ഹെഡിന് ശതകം, ഓസ്ട്രേലിയ അതി ശക്തമായ നിലയില്‍

സ്റ്റീവന്‍ സ്മിത്ത്(85), ടിം പെയിന്‍(79) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ട്രാവിസ് ഹെഡ് തന്റെ ശതകം കൂടി നേടിയപ്പോള്‍ മെല്‍ബേണില്‍ ന്യൂസിലാണ്ടിനെതിരെ അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ. രണ്ടാം ദിവസം 467 റണ്‍സിന് ഓസ്ട്രേലിയ പുറത്തായെങ്കിലും ഹെഡും സംഘവും ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് എത്തിയെന്ന് ഉറപ്പാക്കുകയായിരുന്നു. 234 പന്തില്‍ നിന്ന് 114 റണ്‍സ് നേടിയാണ് ഹഡ് പുറത്തായത്.

ന്യൂസിലാണ്ടിനായി നീല്‍ വാഗ്നര്‍ നാലും ടിം സൗത്തി മൂന്നും വിക്കറ്റഅ നേടിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം  രണ്ട് വീതം വിക്കറ്റ് നേടി.

ശതകങ്ങളുമായി റോസ് ടെയിലര്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട്, ഹാമിള്‍ട്ടണ്‍ ടെസ്റ്റ് സമനിലയില്‍

ന്യൂസിലാണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള ഹാമിള്‍ട്ടണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിവസം 96/2 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 241 റണ്‍സ് എന്ന നിലയില്‍ മത്സരം സമനിലയില്‍ എത്തിയ്ക്കുകയായിരുന്നു.

28/2 എന്ന നിലയില്‍ ഒത്തുകൂടിയ ന്യൂസിലാണ്ട് ക്യാപ്റ്റനും റോസ് ടെയിലറും കഴിഞ്ഞ ദിവസം 68 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയിരുന്നു. ഇന്ന് 175 റണ്‍സ് കൂടിയാണ് ഇരുവരും നേടിയത്.

മത്സരം 75 ഓവറിലെത്തി നില്‍ക്കെ മഴ കൂടി വന്നതോടെ അഞ്ചാം ദിവസം പിന്നീട് കളിയൊന്നും നടക്കാതെ ടീമുകള്‍ കൈ കൊടുത്തു പിരിഞ്ഞു.

മത്സരത്തിലെ താരമായി ഇരട്ട ശതകം നേടിയ ജോ റൂട്ടിനെയും പരമ്പരയിലെ താരമായി നീല്‍ വാഗ്നറെയും തിരഞ്ഞെടുത്തു.

ടോസ് ഏറെ നിര്‍ണ്ണായകമായിരുന്നു പക്ഷേ ഇംഗ്ലണ്ട് മികച്ച രീതിയില്‍ ബാറ്റ് ചെയ്തു

ബേ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ദിവസം കാര്യമായ പ്രകടനം ഒന്നും പുറത്തെടുക്കാനാകാതെ പോയ ന്യൂസിലാണ്ട് ഫീല്‍ഡിലും മോശമായിരുന്നു. ബെന്‍ സ്റ്റോക്സിന്റെ ഉള്‍പ്പെടെ രണ്ട് ക്യാച്ചുകളാണ് ടീം കൈവിട്ടത്. ഇത് കൂടാതെ റോറി ബേണ്‍സിന്റെ എഡ്ജ് ആദ്യ സെഷനില്‍ ടീം റിവ്യൂ ചെയ്തതുമില്ല.

ബേണ്‍സ് 52 റണ്‍സ് നേടിയപ്പോള്‍ 67 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സ്റ്റോക്സ് ഇംഗ്ലണ്ടിനെ 241/4 എന്ന മികച്ച നിലയിലേക്ക് ആദ്യം എത്തിച്ചു. ടോസ് നഷ്ടമായത് ഏറെ നിര്‍ണ്ണായകമായിരുന്നുവെന്നാണ് പേസര്‍ നീല്‍ വാഗ്നര്‍ പറയുന്നത്.

ലഞ്ചിന് ശേഷം ന്യൂസിലാണ്ടിനായി മികച്ച സ്പെല്‍ പുറത്തെടുത്ത താരം സൃഷ്ടിച്ച സമ്മര്‍ദ്ദത്തിന്റെ ഗുണം ലഭിച്ചത് കോളിന്‍ ഡി ഗ്രാന്‍ഡോമിനായിരുന്നു. ഓപ്പണര്‍മാരെ ഇരുവരെയും ഗ്രാന്‍ഡോം പുറത്താക്കിയപ്പോള്‍ ജോ റൂട്ടിന്റെ വിക്കറ്റ് വാഗ്നര്‍ നേടി.

