നമീബിയയ്ക്കെതിരെ 62 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്റെ 160/5 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ നമീബിയയെ 98/9 എന്ന സ്കോറിലൊതുക്കി 62 റൺസ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. നവീന്‍ ഉള്‍ ഹക്കും ഹമീദ് ഹസ്സനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റൺ ചേസിൽ ഒരു ഘട്ടത്തിലും നമീബിയയ്ക്ക് മത്സരത്തിൽ മേല്‍ക്കൈ നേടാനായില്ല.

ആദ്യ ഓവറിൽ തുടങ്ങിയ വിക്കറ്റ് വീഴ്ച പിന്നീടുള്ള ഓവറുകളിലും ആവര്‍ത്തിച്ചപ്പോള്‍ 26 റൺസ് നേടിയ ഡേവിഡ് വീസ ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ഗുല്‍ബാദിന്‍ നൈബിന് രണ്ട് വിക്കറ്റ് ലഭിച്ചു.

നവീന്‍ ഉള്‍ ഹക്ക് ലെസ്റ്ററുമായി ടി20 ബ്ലാസ്റ്റ് കരാറിലെത്തി

അഫ്ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹക്ക് ടി20 ബ്ലാസ്റ്റിനെത്തുന്നു. താരം ലെസ്റ്റര്‍ഷയറിന്റെ വിദേശ താരമായാണ് ഈ വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം കരീബിയന്‍ പ്രീമിയര്‍ ലീഗ്, ലങ്ക പ്രീമിയര്‍ ലീഗ്, അബുദാബി ടി10 തുടങ്ങിയ ടൂര്‍ണ്ണമെന്റുകളില്‍ ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ കളിച്ചിട്ടുണ്ട്.

മുഹമ്മദ് നബിയ്ക്ക് ശേഷം കൗണ്ടിയ്ക്കായി കളിക്കുന്ന രണ്ടാമത്തെ അഫ്ഗാന്‍ അന്താരാഷ്ട്ര താരമാണ് നവീന്‍ ഉള്‍ ഹക്ക്. ജൂണ്‍ 9ന് ആണ് ടി20 ബ്ലാസ്റ്റ് ആരംഭിയ്ക്കുന്നത്.

പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകം വിഫലം, റഹ്മത് ഷായുടെ മികവില്‍ അഫ്ഗാനിസ്ഥാന് വിജയം

അയര്‍ലണ്ടിനെതിരെ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടിയപ്പോള്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ചു.

പോള്‍ സ്റ്റിര്‍ലിംഗ് 128 റണ്‍സ് നേടിയപ്പോള്‍ കര്‍ടിസ് കാംഫര്‍ 47 റണ്‍സ് നേടുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ നിരയില്‍ നവീന്‍ ഉള്‍ ഹക്ക് നാലും മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

റഹ്മത് ഷായും ഹഷ്മത്തുള്ള ഷഹീദിയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം അഫ്ഗാനിസ്ഥാന് അനുകൂലമാക്കിയത്. ഷഹീദ് 82 റണ്‍സ് നേടി പുറത്തായപ്പോള്‍ റഹ്മത് ഷാ പുറത്താകാതെ 103 റണ്‍സുമായി ക്രീസില്‍ നിന്നു.

ബാര്‍ബഡോസിനെ തകര്‍ത്തെറിഞ്ഞ് നവീന്‍-ഉള്‍-ഹക്ക്, 8 വിക്കറ്റ് ജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

ഇന്നലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് ജയം. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ഇന്നലെ എട്ട് വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. നവീന്‍-ഉള്‍-ഹക്ക് നാല് വിക്കറ്റ് നേടിയപ്പോള്‍ കെവിന്‍ സിന്‍ക്ലയര്‍ ഗയാനയ്ക്ക് വേണ്ടി രണ്ട് വിക്കറ്റും നേടി. ബാര്‍ബഡോസ് നിരയില്‍ 36 റണ്‍സ് നേടിയ മിച്ചല്‍ സാന്റനര്‍ ആണ് ടോപ് സ്കോറര്‍.

9/4 എന്ന നിലയിലേക്കും പിന്നീട് 27/8 എന്ന നിലയിലേക്കും വീണ ടീമിനെ ഒമ്പതാം വിക്കറ്റിലെ സാന്റനര്‍-റഷീദ് ഖാന്‍ കൂട്ടുകെട്ടാണ് സ്കോറിന് മാന്യത പകര്‍ന്ന് സഹായിച്ചത്. 48 റണ്‍സാണ് ഇരുവരും നേടിയത്. 19 റണ്‍സ് നേടി റഷീദ് ഖാന്‍ പുറത്തായപ്പോള്‍ സാന്റനര്‍ അവസാന പന്തില്‍ പുറത്താകുകയായിരുന്നു. ഹെയ്ഡന്‍ വാല്‍ഷിന് 12 റണ്‍സ് നേടാനായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗയാനയ്ക്ക് വേണ്ടി ബ്രണ്ടന്‍ കിംഗ് 51 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 18 റണ്‍സുമായി നിക്കോളസ് പൂരനും വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടിയായിരുന്നു ഗയാനയുടെ വിജയം.

വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

ആദ്യ ടി20യില്‍ പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിജയം കൊയ്ത് വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 156/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സേ വിന്‍ഡീസിന് നേടാനായുള്ളു. 29 റണ്‍സിന്റെ വിജയം സ്വന്തമാക്കി ടി20 പരമ്പര 2-1ന് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസ് 52 പന്തില്‍ നിന്ന് 79 റണ്‍സ് നേടി ബാറ്റിംഗ് നെടുംതൂണാവുകയായിരുന്നു. അസ്ഗര്‍ അഫ്ഗാന്‍(24) ഒഴികെ മറ്റു താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ വിന്‍ഡീസിന് 156 റണ്‍സില്‍ എതിരാളികളെ ചെറുത്ത് നിര്‍ത്താനായി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍, കെസ്രിക് വില്യംസ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാന്റെ പോലെ വിന്‍ഡീസ് ബാറ്റിംഗ് നിരയിലും രണ്ട് താരങ്ങളാണ് മികവ് പുലര്‍ത്തിയത്. 52 റണ്‍സുമായി ഷായി ഹോപും 24 റണ്‍സ് നേടി എവിന്‍ ലൂയിസും ഒഴികെ ആര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാതെ പോയപ്പോള്‍ വിന്‍ഡീസ് ബാറ്റിംഗിന്റെ താളം തെറ്റി.

അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ വിന്‍ഡീസിന് 47 റണ്‍സിന്റെ വിജയം രണ്ടാം ഏകദിനത്തില്‍ നേടാനായി.

177/5 എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ൗട്ട് ആയത്. 56 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ 39ാം ഓവറിന്റെ അവസാന പന്തില്‍ ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുഹമ്മദ് നബിയെ ഹെയ്ഡാന്‍ വാല്‍ഷ് പുറത്താക്കി. റഹ്മത് ഷാ(33) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി റോഷ്ടണ്‍ ചേസ്, ഹെയ്ഡന്‍ വാല്‍ഷ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 45.4 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടിയത്. നിക്കോളസ് പൂരന്‍ 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ എവിന്‍ ലൂയിസ്(54), ഷായി ഹോപ്(43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(34) എന്നിവര്‍ റണ്‍സ് കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

ലക്നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരവും വിന്‍ഡീസ് 7 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി. ടി20 പരമ്പരയും ഏക ടെസ്റ്റും ഇതേ സ്റ്റേഡിയത്തിലാണ് നടക്കുക.

Exit mobile version