പള്ളാത്തുരുത്തിക്ക് ഹാട്രിക്ക്!! കാട്ടിൽ തെക്കേതിൽ ചുണ്ടൻ തുഴഞ്ഞ് നെഹ്റു ട്രോഫി കിരീടത്തിൽ മുത്തമിട്ടു

അറുപത്തി എട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ മുത്തമിട്ടു.  പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടിൽതെക്കേതിൽ ചുണ്ടൻ മൂന്ന് തുഴപ്പാട് വ്യത്യാസത്തിൽ മാത്രമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

എൻ ഡി സി കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തും, പുന്നമടയുടെ വീയ്യാപുരം മൂന്നാം സ്ഥാനത്തും പോലീസ്റ്റിന്റെ ചമ്പക്കുളം നാലാമതും ഫിനിഷ് ചെയ്തു.

4 മിനിറ്റ് 30.77 സെക്കന്റ്‌ കൊണ്ടാണ് നടുഭാഗം ഫൈനൽസിൽ ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് ടൂർണമെന്റിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തന്നെ ആയിരുന്നു കിരീടം സ്വന്തമാക്കിയത്. അവസാനം നടുഭാഗം തുഴഞ്ഞും അതിനു മുമ്പ് ൽ പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞുമായിരുന്നു വിജയം.

യു ബി സിയും കാരിച്ചാലും ഇത്തവണ ഫൈനലിൽ എത്തിയില്ല. യു ബി സി തുഴഞ്ഞ കാരിച്ചാൽ ലൂസേഴ്സ് ഫൈനലിൽ ഒന്നാമത് എത്തി.

NTBR Final Timings:

1. കാട്ടി – 4.30.77
2. നടുഭാഗം – 4.31.57
3. വീയപുരം – 4.31.61
4. ചമ്പകുളം – 4.31.70

68ആമത് നെഹ്റു ട്രോഫി വള്ളംകളി നാളെ

68ആമത് നെഹ്റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആകും വള്ളം കളി ഉദ്ഘാടനം ചെയ്യുക. ഒമ്പത് വിഭാഗങ്ങളിൽ ആണ് ഇത്തവണ മത്സരം. 77 വള്ളങ്ങൾ ആകെ പുന്നമടക്കായലിൽ ഇറങ്ങും. ഇതിൽ 20 വള്ളങ്ങൾ ചുണ്ടൻ വിഭാഗത്തിൽ ആണ്. അഞ്ച് ഹീറ്റ്സുകളാണ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഉണ്ടാവുക.

Credit: Facebook

അഞ്ച് ഹീറ്റ്സിൽ നിന്നും മികച്ച സമയം റെക്കോർഡ് ചെയ്യുന്ന നാലു ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറും. വൈകിട്ട് നാല് മണിക്ക് ശേഷമാലും ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കുക. ചുണ്ടൺ വള്ളങ്ങളിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് അടുത്ത വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കാൻ ആകും. നാളെ രാവിലെ 11ന് ചെറു വള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങൾക്ക് തുടക്കമാകും.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഈ സീസൺ തുടക്കം കൂടിയാണ് നെഹ്റു ട്രോഫി വള്ളംകളി.

Credit: Facebook
Exit mobile version