ബാഴ്സലോണ വിടാൻ തീരുമാനിച്ചത് നെയ്മർ ചെയ്ത മണ്ടത്തരം- റിവാൾഡോ

ബ്രസീൽ താരം നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പി എസ് ജി യിൽ ചേരാൻ തീരുമാനിച്ചത് വലിയ മണ്ടത്തരമായിരുന്നെന്ന് ബ്രസീൽ ഇതിഹാസവും മുൻ ബാഴ്സലോണ താരവുമായ റിവാൾഡോ. നെയ്മർ സ്പാനിഷ് ഫുട്‌ബോളിലേക്ക് മടങ്ങി എത്തുമെന്ന പ്രത്യാശ പ്രകടിപ്പിച്ച റിവാൾഡോ അത് റയൽ മാഡ്രിഡിലേക് ആണെങ്കിലും പ്രശ്നമില്ല എന്ന നിലപാടുകാരനാണ്.

2017 ലാണ് 222 മില്യൺ യൂറോയുടെ കരാറിൽ താരം ഫ്രഞ്ച് തലസ്ഥാനത്ത് എത്തുന്നത്. പക്ഷെ പരിക്കുകളും മറ്റും താരത്തെ ഏറെ അലട്ടി. കൂടാതെ ചാമ്പ്യൻസ് ലീഗ് ലക്ഷ്യം വച്ച് പണം ചിലവാക്കിയ പി എസ് ജി പക്ഷെ പിന്നീടുള്ള 2 സീസണിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പുറത്തായി. നെയ്മർ വലിയ പിഴവാണ് വരുത്തിയത്, അയാൾ അത് തിരിച്ചറിയും എന്നാണ് പ്രതീക്ഷ എന്നാണ് റിവാൾഡോ പറഞ്ഞത്.

ദംബലെ നെയ്മറിനെക്കാൾ മികച്ച കളിക്കാരൻ- ബാഴ്സ പ്രസിഡന്റ്

ബാഴ്സലോണ താരം ഉസ്മാൻ ദംബലെ നെയ്മറിനെക്കാൾ മികച്ച കളിക്കാരൻ ആണെന്ന് ബാഴ്സലോണ പ്രസിഡന്റ് ബർട്ടൊമേയു. ബാഴ്സലോണയിൽ നെയ്മറിന്റെ പകരകാരനാണോ ഡംബലെ എന്ന ചോദ്യത്തിനാണ് ബാഴ്സ പ്രസിഡന്റ് ഈ മറുപടി നൽകിയത്.

പി എസ് ജി നെയ്മറിന് നൽകിയ പണം കൊണ്ട് ബാഴ്സ ഒരു കായിക ചൂതാട്ടമാണ് നടത്തിയത്. ആ പണം കൊണ്ട് കുട്ടിഞ്ഞോ, ദംബലെ എന്നിവരെ ഞങ്ങൾ വാങ്ങി. ദംബലെ നെയ്മറിനെക്കാൾ മികച്ച കളിക്കാരനാണ്. അയാൾ ബാഴ്സയിലാണ് കളിക്കുന്നത്. അതുകൊണ്ട് അയാൾ മികച്ച കളിക്കാരൻ ആണെന്നാണ് ബാഴ്സ പ്രസിഡന്റിന്റെ പക്ഷം.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ബാഴ്സയിൽ എത്തിയ ദംബലെ പക്ഷെ ആദ്യ സീസണിൽ ഫോം ഇല്ലാതെ വിശമിച്ചിരുന്നു. എങ്കിലും ഈ സീസണിൽ ബേധപെട്ട പ്രകടനം നടത്തുന്ന താരം 23 ല ലിഗ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

എംബപ്പേ ലോകം കണ്ട മികച്ച താരമായി മാറുമെന്ന് നെയ്മർ

പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മർ. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ബാഴ്‌സലോണയിൽ മെസ്സിയും താനും തമ്മിലുണ്ടായിരുന്ന അതെ ബന്ധമാണ് ഇപ്പോൾ താനും എംബപ്പേയും തമ്മിലുള്ളതെന്നും നെയ്മർ വ്യക്തമാക്കി.

“തങ്ങൾ പരസ്പരം സഹോദരങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും പരസ്പരം അസൂയ വെച്ച് പുലർത്തുന്നുമില്ല. ഞാൻ ഇപ്പോഴും ഗോൾഡൻ ബോയ് എന്നാണ് എംബപ്പേയെ വിളിക്കുന്നത്. ഒരു നാൾ ലോകം കണ്ട മികച്ച ഫുട്ബോൾ താരമായി എംബപ്പേ മാറും. തനിക്ക് പറ്റുന്ന രീതിയിൽ താൻ എപ്പോഴും എംബപ്പേയെ സഹായിക്കാറുണ്ട്” നെയ്മാർ പറഞ്ഞു.

