സഞ്ജയ് ബംഗാറിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആക്കുവാന്‍ ബംഗ്ലാദേശ് ശ്രമം

മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനെ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കുവാനുള്ള ശ്രമവുമായി ബംഗ്ലാദേശ് ബോര്‍ഡ്. ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കുവാനുള്ള ശ്രമമാണ് ബോര്‍ഡ് നടത്തുന്നത്. ജൂണില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാട്ടിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് വേണ്ടിയാണ് ബംഗാറിനെ ടീമിലെത്തിക്കുവാനുള്ള ശ്രമം.

നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായ നീല്‍ മക്കിന്‍സിയെ ടെസ്റ്റിലേക്കും പരിഗണിക്കുവാന്‍ ബംഗ്ലാദേശ് ആഗ്രഹിച്ചുവെങ്കിലും മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാകുവാന്‍ താല്പര്യമില്ലെന്ന് മക്കിന്‍സി വ്യക്തമാക്കുകയായിരുന്നു.

ബംഗാറുമായി സംസാരിച്ചുവെങ്കിലും കാര്യങ്ങളൊന്നും തീരുമാനിച്ചില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രതിനിധി അറിയിച്ചത്. ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ബംഗ്ലാദേശ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി.

നിലവില്‍ മക്കിന്‍സിയാണ് താത്കാലികമായി ടെസ്റ്റ് ടീമിന്റെയും ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നത്. പകരം ആളെത്തുന്നത് വരെ അത് തുടരുമെന്നും ചൗധരി വ്യക്തമാക്കി.

ബംഗ്ലാദേശ് പരിശീലകര്‍ക്ക് തമ്മില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ളത് ടീമിന് ഗുണം ചെയ്യും

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫുകള്‍ ഒരുമിച്ച പ്രവര്‍ത്തിച്ച് മുന്‍ പരിചയമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പേസ് ബൗളിംഗ് കോച്ച് ചാള്‍ ലാംഗേവെല്‍ഡട്. ബംഗ്ലാദേശിന്റെ മുഖ്യ കോച്ച് റസ്സല്‍ ഡോമിംഗോ, ബാറ്റിംഗ് കോച്ച് നീല്‍ മക്കിന്‍സി, ഫീല്‍ഡിംഗ് കോച്ച് റയാന്‍ കുക്ക് എന്നിവരെല്ലാം തന്നെ ദക്ഷിണാഫ്രിക്കക്കാരാണ്, ഇത് കൂടാതെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ തങ്ങളെ കാത്തിരിക്കുന്നത് ഭാഷയുടെ വ്യത്യാസമെന്ന വലിയ വെല്ലുവിളിയാണെന്നും ചാള്‍ പറഞ്ഞു.

നാല് ദക്ഷിണാഫ്രിക്കക്കാര്‍ കോച്ചിംഗ് സ്റ്റാഫിലുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ചാള്‍ പ്രതീക്ഷിക്കുന്നത്. താന്‍ റസ്സല്‍ ഡോമിംഗോയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുളളതാണ്. ഒപ്പം തന്നെ നീലും റയാന്‍ കുക്കും എല്ലാം മികച്ച കോച്ചുമാരാണെന്നും ചാള്‍ വ്യക്തമാക്കി. ഒരു താരത്തിനൊപ്പം നേരിട്ട് ആശയവിനിമയം നടത്തുമ്പോള്‍ ആ താരം കൂടുതല്‍ തുറന്ന് സംസാരിക്കുവാനും ഒരു സംഘത്തില്‍ സംസാരിക്കുമ്പോളുള്ളതിനെക്കാള്‍ മികച്ച ഫീഡ്ബാക്ക് തരുന്നതായും പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താന്‍ ഭാഷയില്‍ അല്പം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും ചാള്‍ പറഞ്ഞു.

അവിടെ താരങ്ങള്‍ അതെ എന്ന് പറയുമെങ്കിലും പലപ്പോഴും ഒന്നും പിടികിട്ടിയില്ല എന്നത് താന്‍ പിന്നീട് മനസ്സിലാക്കിയിരുന്നു. അത് ഏറെക്കുറെ മറികടക്കുവാന്‍ തനിക്കായിട്ടുണ്ടെങ്കിലും ഭാഷ അറിയാവുന്ന വേറൊരാളുടെ സഹായം ഇത്തരം ഘട്ടത്തില്‍ താന്‍ ഉപയോഗിക്കുവാനാണ് പോകുന്നതെന്നു ചാള്‍ പറഞ്ഞു. അതിവേഗം സംസാരിക്കാതിരിക്കുകയെന്നതാണ് മറ്റൊരു പോംവഴിയെന്ന് ചാള്‍ സൂചിപ്പിച്ചു. താരങ്ങള്‍ക്ക് എന്നോട് സംസാരിക്കണമെങ്കില്‍ എന്റെ റൂമിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും ആവശ്യമെങ്കില്‍ പരിഭാഷിയുടെ സഹായം തേടാമെന്നും ചാള്‍ പറഞ്ഞു.

ബംഗ്ലാദേശ് ബാറ്റിംഗ് ശരിയാക്കാന്‍ മക്കിന്‍സി വരും, ടീമിനൊപ്പം ജൂലൈ 22നു ചേരും

ബംഗ്ലാദേശ് പുതുതായി നിയമിച്ച ബാറ്റിംഗ് ഉപദേശകന്‍ നീല്‍ മക്കിന്‍സി ടീമിനൊപ്പം ജൂലൈ 22നു ചേരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നിസാമ്മുദ്ദീന്‍ ചൗധരി അറിയിച്ചു. അടുത്ത ലോകകപ്പ് വരെയാണ് നിയമനം. 124 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ജഴ്സി അണിഞ്ഞിട്ടുള്ള താരം മുന്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ തിലന്‍ സമരവീരയില്‍ നിന്നാണ് ചുമതലയേറ്റെടുക്കുന്നത്.

ബംഗ്ലാദേശിന്റെ വിന്‍ഡീസിലെ ബാറ്റിംഗ് ദുരന്തത്തില്‍ നിന്ന് ടീമിനെ തിരിച്ചുകൊണ്ടുവരികയെന്ന ദൗത്യമാവും മക്കിന്‍സിയില്‍ നിക്ഷിപ്തമാവുക. കഴിഞ്ഞ മാസം തന്നെ മക്കിന്‍സിയെ ടീം ബാറ്റിംഗ് കണസള്‍ട്ടന്റായി നിയമിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ച് മുന്‍ പരിചയമുള്ള താരമാണ് മക്കിന്‍സി. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസിനെ നേരിടുന്ന ബംഗ്ലാദേശ് ടീമിനു പരമ്പരയില്‍ മക്കിന്‍സിയുടെ സേവനം ലഭ്യമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version