ഇംഗ്ലണ്ട് മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും ക്ഷമയോട് കളിച്ച ടീം വെറുതേ വിടേണ്ട പന്തുകളെ വെറുതേ വിടുകയും ചെയ്തുവെന്ന് വാഗ്നര്‍ പറഞ്ഞു. ടോസ് ഏറെ നിര്‍ണ്ണായകമായിരുന്നു ഈ വിക്കറ്റില്‍ ആദ്യ ദിവസം ബാറ്റ് ചെയ്യുവാന്‍ മികച്ചതാണെന്നും വാഗ്നര്‍ അഭിപ്രായപ്പെട്ടു.

വാഗ്നര്‍ അഞ്ചാം റാങ്കിലേക്ക്

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്ന് നീല്‍ വാഗ്നര്‍. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ഇന്നിംഗ്സ് വിജയങ്ങളിലും നിര്‍ണ്ണായക ബൗളിംഗ് പ്രകടനം പുറത്തെടുത്തതാണ് താരത്തിനു റാങ്കിംഗില്‍ വന്‍ കുതിച്ച് കയറ്റും നടത്തുവാന്‍ സഹായകരമായത്. 16 വിക്കറ്റുകളാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വാഗ്നര്‍ നേടിയത്. 6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 801 റേറ്റിംഗ് പോയിന്റിലാണ് നില്‍ക്കുന്നത്. ഇതിനു മുമ്പ് റിച്ചാര്‍ഡ് ഹാഡ്ലിയും ട്രെന്റ് ബോള്‍ട്ടുമാണ് ന്യൂസിലാണ്ടിനായി 801 റേറ്റിംഗ് പോയിന്റിലെത്തിയത്.

ടിം സൗത്തി 2014ല്‍ 799 പോയിന്റ് വരെ നേടിയിരുന്നുവെങ്കിലും അതിലും മെച്ചപ്പെടാനായിട്ടില്ല. ട്രെന്റ് ബോള്‍ട്ട് നിലവിലെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.

വാഗ്നറെ എങ്ങനെ കളിക്കണമെന്ന സംശയം ഞങ്ങളെ വലച്ചു-മഹമ്മദുള്ള

നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലെ സംശയമാണ് ടെസ്റ്റ് പരമ്പര കൈവിടുന്നതിനു കാരണമായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ നീല്‍ വാഗ്നര്‍. ഷോര്‍ട്ട് ബോളുകള്‍ നിരന്തരം ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്കെതിരെ പ്രയോഗിച്ച വാഗ്നര്‍ അതില്‍ വിജയിക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റും നേടിയിരുന്നു.

പരമ്പരയില്‍ താരം നേടിയ 16 വിക്കറ്റില്‍ 15 എണ്ണവും ഷോര്‍ട്ട് ബോളുകളിലൂടെയായിരുന്നു. ഇരു മത്സരങ്ങളിലും ബംഗ്ലാദേശ് തകര്‍ന്നത് നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോള്‍ പ്ലാനിനു മുന്നിലായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ബംഗ്ലാദേശ് താരത്തിന്റെ ഷോര്‍ട്ട് ബോളുകളെ നന്നായി പ്രതിരോധിച്ചുവെന്നും പിന്നീടാണ് കൈവിട്ട് പോയതെന്നുമാണ് മഹമ്മദുള്ള പ്രതികരിച്ചത്. രണ്ട് മനസ്സോടെ താരത്തെ സമീപിച്ചതാണ് ബംഗ്ലാദേശിനു തിരിച്ചടിയായതെന്നും മഹമ്മദുള്ള പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ചില്‍ ബാറ്റ്സ്മാന്മാരില്‍ നിന്ന് പക്വതയാര്‍ന്ന പ്രകടനമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മഹമ്മദുള്ള പറഞ്ഞു.

വെല്ലിംഗ്ടണ്‍ മൂന്നാം ദിവസം കളി നടന്നു, ബംഗ്ലാദേശ് 211 റണ്‍സിനു ഓള്‍ഔട്ട്, വീണ്ടും മികവുമായി തമീം ഇക്ബാല്‍

ആദ്യ രണ്ട് ദിവസത്തെ കളി മഴ തടസ്സപ്പെടുത്തിയതിനു ശേഷം മൂന്നാം ദിവസം വെല്ലിംഗ്ടണില്‍ കളി നടന്നപ്പോള്‍ ബംഗ്ലാദേശ് 211 റണ്‍സിനു ഓള്‍ഔട്ട്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 38/2 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ജീത്ത് റാവല്‍(3), ടോം ലാഥം(4) എന്നിവരെ 8 റണ്‍സ് നേടുന്നതിനിടെ നഷ്ടമായ ന്യൂസിലാണ്ടിനെ പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം വിക്കറ്റില്‍ 30 റണ്‍സ് നേടി കെയിന്‍ വില്യംസണ്‍(10*)-റോസ് ടെയിലര്‍(19*) കൂട്ടുകെട്ട് നയിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ സ്കോറിനു 173 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നത്. മൂന്നാം ദിവസം എന്നാല്‍ അവസാനത്തോടു കൂടി മഴയെത്തിയതോടെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അബു ജയേദ് ആണ് ബംഗ്ലാദേശിനു വേണ്ടി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 61 ഓവറില്‍ നിന്ന് 211 റണ്‍സ് നേടുന്നതിനിടെ പുറത്താകുകയായിരുന്നു. ആദ്യ ടെസ്റ്റിലേത് പോലെ തമീം ഇക്ബാല്‍ 74 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. നീല്‍ വാഗ്നര്‍ നാലും ട്രെന്റ് ബോള്‍ട്ട് മൂന്നും വിക്കറ്റ് നേടി ന്യൂസിലാണ്ട് നിരയില്‍ തിളങ്ങി. ലിറ്റണ്‍ ദാസ്(33), ഷദ്മാന്‍ ഇസ്ലാം(27) എന്നിവരാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍.