മൊണാകോയിൽ നിന്ന് 2017ൽ പി.എസ്.ജിയിലെത്തിയ എംബപ്പേ ഈ കാലയളവിൽ രണ്ടു ലീഗ് 1 കിരീടങ്ങൾ നേരത്തെ നേടിയിരുന്നു.ഇതിനു പുറമെ ഫ്രാൻസിന്റെ കൂടെ റഷ്യയിൽ നടന്ന ലോകകപ്പ് കിരീടവും താരം നേടിയിരുന്നു.  ഈ സീസണിൽ 24 ഗോളുകളും 6 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് എംബപ്പേ. കഴിഞ്ഞ ദിവസം പി.എസ്.ജിക്ക് വേണ്ടി 50 ഗോൾ എന്ന നേട്ടം എംബപ്പേ തികച്ചിരുന്നു.

നെയ്മറിന്റെ ഡൈവിങ് ന്യായീകരിക്കാനാവാത്തത്- പെലെ

ബ്രസീലിയൻ താരം നെയ്‌മർ ജൂനിയർ കളിക്കളത്തിൽ നടത്തുന്ന ഡൈവിങ്ങുകൾ ന്യായീകരിക്കാനാവില്ലെന്ന് ഫുട്‌ബോൾ ഇതിഹാസം പെലെ. 2018 ലോകകപ്പിൽ നെയ്മറിന്റെ ഇത്തരം നടപടികൾ ഏറെ വിമർശങ്ങൾക്ക് വിധേയമായിരുന്നു. ബ്രസീലിയൻ പത്രത്തോട് സംസാരിക്കവെയാണ് ഫുട്‌ബോൾ ഇതിഹാസം നെയ്മറിനെ കുറിച്ച് വിമർഷനാത്മക നിരീക്ഷണങ്ങൾ നടത്തിയത്‌.

ഫുട്‌ബോൾ കളിക്കുന്നതിന് അപ്പുറം നെയ്മർ നടത്തുന്ന ചേഷ്ടകളെ അനുകൂലിക്കുക എന്നത് പ്രയാസമാണ്, നെയ്മറിനോട് നേരിട്ട് ഇതിനെ കുറിച്ച് സംസാരിക്കുകയും അയാളുടെ കഴിവുകളെ നേരായ രീതിയിൽ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫുട്‌ബോൾ ദൈവം നിനക്ക് ധാരാളം കഴിവുകൾ തന്നു, എന്തിനാണ് അവയെ ഇങ്ങനെ സങ്കീർണമാക്കുന്നത് എന്നും നെയ്മറിനോട് പറഞ്ഞതായി പെലെ വ്യക്തമാക്കി.

വിമർഷിച്ചെങ്കിലും നെയ്മറിന്റെ കഴിവുകളെ പുകഴ്ത്താൻ പെലെ മറന്നില്ല. എംബപ്പേയേക്കാൾ മികച്ച കളിക്കാരനാണ് നെയ്മർ, എംബപ്പേയേക്കാൾ പരിപൂർണ്ണമായ കളിക്കാരനാണ് നെയ്മർ എന്നും പെലെ നിരീക്ഷിച്ചു.

നെയ്മർ സുഹൃത്തും സഹോദരനും- കവാനി

പി എസ് ജി ടീം അംഗം നെയ്മറുമായി തനിക്ക് പ്രശ്നം ഒന്നും ഇല്ലെന്ന് സഹ താരം എഡിസൻ കവാനി. ഉറുഗ്വേയും ബ്രസീലും തമ്മിലുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഇരുവരും തമ്മിൽ ഉടക്കിയതോടെയാണ് ഒരുവരും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായത്. എന്നാൽ നെയ്മർ തന്റെ അടുത്ത സുഹൃത്തും സഹോദര തുല്യനുമാണ് എന്നാണ് കവാനി പ്രതികരിച്ചത്. മത്സരത്തിൽ നെയ്മറിനെ അനാവശ്യ ഫൗൾ ചെയ്തതിന് കവാനിക്ക് മഞ്ഞ കാർഡ് ലഭിച്ചിരുന്നു.

