊസൈന്‍ മൂന്നും ഖാരി പിയറി രണ്ടും വിക്കറ്റ് നേടി.

ഗയാനയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഗയാനയ്ക്കെതിരെ 5 വിക്കറ്റ് ജയം നേടി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത ഗയാനയെ 108/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷമാണ് ജമൈക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ വിജയം നേടിയത്. മുജീബ് ഉര്‍ റഹ്മാനും ഫിഡല്‍ എഡ്വേര്‍ഡ്സും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ജമൈക്കയ്ക്ക് ബൗളിംഗില്‍ ആധിപത്യം നേടി കൊടുത്തത്.

23 റണ്‍സ് നേടിയ റോസ് ടെയിലര്‍ ഗയാനയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ നവീന്‍ ഉള്‍ ഹക്ക് ഇന്നിംഗ്സ് അവസാനത്തോടെ നേടിയ 20 റണ്‍സാണ് ടീം സ്കോര്‍ നൂറ് കടക്കുാന്‍ സഹായിച്ചത്. നിക്കോളസ് പൂരന്‍ 15 റണ്‍സ് നേടി.

ചെറിയ സ്കോര്‍ തേടിയിറങ്ങിയ ജമൈക്കയ്ക്ക് തുടക്കം തന്നെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 62/5 എന്ന നിലയിലേക്ക് വീണ ടീമിനെ ക്രുമാഹ ബോണറും ആന്‍ഡ്രേ റസ്സലും കൂടിയുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. ബോണര്‍ 30 റണ്‍സും റസ്സല്‍ 23 റണ്‍സും നേടിയാണ് വിജയത്തിലേക്ക് ടീമിനെ നയിച്ചത്. ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്പ്സ്(26), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(23) എന്നിവരും തിളങ്ങി.

ബാറ്റിംഗിലെ പോലെ ഗയാനയ്ക്ക് വേണ്ടി നവീന്‍ ഉള്‍ ഹക്കും മികവ് പുലര്‍ത്തി. രണ്ട് വിക്കറ്റാണ് നവീന്‍ നേടിയത്.

Exit mobile version