തമീം ഇക്ബാല്‍ ശതകത്തിനു ശേഷം തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്

ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ടോപ് ഓര്‍ഡറില്‍ തമീം ഇക്ബാല്‍ മികച്ചൊരു ശതകവുമായി പൊരുതിയെങ്കിലും ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ നീല്‍ വാഗ്നറും ടിം സൗത്തിയും കൂടി തകര്‍ത്തെറിഞ്ഞപ്പോള്‍ 234 റണ്‍സിനു ഓള്‍ഔട്ട് ആയി സന്ദര്‍ശകര്‍. ഒരു ഘട്ടത്തില്‍ 180/4 എന്ന നിലയില്‍ നിന്ന് തമീം പുറത്തായ ശേഷം 54 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റാണ് ബംഗ്ലാദേശിനു നഷ്ടമായത്.

128 പന്തില്‍ നിന്ന് 126 റണ്‍സ് നേടിയ തമീം 21 ഫോറുകളാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. ലിറ്റണ്‍ ദാസ്(29), ഷദ്മാന്‍ ഇസ്ലാം(24), മഹമ്മദുള്ള(22) എന്നിവര്‍ ചെറുത്ത് നില്പിനു ശ്രമിച്ചുവെങ്കിലും അധിക നേരം ക്രീസില്‍ നില്‍ക്കാനാകാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി. ന്യൂസിലാണ്ടിനു വേണ്ടി നീല്‍ വാഗ്നര്‍ അഞ്ചും ടിം സൗത്തി മൂന്നും വിക്കറ്റാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 86/0 എന്ന ശക്തമായ നിലയില്‍ നിലകൊള്ളുകയാണ്. 51 റണ്‍സുമായി ജീത്ത് റാവലും 35 റണ്‍സ് നേടി ടോം ലാഥവുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ലാഥം റണ്ണെടുക്കുന്നതിനു മുമ്പ് നല്‍കിയ അവസരം സൗമ്യ സര്‍ക്കാര്‍ കൈവിട്ടപ്പോള്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റാണ് എബാദത്ത് ഹൊസൈനു നഷ്ടമായത്. ബംഗ്ലാദേശ് സ്കോറിനു 148 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നതെങ്കിലും രണ്ടാം ദിവസം അവര്‍ അനായാസം അത് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശ്രീലങ്ക പൊരുതുന്നു, ഒരു ദിവസവും നാല് വിക്കറ്റും, ഒഴിവാക്കാനാകുമോ തോല്‍വി

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രമകരമായ ദൗത്യവുമായി ശ്രീലങ്ക. നാല് വിക്കറ്റ് മാത്രം കൈവശമുള്ള ലങ്കയ്ക്ക് ഒരു ദിവസം കൂടി അതിജീവിച്ചാല്‍ ടെസ്റ്റ് മത്സരത്തെ രക്ഷിയ്ക്കാനാകും. 429 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ലങ്ക 231/6 എന്ന നിലയിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. 22 റണ്‍സുമായി ദില്‍രുവന്‍ പെരേരയും 16 റണ്‍സ് നേടി സുരംഗ ലക്മലുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ആഞ്ചലോ മാത്യൂസിനു(22*) പരിക്കേറ്റത് ടീമിനു തിരിച്ചടിയായിട്ടുണ്ട്.

കുശല്‍ മെന്‍ഡിസ്-ദിനേശ് ചന്ദിമല്‍ സഖ്യത്തിന്റെ പോരാട്ടമായിരുന്നു നാലാം ദിവസം ആദ്യ സെഷനുകളില്‍ കണ്ടത്. 117 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം കുശല്‍ മെന്‍ഡിസ്(67) ആണ് പുറത്തായ താരം. 56 റണ്‍സ് നേടിയ ദിനേശ് ചന്ദിമലും മടങ്ങിയതോടെ ലങ്ക പ്രതിരോധത്തിലായി.

ന്യൂസിലാണ്ടിനു വേണ്ടി നീല്‍ വാഗ്നര്‍ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ടിനു ഒരു വിക്കറ്റ് ലഭിച്ചു.

Exit mobile version