കളിക്കിടയിൽ തങ്ങൾ വിജയിക്കാനായി പോരാടുന്ന എങ്കിലും കളി കഴിഞ്ഞാൽ ഒന്നാണെന്നും കവാനി കൂട്ടി ചേർത്തു. നേരത്തെ ഇരുവരുടെയും ടീം അംഗം എംബപ്പേ ഇരുവരും ക്ലബ്ബിൽ തിരിച്ചെത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. നേരത്തെ കഴിഞ്ഞ സീസണിൽ കവാനിയും നെയ്മറും ഗ്രൗണ്ടിൽ പെനാൽറ്റി എടുക്കാൻ വേണ്ടി പരസ്യമായി തർക്കിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

തന്റെ മകൻ എംബപ്പേയെ ഇഷ്ട്ടപെടുന്നുവെന്ന് നെയ്മർ

തന്റെ മകൻ ലുക്കാ ഡാ സിൽവ സാന്റോസ് പി.എസ്.ജിയിൽ തന്റെ സഹ താരമായ എംബപ്പേയെ ഒരുപാടു ഇഷ്ട്ടപെടുന്നുണ്ടെന്ന് നെയ്മർ. ലിയോണിനെതിരെ എംബപ്പേയുടെ മികച്ച പ്രകടനത്തിന് ശേഷമാണു നെയ്മറുടെ വെളിപ്പെടുത്തൽ. മത്സരത്തിൽ  14 മിനുറ്റുനിടെ നാല് ഗോൾ നേടി എംബപ്പേ തിളങ്ങിയിരുന്നു. ലീഗ് 1ന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു താരം നാല് ഗോൾ നേടിയത്.  മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് പി.എസ്.ജി ലിയോണിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു.

“തന്റെ മകൻ എംബപ്പേയെ ഒരുപാടു ഇഷ്ട്ടപെടുന്നു, ഞാൻ എന്റെ മകനെ ട്രെയിനിങ് ഗ്രൗണ്ടിൽ കൊണ്ട് പോയിരുന്നു. മകന് സ്കൂളിലെ സുഹൃത്തുക്കളെ കാണിക്കാൻ ഫോട്ടോ എടുക്കണമായിരുന്നു. അവൻ ഫോട്ടോ എടുക്കുകയും ചെയ്തു. അവൻ വളരെ സന്തോഷവാനാണ്” നെയ്മർ പറഞ്ഞു.

 

നെയ്മറിനെ മാത്രം ക്രൂശിക്കേണ്ട , തോൽവിയിൽ എല്ലാവർക്കും പങ്ക് – തിയാഗോ സിൽവ

ലിവർപൂളിനെതിരായ തോൽവിക്ക് നെയ്മറിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ലെന്ന് പി എസ് ജി ക്യാപ്റ്റൻ തിയാഗോ സിൽവ. കളിച്ച എല്ലാവരും ഇക്കാര്യത്തിൽ കുറ്റക്കാർ ആണെന്നും സിൽവ. ആൻഫീൽഡിൽ ഫിർമിനോ അവസാന നിമിഷം നേടിയ ഗോളിൽ ലിവർപൂൾ 3-2 ന് ജയം സ്വന്തമാക്കിയിരുന്നു.

“നെയ്മർ ടീമിനെ സഹായിക്കാനാണ് ശ്രമിച്ചത്, പരിശീലകൻ ആവശ്യപ്പെട്ട രീതിയിലാണ് നെയ്മർ കളിച്ചത്” എന്നാണ് തിയാഗോ സിൽവ അഭിപ്രായപ്പെട്ടത്. ആളുകൾ ഒരു ഇരയെ തിരഞ്ഞെടുക്കും പക്ഷെ തോൽവിയിൽ പി എസ് ജി യുടെ എല്ലാ കളിക്കാർക്കും പങ്കുണ്ട്.

റെന്നെസിനെതിരെ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ജയിക്കാനാവും പി എസ് ജി യുടെ ശ്രമം.

ലോകകപ്പിലേറ്റ വിമർശനങ്ങൾ അംഗീകരിച്ച് നെയ്മർ

ലോകകപ്പിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ അംഗീകരിച്ച് ബ്രസീൽ താരം നെയ്മർ. ലോകകപ്പിനിടെ നെയ്മർ പതിവായി ഗ്രൗണ്ടിൽ വീഴുന്നു എന്ന പരാതിയുമായി വിമർശകർ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നിരന്തരമായി ഫൗളിന് വിധേയനായിരുന്നു എന്ന് പറഞ്ഞ നെയ്മർ താൻ കുറച്ച് അധികമായി ഗ്രൗണ്ടിൽ വീണിരുന്നു എന്നും പറഞ്ഞു. തനിക്കെതിരെ വരുന്ന ആരോപണങ്ങളെ താൻ സ്വീകരിക്കാൻ തയ്യാറാണെന്നും താൻ ഇനി മുതൽ ഒരു പുതിയ മനുഷ്യൻ ആണെന്നും നെയ്മർ പറഞ്ഞു.

“നിങ്ങൾ വിചാരിക്കുണ്ടാവും പലപ്പോഴും ഞാൻ അഭിനയിക്കുകയാണെന്ന്, ചില സമയങ്ങളിൽ ഞാൻ അത് ചെയ്യാറുണ്ട്, പാക്ഷേ പലസമയങ്ങളിലും ഫൗളിന്റെ കാഠിന്യം കൊണ്ടാണ് ഞാൻ ഗ്രൗണ്ടിൽ വീണത്. ഞാൻ പലപ്പോഴും മര്യാദയില്ലാത്തവനായി നിങ്ങൾക്ക് തോന്നുന്നത് എന്റെ നിരാശകളെ ഞാൻ കൈകാര്യം ചെയ്യാൻ പഠിക്കാത്തത് കൊണ്ടാണ്. എന്റെ ഉള്ളിൽ ഇപ്പോഴും ഒരു കുട്ടിത്തം ഉണ്ട്, അത് മനസ്സിൽ തന്നെ സൂക്ഷിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷെ ആ കുട്ടിത്തം ഞാൻ ഒരിക്കലും ഗ്രൗണ്ടിൽ പുറത്തെടുക്കാറില്ല ” നെയ്മർ പറഞ്ഞു.

ലോകകപ്പിലെ ആരോപണങ്ങൾക്ക് പുറമെ ഫിഫയുടെ മികച്ച കളിക്കാരെ കണ്ടെത്താനുള്ള ദി ബെസ്റ്റ് പട്ടികയിലും നെയ്മർ ഇടം നേടിയിരുന്നില്ല. തങ്ങളുടെ ആറാമത്തെ ലോകകപ്പ് പ്രതീക്ഷയുമായി ലോകകപ്പിന് ഇറങ്ങിയ നെയ്മറും സംഘവും ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റ് പുറത്തായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റും -നെയ്മർ

ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. ഇതിഹാസ താരത്തിന്റെ വരവ് ഇറ്റാലിയൻ ഫുട്ബോളിനെ അടിമുടി മാറ്റുമെന്നും നെയ്മർ പറഞ്ഞു. കുട്ടിക്കാലത്ത് താൻ കണ്ടിരുന്ന ഇറ്റാലിയൻ ഫുട്ബാളിന്റെ പഴയ പ്രതാപ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ റൊണാൾഡോയ്ക്ക് കഴിയുമെന്നും നെയ്മർ കൂട്ടിച്ചേർത്തു.

ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. ഇതിഹാസ താരത്തിന്റെ വരവ് ഇറ്റാലിയൻ ഫുട്ബോളിനെ അടിമുടി മാറ്റുമെന്നും നെയ്മർ പറഞ്ഞു. കുട്ടിക്കാലത്ത് താൻ കണ്ടിരുന്ന ഇറ്റാലിയൻ ഫുട്ബാളിന്റെ പഴയ പ്രതാപ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ റൊണാൾഡോയ്ക്ക് കഴിയുമെന്നും നെയ്മർ കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കഠിനമായ ഫൗളുകളിൽ നിന്ന് നെയ്മറെ സംരക്ഷിക്കണെമെന്ന് റൊണാൾഡോ

ബ്രസീൽ താരം നെയ്മറിനെതിരെയുള്ള കഠിനമായ ഫൗളുകളിൽ നിന്ന് താരത്തെ സംരക്ഷിക്കണമെന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ. ഫൗളിന് ശേഷം നെയ്മർ നാടകീയമായി ഗ്രൗണ്ടിൽ അഭിനയിക്കുന്നു എന്ന വിമർശനത്തിന് പിന്നാലെയാണ് നെയ്മറിന് പിന്തുണയുമായി ബ്രസീൽ ഇതിഹാസം എത്തിയത്. നെയ്മറിനെതിരെയുള്ള ഇത്തരം ആരോപണങ്ങൾ അസംബന്ധം ആണെന്നും റൊണാൾഡോ പറഞ്ഞു.

നെയ്മർ മികച്ച കഴിവുള്ള താരമാണെന്നും അതുകൊണ്ടു തന്നെ താരത്തെ സംരക്ഷിക്കണമെന്നുമാണ് റൊണാൾഡോ ആവശ്യപ്പെട്ടത്. താൻ കളിക്കാരൻ ആയിരുന്ന സമയത്തും ഇതുപോലെയുള്ള കഠിനമായ ഫൗളുകൾക്ക് വിധേയനായിട്ടുണ്ടെന്നും റൊണാൾഡോ പറഞ്ഞു. ബ്രസീലിനു വേണ്ടി നെയ്മർ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും താരം പറഞ്ഞു.

റൊണാൾഡോയും മെസ്സിയും അടക്കി വാഴുന്ന ലോകത്ത് നെയ്മറിന് അവരെ മറികടക്കാനാവുമോ എന്ന ചോദ്യത്തിന് ലോകകപ്പ് നേടിയാൽ നെയ്മറിന് അവരുടെ അടുത്ത് എത്താനാവുമെന്ന് റൊണാൾഡോ മറുപടി പറഞ്ഞു. ബ്രസീൽ ലോകകപ്പ് വിജയിക്കുയാണെങ്കിൽ നെയ്മർ റൊണാൾഡോ – മെസ്സി ആധിപത്യം അവസാനിപ്പിക്കുമെന്നും മുൻ ലോകകപ്പ് ജേതാവ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മർ മികച്ച ഫോമിലെത്തിയെന്ന് ടിറ്റെ

നെയ്മർ തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. മെക്സിക്കോക്ക് മുന്നോടിയായുള്ള മത്സരത്തിന് മുൻപാണ് നെയ്മർ പരിക്കിന് ശേഷം മികച്ച ഫോമിലെത്തിയതെന്ന് ടിറ്റെ പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിൽ കോസ്റ്ററിക ക്കെതിരെ നെയ്മറും ഗോളും നേടിയിരുന്നു.

സെർബിയക്കെതിരെ നെയ്മർ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ആക്രമണത്തിലും പ്രതിരോധത്തിലും നെയ്മർ ഒരേ പോലെ പങ്കെടുത്തെന്നും ടിറ്റെ പറഞ്ഞു. ടിറ്റെക്ക് പുറമെ പത്ര സമ്മേളനത്തിന് ഉണ്ടായിരുന്ന ഫിറ്റ്നസ് കോച്ച് ഫാബിയോ മഹ്‌സെറെഡിജിയാനും നെയ്മറിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു.  നെയ്മറിന് പൂർണമായും ആരോഗ്യം കൈവരിക്കാൻ 5-6മത്സരങ്ങൾ എടുക്കുമെങ്കിലും ഇപ്പോഴത്തെ നിലവാരത്തിൽ തന്നെ നെയ്മർ തന്റെ ടീമിലെ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നും ഫിറ്റ്നസ് കോച്ച് പറഞ്ഞു.

പി.എസ്.ജിക്ക് വേണ്ടി കളിക്കുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കാലിന് പരിക്കേറ്റ നെയ്മർ കളത്തിനു പുറത്തായത്.  മൂന്ന് മാസത്തോളം പുറത്തിരുന്ന താരം ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടു മുൻപാണ് പരിക്കുമാറി കളത്തിൽ തിരിച്ചെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മർ അടിച്ചു, പിഎസ്ജിക്ക് വീണ്ടും ജയം

ലീഗ് വണ്ണിൽ വീണ്ടും പിഎസ്ജിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് തുളൂസേയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി പി.എസ്.ജി ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് 13 പോയിന്റാക്കി ഉയർത്തി.  മൂന്നാമത് മൊണോക്കോയും നാലാമത് ലിയോണും അഞ്ചാമത് നാന്റെസുമാണുള്ളത്. പിഎസ്ജിയുടെ സൂപ്പർ താരം നെയ്മാർ ആണ് വിജയ ഗോൾ നേടിയത്.

മത്സരത്തിനിടെ ഫ്രഞ്ച് താരം കൈലിയൻ എംബപ്പേക്ക് പരിക്കേറ്റത് പിഎസ്ജി ആരാധകർക്ക് നെഞ്ചിടിപ്പേറ്റി. എന്നാൽ അധികം വൈകാതെ താരം കളി തുടർന്നു. തുളൂസേയുടെ ഗോൾകീപ്പർ ആൽബൻ ലഫോന്റിന്റെ തകർപ്പൻ പ്രകടനമാണ് പിഎസ്ജിക്ക് ലീഡ് നിഷേധിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിയൻ താരം നെയ്മർക്ക് നിർഭാഗ്യമാണ്‌ വിനായത്. രണ്ടു തവണ ബാറിൽ തട്ടി പന്ത് പുറത്ത് പോയി. 25 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള പി.എസ്.ജിയുടെ പിന്നിൽ മത്സരങ്ങളിൽ നിന്ന് തന്നെ 52 പോയിന്റുമായി മാഴ്‌സെലെയാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version